മാതൃത്വത്തിന്റെ മഹത്വം


അബൂ ഐമന്‍

സ്ത്രീയും പുരുഷനും - ഇവരില്‍ ആര്‍ക്കാണ്‌ കൂടുതല്‍ പദവി? ഖുര്‍ആനിക വീക്ഷണത്തില്‍ ഈ ചോദ്യം തീര്‍ത്തും അപ്രസക്തം. അണ്ടിയോ മാവോ മൂത്തതെന്നപോലെ നിരര്‍ഥകം.

സ്ത്രീയും പുരുഷനും ദമ്പതികളെന്ന നിലയില്‍ നേതൃസ്ഥാനം പുരുഷനാണ്‌. കുടുംബം ഒരു സ്ഥാപനമാണ്‌. സമൂഹത്തിന്റെ ഏവും ചെറിയ ഘടകം. സമുദായമെന്നത്‌ കുടുംബങ്ങളുടെ കൂട്ടായ്മയാണല്ലോ.


രാഷ്ട്രത്തിന്‌ ഭരണാധികാരിയും യൂനിവേഴ്സി​‍ിക്ക്‌ വൈസ്‌ ചാന്‍സലറും കോളേജിന്‌ പ്രിന്‍സിപ്പലും സ്കൂളിന്‌ ഹെഡ്മാസ്‌റും വേണം. എന്നല്ല, ഒരാള്‍ വീതമേ ഈ സ്ഥാപനങ്ങളില്‍ ഇണ്ടാകാവൂ. രാജ്യത്തിന്‌ രണ്ട്‌ പ്രധാനമന്ത്രിമാരും കോളേജിന്‌ രണ്ട്‌ പ്രിന്‍സിപ്പല്‍മാരും ഉണ്ടയാല്‍ കുഴപ്പം അനിവാര്യം. സ്ഥാപനം വളരുകയോ പുരോഗതി പ്രാപിക്കുകയോ ഇല്ലെന്ന്‌ മാത്രമല്ല; തളരുകയും തകരുകയും ചെയ്യും. കുടുംബത്തിന്റെ സ്ഥിതിയും ഇതു തന്നെ. രണ്ട്‌ ഗൃഹനാഥ?​‍ാരുണ്ടായാല്‍ അത്‌ നശിക്കും. അതിനാല്‍ കുടുംബത്തിന്‌ എപ്പോഴും നേതൃത്വം നല്‍കാന്‍ കഴിയുന്ന ഒരു നായകന്‍ വേണം. പ്രസവവേളയിലെങ്കിലും സ്ത്രീക്ക്‌ അത്‌ സാധ്യമല്ല.

ഗൃഹനാഥന്‍ കുടുംബത്തെ പുറംലോകവുമായി ബന്ധിപ്പിക്കുകയും ബാഹ്യരംഗത്തെ ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും എതിര്‍പ്പുകളെയും ആക്രമണങ്ങളെയും നേരിടുകയും വേണം. കായികമായ കരുത്തും ശരീരപ്രകൃതിയുടെ പ്രത്യേകതയും കാരണം സ്ത്രീയേക്കാള്‍ ഇതിനു സാധിക്കുക പുരുഷനാണ്‌. കുടുംബത്തിന്റെ സുരക്ഷിതത്വം പോലെതന്നെ സംരക്ഷണവും ഏട്ത്തു നടത്താന്‍
ഗൃഹനാഥന്‍ ബാധ്യസ്ഥനാണ്‌. ഇതും പെണ്ണിനേക്കാള്‍ കഴിയുക ആണിനാണ്‌. ഇത്തരം നിരവധി കാരണങ്ങളാല്‍ ഖുര്‍ആന്‍ കുടുംബത്തിന്റെ നായക സ്ഥാനം പുരുഷനാണ്‌ നല്‍കിയിരിക്കുന്നത്‌.


ദമ്പതികളെന്ന നിലയില്‍ പ്രഥമ സ്ഥാനത്തുനില്‍ക്കുന്ന പുരുഷന്‍ മാതാപിതാക്കളെന്ന അവസ്ഥയിലെത്തുമ്പോള്‍ രണ്ടാം സ്ഥാനത്തേക്ക്‌ പിന്‍തള്ളപ്പെടുന്നു. ഖുര്‍ആന്‍ മാതാപിതാക്കളോട്‌ നന്മ ചെയ്യാനാവശ്യപ്പെടുന്ന രണ്ടിടങ്ങളില്‍ ഇരുവരുടെയും കാര്യം പറയവെ മാതാവിന്റെ ത്യഗമാണ്‌ എടുത്തുപറഞ്ഞത്‌.


“മാതാപിതാക്കളോടുള്ള ബാധ്യത നിര്‍വഹിക്കണമെന്ന്‌ മനുഷ്യനോട്‌ നാം കണിശമായി ഉപദേശിച്ചിട്ടുണ്ട്‌. അവന്റെ മാതാവ്‌ കടുത്ത ക്ലേശം സഹിച്ചാണ്‌ അവനെ ഗര്‍ഭം ചുമന്നത്‌. രണ്ടു വര്‍ഷം അവന്‌ മുലയൂട്ടിയും കഴിയുന്നു. അതിനാല്‍ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദി കാണിക്കുക.“.. ഖുര്‍ആന്‍ (31:14)

..“നാം മനുഷ്യനെ ഉപദേശിച്ചു; അവന്‍ മാതാപിതാക്കളോട്‌ നന്മയോടെ വര്‍ത്തിക്കണം. മാതാവ്‌ ക്ലേശം സഹിച്ചുകൊണ്ടുതന്നെ പ്രസവിച്ചു.“ .. (ഖുര്‍ആന്‍ 46:15 )

ഭൂമിയിലെ ഏം മഹിതമായ കാര്യം മാതൃത്വമാണ്‌. അമേരിക്കന്‍ മനശ്ശാസ്ത്ര വിദഗ്ദനായ തിയോഡര്‍ റൈക്ക്‌ .സ്ത്രീപുരുഷന്‍മാര്‍ക്കിടയിലെ വൈകാരിക വൈജാത്യങ്ങള്‍. എന്ന കൃതിയില്‍ മാതൃത്വത്തില്‍ അഭിമാനിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു ..ധൈഷണികരംഗത്തും ഇതര മേഖലകളിലുമുള്ള പുരുഷന്റെ പ്രത്യേകത സങ്കോചലേശമന്യേ ഞങ്ങളംഗീകരിക്കുന്നു. പക്ഷേ, ഞങ്ങള്‍ സ്ത്രീകള്‍ അതിനേക്കാള്‍ എത്രയോ പ്രധാനപ്പെട്ട ഒന്നുകൊണ്ട്‌ അനുഗ്രഹീതരാണ്‌. ഞങ്ങളില്ലെങ്കില്‍ മനുഷ്യരാശി വേരുപോകും. മക്കള്‍ക്ക്‌ ജ?ം നല്‍കുന്നത്‌ ഞങ്ങളാണ്‌. വരും തലമുറയുടെ സാന്നിദ്ധ്യം അതു വഴി ഞങ്ങള്‍ ഉറപ്പുവരുത്തുന്നു.






സഹോദരീ, മാതൃത്വത്തെ സംബന്ധിച്ച അഭിമാനബോധം നിങ്ങള്‍ക്കുണ്ടോ? ഭാവിയില്‍ ഈ ഭൂമിയില്‍ ജീവിക്കുന്നത്‌ ആരാകണമെന്ന കാര്യം ഗൗരവപൂര്‍വം നിങ്ങള്‍ ഓര്‍ക്കാറുണ്ടോ? ദാമ്പത്യത്തിലേക്ക്‌ കാലെടുത്തവെച്ചപ്പോള്‍ ഒരു മാതൃകാ മാതാവാകണമെന്ന്‌ ആഗ്രഹിച്ചിരുന്നോ? ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ പിറക്കാനിരിക്കുന്ന കുഞ്ഞ്‌ തനിക്കും കുടുംബത്തിനും സമൂഹത്തിനും നാടിനും ദീനിനും സമുദായത്തിനും ഉപകരിക്കുന്ന സന്താനമാകാന്‍ പ്രപഞ്ചനാഥനോട്‌ പ്രാര്‍ഥിച്ചിരുന്നോ?

പ്രസവശേഷം ആദ്യമായി കുഞ്ഞിനെ കൈയിലെടുത്തപ്പോള്‍ മനസ്സിലെ വികാരങ്ങളെന്തൊക്കെയായിരുന്നു? സന്തോഷവും നിര്‍വൃതിയും മാത്രമായിരുന്നുവോ? അതോ മനസ്സും ചുണ്ടുകളും പ്രാര്‍ഥനാപൂര്‍ണമായിരുന്നുവോ? ഓര്‍ക്കുക; പ്രാര്‍ഥനയില്ലാത്ത ജീവിതം മരുഭൂമി പോലെ ഊഷരമാണ്‌.

നിങ്ങളുടെ താരാട്ടില്‍ .ലാ ഇലാഹ ഇല്ലല്ലാഹു. ഉള്‍പ്പെട്ടിരുന്നില്ലേ? കുട്ടിയെ അതു ചൊല്ലി ഉറക്കുമ്പോള്‍ മനസ്സിലെ ചിന്ത എന്തായിരുന്നു? കുട്ടി വേഗം ഉറങ്ങണമെന്നും ശല്യമുണ്ടാക്കരുതെന്നും മാത്രമായിരുന്നുവോ? ആ വിശുദ്ധവചനം പ്രതിനിധീകരിക്കുന്ന ആദര്‍ശവും ജീവിതവിശുദ്ധിയും കുട്ടിയിലുണ്ടാവണമെന്ന മോഹവും പ്രാര്‍ഥനയും ഉള്‍ക്കൊണ്ടാണോ താരാട്ടുപാടിയിരുന്നത്‌?

അറിയുക; അല്ലാഹു നോക്കുക മനസ്സിലേക്കാണ്‌. വിലയിരുത്തുക അതിന്റെ ആഗ്രഹാഭിലാഷങ്ങളാണ്‌. പുരുഷന്‌ ഗര്‍ഭം ചുമക്കാനും പ്രസവിക്കാനും സാധ്യമല്ല. അതിനു സ്ത്രീ തന്നെ വേണം. അത്‌ പെണ്ണിന്റെ പ്രകൃതിപരമായ ധര്‍മവും ബാധ്യതയുമാണ്‌. ആണ്‌ എത്ര ശ്രമിച്ചാലും മാതാവിനെപ്പോലെ കുഞ്ഞിനെ സംരക്ഷിക്കാന്‍ സാധ്യമല്ല. മുലകൊടുക്കാനും
ലാളിച്ച്‌ ഓമനിച്ച്‌ വളര്‍ത്താനും അവന്‌ കഴിയില്ലല്ലോ. സ്ത്രീയുടെ മുഖ്യധര്‍മം മാതൃത്വമാണെന്നതിലേക്കാണിത്‌ വിരല്‍ ചൂണ്ടുന്നത്‌.

ഏതൊരാളുടെയും ആദ്യ വിദ്യാലായം വീടാണല്ലോ. പ്രഥമ ഗുരു മാതാവും. അവരില്‍നിന്ന്‌ ലഭിക്കുന്ന അറിവും അഭ്യാസങ്ങളും അനുഭവങ്ങളും ജീവിതാന്ത്യം വരെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടുതന്നെ മനുഷ്യരാശിയുടെ സ്വഭാവനിര്‍ണയം നടത്തുന്നതും ഗതി നിശ്ചയിക്കുന്നതും മാതാവെന്ന സ്ത്രീയാണ്‌. അങ്ങനെ വരുമ്പോള്‍ സ്ത്രീ സമൂഹത്തെയും പൊതുജീവിതത്തെയും പൂര്‍ണമായി നിയന്ത്രിക്കുന്ന ശക്തികേന്ദ്രമായി മാറുന്നു. ഖുര്‍ആന്‍ ആവശ്യപ്പെടുന്നതും അതുതന്നെ.


ഭൂമിയില്‍ ഏവും മഹത്തരം മനുഷ്യര്‍ക്ക്‌ ജന്മമേകുന്ന മാതൃത്വമാണെന്ന്‌ ഇസ്ലാം പഠിപ്പിക്കുന്നു. ഭൂമിയില്‍ ഏവുമധികം ആദരിക്കപ്പെടേണ്ടത്‌ മാതാവെന്ന സ്ത്രീയാണ്‌. ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്നു ചോദിച്ചു .ദൈവദൂതരേ, എന്റെ മെച്ചപ്പെട്ട സഹവാസം അര്‍ഹിക്കുന്നത്‌ ആരാണ്‌? പ്രവാചകന്‍ പറഞ്ഞു നിന്റെ മാതാവ്‌. മൂന്നു പ്രവശ്യം ഈ ഉത്തരം പ്രവാചകന്‍ ആവര്‍ത്തിച്ചു. പിന്നെ ആരാണെന്ന ചോദിച്ചപ്പോള്‍ പറഞ്ഞു .നിന്റെ പിതാവ്‌.


വിശുദ്ധ ഖുര്‍ആന്റെ വിവരണത്തിലും മാതൃത്വത്തിനാണല്ലോ മുഖ്യപരിഗണന. അതിനാല്‍ മനുഷ്യന്‍ ഭൂമിയില്‍ ഏവുമധികം അനുസരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത്‌ തന്റെ മാതാവിനെയാണ്‌. അധമ?​‍ാരും അതിനീചരും മാത്രമേ ഉമ്മമാരെ അനാദരിക്കുകയും ധിക്കരിക്കുകയും ചെയ്യുകയുള്ളു. മാന്യതയും മനുഷ്യത്വവുമുള്ളവര്‍ക്ക്‌ മാതാവിനെ മാനിക്കാതിരിക്കുക സാധ്യമല്ല.

12 comments:

  1. ഇത്രയധികം മഹത്തായ സ്ഥാനം ആണ് മാതാവിനെങ്കില്‍ എന്തിനു ദൈവം പ്രസവത്തിനെ ഇത്രയും വേദനാപൂര്‍ണ്ണമാക്കി :-?

    ReplyDelete
  2. ഒരോ അമ്മയും അത്യധികം ആഹ്ലാദത്തോടെയാണ് ആ വേദന സ്വീകരിക്കുന്നത് പ്രിയ :)

    ReplyDelete
  3. അത് ഒഴിവാക്കാന്‍ ആവില്ലെന്ന് അറിഞ്ഞ് സ്ത്രി സ്വന്തം മനസ്സിനെ തന്നെ മുന്നെ തൊട്ട് പാകപ്പെടുത്തിയിരിക്കുന്നത് കൊണ്ടാവില്ലേ വല്യമ്മായി?

    'no pain go gain' എന്ന ചിന്ത :)

    പക്ഷെ എന്തേ അങ്ങനെ ഒന്നു ദൈവം നല്‍കി?

    ReplyDelete
  4. എളുപ്പത്തില്‍ പ്രസവം നടക്കാവുന്ന ഒരവസ്ഥയായിരുന്നെങ്കില്‍ ഗര്‍ഭകാലത്ത് കുട്ടി ഇത്രയും സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.മാത്രമല്ല ഭീകരമായ വേദന എന്നൊക്കെ കുറെ പെരുപ്പിച്ചു പറയുന്നതുമാണ്.

    ഇനിയിപ്പോ വേദനയില്ലാതെ പ്രസവിക്കണമെങ്കില്‍ അതിനുള്ള സൗകര്യങ്ങളും ഇന്നുണ്ടല്ലോ :)

    ReplyDelete
  5. :) മരണ‌വേദനയുടെ പാതി ആണത്രേ പ്രസവവേദന (മരണ‌വേദന എത്രയാണെന്നാര്‍‍ക്കറിയാം)

    വേദനയില്ലാതെ പ്രസവിക്കണമെങ്കില്‍ അതിനുള്ള സൗകര്യങ്ങള്‍ ദൈവം തന്നതല്ല.മനുഷ്യന്‍ കണ്ടെത്തിയത് പെര്‍ഫെക്ടും അല്ല. എല്ലാം കഴിയുന്ന ദൈവം എന്തേ അതു ചെയ്തില്ല എന്നതാണെന്റെ സംശയം.

    (വല്യമ്മായി , ഒരു വാദത്തിനു വേണ്ടി അല്ലാട്ടോ ഞാന്‍ ഇതു ചോദിക്കുന്നത്. ദൈവത്തിനെയും മാത്യത്വത്തിനെയും ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ എന്നും മനസ്സില്‍ വന്നിട്ടുള്ളൊരു ചിന്ത ആണ്. പലരോടും ചോദിച്ചിട്ടും ഒരിടത്തും ഉത്തരം കിട്ടിയില്ല. ഇവിടെ സലാഹുദ്ദീന്‍ വിശദമായിതന്നെ പറഞ്ഞതിനാല്‍ ആ സംശയം ഇവിടെയും ചോദിച്ചു എന്നു മാത്രം.)

    ReplyDelete
  6. ഈ പ്രിയേടെ ഒരു കാര്യം.
    :)

    വല്യമ്മായി പറഞ്ഞത് കണ്ടോ,
    മാത്രമല്ല ഭീകരമായ വേദന എന്നൊക്കെ കുറെ പെരുപ്പിച്ചു പറയുന്നതുമാണ്.

    ഞാനതു പറഞ്ഞിട്ട് പ്രിയക്ക് വിശ്വാസമായില്ല.

    ReplyDelete
  7. ആരെ തോല്പ്പിക്കാനാ?
    മഹത്വം ഇരുവര്‍ക്കുമോന്നുപോലെതന്നെ..അത് തര്‍ക്കരഹിതമായ കാര്യമാണ്. പ്രസവം ഒന്നുകൊണ്ട് മാത്രം സ്ത്രീ കൂടുതല്‍ മഹത്വമുള്ളവളാകുന്നില്ല.

    ReplyDelete
  8. കണ്ടുകൊണ്ടിരിക്കുന്നതും ഭവാന്‍
    കണ്ടില്ലെന്ന് നടിക്കുന്നതും ഭവാന്‍
    തണ്ടിലേറീടുന്നതും ഭവാന്‍.....
    എന്ന് കവി പാടിയത് വെറുതെ ആയില്ല....

    ReplyDelete
  9. സ്ത്രീ പ്രസവ വേദന സഹിക്കുന്നെന്കില്‍ പുരുഷന്‍ സഹിക്കുന്ന (അവളുടെ പ്രസവ സമയത്ത്) മനോ വിഷമം ആരും കണ്ടില്ലെന്നു നടികരുത്. പാവപെട്ട പുരുഷനെ ആരെങ്കിലും ഒന്ന് സപ്പോര്‍ട്ട് ചെയ്യൂ

    ReplyDelete
  10. അമ്മയെ തല്ലിയാലും ഉണ്ടാവും രണ്ടഭിപ്രായം, അല്ലേ മക്കളെ?

    ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്ന് കവി പാടിയതെത്ര സത്യം

    ReplyDelete
  11. ഇവിടെ അമ്മയെ ആര് തല്ലി? ആര് രണ്ടഭിപ്രായം പറഞ്ഞു?

    ചോദിച്ചത് ഇത്ര മഹത്വമുള്ള അമ്മക്ക് ഇത്ര വേദന എന്തിനു ദൈവം നല്‍കി എന്നാണു.

    ReplyDelete
  12. ഇതിനു ഉത്തരം കണ്ടത് bright ന്റെ ബ്ലോഗിലാണ്. പക്ഷെ അതിവിടെ ബാധകമല്ലലോ.

    ReplyDelete