ഭൗതിക പ്രതിസന്ധിയുടെ ആദ്ധ്യാത്മിക മാനങ്ങള്‍



എ.എം അബൂബക്കര്‍




സ്ഫോടനാത്മകമായ ആഗോള സാമ്പത്തിക മേഖലയെസ്സംബന്ധിച്ച സജീവമായ ചര്‍ച്ചകള്‍ രംഗം കീഴടക്കിയിരിക്കുന്നു. എല്ലാതരം പ്രവചനങ്ങള്‍ക്കും അതീതമാണ്‌ യാഥാര്‍ഥ്യം എന്നു വേണം അനുമാനിക്കാന്‍. അമേരിക്കയില്‍ ഷട്ടര്‍ വീഴുന്ന, ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ എണ്ണം ദിനംപ്രതി ഒന്നുവീതം എന്ന തോതിലാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. പാശ്ചാത്യന്‍ സാമ്പത്തികസ്ഥാപനങ്ങളുമായി വളരെ പരിമിതവും നിയന്ത്രിതവുമായ അളവില്‍ മാത്രം ബന്ധം നിലനിര്‍ത്തിപോന്നിരുന്ന മൂന്നാംലോക രാഷ്ട്രങ്ങളിലെ സാമ്പത്തികസ്ഥാപനങ്ങള്‍ക്ക്‌ അടക്കം ഈ സാമ്പത്തിക സുനാമിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നു രക്ഷപ്പെടാനാവാത്ത അവ്സഥയാണ്‌ സംജാതമായിരിക്കുന്നത്‌.


വിവരമുള്ളവരെന്ന്‌ കരുതപ്പെടുന്നവരുടെ പ്രവചനങ്ങള്‍ ശരിയാണെങ്കില്‍, നടപ്പുവര്‍ഷം ആഗോളാടിസ്ഥാനത്തില്‍ ഏവും ചുരുങ്ങിയത്‌ അഞ്ചുകോടി മനുഷ്യരെങ്കിലും തൊഴില്‍ രഹിതരായി തെരുവിലിറങ്ങുമത്രെ. നിലവിലുള്ള തൊഴിലില്ലാപ്പടയോടൊപ്പം ഇവര്‍കൂടി ചേര്‍ന്നാലുള്ള അവസ്ഥ കവര്‍ സ്​‍ോറികളാക്കി തത്സമയ ചര്‍ച്ചകള്‍ക്ക്‌ കൊഴുപ്പുകൂട്ടാനുള്ള ചിന്തയിലായിരിക്കും നമ്മുടെ ഇലക്ട്രോ​‍ാണിക്‌ ചാനലുകാര്‍.


എന്തുകൊണ്ട്‌ ഈ ദുരന്തം എന്നതിനെസ്സംബന്ധിച്ച വിലയിരുത്തലുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും; ഇപ്പോഴും ചികിത്സ രോഗലക്ഷണങ്ങള്‍ക്കാണ്‌. യഥാര്‍ഥ രോഗകാരണം കണ്ടെത്താതെ, അതിനുള്ള മിനിമം ശ്രമം പോലും നടത്താതെ കാടടച്ചു വെടിയുതിര്‍ക്കുകവഴി ഉണ്ടകള്‍ തീര്‍ന്നു തോക്കുകള്‍ കാലയാകുന്നതില്‍ കവിഞ്ഞു മന്തൈങ്കിലും നേട്ടം പ്രതീക്ഷിക്കാവതല്ല.


മനുഷ്യന്റെ ആര്‍ത്തിതന്നെയാണ്‌ ഒന്നാം പ്രതി. ധൂര്‍ത്തും അനിവാര്യമായ അഴിമതികളും കൂട്ടുപ്രതികളാകുന്നു. കല്ലുവെച്ച നുണകളില്‍ പടുത്തുയര്‍ത്തിയ പൊള്ളയായ ഉരുക്കുകോട്ടകളാണ്‌ ചീട്ടുകൊട്ടാരങ്ങള്‍ കണക്കെ ദിനേനെയെന്നോണം തകര്‍ന്നുവിണുകൊണ്ടിരിക്കുന്നത്‌. ലോകത്തിലെ പല വന്‍ശകതികളും വന്‍ ചതിക്കുഴികളായിരുന്നുവെന്ന പരമസത്യം തിരിച്ചറിയാന്‍ വൈകിയതാണ്‌ ലോകസമൂഹത്തിന്റെ ദുര്യോഗം.


ലോക സാമ്പത്തിക ക്രയവിക്രയത്തിന്റെ കടിഞ്ഞാണ്‍ സ്വന്തമായിരുന്ന ഓഹരി വിപണി 9ഴഹാര​‍െ ം​‍ാരകതെ0ക്കകത്തെ കാണാച്ചരടുകളെക്കുറിച്ച്‌ ഇനിയും മനഃസ്സാക്ഷി പണയം വെച്ചിട്ടില്ലാത്തവര്‍ നേരത്തെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഊഹക്കച്ചവടത്തിലൂന്നിയ ഒരു ഏര്‍പ്പാടിനും സ്ഥായിയായ നിലനില്‍പുണ്ടാവില്ലെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ തന്നെ ഒന്നിലേറെ സ്ഥലങ്ങളില്‍ മുന്നറിയിപ്പ്‌ നല്‍കിയതായി കാണാം.(53:27,28, 6:148) ഒന്നര സഹസ്രാബ്ധത്തിനപ്പുറത്തെ ഒരു വേദഗ്രന്ഥത്തിന്‌ ഈ സമസ്യയിലെന്ത്‌ പ്രസക്തി എന്നതായിരിക്കാം ഒരു വേള ബുദ്ധിപരമായ മര്‍ക്കടമുഷ്ടി ഇനിയും കൈവിട്ടിട്ടില്ലാത്ത നമ്മുടെ സാമ്പത്തിക വിദഗ്ധരുടെ മനസ്സില്‍.


യുദ്ധത്തില്‍ ഒന്നാമത്തെ രക്തസാക്ഷി സത്യമായിരിക്കും. വര്‍ത്തമാനകാലത്ത്‌ രാഷ്ട്രീയത്തിലും സാമ്പത്തിക ഇടപാടുകളിലും ബലിയാടു സത്യം തന്നെ. .സത്യം. സോഫ്​‍്‌വേര്‍ ഒരു പ്രതീകം മാത്രം ഇതുവരെ തകര്‍ന്നുകഴിഞ്ഞ, ഇപ്പോഴും തകര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളുടെയെല്ലാം ഒരു പൊതു സ്വഭാവമാണിത്‌. ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്ത ഒരു തിരുവചനം എത്ര അന്വര്‍ത്ഥം. .. സത്യം മൂടിവെക്കുക വഴി ലാഭമുണ്ടാക്കാം, എന്നാല്‍ അതില്‍ തരിമ്പും ദൈവാനുഗ്രഹം പ്രതീക്ഷിക്കേണ്ടതില്ല..


അടങ്ങാത്ത ആര്‍ത്തി, അതിരുവിട്ട ധൂര്‍ത്ത്‌, അറപ്പില്ലാത്ത അഴിമതിബ്ല ഈ ത്രിമൂര്‍ത്തികളുടെ കൈകളില്‍ കിടന്നു പാവ കളിച്ച മനുഷ്യന്‍ തന്റെ സ്വന്തം കയ്യിരിപ്പിന്റെ അനിവാര്യമായ പരിണതിയാണീ ദുരവസ്ഥയെന്ന നഗ്നസത്യം ഇനി എന്നാണാവോ തിരിച്ചറിയുക. നുണകള്‍ ആരെയും ഒരിക്കലും ഒരിടത്തും രക്ഷിച്ച ചരിത്രമില്ല. നുണകള്‍ക്ക്‌ അടയിരിക്കുന്ന മനുഷ്യന്റെ പര്യവസാനത്തെപ്പി വിശുദ്ധഖുര്‍ആനില്‍ (2:146)ല്‍ പരിചയപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ്‌ ജീവിതംബ്ലഅല്ല ഇതേയുള്ളു ജീവിതം എന്നു നിനച്ചവര്‍ (ഖു 23:37) തങ്ങള്‍ക്കു കിട്ടിയ വേള അടിച്ചുപൊളിക്കുന്നു; തല്ലിത്തിമര്‍ക്കുന്നു. അസ്തപ്രജ്ഞര്‍ ഉയര്‍ത്തുന്ന കൊട്ടിക്കലാശത്തിനിടയിലെ നിലവിളികളാണ്‌ നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്‌.


വികസിത രാജ്യങ്ങള്‍ സ്വയം കൊട്ടിഘോഷിച്ച വികസനത്തിന്റെയും പുരോഗതിയുടെയും കള്ളക്കഥകള്‍ ഒന്നൊന്നായി അവരുടെതന്നെ മാധ്യമങ്ങള്‍ ഉറക്കെ വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു. സുരക്ഷിതത്വത്തിന്റെ ഉരുക്കുകോട്ടകളെന്ന്‌ കരുതപ്പെട്ടിരുന്ന ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്ന്‌ വീഴുന്ന കാഴ്ച കണ്ടു ലോകം അന്ധാളിച്ചു നില്‍ക്കുന്നു.


വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സോവിയ്‌റ്റ് റഷ്യ എന്ന വന്‍ശക്തി തകര്‍ന്ന്‌ തരിപ്പണമായപ്പോള്‍ അതിനെ അപ്രായോഗിക സോഷ്യലിസ്​‍്‌ വ്യവസ്ഥിതിയുടെ അനിവാര ദുരന്തമെന്ന്‌ വിളിച്ച്‌ മുതലാളിത്തലോകം സന്തോഷിച്ചു. മുതലാളിത്ത സാമ്രാജ്യത്തിന്റെ പൊള്ളയായ വര്‍ണ്ണപ്പകിട്ടില്‍ കണ്ണഞ്ചിപ്പോയ പാവം ഏഷ്യനാഫ്രിക്കന്‍ നാടുകളിപ്പോള്‍ നടുക്കത്തിലാണ്‌. എന്താണ്‌ സംഭവിച്ചതെന്നറിയാത്ത ത്രിശങ്കു സ്വര്‍ഗത്തില്‍ വേദഗ്രന്ഥം ഒരു തവണ മനസ്സിരുത്തി വായിച്ചിരുന്നുവെങ്കില്‍ വിശ്വാസി സമൂഹത്തിനെങ്കിലും ഈ മാനസിക വിഭ്രാന്തിയെ തരണം ചെയ്യാമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ എത്ര അയത്ന ലളിതമായാണ്‌ ഇപ്പോഴത്തെ ഈ വൈതരണിയെ ചിത്രീകരിച്ചത്‌ .. പ്രവാചകരേ, അവരുടെ ഭൗതികര്‍ സമ്പത്തും സന്താനങ്ങളും കണ്ട്‌ താങ്കള്‍ വിസ്മയിക്കേണ്ടതില്ല. അവരുടെ ആ സമ്പല്‍സമൃദ്ധിയാല്‍ ഈ ഐഹിക ജീവിതത്തില്‍ തന്നെ അല്ലാഹു അവരെ ശിക്ഷിക്കനാണ്‌ ഉദ്ദേശിക്കുന്നത്‌. ..


ഇഹലോകജീവിതത്തേയും ഭൗതികസമ്പത്തിനെയും പുരോഗമനബ്ലവികസന പ്രക്രിയകളുടെ അവസാന വാക്കായി ധരിച്ചവരുടെ മരണാനന്തര വെപ്രാളത്തെ സൂറ മുഅ​‍്മിനൂനില്‍ ലോകനാഥന്‍ ചിത്രീകരിക്കുന്നത്‌ കാണുക. ..അതെ, ഇപ്പോള്‍ നിങ്ങള്‍ കാണിക്കുന്ന അസ്വസ്ഥത ഭൂമിയില്‍ വസിക്കവെ, അവിഹിതമായി നിങ്ങള്‍ തന്നെ അടിച്ചുതിമര്‍ത്തതിന്റെ പരിണിതഫലമാണെന്നറിഞ്ഞു കൊള്ളുക.


മ​‍ൊരിടത്ത്‌ വിശുദ്ധ ഖുര്‍ആന്‍ വേറൊരു ഭാഷയില്‍ ആവര്‍ത്തിച്ചു. ..ഐഹികജീവിതത്തിലെ നന്‍മകളെല്ലാം ഒയടിക്ക്‌ നിങ്ങള്‍ അനുഭവിച്ചു തീര്‍ത്തില്ലേ...... അക്ഷരാര്‍ഥത്തില്‍ അടിച്ചുപൊളിക്കുകയായിരുന്നു നിങ്ങള്‍. ..

ഇനിയൊരു തിരിച്ചുപോക്കില്ലെന്ന കണക്കുകൂട്ടലാണ്‌ എല്ലാം ത്ച്ചത്‌. ഒരിക്കലും നശിക്കാനിടയില്ലാത്ത നിധിയെന്നു കരുതിയ ഭൗതിക സമ്പത്ത്‌

അല്‍ കഹ്ഫ്‌ 35 ആരുടെ മുന്നിലും ഒരു വിചാരണയും ഒരിക്കലും നേരിടേണ്ടി വരില്ലെന്ന ഹുങ്ക്‌ (ഖൂര്‍ആന്‍ 27:28) കരിമ്പിന്‍തോട്ടത്തില്‍ കയറിയ ആനയെപ്പോലെ, വര്‍ത്തമാനകാല വന്‍ശക്തി തലവനായാലും പഴയകാല ഫറവോനായാലും ഇനിയൊരു മടക്കമില്ലെന്ന വ്യാമോഹത്തിന്റെ അനിവാര്യ പരിണിതിയാണിത്‌.


അത്യുദാരനായ നാഥന്‍, മനുഷ്യന്‍ ചോദിച്ചതെല്ലാം വാരിക്കോരി നല്‍കിയപ്പോള്‍ ക്രാന്തദര്‍ശിയായ പ്രവാചകന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചത്‌ ..നാഥാ ഈ ദനിയാവിനെ നീ എന്റെ ജീവിതത്തിന്റെ മുഖ്യ അജണ്ടയാക്കരുതേ .. എന്നായിരുന്നു. തനിക്കുശേഷം തന്റെ സമൂഹത്തില്‍ ഒരു വിഭാഗത്തിന്‌ സംഭവിക്കാനിരിക്കുന്ന ബ്ലഇപ്പോള്‍ സംജാതമായ ഈ ദുരന്തത്തിലേക്ക്‌ നയിച്ചബ്ല അവസ്ഥാവിശേഷത്തെക്കുറിച്ച യഥാസമയം താക്കീത്‌ ചെയ്യാനും അദ്ദേഹം മറന്നില്ല. .. എന്റെ സമൂഹത്തില്‍, വര്‍ണ്ണശബളമായ അന്നപാനീയങ്ങള്‍ ആസ്വദിച്ച്‌ നിറപ്പകിട്ടാര്‍ന്ന ഉടയാടകളണിഞ്ഞ്‌ വലിയ വായിലെ ഗീര്‍വാണങ്ങളുതിര്‍ക്കുന്ന ചിലരുണ്ടാകും... ദുഷ്ടരാണവര്‍. .. ഹദീസ്‌


.. ഈ ഭൂമിയില്‍ ഒരാപത്തും സംഭവിക്കുന്നില്ല; അങ്ങനെ സംഭവച്ചിരിക്കണമെന്ന ഒരു പ്രമാണത്തില്‍ നേരത്തെ രേഖപ്പെടുത്തിയിട്ടല്ലാതെ. ഖുര്‍ആന്‍ 5722 എന്നു വെളിപ്പെടുത്തിയ സ്രഷ്ടാവ്‌, എന്തിനാണീ മുന്നറിയിപ്പെന്നു കൂടി തടര്‍ന്ന്‌ വിശദീകരിച്ചു .. ആപത്തുകളണയുമ്പോള്‍ അടിമിടി തകര്‍ന്നു പരവശരാകാതിരിക്കാനും ഭൂമിയിലെ ഭൗതിക വിഭവങ്ങളില്‍ മതി മറന്നു സ്വയം നശിക്കാതിരിക്കാനും വേണ്ടിയാണീ മുന്നറിയിപ്പ്‌. കാരണം അഹങ്കാരികളെ അങ്ങേയം വെറുക്കുന്നവന​‍്രതെ അല്ലാഹു.


എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒന്നും അറിയാത്ത മാവിലായക്കാരനായി നിന്ന വഴിയോരക്കാഴ്ചക്കാരെയും വിശുദ്ധ ഖൂര്‍ആന്‍ താക്കിത്‌ ചെയ്തു. .. നിങ്ങളില്‍ നിന്നുള്ള അതിക്രമികളെ മാത്രമായി ബാധിക്കാത്ത ദുരന്തത്തെ കരുതിയിരുന്നു കൊള്ളുക. ..

സ്വന്തം ജീവനാംശം എന്ന നിലയില്‍ അത്യദാരനായ ദൈവം തങ്ങള്‍ക്ക്‌ നല്‍കിയ അമൂല്യ സമ്പത്ത്‌ ബുദ്ധിരാക്ഷസരെന്ന്‌ ത്ദ്ധരിച്ച്‌ വിഡ്ഡികള്‍ക്ക്‌ കൈമാറരുതെന്ന്‌ വിശ്വാസി സമഹത്തെ വിശുദ്ധഖുര്‍ആന്‍ സവിശേഷം ഉണര്‍ത്തിയതാണ്‌.

മൃഗങ്ങളെപ്പോലെ തിന്നുകയും കൂത്താടുകയും മാത്രം ചെയ്യുന്ന മനുഷ്യര്‍ (ഖുര്‍ആന്‍ 47:12) വിചാരിച്ചത്‌ ഒരിക്കലും അസ്തമിക്കാത്ത സുര്യന്റെ സാമ്രാജ്യത്തിന്‌ ഉടമകളാണ്‌ തങ്ങളെന്നാണ്‌. ഈ ദരവസ്ഥ അവരുടെ തന്നെ സൃഷ്ടിയാണ്‌. ..സമൃദ്ധിയുടെയും ദാരിദ്രത്തിന്റെയും ഉള്ളറ രഹസ്യങ്ങളറിയാത്ത ഖുര്‍ആന്‍ 2146 നിഷേധികളുടെ.


​‍്വേദഗ്രന്ഥത്തോടൊപ്പം നീതിയുടെ ത്രാസുകൂടി മനുഷ്യനു നല്‍കിയ സ്രഷ്ടാവ്‌ (ഖുര്‍ആന്‍ 56:25) തന്റെ സൃഷ്ടിപരമായ ഒരു പ്രാപഞ്ചിക രഹസ്യംകൂടി വെളിപ്പെടുത്തി. .. പ്രപഞ്ചവും മനുഷ്യനടക്കമുള്ള അതിലെ വസ്തുക്കളും ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടത്‌ വെറും നേരമ്പോക്കിനുവേണ്ടിയല്ല; സൃഷ്ടാവിന്‌ തന്റേതായ സുനിശ്ചിതവും നിര്‍ണിതവുമായ അജണ്ടകളുണ്ട്‌. ഖുര്‍ആന്‍

പ്രതിസന്ധി ഏതായിരുന്നാലും പരിഹാര ഒന്നേയുള്ളു. ..ഏതൊരു പ്രകൃതത്തോടു കൂടിയാണോ മനുഷ്യപുത്രന്റെ സൃഷ്ടിപ്പ്‌, ആ നൈസര്‍ഗിക പ്രകൃതത്തിലേക്കുള്ള അന്തിമവും ആത്മാര്‍ത്ഥവുമായ മടക്കം മാത്രം.

No comments:

Post a Comment