പ്രതികാരം




അബൂ സഫ്‌വാന്‍ കോക്കൂര്‍



ഒരിക്കല്‍ മൂന്നു വ്യക്തികള്‍ ഒരു ചെറുപ്പക്കാരനെ ബന്ധിയാക്കി ഉമറുബ്നുല്‍ ഖത്താബിന്റെ അരികിലേക്ക്‌ കൊണ്‌ വന്നു. അവര്‍ പറഞ്ഞു: ?ഈ ചെറുപ്പക്കാരനെ നിങ്ങള്‍ ശിക്ഷിക്കണം. ഇദ്ദേഹം ഞങ്ങളുടെ പിതാവിനെ വധിച്ചവനാണ്‌.? അമീര്‍ ചെറുപ്പക്കാരനോട്‌ ചോദിച്ചു: ?

ഇവരുടെ പിതാവിനെ വധിക്കാന്‍ ഇടയായ കാരണമെന്താണ്‌?? അയാള്‍ പറഞ്ഞു: ?
ഞാന്‍ ഒട്ടകത്തെ മേയ്ക്കുന്നവനാണ്‌, എന്റെ ഒരു ഒട്ടകം ഇവരുടെ പിതാവിന്റെ തോട്ടത്തില്‍ നിന്നും ഒരു ചെടി തിന്നു. അതു കണ്ടപ്പോള്‍ ഇവരുടെ പിതാവ്‌ ഒരു കല്ലുകൊണ്ട്‌ എന്റെ ഒട്ടകത്തെ എറിഞ്ഞു. അതുമൂലം എന്റ ഒട്ടകം ചാകാന്‍ ഇടയായി. ഞാന്‍ അതേ കല്ലു കൊണ്ട്‌ അവരുടെ പിതാവിന്റെ നേര്‍ക്ക്‌ എറിഞ്ഞു. ആ കല്ലേറുമൂലം അവരുടെ പിതാവും മരണപ്പെട്ടു. അമീര്‍ പറഞ്ഞു:
ഇങ്ങനെയാണ്‌ കാര്യങ്ങളെങ്കില്‍ ഞാന്‍ നിങ്ങളുടെ തല വെട്ടാന്‍ ഉത്തരവു നല്‍കി ഇവരുടെ പിതാവിനെ വധിച്ചതിനുള്ള ശിക്ഷ നടപ്പാക്കും.

എനിക്കു മൂന്ന്‌ ദിവസത്തെ ഇളവ്‌ തരണം.? ആ ചെറുപ്പക്കാരന്‍ പറഞ്ഞു. ?എന്റെ പിതാവ്‌ മരണപ്പെട്ടപ്പോള്‍ അദ്ദേഹം എനിക്കും എന്റെ കൊച്ചനിയനും വേണ്ടി വിട്ടുപോയ ഒരു നിധി ഉണ്ട്‌. ഞാന്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടാല്‍ ഈ നിധി എന്റെ അനിയന്‍ അറിയാതെപോകും. പിന്നീട്‌ അതവന്‌ ലഭിക്കുകയുമില്ല.
നിങ്ങള്‍ക്ക്‌ വേണ്ട്‍ി ആരാണ്‌ ജാമ്യം നില്‍ക്കുക. അമീര്‍ ചോദിച്ചു. ചെറുപ്പക്കാരന്‍ ജനക്കൂട്ടത്തിലെ മുഖങ്ങളിലേക്ക്‌ നോക്കി. അങ്ങനെ കൂട്ടത്തില്‍ നിന്നിരുന്ന ഒരാളെ ചൂണ്ട്‍ിക്കാണിച്ച്‌ അദ്ദേഹം പറഞ്ഞു.
ഇയാള്‍ നില്‍ക്കും എനിക്ക്‌ ജാമ്യമായിട്ട്‌. അപ്പോള്‍ അമീര്‍ ചോദിച്ചു.
അല്ലയോ അബൂദര്‍, താങ്കള്‍ ഇയാള്‍ക്ക്‌ വേണ്ട്‍ി ജാമ്യം നില്‍ക്കാന്‍ തയ്യാറാണോ..? അബൂദര്‍ പറഞ്ഞു: ?അതെ അമീറുല്‍ മുഅ​‍്മിനീന്‍, ഞാന്‍ നില്‍ക്കാം, ഇയാള്‍ക്ക്‌ വേണ്ടി ഉമറുബ്നുല്‍ ഖത്താബ്‌ പറഞ്ഞു. നിനക്ക്‌ ഇയാളെ അറിയില്ല, ഇയാള്‍ ഓടി രക്ഷപ്പെട്ടാല്‍ നീ പകരം ശിക്ഷ ഏറ്റു വാങ്ങേ?​‍ിവരും.? അപ്പോഴും അബൂദറിന്റെ മറുപടി ?അതെ ഞാന്‍ നില്‍ക്കാം അമീറുല്‍ മുഅ​‍്മിനീന്‍? അങ്ങനെ ഒന്നാമത്തെ ദിവസം കഴിഞ്ഞു. ചെറുപ്പക്കാരനെ ക?​‍ില്ല.. ര?​‍ാമത്തെയും മൂന്നാമത്തെയും ദിവസവും കഴിഞ്ഞു, ചെറുപ്പക്കാരന്റെ യാതൊരു വിവരവുമില്ല. ജനങ്ങള്‍ പേടിച്ചു... അവര്‍ ആശങ്കപ്പെട്ടു.. അബൂദര്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമോ എന്ന്‌... അപ്പോള്‍ അതാ മഗ്‌രിബ്‌ നമസ്കാരത്തിന്‌ തൊട്ടുമുമ്പ്‌ ക്ഷീണിച്ച്‌ അവശനായി ആ ചെറുപ്പക്കാരന്‍ ഓടി എത്തി ഉമറുബ്നുല്‍ ഖത്താബിന്റെ മുമ്പാകെ കീഴടങ്ങികൊണ്ട്‍ുപറഞ്ഞു. 'ഞാന്‍ എന്റെ അനിയനെയും അവന്‌ അവകാശപ്പെട്ട നിധിയും ഞങ്ങളുടെ പിതാവിന്റെ സഹോദരനെ ഏല്‍പിച്ചു. ഞാന്‍ ഇതാ നിങ്ങളുടെ മുമ്പില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ സ്വന്തത്തെ സമര്‍പ്പിക്കുന്നു.? ഇതുക?ണ്ട്‌ അത്ഭുതപ്പെട്ട്‌ ഉമര്‍ ചോദിച്ചു. 'താങ്കള്‍ക്ക്‌ ഓടിരക്ഷപ്പെടാന്‍ അവസരം ലഭിച്ചിട്ടും താങ്കളെ എന്താണ്‌ തിരികെ കൊ​‍െ?ത്തിച്ചത്‌.??
ചെറുപ്പക്കാരന്‍ പറഞ്ഞു: ?ഞാന്‍ ഭയക്കുന്നു, നാളെ ജനങ്ങള്‍ പറയും വിശ്വാസം ഈ സമൂഹത്തില്‍ നിന്നും ഇല്ലാതായിരിക്കുന്നു എന്ന്‌.? ഉമര്‍ അബൂദറിന്റെ നേര്‍ക്ക്‌ തിരിഞ്ഞ്‌ ചോദിച്ചു: ?താങ്കള്‍ എന്തുകൊണ്‌ ജാമ്യം നിന്നു? നാളെ ഈ സമൂഹത്തില്‍ നിന്നും നന്‍മ ഇല്ലാതായി എന്നു ജനങ്ങള്‍ പറയാന്‍ ഇടവരുമോ എന്ന്‌ ഞാന്‍ ഭയക്കുന്നു.? അബൂദര്‍ പറഞ്ഞു. ഇതെല്ലാം ക?​‍ുകൊ?​‍ിരുന്ന മൂന്ന്‌ ചെറുപ്പക്കാരുടെ മനസ്സലിഞ്ഞു, അവര്‍ പറഞ്ഞു: ?ഞങ്ങള്‍ ഇയാള്‍ക്ക്‌ പൊറുത്തുകൊടുത്തു.? ഉമര്‍ ചോദിച്ചു: ?എന്തു കൊണ്ട്‌..?ഞങ്ങള്‍ ഭയക്കുന്നു, ഈ സമൂഹത്തില്‍ നിന്നും കാരുണ്യം ഇല്ലാതായി എന്ന്‌ ജനങ്ങള്‍ പറയാന്‍ ഇട വരുമെന്ന്‌ ? മൂന്ന്‌ ചെറുപ്പക്കാരും ബോധിപ്പിച്ചു.

No comments:

Post a Comment