ഇസ്ലാം ഒരു സമന്വയദര്‍ശനം




വാണിദാസ്‌ എളയാവൂര്‍

ഒരു നൂതനവ്യവസ്ഥയിതിയുടെ സമുല്‍ഘാടനമാണ്‌ ഇസ്ലാം സാധിച്ചത്‌. അതുകൊണ്ട്‌ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന സകല വിഷയങ്ങളുടെയും ആഴപ്പരപ്പുകളിലേക്ക്‌ വെളിച്ചം വിതറുവാന്‍ ഇസ്ലാം ശ്രദ്ധിച്ചു. ദൈവം, പ്രപഞ്ചം, ജീവിതം, മനുഷ്യന്‍ എന്നീ നാലുമണ്ഡലങ്ങളിലും അതി‍െന്‍റ കൈവിരലുകള്‍ നീങ്ങി. മറ്റു പല മതദര്‍ശനങ്ങളെയും പോലെ ദൈവത്തെക്കുറിച്ചുള്ള ഏകമുഖമായ അന്വേഷണമായി ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൂടാ. അതുകൊണ്ടാണ്‌ ഇസ്ലാം ഒരു സമഗ്ര ജീവിത ദര്‍ശനമായി മാറിയതും.
ഏകമായ ഈ പ്രപഞ്ചം ഏകോദ്ദേശ്യത്തില്‍ നിന്നുടലെടുത്തതാണ്‌. മനുഷ്യനാവട്ടെ പ്രപഞ്ചത്തി‍െന്‍റ അഭിന്നഘടകവും പ്രപഞ്ചത്തി‍െന്‍റ ഇതര ഭാഗങ്ങളുമായി പൂര്‍ണമായി ബന്ധിക്കപ്പെട്ടവനും സഹകരിക്കുന്നവനുമാണവന്‍. അതിനാല്‍ ഓരോ വ്യക്തിയും പ്രപഞ്ച വ്യവസ്ഥയോടും ഇതര വ്യക്തികളോടും സഹകരണത്തിലും ഏകീഭാവത്തിലും വര്‍ത്തിക്കേണ്ടതുണ്ട്‌. മനുഷ്യരാശി ഒരുഏകകമാണെന്ന്‌ ഇസ്ലാം സിദ്ധാന്തിക്കുന്നു. മനുഷ്യന്‍ ഏകീകരണത്തിനുവേണ്ടി വിഭിന്നമായിരിക്കുന്നു. അടുക്കാന്‍ വേണ്ടി അകന്നിരിക്കുന്നു. ഒരേ ലക്ഷ്യത്തിലെത്താന്‍മാത്രം വ്യത്യസ്തമാര്‍ഗങ്ങളവലംബിച്ചവരാണവര്‍. സയ്യിദ്‌ ഖുതുബി‍െന്‍റ വാക്കുകള്‍ ശ്രദ്ധേയം:
'സമ്പൂര്‍ണമായ ഒരേകകമാണ്‌ മനുഷ്യന്‍, വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും. പ്രത്യക്ഷത്തില്‍ വിഭിന്നമായ അവനിലെ ശക്തികള്‍ പരാമര്‍ത്ഥത്തില്‍ ഏകോ?‍ുഖമാണ്‌. ബഹിര്‍പ്രകടനങ്ങള്‍ പല രൂപത്തിലാണെങ്കിലും ഏക ശക്തിയാണല്ലോ പ്രപഞ്ചം. അതുതന്നെയാണ്‌ മനുഷ്യ‍െന്‍റയും നില."
സന്തുലിതവും സംയോജിതവും കേവലവുമായ ഏകത്വം. വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയിലുള്ള കൂട്ടുത്തരവാദിത്തം - ഈ രണ്ട്‌ അടിസ്ഥാനങ്ങളിലാണ്‌ ഇസ്ലാം അതി‍െന്‍റ സാമൂഹിക നീതി സാക്ഷാത്കരിക്കുന്നത്‌. ആ സാക്ഷാല്‍ക്കരണത്തിന്‌ മനുഷ്യപ്രകൃതിയുടെ മൗലിക ഭാവങ്ങളെ വിഗണിക്കുന്നുമില്ല. അവ‍െന്‍റ ശക്തിയും ദൗര്‍ബല്യവും കണക്കിലെടുത്തുകൊണ്ടാണ്‌ അതി‍െന്‍റ പ്രയാണം.
വ്യക്തിയുടെ മനോമാലിന്യങ്ങളായ രാഗദ്വേഷാദികള്‍ സമഷ്ടിയുടെ മേല്‍ സുസ്സ്വാധീനം ചെലുത്തുന്നതു അക്രമവും അനീതിയും അധര്‍മവുമാണ്‌. വ്യക്തിയുടെ പ്രകൃതിയെ ഹനിക്കുകയും നിരോധിക്കുകയും ചെയ്യുന്നതും തെറ്റാണെന്ന്‌ ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അങ്ങനെ ചെയ്യുന്നത്‌ സമൂഹത്തോടുതന്നെ ചെയ്യുന്ന വിനയാണെന്നും ഇസ്ലാം പ്രബോധിപ്പിക്കുന്നു.
വ്യക്തികളുടെ ജനമായത്തമായ അഭിരുചികളെയും വാസനകളെയും സര്‍ഗശക്തിയേയും നിഹനിക്കുന്നത്‌ വ്യക്തിയുടെ അവകാശദ്ധ്വംസനം മാത്രമല്ല അതി‍െന്‍റ ആസ്വാദനവും പ്രയോജനവും അനുഭവിക്കാന്‍ സമര്‍ഹമായ സമൂഹത്തി‍െന്‍റ അവകാശ നിഷേധം കൂടിയായിരിക്കും. ഇതി‍െന്‍റയര്‍ത്ഥം വ്യക്തി സ്വാതന്ത്ര്യം അനിയന്ത്രിതവും അപ്രതിരോധ്യവും അപ്രമാദിത്വമിയന്നതുമാണെന്നല്ല, വ്യക്തിയുടെ മൗലിക സ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊണ്ടും സര്‍ഗ്ഗസിദ്ധികള്‍ക്ക്‌ വികസ്വരത കൈവരിക്കാന്‍ പോരുന്ന സാഹചര്യമനുവദിച്ചുകൊണ്ടും സമഷ്ടിയുടെ താല്‍പര്യങ്ങള്‍ക്ക്‌ തടസമാവാത്തവിധം വ്യക്തിഗതമായ അഭിരുചികളെ പരിപോഷിപ്പിച്ചും ആശാസ്യമായ നിയന്ത്രണം സൂക്ഷിക്കുവാന്‍ ഇസ്ലാം സംസ്കൃതി ശ്രദ്ധിക്കുന്നു. അതി‍െന്‍റ അവലംബവും മാനദണ്ഡവും ദൈവഹിതമാണ്‌. വ്യക്തിയുടെയും സമൂഹത്തി‍െന്‍റയും ദൈവമാര്‍ഗത്തിലൂടെയുള്ള സമ്പൂര്‍ണ്ണ വികാസമാണ്‌ ഇസ്ലാമി‍െന്‍റ വിഭാവിത ലക്ഷ്യം. വിധിവിലക്കുകളുടെ സൂക്ഷ്മ സ്വഭാവം പരിശോധിച്ചാല്‍ അതേറെ ബോധ്യപ്പെടും.
വൈവിധ്യമാര്‍ന്ന സിദ്ധിസാധ്യതകളോടെയാണ്‌ മനുഷ്യന്‍ പിറക്കുന്നത്‌. അതിലൊരു സമീകരണമെന്നത്‌ അസാദ്ധ്യവും പ്രകൃതി വിരുദ്ധവുമാണ്‌. സിദ്ധികള്‍ ആരിലെന്ന്പരിഗണിക്കാതെ അവയെപൂര്‍ണമായി പ്രഫുല്ലമാക്കി സമഷ്ടിക്ക്‌ പ്രയോജനപ്പെടുത്തുകയാണ്‌ കരണീയം. അങ്ങനെ വളര്‍ത്തപ്പെട്ട ശാരീരികവും ബൗദ്ധീകവും ആത്മീയവുമായ സിദ്ധിസാധ്യതകള്‍ സമൂഹത്തി‍െന്‍റ ക്ഷേമൈശ്വര്യങ്ങള്‍ക്കുള്ള പൂജാദ്രവ്യമായി മാറുമ്പോള്‍ വ്യക്തിജീവിതം പൂര്‍ണ്ണവും ഈശ്വരോ?‍ുഖവുമായി പരിണമിക്കുന്നു. സാമ്പത്തിക സമത്വംപോലുള്ള മുദ്രാവാക്യങ്ങളും രാഷ്ട്രീയ സ്വാതന്ത്ര്യം, സാംസ്കാരിക സ്വാതന്ത്ര്യം തുടങ്ങിയ വിലക്ഷണ ലക്ഷ്യങ്ങളുമല്ല അവസരസമത്വവും മനുഷ്യ സ്വാതന്ത്ര്യവുമാണ്‌ മോക്ഷദായകമായ വിഭാവനകളെന്ന്‌ ഇസ്ലാം കണ്ടെത്തിയിരിക്കുന്നു. സാമ്പത്തിക സമത്വം അപ്രായോഗികമാണെന്നും അത്‌ കേവലം മരീചികയാണെന്നും നിയമത്തി‍െന്‍റ ശക്തിയിലൂടെ അതൊരിക്കല്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അതിന്‌ ചിരസ്ഥായിത്വമുണ്ടാവില്ലെന്നും ഇസ്ലാം നമ്മെയറിയിക്കുന്നു. എന്നാല്‍ സമസ്ത മേഖലകളിലും മാനവിക നീതിയുടെ അലംഘനീയത ഇസ്ലാം ആവര്‍ത്തിച്ചുറപ്പിക്കുന്നു. മാനവിക നീതിയുടെ പശ്ചാത്തലത്തിലെ വൃഷ്ടി, സമഷ്ടി, വികാസങ്ങള്‍, നിര്‍ബാധം, സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളുവെന്ന്‌ ഇസ്ലാം അറിയിക്കുന്നു.
മനുഷ്യനെ സമഗ്രമായിക്കണ്ട്‌ വിലയിരുത്താന്‍ പലപല മാനവിക ദര്‍ശനങ്ങളും വിമുഖത കാണിച്ചപ്പോള്‍, മനുഷ്യന്‍ ഒരു സമന്വയ ശില്‍പമാണെന്നും അവനിലെ വികാരവിചാരപ്രപഞ്ചങ്ങളൊന്നും അന്യോന്യഭിന്നങ്ങളല്ലെന്നും ഭൗതിക ആദ്ധ്യാത്മിക സമുന്നതികളിലേ അവ‍െന്‍റ പൂര്‍ണ വികാസം പൂവണിയുകയുള്ളുവെന്നും ഇസ്ലാം ഉറക്കെ പ്രഘോഷിച്ചു.
ആത്മീയതയേയും ഭൗതികതയേയും പരസ്പര വിരുദ്ധങ്ങളായിക്കണ്ട മനുഷ്യന്‍ ഒന്നിനെ നിഷേധിച്ചുകൊണ്ടാണ്‌ മറ്റൊന്നിനെ സ്ഥാപിക്കാന്‍ ശ്രമിച്ചത്‌. ഒന്നിനെ തിരസ്കരിച്ചുകൊണ്ടാണ്‌ മറ്റൊന്നിനെ സ്വീകരിച്ചത്‌. ആത്മീയവും ഭൗതികവുമായ ശക്തികള്‍ക്കിടയില്‍ സംഘട്ടനവും സംഘര്‍ഷവുമാണ്‌ അവര്‍ ദര്‍ശിച്ചത്‌. രണ്ടിനുമിടയില്‍ അടിസ്ഥാനപരമായൊരന്തരം! ത്രാസി‍െന്‍റ ഒരു തട്ട്‌ താഴ്ന്നാലേ മറ്റേത്‌ ഉയരുകയുള്ളൂ. അതുപോലെ ഭൗതികതയെ ഹിംസിച്ചുകൊണ്ടേ ആത്മീയത നേടാനാവൂ എന്നവര്‍ കരുതി. കാരണം അവരുടെ ദൃഷ്ടിയാല്‍ പ്രസ്തുത സംഘട്ടനം പ്രപഞ്ചത്തി‍െന്‍റയും മനുഷ്യ‍െന്‍റയും പ്രകൃതിതന്നെയാണ്‌. ഭൗതികവും ആത്മീയവുമായ ഈ സംഘട്ടനം തുടര്‍ന്നുപോന്നു. പരസ്പര പുരകമായി വര്‍ത്തിക്കേണ്ട രണ്ട്‌ വിഷയതലങ്ങള്‍ വിരുദ്ധതകളുടെ ധ്രൂവങ്ങളിലേക്ക്‌ വലിച്ചെറിയപ്പെട്ടതുപോലെ തോന്നി. ഭൗതികവും ആത്മീയവുമായ ശക്തികള്‍ക്കിടയില്‍ വൈരുദ്ധമില്ലാത്ത, സുഭദ്രവും സമ്പുര്‍ണവുമായ ഒരു സിദ്ധാന്തമാണ്‌ ഇസ്ലാം സമര്‍പ്പിച്ചത്‌. വിരുദ്ധശക്തികളെ ഏകീകരിക്കുകയും അഭിലാഷങ്ങള്‍, അഭിനിവേശങ്ങള്‍, പ്രവണതകള്‍ എന്നിവയെ സംയോജിപ്പിക്കുകയുമാണ്‌ ഇസ്ലാമി‍െന്‍റ സമീപനം. മനുഷ്യ‍െന്‍റ അകത്തും പുറത്തുമുള്ള ശക്തികളുടെ ഐക്യമാണ്‌ അത്‌ അഭിദര്‍ശിക്കുന്നത്‌. ആകാശം, ഭൂമി, മതം, ലോകകാര്യം, ശരീരം ആത്മാവ്‌, വിശ്വാസം, പ്രവൃത്തി എന്നിവയെ ഏകോ?‍ുഖമായി ഒരേ മാര്‍ഗത്തില്‍ നയിക്കുകയാണ്‌ അതി‍െന്‍റ ലക്ഷ്യം. അറിയുന്നതും അറിയാത്തതും കാണുന്നതും കാണാത്തതും ചേര്‍ന്ന ഒരേകകമാണ്‌ പ്രപഞ്ചം. ഭൗതികവും ആത്മീയവുമായ ശക്തികള്‍ക്കിടയില്‍ വൈരുദ്ധിമില്ലാത്ത, സുഭദ്രവും സമ്പൂര്‍ണ്ണവുമായ ഒരു സിദ്ധാന്തമാണ്‌ ഇസ്ലാം സമര്‍പ്പിച്ചത്‌. വിരുദ്ധ ശക്തികളെ ഏകകീരിക്കുകയും അഭിലാഷങ്ങള്‍, അഭിനിവേശങ്ങള്‍, പ്രവണതകള്‍ എന്നിവയെ സംയോജിപ്പിക്കുകയുമാണ്‌ ഇസ്ലാമി‍െന്‍റ സമീപനം. മനുഷ്യ‍െന്‍റ അകത്തും പുറത്തുമുള്ള ശക്തികളുടെ ഐക്യമാണ്‌ അത്‌ അഭിദര്‍ശിക്കുന്നത്‌. ആകാശം, ഭൂമി, മതം, ലോകകാര്യം, ശരീരം, ആത്മാവ്‌, വിശ്വാസം പ്രവൃത്തി എന്നിവയെ ഏകോ?‍ുഖമായി ഒരേ മാര്‍ഗത്തില്‍ നയിക്കുകയാണ്‌ അതി‍െന്‍റ ലക്ഷ്യം. അറിയുന്നതും അറിയാത്തതും കാണുന്നതും കാണാത്തതും ചേര്‍ന്ന ഒരേകകമാണ്‌ പ്രപഞ്ചം. ഭൗതികവും ആത്മീയവുമായ ശക്തികള്‍ സമന്വയിച്ച ഒരേകകമാണ്‌ ജീവിതം. അവയെ താളം തെറ്റാതെ വേര്‍തിരിക്കുക സാദ്ധ്യമല്ല. വിണ്ണിലേക്ക്‌ എത്തിനോക്കുന്ന ഉന്നതവികാരങ്ങളുടെയും മണ്ണില്‍ ഒട്ടിപ്പിടിച്ച അഭിലാഷങ്ങളുടെയും സമ്മിശ്ര രൂപമാണ്‌ മനുഷ്യന്‍. മനുഷ്യനിലെ ഈ രണ്ട്‌ അഭിനിവേശങ്ങള്‍ക്കുമിടയില്‍ വൈരുദ്ധ്യമുണ്ടാകാവതല്ല. പ്രകൃതിയില്‍ ആകാശഭൂമികള്‍ക്കിടയിലോ അറിയുന്നതും അറിയാത്തതും തമ്മിലോ വൈരുദ്ധ്യമില്ല. ഈ പരിനിഷ്ഠിതമായ പശ്ചാത്തലത്തില്‍ ഇഹവും പരവും തമ്മിലോ വിശ്വാസവും അനിഷ്ടാനവും തമ്മിലോ ആദര്‍ശവും, ആചാരണവും തമ്മിലോ വൈരുദ്ധ്യമില്ല. ഇവക്കെല്ലാം പിന്നില്‍ അനശ്വരമായ ഒരു മഹച്ഛക്തിയുണ്ട്‌. സൃഷ്ടിസ്ഥിതി സംഹാരകാരകത്വം നിര്‍വഹിക്കുന്ന ഒരു മഹച്ഛക്തി - അതത്രെ അല്ലാഹു.
അല്ലാഹുവി‍െന്‍റ അസ്തിത്വത്തിലും അവ‍െന്‍റ സൃഷ്ടിസ്ഥിതി സംഹാരകാരകത്വത്തിലും അസദൃശഭാവത്തിലും ദൃജരൂഢ വിശ്വാസം സൂക്ഷിക്കുന്ന സത്യവിശ്വാസിക്ക്‌ അല്ലാഹുവും അല്ലാഹുവി‍െന്‍റ വിലാസവേദികളും അന്യമാവുന്നില്ല. ശരണം അവന്‍ മാത്രമാണെന്ന തെളിഞ്ഞ അവബോധം സൂക്ഷിക്കുന്ന സത്യവിശ്വാസിക്ക്‌ അല്ലാഹുവും അല്ലാഹുവി‍െന്‍റ വിലാസവേദികളും അന്യമാവുന്നില്ല. ശരണം അവന്‍ മാത്രമാണെന്ന തെളിഞ്ഞ അവബോധം സൂക്ഷിക്കുന്ന മുസല്‍മാന്‍ സഹായത്തിന്‌ കൈ ഉയര്‍ത്തുന്നതും ആശ്വാസത്തിനപേക്ഷിക്കുന്നതും ഉയരങ്ങളിലേക്ക്‌ നോക്കിയാണ്‌. ഈശ്വര സന്നിധിയും ത‍െന്‍റ മോക്ഷത്തിനായി തനിക്ക്‌ സമ്മാനിച്ച പ്രപഞ്ചവും തനിക്ക്‌ വേണ്ടി ചിട്ടപ്പെടുത്തിയ ജീവിതവും താനും അഭിന്നങ്ങളാണെന്ന ബോധ്യമാണ്‌ അവ‍െന്‍റ സത്യദര്‍ശനം. പരസ്പരം അനന്യഭാവം സൂക്ഷിക്കുകയും സമസ്രഷ്ടങ്ങളോടും പ്രപഞ്ചത്തോടാകത്തന്നെയും ഹൃദയംഗമത പാലിക്കുകയും ചെയ്യാനനുശാസിക്കുന്ന ഇസ്ലാം ഏകീകരണത്തി‍െന്‍റയും സമന്വയത്തി‍െന്‍റയും മതദര്‍ശനമാണ്‌. ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തി‍െന്‍റ വിശാലതയില്‍, മാനുഷ്യകത്തി‍െന്‍റ സമഗ്രതയില്‍ ഊന്നിയുറച്ച്‌ ദൈവഹിതം സാക്ഷാത്കരിക്കാന്‍ പ്രതിജഞാബദ്ധമായ ഇസ്ലാമിനെങ്ങനെ വിശ്ലഥനവും വിഭാഗീയതയും സൃഷ്ടിക്കാന്‍ സാധിക്കും! സത്യവേദത്തി‍െന്‍റ ഉള്ളറിയാതെ ഉയര്‍ത്തുന്ന ഭര്‍ത്സനങ്ങളാണവ. വേദഗ്രന്ഥം മനുഷ്യരാശിയോട്‌ സംസാരിച്ചു. അത്‌ ലോക സാഹോദര്യത്തിനുവേണ്ടി വാദിച്ചു. പ്രവാചക?‍ാരെ ലോകത്തി‍െന്‍റ വഴികാട്ടികളാക്കി. സമസ്ത വേദഗ്രന്ഥങ്ങളെ സ്വാംശീകരിച്ച്‌ മനുഷ്യവംശത്തിന്‌ സമ്മാനിച്ചു. ങ്കുജാതിമതദേശ വര്‍ണഭാഷഭേദങ്ങള്‍ക്കതീതതമായി മനുഷ്യ‍െന്‍റ കര്‍മകാണ്ഡത്തെ മാത്രം വിശകലനം ചെയ്ത്‌ വിലയിരുത്തി. അവനെ തിരശ്ശീലക്കപ്പുറത്തുള്ള പുനരുത്ഥാനത്തി‍െന്‍റ പരലോകജീവിതത്തിനായി റിക്രൂട്ട്‌ ചെയ്തയച്ചു. ആ വിശ്വദര്‍ശനംഏകീകരണത്തി‍െന്‍റയും സമന്വയത്തി‍െന്‍റയും മാനവിക ദര്‍ശനമാണ്‌.
'നിശ്ചയം ഏകസമുദായമാണ്‌ നിങ്ങള്‍ ഞാന്‍ നിങ്ങളുടെ പരിപാലകനും. അതിനാല്‍ എനിക്ക്‌ വഴിപ്പെട്ട്‌ ജീവിക്കൂ.' അതാണ്‌ അല്ലാഹുവി‍െന്‍റ തിരുവചനം. അതി‍െന്‍റ പ്രയോഗതലമാണ്‌ ഇസ്ലാമി‍െന്‍റ കര്‍മപഥം.

No comments:

Post a Comment