Showing posts with label ധര്‍മസമരം. Show all posts
Showing posts with label ധര്‍മസമരം. Show all posts

ധര്‍മസമരം 2- ശ്രീകൃഷ്ണനും ഗീതയും



ഇസ്ലാമി​‍െന്‍റ സാങ്കേതിക ഭാഷയില്‍ “നബി“ എന്നും “റസൂല്‍“ എന്നും വിളിക്കുന്ന മതാചാര്യനെ ഹൈന്ദവശാസ്ത്രങ്ങള്‍ അവതാരപുരുഷന്‍ എന്നു വര്‍ണിക്കുന്നു. ഭാരതീയ പാരമ്പര്യത്തില്‍ അനേകം അവതാരപുരുഷന്‍മാര്‍ ആവിര്‍ഭൂതരായിട്ടുണ്ട്‌. അക്കൂട്ടത്തില്‍ ഒമ്പതാമത്തെ അവതാര പുരുഷനാണ്‌ വാസുദേവപുത്രനായ ശ്രീകൃഷ്ണന്‍. കൃഷ്ണ​‍െന്‍റ സംജ്ഞാനാമം “കണ്ണന്‍“ എന്നായിരുന്നു. നിറം കറുപ്പായതുകൊണ്ടാണ്‌ കൃഷ്ണന്‌ ആ നാമം സിദ്ധിച്ചത്‌. ഇസ്ലാംമത പ്രവാചകന്‍ പ്രസ്താവിച്ചതായി ഹദീസു ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌. “ഇന്ത്യയില്‍ കറുത്തൊരു നബിയുണ്ടായിരുന്നു. “കാഹനാ“ എന്നായിരുന്നു അദ്ദേഹത്തി​‍െന്‍റ പേര്‍.“
കണ്ണന്‍ എന്ന ഭാരതീയ ശബ്ദത്തി​‍െന്‍റ അറബിരൂപമാണ്‌ കാഹന. നിരൂപണശാസ്ത്രനിയമപ്രകാരം ഈ ഹദീസ്‌ ദുര്‍ബലമാണെങ്കിലും, ചരിത്രപരമായി അതി​‍െന്‍റ ആശയം ശരിയാവാം. കംസന്‍ എന്ന ഒരധര്‍മ മൂര്‍ത്തിയെ ഹനിക്കേണ്ടതിന്നാണ്‌ ശ്രീകൃഷ്ണന്‍അവതരിച്ചതെന്നത്രേ ഐതിഹ്യം. ആ കൃത്യം അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. “ഭഗവത്ഗീത“ എന്ന സുപ്രസിദ്ധ ഹൈന്ദവകൃതി, വേദവ്യാസനെന്ന അപരാഭിധാനത്താല്‍ വിശ്രുതനായ ബാദരായണകൃഷ്ണന്‍ രചിച്ച “മഹാഭാരതം“ എന്ന മഹേതിഹാസത്തിലെ ഒരു ഭാഗമാണ്‌. കുരുക്ഷേത്ര യുദ്ധവേളയില്‍ സ്വശിഷ്യനായ അര്‍ജുനനെ ധര്‍മസമരത്തിന്നു പ്രേരിപ്പിച്ചുകൊണ്ട്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉപദേശിച്ച ആധ്യാത്മിക തത്വങ്ങളാണ്‌ ഗീതയുടെ ഉള്ളടക്കം.
പാണ്ഡുവി​‍െന്‍റ പുത്രന്മ​‍ാരും കുരുവി​‍െന്‍റ പുത്രന്‍മാരും കുരുക്ഷേത്രത്തില്‍ യുദ്ധത്തിന്നായി ഇരുഭാഗത്തും അണിനിരന്നു. പാണ്ഡവ പക്ഷത്തായിരുന്നു ശ്രീകൃഷ്ണന്‍. കാരണം, അവര്‍ മര്‍ദ്ദിതരും കൗരവന്‍മാര്‍ മര്‍ദകരുമായിരുന്നു. കൗരവന്മ​‍ാരില്‍ ഒരാളായ ദുര്യോധന്‍ പാണ്ഡവന്‍മാരെ കഠിനമായി ദ്രോഹിച്ചിരുന്നു. അരക്കില്ലത്തിലിട്ടു കൊല്ലുവാന്‍പോലും അയാള്‍ ശ്രമിക്കുകയുണ്ടായി. തന്നിമിത്തം പാണ്ഡവന്‍മാര്‍ സ്വദേശം വെടിഞ്ഞ്‌ വനവാസം ചെയ്യേണ്ടിവന്നു. ശ്രീകൃഷ്ണന്‍ ഇരുവിഭാഗക്കാരെയും സന്ധിയാക്കുവാന്‍ പരമാവധി പാടുപെട്ടെങ്കിലും ദുര്യോധനാദികള്‍ വഴങ്ങിയില്ല. അവസാനം യുദ്ധം നടത്തേണ്ടി വന്നു.
സൈന്യം ഇരു ഭാഗത്തും അണിനിരന്നു. പഞ്ചപാണ്ഡവന്‍മാരില്‍ മധ്യമനായ അര്‍ജുന​‍െന്‍റ തേര്‌ തെളിച്ചുകൊണ്ടുവന്നത്‌ ശ്രീകൃഷ്ണനാണ്‌. അര്‍ജുനന്‍ ആകമാനമൊന്ന്‌ വീക്ഷിച്ചു. ഇരുപക്ഷത്തും അണിനിരന്നിരിക്കുന്നത്‌ ബന്ധുക്കളാണ്‌. അതുകണ്ടപ്പോള്‍ അദ്ദേഹത്തെ ഒരു വൈക്ലബ്യം ബാധിച്ചു. അവയവങ്ങള്‍ തളര്‍ന്നു; വായ വരണ്ടു; തനു വിറച്ചു; രോമാഞ്ചകഞ്ചുകനായി; ഗാന്ധീവചാപം (വില്ല്‌) കരത്തില്‍നിന്നും വഴുതിവീണു; ആകെ എരിപിരികൊണ്ടു. അദ്ദേഹം ശ്രീകൃഷ്ണനോട്‌ പറഞ്ഞു: “ഭഗവാന്‍, ആരുടെ സുഖാനുഭൂതിക്കുവേണ്ടി നാം രാജ്യത്തെയും സുഖഭോഗത്തെയും കാംക്ഷിക്കണമോ, ആ ഗുരുഭൂതന്‍മാര്‍, പിതാക്കന്‍മാര്‍, സ്യാലന്‍മാര്‍, ചങ്ങാതിമാര്‍ മുതലായ ബന്ധുമിത്രാദികള്‍ ജീവനെയും പണത്തെയും പരിത്യജിച്ച്‌ യുദ്ധത്തിനിതാ വന്നു നില്‍ക്കുന്നു. അല്ലയോ മധുസുദനാ, ഇവര്‍ ഞങ്ങളെ കൊല്ലുന്നവരാണെങ്കിലും , ത്രൈലോകത്തി​‍െന്‍റ ആധിപത്യത്തിനുവേണ്ടിപോലും ഇവരെ ഞാന്‍ വധിക്കുകയില്ല. ഭൂമിയുടെ ആധിപത്യത്തിന്ന്‌ വേണ്ടി ഞാനതു ചെയ്യില്ലെന്നു പറയാനുണ്ടോ?“
പാണ്ഡവ സൈന്യത്തിലെ ഹീറോയായ അര്‍ജുനന്‍ ദുര്‍ബലനാവുകയെന്നാല്‍ അവര്‍ യുദ്ധത്തില്‍ ദയനീയമായി പരാജയപ്പെടുകയെന്നാണര്‍ത്ഥം. ശ്രീകൃഷ്ണന്‍ അര്‍ജുനനെ സന്ദര്‍ഭത്തി​‍െന്‍റ ഗൗരവം ധരിപ്പിച്ചു. എന്നിട്ടും അദ്ദേഹത്തി​‍െന്‍റ പാരവശ്യം നീങ്ങിയില്ല. അപ്പോള്‍ ധര്‍മസമരത്തി​‍െന്‍റ അനിവാര്യത തെര്യപ്പെടുത്തുവാന്‍ ഗീതാതത്വങ്ങള്‍ ഉപദേശിച്ചു. ഉപനിഷത്തുകളിലെ തത്വസിദ്ധാന്തങ്ങളുടെ സാരസര്‍വസ്വമത്രെ ഗീതയുടെ ഉള്ളടക്കം. അര്‍ജുന​‍െന്‍റ വൈക്ലബ്യം നീങ്ങി. അദ്ദേഹം യുദ്ധത്തില്‍ സജീവമായി പൊരുതുകയും പാണ്ഡവന്‍മാര്‍ വിജയം പ്രാപിക്കുകയും ചെയ്തു.
നമുക്കിനി ശ്രീകൃഷ്ണന്‍ ഉപദേശിച്ച തത്വസിദ്ധാന്തങ്ങളില്‍ ചിലതു കാണാം. ധര്‍മസംബന്ധമായി ഗീത പറുന്നു:
“കുതസ്ത്വാ കശ്മലമിദം
വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വര്‍ഗ്യ
മകീര്‍ത്തീകരമര്‍ജുന!“ (അ.2, ശ്ലോ.2)
(ആര്യന്മ​‍ാര്‍ക്കഹിതവും സ്വര്‍ഗത്തിന്നയോഗ്യവം അകീര്‍ത്തികരവും പാപവുമായ ഈ വൈക്ലബ്യം അല്ലയോ അര്‍ജുനാ, നിനക്കീ വിഷമസന്ധിയിലെങ്ങനെ സംഭവിച്ചു?)
“സ്വധര്‍മമപി ചാവേക്ഷ്യ
നവികമ്പിതുമര്‍ഹസി
ധര്‍മ്യാദ്ധി യുദ്ധാല്‍ ശ്രേയോന്യത്‌
ക്ഷത്രിയസസ്യ ന വിദ്യതേ.“ (2:81)
(സ്വധര്‍മം നോക്കിയാലും, മുന്‍ നിശ്ചയത്തില്‍നിന്ന്‌ വ്യതിചലിക്കുവാന്‍ നീ അര്‍ഹനല്ല. ക്ഷത്രിയന്‌ ധര്‍മസമരത്തെക്കാള്‍ ശ്രേയസ്കരമായി വേറെയൊന്നില്ല.)
“യദൃശ്ചയാ ചോപപന്നം
സ്വര്‍ഗദ്വാരമപാവൃതം സുഖിനഃക്ഷത്രിയാ: പാര്‍ത്ഥ!
ലഭന്തേ യുദ്ധമീദൃശം“(2:33)
(ഹേ പാര്‍ഥ, ദൈവേച്ഛയാല്‍ വന്നുചേര്‍ന്നതും തുറക്കപ്പെട്ട സ്വര്‍ഗവാതിലുമായ ഈദൃക ധര്‍മസമരം സുഖവാന്മ​‍ാരായ ക്ഷത്രിയന്മ​‍ാര്‍ക്ക്‌ മാത്രം ലഭിക്കുന്നതാണ്‌.)
“അഥേചേത്ത്വമിമം ധര്‍മ്യം
ഗംഗ്രാമം ന കരിഷ്യസി
തത: സ്വധര്‍മം കീര്‍ത്തിംച
ഘിത്വാ പാപമവാപ്സ്യാസി.“ (2:33)
(ഈ ധര്‍മസമരത്തില്‍ നീ ഇടപെടുകയില്ലെങ്കില്‍ സ്വധര്‍മവും കീര്‍ത്തിയും കൈവെടിഞ്ഞ്‌ പാപം പ്രാപിക്കുന്നതാണ്‌.)
“ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗം
ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൗന്തേയ!
യുദ്ധായ കൃതനിശ്ചയം“(2:37)
(നീ വധിക്കപ്പെട്ടുവെന്നിരിക്കട്ടെ, സ്വര്‍ഗത്തിലെത്താം. ജീവിക്കുകയാണെങ്കില്‍ ഭൂമിയുടെ ആധിപത്യവും) അനുഭവിക്കാം. അതുകൊണ്ട്‌, അല്ലയോ കുന്തിപുത്രാ, വേഗം നിശ്ചയിച്ചുറച്ചു യുദ്ധത്തിന്നെഴുന്നേല്‍ക്കുക)
ധര്‍മയുദ്ധത്തില്‍ മരിച്ചാലും ജീവിച്ചാലും വിജയമാണെന്ന ഗീതാതത്വം വ്യംഗ്യന്തരേണ ഖുര്‍ആനും ആവിഷ്കരിച്ചിട്ടുണ്ട്‌. പ്രവാചകനോട്‌ ഖുര്‍ആന്‍ പറയുന്നു: (ശത്രുക്കളോട്‌) ചോദിക്കൂ: “രണ്ടിലൊരു നേട്ടമല്ലാതെ ഞങ്ങള്‍ക്ക്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ“ (9:52). ജീവിച്ചാല്‍ വിജയവും മരിച്ചാല്‍ സ്വര്‍ഗവും ലഭിക്കുകയെന്നതു തന്നെയാണ്‌ ഖുര്‍ആ​‍െന്‍റ വിവക്ഷിതവും. ഗീത അത്‌ കുറെക്കൂടി സ്പഷ്ടമായി പ്രതിപാദിച്ചുവെന്നു മാത്രം. ആകയാല്‍ ധര്‍മസമരത്തില്‍ വിജയമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല. ധര്‍മസമരത്തെ ഇസ്ലാമെന്നപോലെ ഹിന്ദുമതവും അനുശാസിക്കുന്നു.

ധര്‍മസമരം


ദൈവമാര്‍ഗത്തിലുള്ള സമരത്തെയും ഏകദൈവവിശ്വാസത്തെയും വേദസങ്കല്‍പങ്ങളുമായി താരതമ്യപ്പെടുത്തുന്ന ലഘുചിന്തകള്‍. ഊട്ടുദൈവങ്ങളെ പോ​റ്റ്‍ിയും അജേ​‍്ഞയതയുടെ ഇരുളറകളില്‍ തപ്പിത്തടഞ്ഞും ദാര്‍ശനിക പരിസരം നഷ്ടപ്പെട്ടുപോയ ജീര്‍ണദശാസന്ധിയില്‍ കാരുണ്യമസൃണമായ ശാന്തിയുടെ തുരുത്തിലേക്കു നയിക്കുന്ന മധ്യമമാര്‍ഗത്തെ ഈ കൃതി വരച്ചുകാണിക്കുന്നു.
മര്‍ഹൂം ടി. മുഹമ്മദിന്റെ ധര്‍മസമരം എന്ന ലഘുകതി ലേഖന പരമ്പരയായി ആരംഭിക്കുന്നു.


ഇസ്ലാംമത പ്രവാചകന്റെ സന്നിധിയില്‍, ഒരിക്കല്‍ ഒരു ക്രൈസ്തവ നിവേദകസംഘം വന്നു. പുത്തനായി രൂപം കൊണ്ട ഇസ്ലാമികരാഷ്ട്രത്തിന്റെ തലസ്ഥാനാമയ യഥ്‌രിബില്‍ മദീന ഇതര രാഷ്ട്രപ്രതിനിധികളെ താമസിപ്പിക്കുവാന്‍ പറ്റിയ കെട്ടിടങ്ങളൊന്നുമില്ലായിരുന്നു. പ്രവാചകന്‍ പ്രസ്തുത ക്രൈസ്തവാതിഥികളെ പള്ളിയില്‍ താമസിപ്പിച്ചു. അവരുടെ പ്രാര്‍ത്ഥനാമുഹൂര്‍ത്തം അടുത്തു. എവിടെ പ്രാര്‍ഥന നടത്തും. പള്ളിയില്‍ നടത്തുവാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. ഒരവസരത്തില്‍ അവരുടെ പ്രാര്‍ഥനാ സമയവും മുസ്ലിംകളുടെ പ്രാര്‍ഥനാസമയവും ഒത്തുവന്നു. പള്ളിയുടെ ഒരു വശത്ത്‌ ക്രൈസ്തവ പ്രാര്‍ഥനയും മറ്റൊരു വശത്ത്‌ പ്രവാചകന്റെ നേതൃത്വത്തില്‍ മുസ്ലിം നസ്കാരവും നടന്നു. എന്തൊരു കൗതുകകരമായ കാഴ്ച
കോടിക്കണക്കായ പ്രതികള്‍ ചെലവാകുന്ന Reader’s Digest-ന്റെ അധിപന്‍മാര്‍ എഴുതിയ They Changed Our World എന്ന കൃതിയിലും പ്രസ്തുതസംഭവം സൂചിപ്പിച്ചിട്ടുണ്ട്‌. വളരെയധികം രേഖപ്പെടുത്തപ്പെട്ട ഒരു സംഭവമാണ്‌, ഒരവസരത്തില്‍ ഒരു ക്രിസ്ത്യന്‍സംഘം മുഹമ്മദുമായി സംവാദത്തിന്‌ വന്നതും പ്രാര്‍ത്ഥനാസമയമായപ്പോള്‍ മുഹമ്മദ്‌ പറഞ്ഞതും ഈ പള്ളിയില്‍ വെച്ച്‌ നിങ്ങള്‍ക്ക്‌ ആരാധന നടത്താം; ഇത്‌ ദൈവാരാധനക്കുള്ള സ്ഥലമാകുന്നു. (പേജ്‌. 89-97 )


ഇസ്ലാം മതപ്രവാചകന്‍ വിവിധ മതസ്ഥരുമായി എങ്ങനെയാണ്‌ വര്‍ത്തിച്ചിരുന്നതെന്ന്‌ കാണിക്കുന്ന ഒരു ദൃഷ്ടാന്തമാണിത്‌. എത്രയും സഹിഷ്ണുതാപൂര്‍വമായിരുന്നു ആ സഹവര്‍തിത്വം. അദ്ദേഹത്തിന്‌ പണത്തിന്റെ തിടുക്കം നേരിട്ടാല്‍ മദീനയിലെ യഹൂദരില്‍ നിന്ന്‌ കടം വാങ്ങുക പതിവായിരുന്നു. ദിവംഗതനായപ്പോള്‍ പ്രവാചകന്റെ കവചം ഒരു യഹൂദിയുടെ പണയത്തിലായിരുന്നു.
സച്ചരിതരായ ഖലീഫമാരും വിമതസ്ഥരോട്‌ ഇതേ സഹിഷ്ണുതയോടെയാണ്‌ പെരുമാറിയത്‌. ഒരുദാഹരണം കാണുക രണ്ടാം ഖലീഫ ഉമര്‍ തെരുവീഥിയിലൂടെ നടന്നുപോവുമ്പോള്‍ അന്ധനായ ഒരു ജൂതവൃദ്ധന്‍ യാചിച്ചു നടക്കുന്നത്‌ കണ്ടു. ഖലീഫ അടുത്തുചെന്ന്‌ ചോദിച്ചു കാരണവരേ, നിങ്ങളെ ഈ ദുരവസ്ഥയിലെത്തിച്ചതെന്താണ്‌? അയാള്‍ പ്രതിവചിച്ചു ജിസ്‌യയും വാര്‍ധക്യവും അന്ധതയും. ഖലീഫ അയാളെ കൈപിടിച്ച്‌ സ്വഗൃഹത്തിലേക്ക്‌ കൊണ്ടുവന്നു. ആവശ്യമായ ആഹാരവും മും നല്‍കി സല്‍ക്കരിച്ചു. അനന്തരം പൊതുഭാരകാര്യം നോക്കുന്ന ഉദ്വേഗസ്ഥനോട്‌ ആജ്ഞാപിച്ചു ഇയാള്‍ക്കും ഇയാളെപ്പോലെ അവശരായിത്തീര്‍ന്ന വിമതസ്ഥര്‍ക്കും ജീവസന്ധാരണത്തിനാവശ്യമാകുന്ന തുക പൊതുഭാരത്തില്‍ നിന്ന്‌ നല്‍കുക. ഇത്തരക്കാരെ അവഗണിക്കുന്നത്‌ അനീതിയും അക്രമവുമാണ്‌. മുസ്ലിംകളുടെ സകാത്തിന്നവകാശികളായി ഖുര്‍ആനില്‍ ഫഖീറും മിസ്കീനും എണ്ണപ്പെട്ടിട്ടുണ്ട്‌. ഫഖീര്‍ എന്നാല്‍ മുസ്ലിംകളിലുള്ള ദരിദ്രരും മിസ്കീന്‍ എന്നാല്‍ അമുസ്ലിംകളിലുള്ള ദരിദ്രരുമാകുന്നു.
അങ്ങനെ ഖലീഫാഉമര്‍ അമുസ്ലിം ദരിദ്രവിഭാഗങ്ങല്‍ക്കും പെന്‍ഷന്‍ നിശ്ചയിച്ചു. എത്രയും സഹിഷ്ണുതയോടും നീതിയോടും കൂടിയേ പ്രവാചകനും ഖലീഫമാരും വിമതസ്ഥരോട്‌ വര്‍ത്തിച്ചിട്ടുള്ളു എന്നതിന്‌ മേല്‍ സംഭവങ്ങള്‍ തെളിവാണ്‌.
അമുസലിംകളുമായി മുസ്ലിംകള്‍ക്ക്‌ പലപ്പോഴും യുദ്ധത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്നുള്ളത്‌ ഒരു ചരിത്രവസ്തുതയാണ്‌. മുസ്ലിംകള്‍ അങ്ങോട്ട്‌ കടന്നാക്രമിച്ചതായിരുന്നില്ല. ഇങ്ങോട്ട്‌ വന്നാക്രമിക്കുയോ അതിന്നൊരുമ്പെടുകയോ ചെയ്തപ്പോള്‍ പ്രതിരോധിച്ചതായിരുന്നു അതിന്റെ തുടക്കം. പ്രവാചകന്‍ പതിമൂന്നുവര്‍ഷം തന്റെ ജന്‍മസ്ഥലമായ മക്കയില്‍ സത്യബോധനം നടത്തിക്കൊണ്ട്‌ കഴിച്ചു. വെളിച്ചത്തിന്റെ ശത്രുക്കള്‍ അദ്ദേഹത്തെ കഠിനമായി എതിര്‍ത്തു. നബിയെയും തന്റെ സഹചരന്‍മാരായ ന്യൂനപക്ഷത്തെയും പ്രതിയോഗികള്‍ നാനാരൂപേണ മര്‍ദിച്ചു; പീഡിപ്പിച്ചു. ചിലരെ നിര്‍ദാക്ഷിണ്യം വധിക്കുകപോലും ചെയ്തു. എന്നിട്ടൊന്നും പ്രവാചകന്‍ ശത്രുക്കളോട്‌ പ്രതികരിച്ചില്ല; ഒരു ശാപമൊഴിപോലും ഉരിയാടിയില്ല. എല്ലാം സഹിക്കുകയാണുണ്ടായത്‌. തന്റെ ജനം അറിയാത്തതുകൊണ്ട്‌ ചെയ്തുപോകുന്നതാണെന്നും അവര്‍ക്കത്‌ മാപ്പ്‌ ചെയ്യണമെന്നും റബ്ബിനോട്‌ കെഞ്ചി., ആ മഹാമനസ്കന്‍. അക്രമ മര്‍ദനങ്ങള്‍ സഹിക്കാനാകാത്ത പതനത്തിലെത്തിയപ്പോള്‍ അനുയായികളെ എത്യോപ്യയിലേക്കയച്ചു. യഥ്‌രിബിലെ മുഖ്യനേതാക്കന്‍മാരുമായി ഉടമ്പടിയുണ്ടാക്കിയ ശേഷം അങ്ങോട്ടായി മര്‍ദിതരുടെ പാലായനം. അവസാനം തന്നെ വധിക്കുവാനായി ശത്രുഭടന്‍മാര്‍ രാത്രികാലത്ത്‌ വന്നു വീടു വളഞ്ഞപ്പോള്‍ പ്രവാചകന്‍ ഒരു സുഹൃത്തിനോടൊപ്പം ഒളിച്ചുരക്ഷപ്പെട്ട്‌, യഥ്‌രിബില്‍ അഭയം പ്രാപിച്ചു. ഈ സംഭവം പ്രമാണിച്ചാണ്‌ മുസ്ലിംകള്‍ ഹിജ്‌റാബ്ദം ഏര്‍പ്പെടുത്തിയതെന്നു സുവിദിതമാണ്‌.
മദീനയുടെ അന്നത്തെ പേരായിരുന്നുന്നു യഥ്‌രിബ്‌. അവിടെ എത്തിയ ശേഷം അവിടത്തെ അറബി ഗോത്രങ്ങളും യഹൂദന്‍മാരും ക്രിസ്ത്യാനികളുമായി പ്രവാചകന്‍ ഒരു ഉടമ്പടി ചെയ്തു. പുറമേ നിന്ന്‌ വല്ലവരും നാട്ടിനെ ആക്രമിക്കുന്നപക്ഷം ഒക്കെട്ടായി പ്രതിരോധിക്കുക.- ഇതായിരുന്നു ആ കരാര്‍. ഇത്തരുണത്തിലാണ്‌ ദൈവം പ്രത്യാക്രമണത്തിന്‌ മുസ്ലിംകള്‍ക്ക്‌ അനുമതി നല്‍കിയത്‌. അല്ലാഹു ഖുര്‍ആനില്‍ അരുളി “ഇങ്ങോട്ടാക്രമിക്കപ്പെടുന്നവര്‍ക്ക്‌ അങ്ങോട്ടും പ്രത്യാക്രമണം നടത്തുവാന്‍ അനുമതി നല്‍കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ മര്‍ദിക്കപ്പെട്ടിരിക്കുകയാണ്‌. അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവനത്രെ. നിശ്ചയം. ഞങ്ങളുടെ ഈശ്വരന്‍ അല്ലാഹുവാണെന്ന്‌ പറഞ്ഞുവെന്നുള്ളതല്ലാത്ത മ​‍ൊരു ന്യായവുമില്ലാതെ അവരെ സ്വഗൃഹങ്ങളില്‍ നിന്നുശത്രു തള്ളിപ്പുറത്താക്കിയിരിക്കുന്നു. ഇങ്ങനെ ദൈവം ചിലരെ ചിലരെക്കൊണ്ട്‌ പ്രതിരോധിച്ചില്ലെങ്കില്‍ മഠങ്ങള്‍, ആശ്രമങ്ങള്‍, ദേവാലയങ്ങള്‍, ധാരാളം ദൈവനാമമുച്ചരിക്കപ്പെടുന്ന പള്ളികള്‍ബ്ലഎല്ലാം തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നുവെന്ന്‌ തെളിയിക്കാന്‍ കൂടിയാണി പ്രത്യാക്രമണാനുമതി. സര്‍വശക്തനും അജയ്യനുമത്രെ തീര്‍ച്ചയായും അല്ലാഹു. (ഖുര്‍ആന്‍, അധ്യായം 42, സൂക്തം 39, 40 )
മതസ്വാതന്ത്ര്യത്തിന്‌ വേണ്ടിയാണ്‌ യുദ്ധം അനുവദിക്കപ്പെട്ടത്‌. അതിനാല്‍ ധര്‍മസമരമാണിത്‌. ആക്രമണകാരികളല്ലാത്ത വിമതസ്ഥരെ ദ്രോഹിക്കാന്‍ ഇസ്ലാം കല്‍പിച്ചിട്ടില്ല. പ്രത്യുത, അവരുമായി നീതിയിലും സുകൃതത്തിലും വര്‍ത്തിക്കാനാണ്‌ ഖുര്‍ആന്റെ നിര്‍ദേശം
“നിങ്ങളെ മതത്തിന്റെ പേരില്‍ ആക്രമിക്കുകയോ നിങ്ങളുടെ ഗേഹങ്ങളില്‍ നിന്ന്‌ ബഹിഷ്കരിക്കുകയോ ചെയ്യാത്ത വിമതസ്ഥര്‍ക്ക്‌ സുകൃതം നല്‍കുന്നതും നീതിചെയ്യുന്നതും അല്ലാഹു തടയുന്നില്ല. നീതിപൂര്‍വം വര്‍ത്തിക്കുന്നവരെ അല്ലാഹു സ്നേഹിക്കുകയാണ്‌ ചെയ്യുന്നത്‌ പക്ഷേ നിങ്ങളെ മതത്തിന്റെ പേരില്‍ ആക്രമിക്കുകയും സ്വഗേഹങ്ങളില്‍നിന്നു തള്ളി പ്പുറത്താക്കുകയും പുറത്താക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നവരുണ്ടല്ലോ അവരെ സുഹൃത്തുക്കളായി വരിക്കുന്നത്‌ മാത്രമേ അല്ലാഹു തടുയുന്നുള്ളു. അവരെ ആര്‍ സുഹൃത്തുക്കളായി വരിക്കുന്നുവോ, അവര്‍ അക്രമികള്‍ തന്നെ.“ (ഖുര്‍ആന്‍ 60: 8,9 )

ഇസ്ലാമിലെ ജിഹാദിന്റെ പശ്ചാത്തലവും കാരണവും മുകളില്‍ വിവരിച്ചു കഴിഞ്ഞു. അതില്‍ നിന്ന്‌ മതസ്വാതന്ത്രത്തിനും വിശ്വാസസ്വാതന്ത്രത്തിനും വേണ്ടിയുള്ള ഒരു ധര്‍മസമരമാണതെന്നു വ്യക്തമായി. ധര്‍മസമരത്തെ എല്ലാ മതങ്ങളും എല്ലാ ശാസ്ത്രങ്ങളും അനുശാസിച്ചിട്ടുണ്ട്‌. ഹിന്ദുമതവും അതില്‍ നിന്നൊഴിവല്ല. ഹിന്ദുക്കളുടെ ഏവും പ്രചീനമായ സാഹിത്യം വേദങ്ങളാണ്‌. വേദങ്ങളില്‍ പുരാതനമായത്‌ ഋഗ്വേദവും. ദസ്യുക്കളുമായുള്ള ആര്യന്‍ ജനതയുടെ യുദ്ധകഥകളാല്‍ നിര്‍ഭരമാണ്‌ ഋഗ്വേദം. ആര്യദൈവമായ ഇന്ദ്രന്റെ മുഖ്യകൃത്യം തന്നെ ദസ്യുപുരങ്ങള്‍ തകര്‍ക്കലും അവരെ കൊല ചെയ്യലുമായിരുന്നു. ഭാരതത്തിലെ ആദിവാസികളായ ദ്രാവിഡന്‍മാരായിരുന്നു ദസ്യുക്കളെന്നു ഗവേഷക പിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇന്ദ്രന്‍ അവരുടെ കോട്ടകൊത്തളങ്ങളും നഗരങ്ങളും തകര്‍ത്തതിനാല്‍ അദ്ദേഹത്തിന്‌ -പുരന്ദരന്‍ - അഥവാ നഗരങ്ങള്‍ തകര്‍ക്കുന്ന ഇന്ദ്രന്‍ എന്ന ഒരു സ്ഥാനപ്പേര്‍തന്നെ വേദം നല്‍കുകയുണ്ടായി.
ഇന്ദ്രന്റെ അപദാനങ്ങള്‍ കീര്‍ത്തിച്ചുകൊണ്ട്‌ ഒരു ഋക്കില്‍ ഒരു ഋഷി പാടുന്നു
സാസാനാത്യാം ഉദസൂര്യം സാസാനേന്ദ്രഃ
സസാനപുരുഭോജനം ഗാം
ഹിരണ്യമുതഭോഗം സസാന ഹത്വേ ദസ്യു
പ്രാര്യം വര്‍ണമാവത്‌.
ഋഗ്വേദം മലം 3, സൂക്തം 343, ക്‌ 9
ഈ ക്കിന്‌ കഹാകവി വള്ളത്തോള്‍ പദ്യത്തില്‍ പരിഭാഷ കൊടുത്തിരിക്കുന്നത്‌ ഇപ്രകാരമാണ്‌
നല്‍കിയശ്വങ്ങളെ; നല്‍കി ദിനേശനെ;
നല്‍കിയിന്ദ്രന്‍ പുരുഭോഗ്യയാം ഗോവിനെ;
നല്‍കി പൊന്നിന്‍ മുതല്‍; ദസ്യുക്കളെക്കൊന്ന്‌
നന്നായി രക്ഷിച്ചിതാര്യവര്‍ണങ്ങളെ

ആര്യവംശക്കാരുടെ ശത്രുക്കളായ ദസ്യുക്കളെ കൊന്നു മുടിക്കുകയും അങ്ങനെ അവരെ പരിരക്ഷിക്കുകയും ചെയ്ത ഇന്ദ്രനെ സ്തുതിക്കുകയാണ്‌ കവി. ആര്യമതത്തില്‍ യുദ്ധം നിഷിദ്ധമായിരുന്നില്ലെന്ന്‌ ഇത്‌ തെളിയിക്കുന്നു. മറ്റൊരു മന്ത്രം കാണുക

ആര്‍ ശംബരന്റെ നൂറു പുരാതന നഗരങ്ങളെ വജ്രംകൊണ്ട്‌ പിളര്‍ത്തിയോ, ആര്‍ വര്‍ച്ചിയുടെ നൂറായിരത്തെ വീഴിച്ചുവോ ആ ഇന്ദ്രന്‌ സോമം കൊണ്ടുവരുവീന്‍ (ഋഗ്വേ. മ. 2, സൂ.14, .6 )
ശംബരനും വര്‍ച്ചിയും ദ്രാവിഡന്‍മാരുടെ രാജാക്കന്‍മാരായിരുന്നു. ശംബരന്‌ നൂറ്‌ നഗരവും വര്‍ച്ചിക്ക്‌ നൂറായിരം ഭടന്‍മാരുള്ള ഒരുഗ്രന്‍ സേനയുമുണ്ടായിരുന്നു. ആര്യന്‍മാരുടെ ആക്രമണത്തില്‍ അതെല്ലാം തകര്‍ന്നുപോയി. ദേവനായ ഇന്ദ്രന്റെ സഹായംകൊണ്ടാണീ വിജയം കൈവന്നത്‌. ആര്യജനത ദേവന്‍മാര്‍ക്കര്‍പ്പിക്കുന്ന ഒരു നിവേദ്യമാണ്‌ സോമനീര്‍. പുരോഹിത തലവനായ അധര്യു മേല്‍പറഞ്ഞ മഹത്കൃത്യങ്ങളില്‍ തങ്ങളെ സഹായിച്ച ഇന്ദ്രദേവന്നര്‍പ്പിക്കുവാന്‍ സോമനീര്‍ കൊണ്ടുവരേണ്ടതിന്‌ ഇതര പുരോഹിതന്‍മാരെ ആഹ്വാനം ചെയ്യുകയാണീ മന്ത്രത്തിലൂടെ. ആകയാല്‍ ഷിമാര്‍ യുദ്ധത്തേയും ശത്രുഹിംസയെയും വമ്പിച്ച പുണ്യകൃത്യമായാണ്‌ വിശ്വസിച്ചിരുന്നതെന്ന്‌ സ്പഷ്ടം. അഹിംസാവ്രതമൊന്നും അവര്‍ക്കില്ലായിരുന്നു.
തുടരും ....