Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

പ്രക്യതിയുടെ മന്ത്രം



മുത്തുകോയ കൊച്ചനൂര്‍

അന്നം തേടിയുള്ള യാത്രക്കിടയില്‍ ഞാന്‍
എണ്ണയുടെ വാത്ത ഉറവിടം കണ്ടെത്തി
എണ്ണിയാലൊടുങ്ങാത്ത പണം കൈവന്നപ്പോള്‍
മണ്ണിനെ വിണ്ണാക്കി മാറ്റ‍ുവാന്‍ ഞാന്‍ ശ്രമിച്ചു

വളവും വെള്ളവും വിലക്കുവാങ്ങി
മരുഭൂമിയില്‍ ആരാമങ്ങള്‍ തീര്‍ത്തു
അത്യൂഷ്ണത്തെ തടുക്കുവാന്‍
അകത്തും പുറത്തും ശതക്കാറ്റ‍ുകള്‍ സജ്ജമാക്കി
ഉഷ്ണം വിസര്‍ജിക്കുന്ന പഴുത്ത കമ്പികള്‍
ശൈത്യത്തിന്റെ കുളിരെന്നെ അറിയിച്ചതേയില്ല.

എന്നിട്ടും......
എന്റെ സ്വൈരജീവിതത്തെ തകിടം മറിച്ച
എന്റെ ശ്വസനേന്ദ്രിയങ്ങളെ അസ്വസ്ഥമാക്കിയ
എന്റെ ദൂരക്കാഴ്ചയെ ഹൃസ്വമാക്കിയ
പോടിക്കാറ്റ‍ിനു മുന്നില്‍ ഞാന്‍ പകച്ചുനിന്നു
അപ്പോള്‍ പ്രകൃതിയെന്നോട്‌ മന്ത്രിച്ചു;
നനക്കാകില്ലൊരിക്കലും; എന്നെ ജയിക്കുവാന്‍.

മാതൃഹൃദയം


പാമരനായ ഒരു ചെറുപ്പക്കാരനോട്‌ അയാള്‍ പറഞ്ഞൂ
നിന്റെ മതാവിന്റെ ഹൃദയം പറിച്ചെടുത്ത്‌
എനിക്കുകൊണ്ടുവന്ന്‌ തരൂ,
ഞാന്‍ നിനക്ക്‌ മുത്തും പവിഴവും
സ്വര്‍ണനാണയങ്ങളും തരാം

അയാള്‍ ഊരിപ്പിടിച്ച വാളുമായിച്ചെന്ന്‌
മാതാവിന്റെ നെഞ്ചുകീറി ഹൃദയം പുറത്തെടുത്തു.
ധൃതിയില്‍ ഓടിവരുന്നതിനിടെ
കാലിടറി നിലത്തുവീണ അയാളുടെ കയ്യില്‍ നിന്നും
ഹൃദയം തെറിച്ചു താഴെപ്പോയി.
മണ്ണുപുരണ്ട ഹൃദയം അയാളോട്‌ ചോദിച്ചു
മകനേ, നിനക്കെന്തെങ്കിലും പറ്റിയോ?

ഈ രംഗം കണ്ടുനിന്ന ആകാശം
കൊടും കോപത്തോടെ അയാളെ നോക്കി.
മനുഷ്യനു തോന്നാത്ത ദയ
അപ്പോള്‍ ആകാശത്തിന്‌ തോന്നി
മഴ ചൊരിച്ച്‌ ആകാശം
മണ്ണുപുരണ്ട ഹൃദയത്തെ കഴുകി വൃത്തിയാക്കി.

കുബോധം തോന്നിയ ചെറുപ്പക്കാരന്‍
മാനവന്‍ക്കുമുഴുവന്‍ ദൃഷ്ടാന്തമാവാന്‍
സ്വയം കുത്തിമരിക്കുവാന്‍ കഠാരവലിച്ചൂരി
ഒരിക്കലും പൊറുക്കാത്ത പാപം ചെയ്തതിന്‌
എന്നെ ശിക്ഷിക്കൂ എന്ന്‌ അട്ടഹസിച്ചു.
അപ്പോള്‍ നിലത്തുകിടന്ന മാതാവിന്റെ ഹൃദയം
ഇങ്ങനെ വിളിച്ചു പറഞ്ഞൂ
അരുത്‌ മകനേ, അരുത്‌
നീ എന്റെ ഹൃദയത്തെ രണ്ടാമതും
കശാപ്പുചെയ്യരുത്‌

(ഒരു അറബി കവിത)