tag:blogger.com,1999:blog-2307293211914805732024-02-19T08:11:54.137-08:00സ്നേഹ സന്ദേശംഇരുളില് നിന്നും വെളിച്ചത്തിലേക്ക്സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.comBlogger44125tag:blogger.com,1999:blog-230729321191480573.post-76202874372570498882009-09-16T13:37:00.000-07:002009-09-16T14:05:56.267-07:00നോമ്പിന്റെ സല്ഫലങ്ങള്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjShoZZnUE92mPsYr9Zj_KkIYmNMKOgOAjvhM7QaquqV94Z4-1-bla3QI9aqE6YxpbaRldfh4_MuZQMU_042lMXkEhORQHiW-wOJ0Zbfq9D2UOT2oGOFsuaNyegh2kuE63V2GrZs7tQAlJp/s1600-h/Ramadan_Kareem_2006_by_noorcolors.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5382168813479793714" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 240px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjShoZZnUE92mPsYr9Zj_KkIYmNMKOgOAjvhM7QaquqV94Z4-1-bla3QI9aqE6YxpbaRldfh4_MuZQMU_042lMXkEhORQHiW-wOJ0Zbfq9D2UOT2oGOFsuaNyegh2kuE63V2GrZs7tQAlJp/s320/Ramadan_Kareem_2006_by_noorcolors.jpg" border="0" /></span></a><span style="font-size:130%;"><br /></span><div><div><span style="color:#ff0000;"><span style="font-size:130%;"><em>ഹമൂദ അബ്ദുൽ ആത്വി</em> </span></span></div><div align="justify"><span style="font-size:130%;">ഇസ്ലാമിന്റെ തനതും ആത്മചൈതന്യവുമുള്ള ഒരു ആരാധനാകർമമാണ് നോമ്പ്. പ്രഭാതംതൊട്ട് പ്രദോഷംവരെ റമദാനിൽ അന്നപാനീയങ്ങളിൽ നിന്നും പുകവലി, സംയോഗം തുടങ്ങിയവയിൽനിന്നും വിട്ടുനിൽക്കുകയാണ് അക്ഷരാർഥത്തിൽ നോമ്പ്. പക്ഷെ, നോമ്പിന്റെ അർഥം അക്ഷരങ്ങളിൽ ഒതുക്കുകയാണെങ്കിൽ നമുക്ക് ത്പ്പോയിരിക്കുന്നു. നോമ്പ് ഒരു ആരാധനാകർമമായി നിർദേശിക്കുമ്പോൾ അനന്തവും അമൂല്യവുമായ കുറേ സദ്ഫലങ്ങൾ ഇസ്ലാം മുമ്പിൽ കാണുന്നുണ്ട്. അവയിൽ ചിലതിതാണ്.<br />1. നിരങ്കശമായ ദൈവസ്നേഹം എന്തെന്ന് അത് മനുഷ്യനെ പഠിപ്പിക്കുന്നു. ദൈവത്തോടുള്ള അതിരറ്റ സ്നേഹം കൊണ്ടാണ് ഒരാൾ നോമ്പനുഷ്ടിക്കുന്നത്.<br />2. അത് സത്യസന്ധമായ ദൈവഭക്തിയെക്കുറിച്ച് മനുഷ്യനെ ബോധവാനാക്കുന്നു. അവനും ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുന്നു.<br /><br />3. നോമ്പ് മനുഷ്യന്റെ മനസ്സാക്ഷി ശുദ്ധീകരിക്കുന്നു. പരസ്യമായും രഹസ്യമായും നിലനിർത്തേണ്ട ഒന്നാണ് നോമ്പ്. നോമ്പനുഷ്ടിക്കാൻ ഒരാളെ നിർബന്ധിക്കുന്നതിന് സാധിക്കുകയില്ല. സ്വന്തം മനസ്സാക്ഷിയനുസരിച്ചാണ് ഏവനും നോമ്പനുഷ്ഠിക്കുന്നത്.<br />4. അത് മനുഷ്യനിൽ ക്ഷമയും നിസ്സ്വാർത്ഥതയും ഉണ്ടാക്കുന്നു. ഇല്ലായ്മയുടെ വേദനകൾ നോമ്പ് എടുക്കുന്ന ഒരാൾ അറിയുന്നു. പക്ഷെ, അയാൾ ക്ഷമയോടെ അത് സഹിക്കുന്നു. ദിവസങ്ങളും മാസങ്ങളും പട്ടിണികിടക്കുന്ന ഒരാളുടെ ബുദ്ധിമുട്ടുകൾ നൊമ്പെടുക്കുന്നവർക്ക് എളുപ്പം അറിയാം. സ്വന്തം സഹചരോട് അനുകമ്പയും സഹാനുഭൂതിയും ഉണ്ടാക്കാൻ അതിനാൽ തീർച്ചയായും നോമ്പു സഹായിക്കുന്നു.<br />5.മിതത്വവും ഇച്ഛാശക്ിതിയും വർദ്ധിപ്പിക്കുവാൻ നോമ്പ് ഉപകരിക്കുന്നു. സ്വന്തം ദേഹേചഛകളെ നിയന്ത്രിക്കുവാൻ നോമ്പുകാരൻ പഠിക്കുന്നു. ആത്മാവിനെ അഭിലാഷങ്ങൾക്ക് മുമ്പിൽ ഉയർത്തിപ്പിടിക്കാൻ അയാൾക്ക് കഴിയുന്നു.<br />6. സുതാര്യമായ ആത്മാവിനെയും വ്യക്തമായ മനസ്സിനെയും ഘനംകുറഞ്ഞ ശരീരത്തെയും നോമ്പ് പ്രധാനം ചെയ്യുന്നു. ദൈവസമക്ഷത്തിങ്കലേക്ക് ഉയരാനും നേരായി ചിന്തിക്കാനും ചടുലമായി പ്രവർത്തിക്കാനും ഇവ വേണം. അമിതഭാരമില്ലാത്ത ഒരു ആമാശയമുണ്ടെങ്കിലേ ഈ ഘട്ടത്തിൽ എത്താൻ മനുഷ്യന് കഴിയൂ. ജീവശസ്ത്രവും വൈദ്യശാസ്ത്രവും സാക്ഷ്യപ്പെടുത്തുന്നതാണിത്.<br />7.അമിതവ്യയമൊഴിവാക്കാൻ നോമ്പു സഹായിക്കുന്നു. കുടുംബബജിംഗിന്റെ ആദ്യപാഠങ്ങൾ നോമ്പിൽ നിന്നാണ് ലഭിക്കുന്നത്.<br />8. പരിസ്ഥിതികളോട് പൊരുത്തപ്പെടാനുള്ള കഴിവ് നോമ്പ് നൽകുന്നു. നോമ്പനുഷ്ഠിക്കുന്നതോടെ ഒരാൾ നേരത്തെ ഉള്ള ജീവിതക്രമം മാാൻ നിർബന്ധിതനാണ്. ഭക്ഷണക്രമത്തിലും മുകാര്യങ്ങളലും പുതിയ സമയങ്ങളും നിയമങ്ങളും നോമ്പ് കാലത്തുണ്ടാവുന്നു. പുതുതായണ്ടാവുന്ന അവസ്ഥകളോട് പൊരുത്തപ്പെടാനുള്ള ഒരു പരിശീലനമാണ് ഇതുവഴി ലഭിക്കുന്നത്.<br />9. നോമ്പ് മനുഷ്യന് അതിജീവനശക്തിയും അച്ചടക്കവും നൽകുന്നു. നോമ്പനുഷ്ഠിക്കുമ്പോൾ പുതിയ ചിട്ടയും അടക്കവും ഒരുവനുണ്ടാവും അതോടൊപ്പം നോമ്പുകാരൻ, വചനാവയവങ്ങൾക്ക് വിശ്രമവും പുതുക്രമവും നൽകുന്നു. ശാരീരികമായി ചീത്ത ഘട്ടങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പാണ് നോമ്പ്.<br />10. നോമ്പ് മനുഷ്യരിൽ സാഹോദര്യവും സാമൂഹ്യബോധവും സമത്വവുമുണ്ടാക്കുന്നു. നോമ്പനുഷ്ഠിക്കുന്ന ഒരാൾ അത് ചെയ്യുന്ന ഒരു വൻ സമുഹത്തിന്റെ ഭാഗമായിത്തീരുകയാണ് ചെയ്യുന്നത്. ഒരേ ലക്ഷ്യത്തോടെ ഒരേ രീതിയിൽ ഒരു വൻവിഭാഗം ഒരുകാര്യം ചെയ്യുമ്പോഴുണ്ടാവുന്ന ഐക്യബോധമാണ് നോമ്പ് ഉണ്ടാക്കുന്നത്. ഇത്തരം ഒരു സാമൂഹ്യാവസ്ഥ സൃഷ്ടിക്കുന്ന മേതൊരു ആരാധനാക്രമത്തെപിയും ഒരു സാമൂഹ്യശാസ്ത്രജ്ഞനും പരാമർശിക്കുന്നില്ല.<br />ഇത്തരം ഗുണങ്ങൾ അശ്രദ്ധയോടെ നോമ്പെടുക്കുന്നവരിൽ അനുഭവവേദ്യമാകുകയില്ല. </span></div></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-4972283903374320992009-09-13T12:36:00.000-07:002009-09-16T14:26:29.162-07:00ധര്‍മസമരം 3<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6RlBk9a8GUehngrKKbO5lgHmlXRhQvmkxXRDVuJRLpAYZ4JAKB0p6mH5YDpW9MkzF4_iPHTxuoUvElEbe4p4ow6v3Jru68vaZ8PbRObzYxZkE-kjHlJBdTTugf-Y-g1R0QBcYLUrMSgNz/s1600-h/PeaceDove.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5381040613874168898" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 303px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6RlBk9a8GUehngrKKbO5lgHmlXRhQvmkxXRDVuJRLpAYZ4JAKB0p6mH5YDpW9MkzF4_iPHTxuoUvElEbe4p4ow6v3Jru68vaZ8PbRObzYxZkE-kjHlJBdTTugf-Y-g1R0QBcYLUrMSgNz/s320/PeaceDove.jpg" border="0" /></span></a><span style="font-size:130%;"><br /><br /></span><div align="justify"><span style="font-size:130%;">എന്താണീ ധര്‍മം? ധര്‍മം എന്നാല്‍ മുറ, കര്‍ത്തവ്യം എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. പക്ഷെ, അത്ര ലഘുവും സങ്കുചിതവുമായ ഒരര്‍ത്ഥത്തിലല്ല ആ പദം സാങ്കേതികമായി പ്രയോഗിക്കപ്പെടുന്നത്. പ്രപഞ്ചവും അതിലെ സമസ്ത വസ്തുക്കളുമുള്‍ക്കൊള്ളുമാറ്, അതിവിശാലവും അഗാധവുമായ ഒരര്‍ത്ഥമാണ് ധര്‍മശബ്ദത്തിനുള്ളത്. താനാര്, എവിടെനിന്ന് എങ്ങനെ എന്തിന് ഇവിടെവന്നു, ഇനി എങ്ങോട്ട് പോകുന്നു? ഈ പ്രശ്നങ്ങള്‍ക്കുള്ള ശരിയായ ഉത്തരങ്ങള്‍ മനുഷ്യന് അറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അവന്റെ ധര്‍മബോധം. വലിയ വലിയ ദാര്ശനികന്മാരും തത്വചിന്താരംഗത്ത് ഏറ്റവും അധുനാതനവും വിപ്ലവാത്മകവുമായ അസ്തിത്വവാദ (എക്സിസ്റ്റഷ്യലിസം)ത്തിെന്റ ഉപജ്ഞാതവായ കിര്‍ക്കോഗാഡിനെപ്പറ്റി രസാവഹമായൊരു കഥയുണ്ട്്. ചിന്തയിലാമഗ്നനായി പരിസരബോധമില്ലാതെ നടക്കവെ അദ്ദേഹം ആരുടെയോ ദേഹത്ത് ചെന്നുമുട്ടി. കുപിതനായ ആ അപരിചിതന് ഉറക്കെ ചോദിച്ചു. “നീ ആര്“? കിര്ക്കേഗാഡിെന്റ ഉത്തരം ഒട്ടു കൗതുകാവഹമായിരുന്നു: “ഞാന്‍ ആരെന്നോ?... അത് അറിയാന്‍ കഴിഞ്ഞിരുന്നുവേങ്കില്‍!“ അദ്ദേഹം വീണ്ടും ചിന്തയില്‍ മുഴുകി.<br /><br />അസ്തിത്വചിന്താവിഷയത്തില്‍ നോബല്‍ സമ്മാനിതനായ ജീന്‍പോള്‍ സാര്ത്രിെന്റ വീക്ഷണത്തില്‍ ജീവിതം പൊള്ളയാണ്. അര്‍ത്ഥശൂന്യമായ ഒരു സ്വാതന്ത്ര്യം മാത്രമാണ് ജീവിതധനം. വിലകുറഞ്ഞ മനുഷ്യന്! ഗാര്‍ത്തൃ എഴുതിയ “സ്വയംകൃത ചരിത്രം“ എന്ന പുസ്തകത്തിെന്റ ആദ്യഭാഗത്ത് പറയുന്നു: “മരണം ഒരു യാഥാര്‍ത്ഥ്യമായി ഞാന്‍ കണ്ടു. അപ്പുറത്തേക്ക് നോക്കുന്നതിനര്‍ത്ഥമില്ല. അതിനാല്‍, മരണത്തിെന്റ നിഴലില്‍ ജീവിക്കാമെന്നു നിശ്ചയിച്ചു. നമ്മുടെ ശങ്കരക്കുറുപ്പ് “ഓടക്കുഴലിലൂടെ പാടുന്നു:<br />“ഞാനര്‍ത്ഥമറ്റ നിഴലസ്ഥിരമാം കിനാവൂ<br />താനല്ലയോ മലിനമായ മദീയ ജന്മം!“<br /><br />ചുരുക്കത്തില്‍ ജീവിതത്തിെന്റ അര്‍ത്ഥം ആധുനിക ബുദ്ധിരാക്ഷസന്മാര്‍ക്കുപോലും പിടികിട്ടിയിട്ടില്ല. അതിനാല്‍, മാനവജീവിതത്തെ അവര്‍ നിരര്‍ത്ഥകമായി വിലയിരുത്തി. മതാചാര്യന്മാരുടെ പ്രബോധനം തള്ളിപ്പറഞ്ഞു. സ്വബുദ്ധ്യാ എല്ലാം കണ്ടെത്തണമെന്ന ശാഠ്യക്കാര്‍ക്ക് മനുഷ്യെന്റ പൊരുള്‍ കണ്ടെത്തുവാന്‍ കഴിയാത്തതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാല്‍, മതാചാര്യന്മാരുടെ ഉദ്ബോധനത്തില്‍ വിശ്വസിക്കുന്ന നമുക്കീ പ്രശ്നത്തില്‍ സങ്കീര്‍ണത അനുഭവപ്പെടേണ്ടതില്ല. മതാചാര്യന്മാരുടെ വീക്ഷണത്തില്‍ അര്‍ത്ഥമില്ലാത്ത കിനാവല്ല മനുഷ്യജീവിതം. വളരെ അര്‍ത്ഥവത്തായ ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.<br /><br />എല്ലാ പ്രവാചകന്മാരും ലോകത്തെ പഠിപ്പിച്ചതു മൗലികമായി ഒന്നാണെന്ന് മുസ്ലിംകള് വിശ്വസിക്കുന്നു. ഭാഷാ ശൈലികളില്‍ അല്പസ്വല്പ വ്യത്യാസം കാണുമെങ്കിലും അടിസ്ഥാനതത്വങ്ങളില്‍ യാതൊരന്തരവുമില്ല. അപ്പോലെ ആരാധനാരീതികളിലും ആചാരോപചാരങ്ങളിലും വൈവിധ്യം കണ്ടേക്കും. അത് സാരമുള്ളതല്ല. ദൈവത്തിെന്റ സന്ദേശവാഹകനായി വന്ന എല്ലാ ഓരോ പ്രവാചകനിലും ഓരോ വേദത്തിലും വിശ്വസിക്കണമെന്നാണ് ഖുര്‍ആന്‍ തദനുയായികളെ അനുശാസിച്ചിട്ടുള്ളത്. “ലാനുഫര്‍റിഖു ബൈന അഹദിന് മിര്‍റുസുലിഹീ“ (2:285) എന്നു തുറന്നു പ്രഖ്യാപിക്കണമെന്ന് മുസ്ലിംകളെ അല്ലാഹു നിര്‍ബന്ധിക്കുന്നു. “ഒരൊറ്റ ദൈവസന്ദേശഹരനേയും ഞങ്ങള്‍ തള്ളിപ്പറയുകയില്ല“ എന്നു സാരം.<br /><br />ആറ്<br />എല്ലാ പ്രവാചകന്മാരുടെയും പ്രബോധനങ്ങള്‍ ഉദ്ധരിക്കുവാന്‍ സന്ദര്‍ഭം പോരാ. ഇവിടെ മുഹമ്മദ് നബിയുടെ പ്രബോധനത്തിെന്റ സാരാംശം മാത്രം ചുരുക്കി വിവരിക്കാം. മനുഷ്യനുള്‍പ്പെടെയുള്ള ഈ സുവിശാല പ്രപഞ്ചത്തിെന്റ സൃഷ്ടികര്‍ത്താവും ഉടമസ്ഥനും ഭരണകര്‍ത്താവും ഏകനായ ദൈവമാകുന്നു. ദൈവത്തിെന്റ സൃഷ്ടിയും അടിമയും പ്രജയുമാണ് പ്രപഞ്ചാം. പ്രകൃതി നിയമം എന്നു പറയുന്ന ബലിഷ്ഠവും അലംഘ്യവുമായ ഒരു നിയമപാശത്താല്‍ ദൈവം പ്രപഞ്ചമഖിലത്തെയും ബന്ധിച്ചിരിക്കുന്നു. അതിനാല്‍, അവെന്റ ആധിപത്യത്തിലും പിടിത്തത്തിലും നിന്ന് ഒരൊറ്റ വസ്തുവിനും സ്വതന്ത്രമാവുക ശക്യമല്ല. ജഗത്തും അതിലുള്ള എപ്പേര്‍പ്പെട്ട വസ്തുവകകളും പ്രകൃതിനിയമം സനിഷ്കര്‍ഷം പാലിക്കുക വഴി സ്രഷ്ടാവിെന്റ മഹിമാപ്രഭാവം അലിഖിത ഭാഷയില്‍ പാടിപ്പുകഴ്ത്തുന്നു. അവനെ സ്തോത്രകീര്‍ത്തനം ചെയ്യുന്നു. ആ അവസ്ഥക്കും വ്യവസ്ഥക്കും മാറ്റമില്ല.<br />പ്രകൃതിപരമായ നിയമവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മനുഷ്യനും അങ്ങനെതന്നെ. അവെന്റ ഉല്പത്തി, നിലനില്‍പ്പ്, വളര്‍ച്ച, മരണം തുടങ്ങിയവയെല്ലാം തന്നെ പ്രാപഞ്ചിക നിയമവ്യവസ്ഥക്ക് അനുരൂപമായി നടക്കുന്നു. ആ നിയമബന്ധനത്തില്‍നിന്ന് സ്വതന്ത്രനാവുക മനുഷ്യനും സാധ്യമല്ല. അതിനാല്‍, ഈ രംഗത്ത് മനുഷ്യന് അസ്വതന്ത്രനും പരതന്ത്രനും തന്നെ. ആ നിലക്ക് അവന് ദൈവത്തിെന്റ സൃഷ്ടിയെന്നപോലെ അടിമയും പ്രജയുമാകുന്നു.<br /><br />എന്നാല്‍, മറ്റു പ്രാപഞ്ചിക പദാര്‍ത്ഥങ്ങള്‍ക്കൊന്നുമില്ലാത്തൊരു സവിശേഷത മനുഷ്യനുണ്ട്. ചില ജീവിതവശങ്ങളില്‍ അവന് സ്വതന്ത്രനാണെന്നുള്ള വസ്തുതയാണത്. പ്രസ്തുത ജീവിതവശങ്ങളെ സംബന്ധിച്ചേടത്തോളം അവന് പ്രകൃതി നിയമത്തിന് അതീതനാണ്. അവിടെ ഇന്ന നയം കൈക്കൊള്ളണമെന്നോ ഇന്നത് കൊള്ളരുതെന്നോ പ്രകൃതി നിര്‍ബന്ധിക്കുന്നില്ല. ഒരു ഉദാഹരണത്തിലൂടെ ഇത് നമുക്ക് മനസിലാക്കാവുന്നതാണ്. മനുഷ്യന് ഒരു നാഗരിക ജീവി അത്രെ. നാഗരിക രംഗത്ത് ഇന്നത് സ്വീകരിക്കണമെന്ന് പ്രകൃതിക്ക് ശാഠ്യമില്ല. യഥേഷ്ടം ഏത് നാഗരികത സ്വായത്തമാക്കാനും മനുഷ്യന്ന് സ്വാതന്ത്ര്യമുണ്ട്. അങ്ങനെ ഓരോ കൂട്ടര് ഓരോ തരം നാഗരികത അംഗീകരിച്ചുവരുന്നു. ഈ സ്വാതന്ത്ര്യത്തെയാവണം സ്വാര്‍ത്ര അര്‍ത്ഥശൂന്യമായ സ്വാതന്ത്ര്യമെന്ന് വിശേഷിപ്പിച്ചതു. വസ്തവത്തില്‍ അര്‍ത്ഥശൂന്യമല്ല, തികച്ചും അര്‍ത്ഥസംപുഷ്ടമാണത്. പ്രവാചകപ്രബോധനം അംഗീകരിക്കുന്നവര്‍ക്കേ അതിെന്റ അര്‍ത്ഥം ഗ്രാഹ്യമാവൂ എന്നു മാത്രം.<br />പ്രപഞ്ചനാഥന് മനുഷ്യനെ ഭൂലോകത്തേക്ക് നിയോഗിച്ചതു തെന്റ “ഖലീഫ“ അഥവാ പ്രതിനിധി എന്ന നിലയിലത്രേ. മനുഷ്യനെ ഇങ്ങോട്ട് നിയോഗിച്ചതു ഒരു പ്രഖ്യാപനാനന്തരമായിരുന്നു: “ഞാന്‍ ഭൂലോകത്ത് ഒരു പ്രതിനിധിയെ നിയമിക്കുകയാണ്“ (ഖു 2:30). ഇതായിരുന്നു പ്രഖ്യാപനം. ദൈവത്തിെന്റ ഒരു കൊച്ചു സ്റ്റേറ്റായ, അല്ലെങ്കില്‍ എസ്റ്റേറ്റായ ഈ ഭൂലോകത്തെ ദൈവപ്രതിനിധിയെന്ന നിലയില്‍ ഭരിക്കുക - അതാണ് മനുഷ്യെന്റ ചുമതല. കര്‍മസ്വാതന്ത്ര്യമില്ലാതെ അക്കാര്യം നിര്‍വഹിക്കുവാന്‍ പറ്റില്ല. അവന്ന് ലബ്ധമായ സ്വാതന്ത്ര്യത്തിെന്റ അര്‍ത്ഥം ഇപ്പോള്‍ മനസിലായില്ലേ?<br /><br />എന്നാ, മനുഷ്യസിദ്ധമായ സ്വാതന്ത്ര്യം രണ്ടു വിധത്തിലുപയോഗപ്പെടുത്താന്‍ കഴിയുന്നു-പുരോഗതിയുടെ മാര്‍ഗത്തിലുപയോഗിക്കുമ്പോള്‍ രചനാത്മക ഫലങ്ങള്‍, അഥവാ, സദ്ഫലങ്ങള്‍ സംജാതമാകുന്നു. അധോഗതിയുടെ മാര്‍ഗത്തില്‍ പ്രയോഗിക്കുമ്പോള്‍ നിഷേധാത്മക ഫലങ്ങള്‍, അല്ലെങ്കില്‍ ദുഷ്ഫലങ്ങളുളവാക്കുന്നു. അല്ലാഹു മനുഷ്യെന്റ സ്വാതന്ത്ര്യം പുരോഗമന വീഥിയില്‍ പ്രയോഗിക്കുന്നതാണ് ഇഷ്ടപ്പെടുന്നത്. അങ്ങനെ കൂടുതല്‍ കൂടുതല്‍ സദ്ഫലങ്ങള്‍ സംജാതമാവാന്‍ ഇച്ഛിക്കുന്നു. ദുഷ്ഫലവും വിനാശവും ഉടലെടുക്കുന്നത് അവനിഷ്ടപ്പെടുന്നില്ല (ഖു 2:205). അതിനാല്‍, പുരോഗമനപാതയെന്തെന്നും അധോഗമന പാതയെന്തെന്നും കാട്ടിക്കൊടുക്കേണ്ടത് സ്വന്തം ബാധ്യതയായി ദൈവമേറ്റെടുത്തു. (ഖു.92:13).<br /><br /><br />ഏഴ്<br />മനുഷ്യനെ വഴി കാണിക്കുന്നവനായി പടച്ച റബ്ബ് നാലുപാധികളാണ് നിശ്ചയിച്ചിട്ടുള്ളത്. 1. സഹജാവബോധം 2. ബുദ്ധി അഥവാ വിവേചനശക്തി, 3. പ്രവാചകന്മാര്, 4. ദൈവിക ഗ്രന്ഥങ്ങള്‍.<br />ഒന്നാമത്തെ മാര്‍ഗദര്‍ശിയായ സഹജബോധം മനുഷ്യനില്‍ ജന്മനാ നിക്ഷിപ്തമാണ്. പുസ്തകപാരായണം മുഖേനയോ, ഗുരുമുഖത്തുനിന്നോ നേടിയെടുക്കുന്നതല്ല ആ ബോധം. ഉദാഹരണമായി, ജനിച്ച ഉടനെ ശിശു കരയുന്നു. വിശപ്പ്പോലെയുള്ള എന്തെങ്കിലുമൊരു പ്രശ്നത്തിെന്റ നിവൃത്തിക്കായിരിക്കും ആ കരച്ചില്. സഹജാവബോധത്തിെന്റ മാര്‍ഗനിര്‍ദ്ദേശഫലമാണത്. ഇതുപ്രകാരം നായ അതിെന്റ യജമാനനെ സ്നേഹിക്കുകയും അയാളുടെ മുമ്പില്‍ അതിെന്റ കൂറും ഭക്തിയും പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഉപകാരം ചെയ്ത ആളോട് കൃതജ്ഞത കാണിക്കുവാന്‍ നമ്മുടെ അന്തര്‍മണ്ഡലത്തില്‍നിന്ന് ഒരു വിളി അനുഭവപ്പെടുന്നുണ്ട്. പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുകയും തനിക്ക് വേണ്ടതെല്ലാം അതില്‍ സംവിധാനിച്ച് സജ്ജീകരിക്കുകയും ചെയ്ത ശക്തിപൈതന്യത്തെ അറിയുമ്പോള്‍ എന്തെന്നില്ലാത്ത ഒരാരാധനാഭാവം മനുഷ്യ ഹൃദയത്തില്‍ അങ്കുരിക്കുന്നു. സഹജാവബോധത്തിെന്റ പ്രതിഭാസങ്ങളത്രെ ഇതെല്ലാം.<br /><br />ബുദ്ധി അതിെന്റ മുമ്പില്‍ വരുന്ന വസ്തുതകളെക്കുറിച്ച് വിശകലനം ചെയ്യുന്നു. നല്ലതും തീയതും, വേണ്ടതും വേണ്ടാത്തതും വിവേചനം ചെയ്യുന്നു. നന്മ കൊള്ളാനും തിന്മ തള്ളാനും ഉപദേശിക്കുന്നു. ആകയാല്‍ ബുദ്ധിയും ഒരു ദൈവിക മാര്‍ഗദര്‍ശനോപാധി തന്നെ.<br /><br />കാലാന്തരേണ മനുഷ്യകുലം പുരോഗമിച്ച് അവരുടെ ജനസംഖ്യ പെരുകി; പ്രശ്നങ്ങള്‍ സങ്കീര്‍ണമായി; ഭിന്നാഭിപ്രായം വര്‍ദ്ധിച്ചു; നാനാ കക്ഷികളുടലെടുത്തു. സംഘട്ടനമായി, യുദ്ധമായി, രക്തിച്ചൊരിച്ചിലായി. അങ്ങനെ ഭൂമിയെ സമുദ്ധരിക്കാന്‍ നിയുക്തനായ മനുഷ്യന് അതിനെ നാശഗര്‍ത്തത്തിലേക്ക് ആപതിപ്പിച്ചു. അപ്പോള്‍ മാര്‍ഗനിര്‍ദേശികളായി പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും ആവിര്‍ഭവിച്ചു.<br /><br />ഖുര്‍ആന്‍ (10:19) പറയുന്നു: “മനുഷ്യര്‍ (ആദിയില്‍) ഒരേയൊരു സമൂഹമല്ലാതെ ആയിരുന്നില്ല. എന്നിട്ടവര്‍ ഭിന്നിച്ചു.“ മറ്റൊരിടത്ത് (2: 213) ഇങ്ങനെ കാണുന്നു: “മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. (അവര്‍ ഭിന്നിച്ചുകളഞ്ഞു), അല്ലാഹു അപ്പോള്‍ (സുകൃതവാന്മാര്ക്ക്) ശുഭവാര്‍ത്തയും (ദുഷ്കൃതന്മാര്‍ക്കു) മൂന്നാര്റിയിപ്പും നല്‍കുന്നവരായിക്കൊണ്ട് പ്രവാചകന്മാരെ നിയോഗിച്ചു. അവരുടെ കൂടെ ധര്‍മാനുസൃതം ഗ്രന്ഥങ്ങളും അവതരിപ്പിച്ചു. എന്തിനെന്നോ? തങ്ങള്‍ ഭിന്നിച്ച പ്രശ്നത്തില്‍ മനുഷ്യര്‍ക്കിടയില്‍ നിര്‍ണായകമായ വിധി കല്പിക്കുവാന്.“ </span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com1tag:blogger.com,1999:blog-230729321191480573.post-84560367115919200302009-09-13T12:33:00.000-07:002009-09-16T14:14:02.437-07:00ഇസ്ലാമിെന്റ നീതിദര്‍ശനം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZCzOGAgEEnmpfps1AZKHIsHIZWiqHKOwKynbGBbXkzWVtUmMxHZfj2AlnaJVbzCtPAYpus5yaHtCfkbErADnOLWHtkSproSwWknkPOczdmqethye9OiMpzYIhM9dOMQ9yxCQUvmsKHauJ/s1600-h/ch3-12-img1.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5382158736885480946" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 255px; CURSOR: hand; HEIGHT: 254px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZCzOGAgEEnmpfps1AZKHIsHIZWiqHKOwKynbGBbXkzWVtUmMxHZfj2AlnaJVbzCtPAYpus5yaHtCfkbErADnOLWHtkSproSwWknkPOczdmqethye9OiMpzYIhM9dOMQ9yxCQUvmsKHauJ/s320/ch3-12-img1.jpg" border="0" /></span></a><span style="font-size:130%;"><br /></span><div><em><span style="font-size:130%;color:#990000;">എ.കെ ബ്രോഹി </span></em></div><em><span style="color:#990000;"><div align="justify"></span></em></div><span style="font-size:130%;">മനുഷ്യാവകാശ സങ്കല്പങ്ങളെക്കുറിച്ചുള്ള ഇസ്ലാമിക നിയമസംഹിതയുടെ സത്തയെക്കുറിച്ചു ഞാനെന്തു കരുതുന്നു . ഇസ്ലാമിക നിയമത്തിെന്റ സ്വഭാവത്തെക്കുറിച്ചും ആധുനിക ലോകത്ത് അവയുടെ പ്രസക്തിയെക്കുറിച്ചും പഠിക്കാന്‍ ഞാന്‍ ചെലവഴിച്ച മുപ്പതോളം വര്‍ഷങ്ങളിലൂടെ വ്യാപിച്ചു നില്ക്കുന്ന പരിഗണനാര്‍ഹമായ ചിന്തകളുടെ ഫലമാണിത്. മനുഷ്യെന്റ സ്വാസ്ഥ്യത്തിനും മോചനത്തിനും നമ്മുടെ നിയമസംഹിത നല്കിയ തുല്യതയില്ലാത്ത സംഭാവനകളെ ഇസ്ലാമിക വീക്ഷണകോണിലൂടെ അവതരിപ്പിക്കാന്‍ അതുകൊണ്ടുതന്നെ എനിക്ക് കഴിയേണ്ടതാണ്. എന്നാല്‍ ഈ ചുമതല ഫലപ്രദമായി നിറവേറ്റണമെങ്കില്‍ നിയമശാസ്ത്രത്തിെന്റ ഏറ്റവും പ്രധാന സങ്കല്പമായ നീതിയെ ഇസ്ലാം എങ്ങിനെ മനസിലാക്കുന്നു എന്ന് വ്യക്തമാക്കേണ്ടതുണ്ട്.<br /><br />"ഭൂമിയില്‍ എപ്പോഴാണ് നീതി പുലര്‍ന്നു കാണുക?" നബിയോട് ഒരിക്കല്‍ ഇങ്ങനെ ചോദിക്കപ്പെട്ടു. 'ഒരാളോട് മറ്റൊരാള്‍ അനീതി ചെയ്യുന്നത് കാണാനിടയാവുന്ന ഒരു വ്യക്തി, അനീതിക്കിരയായ വ്യക്തിക്കുണ്ടാവുന്ന അത്രതന്നെ വേദന അനുഭവിക്കാതിരിക്കുന്ന കാലത്തോളം നീതി പുലര്‍ന്നു എന്നു പറയുക വയ്യ" ഇതായിരുന്നു പ്രവാചകെന്റ മറുപടി. 'കുഫ്ര് (അവിശ്വാസം) കുറച്ചു കാലത്തേക്ക് ഒരു നാട്ടില്‍ ഭരണം നടത്തി എന്ന് വരാം. എന്നാല്‍ അനീതിക്ക് അധികകാലം അങ്ങനെ ചെയ്യാന്‍ സാധ്യമല്ല എന്ന് ഇസ്ലാമിെന്റ നാലാം ഖലീഫയായിരുന്നു ഹസ്രത്ത് അലി അഭിപ്രായപ്പെട്ടിട്ടുണ്ട്.<br />നീതിപൂര്‍വ്വമായ ജീവിത സമ്പ്രദായത്തിെന്റ സംസ്ഥാപനത്തിനുള്ള ഇസ്ലാമിെന്റ ഉപാധി അനീതിയെ തുറന്നു കാട്ടുകയും അതിനെതിരായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്തുകയും അതിന്നിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യുക എന്നുള്ളതാണ്. തേന്റത്തായ തലത്തില്‍ തിന്മ യഥാര്‍ത്ഥമാണ് എന്ന് ഇസ്ലാം കരുതുന്നു. തിന്മ ചെയ്യുന്നതിനെക്കുറിച്ച് ഇസ്ലാം ഗൗരവപൂര്‍വമായ വീക്ഷണം വെച്ചു പുലര്‍ത്തുന്നുണ്ട്. അതിനാല്‍ നന്മ ഉയര്‍ത്തിപ്പിടിക്കുകയും തിന്മ തടയുകയും ചെയ്യുന്നത് തങ്ങളുടെ ചുമതലയാണെന്നു കരുതുന്ന ഒരു വിഭാഗം ആളുകള്‍ സമൂഹത്തില്‍ നിലനില്ക്കണമെന്ന് ഇസ്ലാം ഊന്നിപ്പറയുന്നു.<br /><br />അന്തിമമായി മഹത്തായ എല്ലാ മതങ്ങളുടെയും സംഭാവന, അവ പഠിപ്പിക്കുന്ന ഉദാത്തമായ ധാര്‍മ്മിക ബോധവും ആ ധാര്‍മ്മികബോധം നടപ്പില്‍ വരുത്താന്‍ അവ നല്കുന്ന അനുവാദങ്ങളുമാണ്. 'ധാര്‍മികതയെക്കുറിച്ച് പറയാനെളുപ്പമാണ് എന്നതില്‍ സംശയമില്ല. പക്ഷെ; മതം കൂടാതെ നിങ്ങള്‍ക്കതിനെ ഫലപ്രദമാക്കാന്‍ കഴിയുകയില്ല" എന്ന് ഷോപ്പനോവര്‍ പറയാറുണ്ടായിരുന്നു. അവസാനകൈക്ക് ധാര്‍മ്മിക-സദാചാരത്തിെന്റ യഥാര്‍ത്ഥ അംഗീകാരം മതത്തില്‍ മാത്രമാണ്; ധാര്‍മ്മിക മൂല്യങ്ങള്‍ പരമോന്നതമാണ് എന്നും അവ മറ്റു യാതൊരുവിധ മൂല്യങ്ങള്‍ക്കും അധീനമല്ല എന്നുമുള്ള അര്‍ത്ഥത്തില്‍ ധാര്‍മികാടിസ്ഥാനത്തില്‍ മാത്രമെ അത് ശക്തിയും ഈടുനില്‍ക്കുന്നുള്ളൂ. അധാര്‍മിക മാര്‍ഗങ്ങളെ ആശ്രയിച്ചു നേടിയ ഒന്നിനെയും ദീര്‍ഘകാലം നിലനിര്‍ത്തുവാന്‍ കഴിയുകയില്ല. അതിനാല്‍ ധാര്‍മ്മിക നിയമസംഹിതക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ മനുഷ്യപരിണാമത്തിെന്റ നിയമങ്ങള്‍ക്കെതിരായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തന്നെയാണ് സമഗ്രമായിപ്പറയുകയാണെങ്കില്‍, ആശയങ്ങളുടെ ശ്രേണിയില്‍ നന്മ എന്ന ആശയത്തിന് ഏറ്റവുമുയര്‍ന്ന സ്ഥാനം നല്കുമ്പോള് പ്ലാറ്റോ ഉദ്ദേശിച്ചതും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതായിരുന്നു ഏറ്റവും ഉന്നതമായ മൂല്യം. എന്താണ് ശരി എന്നും എന്ത് ചെയ്യുന്നതാണ് ഉചിതം എന്നും നമ്മോട് പറയുക എന്നതാണ് ധാര്‍മ്മികതയുടെ ചുമതല. നിയമസംഹിതയുടെ ചുമതലയാകട്ടെ, മനുഷ്യ ജീവിതത്തെ സഹജീവികളുമായുള്ള ബന്ധത്തിെന്റ അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നതില്‍ നേരിട്ടു പങ്കുവഹിക്കാന്‍ പ്രാപ്തമായ തരത്തില്‍ അത്തരം സദാചാര കാര്യങ്ങള്‍ നടപ്പില്‍ വരുത്തുകയാണ്. നിയമങ്ങള്‍ മതനിരപേക്ഷമാണെങ്കില്‍ തീര്‍ച്ചയായും അവ മതനിരപേക്ഷമായ തലത്തില്‍ മാത്രമേ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ അവ മതപരമാണെങ്കില്‍ ഈ ജീവിതത്തില്‍ മാത്രമല്ല, വരാനിരിക്കുന്ന ജീവിതത്തിലും നമ്മുടെ ചെയ്തികള്‍ക്കുണ്ടായേക്കാവുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍കൂടി അവ നടപ്പിലാക്കുമ്പോള്‍ കണക്കിലെടുക്കപ്പെടുന്നു.<br /><br />എല്ലാ ഘട്ടങ്ങളിലും മനുഷ്യെന്റ ധാര്‍മിക പുരോഗതി യുക്തിചിന്തയുടെ വളര്‍ച്ചയില്‍ അടങ്ങിയിരിക്കുന്നു. നൈതികമായ വളര്‍ച്ചയുടെ മുന്‍ഗാമിയാണ് യുക്തിപരമായ വളര്‍ച്ച. ബുദ്ധിപരമായ വളര്‍ച്ചയും സദാചാരപരമായ വളര്‍ച്ചയും ഒത്തൊരുമിച്ചുപോകുന്നു. ലോകത്ത് നല്ലവനായിരിക്കുന്നതിലുള്ള നന്മ എന്താണ് എന്ന ചോദ്യം ടോള്‍സ്റ്റോയി മുതല്‍ നമ്മുടെ കാലഘട്ടത്തിലെ ചിന്തകര്‍വരെയുള്ള ഒരു വലിയ വിഭാഗം ആളുകളോട് ചോദിച്ചുപോന്ന ഒരു ചോദ്യമാണ്. ഒരു അധാര്‍മ്മിക സമൂഹത്തില്‍ സ്വയം രക്ഷ പ്രാപിക്കാന്‍ സദാചാരനിരതനായ ഒരു മനുഷ്യന് എന്ത് ചെയ്യാന്‍ കഴിയും എന്നത് പലപ്പോഴും ചോദിക്കപ്പെട്ടിട്ടുള്ള മറ്റൊരു ചോദ്യമാണ്. ധാര്‍മികമായ ഒരു പശ്ചാത്തലത്തില്‍ വെറും വ്യക്തിയുടെ അവകാശവാദങ്ങളെക്കാള്‍ മനുഷ്യരാശിയുടെ അവകാശവാദങ്ങള്‍ക്ക് ഉയര്‍ന്ന വിലയുണ്ട് എന്ന് നാം കരുതുന്നുവേങ്കില്‍ മാത്രമെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ കഴിയുകയുള്ളൂ. സദാചാരത്തിെന്റ കാര്യത്തില്‍ യൂണിറ്റ് വെറും സ്ത്രീയോ പുരുഷനോ അല്ല. മനുഷ്യരാശി ഒന്നടങ്കമാണ്. ബുദ്ധിപരമായ വളര്‍ച്ചയുടെ കാര്യത്തില്‍ വ്യക്തി മാത്രമാണ് മൂല്യവാഹകന്‍. അയാളിലൂടെയാണ് മനുഷ്യരാശി ഒന്നടങ്കം ഗുണമനുഭവിക്കുന്നത്. ഈ വസ്തുത ഒരാള്‍ മനസിലാക്കിയേ മതിയാവൂ സദാചാര ചിന്ത പൂര്‍ണമായ മനുഷ്യാവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു അനിവാര്യമായതെങ്കിലും നാം ഈ അവസ്ഥയുടെ ഒരു ഭാഗം മാത്രമാണ്. ഒരിക്കല്‍ ശ്രദ്ധയുടെ കേന്ദ്രബിന്ദു മനുഷ്യെന്റ ജൈവഘടനയില്‍നിന്നു കോശത്തിലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞാല്‍, അതായത് മനുഷ്യരാശിയില്‍നിന്ന് വ്യക്തിയിലേക്ക് അല്ലെങ്കില്‍ സാമൂഹ്യപ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാമാന്യമായ വ്യക്തിബന്ധങ്ങളില്‍നിന്ന് തികച്ചും വ്യക്തിപരമായ സ്വഭാവത്തിെന്റ മൂല്യങ്ങളുടെ മാത്രം പരിഗണനകളിലേക്ക് മാറ്റപ്പെട്ടുകഴിഞ്ഞാല്‍ ധാര്‍മികത അതിെന്റ ചുമതലകളോടുള്ള സത്യസന്ധത അവസാനിപ്പിക്കുക തന്നെ ചെയ്യുന്നു. അങ്ങനെ അത് വന്ധ്യവും പ്രയോജനരഹിതവുമായിത്തീരുന്നു.<br /><br />യുക്തിചിന്തയുടെ അത്യുന്നത സോപാനങ്ങളിലെത്തിച്ചേര്‍ന്ന ഗ്രീക്ക് ചിന്തകര്‍, തങ്ങള്‍ക്ക് എന്തൊക്കെ സാദ്ധ്യമാണോ അവയോടൊക്കെ ആകാവുന്നത്ര കൂറ് പുലര്‍ത്തുന്നവരായിരിക്കെത്തന്നെ, ശരിയായ പെരുമാറ്റം എന്ന പ്രശ്നത്തെ നീതിയുടെ അടിസ്ഥാനത്തിലാണ് പരിഗണിച്ചതു. അവരുടെ ലക്ഷ്യം നീതിമാനായ മനുഷ്യന് ആയിരുന്നു. നീതിമാനായ മനുഷ്യന് എന്നത് ഒരമൂര്‍ത്ത സങ്കല്പമായി കാണാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല. കാരണം നീതി എന്നത് അതിെന്റ ഏറ്റവും ചെറിയ രൂപത്തില്‍പ്പോലും മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധമാണ്. നീതിമാനമായ ഒരു മനുഷ്യന് നീതിയുടെ ഈ ലക്ഷ്യത്തെ കൂടുതല്‍ വ്യാപ്തമാക്കാന്‍ പാകത്തില്‍ മനുഷ്യബന്ധങ്ങള്‍ക്ക് വിശാലമായ പ്രസക്തിയുണ്ടാവേണ്ടതുണ്ട്. തീര്‍ച്ചയായും ഈ ദിശയില്‍ ഖുര്‍ആന്‍ കുറേകൂടി മുന്‍പോട്ടു പോകുന്നു. മറ്റുള്ളവരോട് അനീതി പ്രവര്‍ത്തിക്കുന്ന മനുഷ്യനെ തന്നോടു തന്നെ അനീതി ചെയ്യുന്നവനെയാണ് ഖുര്‍ആന്‍ ഗണിക്കുന്നത്. നാം ജീവിക്കുകയും ചലിക്കുകയും നിലനില്ക്കുകയും ചെയ്യുന്ന വിശാലമായ ഒരു സമന്വയത്തില്‍, അനീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന ഒരാള്‍ യഥാര്‍ത്ഥത്തില്‍ തനിക്ക് തന്നെ അപകടം വരുത്തിവെക്കുകയാണ് ചെയ്യുന്നത് എന്നതാണ് ഇതിന് കാരണം. അയാള്‍ സ്വയം തന്നെ ഈ വ്യവസ്ഥയുടെ ഒരവിഭാജ്യഘടകമാണല്ലോ മനുഷ്യരാശി ഒന്നടങ്കം, ഖുര്‍ആന്‍ അനുസരിച്ച് ഒറ്റവ്യക്തിയെപ്പോലെ നഫ് സുന്‍വാഹിടയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒരു മനുഷ്യനെ വധിക്കുമ്പോള്‍ നിങ്ങള്‍ മനുഷ്യരാശിയെ മുഴുവനുമാണ് മൃതപ്പെടുത്തുന്നത്.<br /><br />പില്ക്കാലത്ത് മെഡിറ്ററേനിയന്‍ ലോകത്ത് ഗ്രീക്ക് ചിന്തയുടെ സന്ധ്യാവേളകളില്‍ ഗ്രീക്കു യുക്തി വിചാരം ഒരു തിരിച്ചടിയെ നേരിടുകയും വൈദേശിക സ്വാധീനങ്ങളാല്‍ വികൃതമാക്കപ്പെടുകയും ചെയ്തു തദ്ഫലമായി നീതിമാനായ മനുഷ്യനെ ആശയം സ്റ്റോയിക്കുകളുടെയും എപ്പിക്യൂറിയന്മാരുടെയും (ആത്മസംയമികളുടെയും സുഖാസക്തരുടെയും) കീഴില്‍ ജ്ഞാനിയായ മനുഷ്യന് എന്ന ആശയത്തിന് വഴിമാറിക്കൊടുത്തു. ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന വേദനകളില്‍നിന്നും കഷ്ടപ്പാടുകളില്‍നിന്നും എല്ലാ സ്വാധീനങ്ങളുമുപയോഗിച്ച് സ്വയം രക്ഷപ്പെടാനുള്ള ഉപായങ്ങള്‍ മുഴുവന്‍ അറിയുന്ന ഒരാള്‍ എന്നതാണ് ഈ സങ്കല്പത്തിെന്റ അര്‍ത്ഥം. ഗ്രീക്ക്-റോമന്‍ ലോകങ്ങളുടെ രണ്ട് മതങ്ങള്‍ സ്റ്റോയിസിസവും എപിക്യൂറിയനിസവുമാണ് എന്ന് ഒരു പ്രമുഖ നരവംശ ശാസ്ത്രജ്ഞന് പറയുന്നു. ജീവിതത്തിെന്റ ഭാഗ്യവിപര്യയങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലങ്ങളില്‍നിന്ന് താരതമ്യതലത്തിലുള്ള വിമുക്തിയെങ്കിലും വ്യക്തിക്കുണ്ടായിരിക്കുന്ന തരത്തില്‍ വ്യക്തിസ്വഭാവത്തെ രൂപപ്പെടുത്തുമാറ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിെന്റ ക്രമീകരണമാണ് തങ്ങളുടെ ലക്ഷ്യം എന്ന നിലക്കല്ല ഈ രണ്ടു മതങ്ങളും ചിന്തിച്ചതു. അങ്ങനെ ധാര്‍മ്മികത അതിെന്റ ശ്രദ്ധ മനുഷ്യനും മനുഷ്യനും തമ്മിലുള്ളബന്ധങ്ങളുടെ ക്രമീകരണത്തില്‍ കേന്ദ്രീകരിക്കാതായി. പകരം മനുഷ്യനെ സ്വയം സൃഷ്ടിച്ച ഒരു ലോകത്തിെന്റ ഉടമയായിക്കാണാനും അവനെ ആശ്വസിപ്പിക്കാനും സുഖപ്പെടുത്താനും തുടങ്ങി. ഈ പ്രക്രിയ പിന്നീട് ഒരു പടികൂടി മുമ്പോട്ട് പോയി, നിലവിലുണ്ടായിരുന്ന തത്വചിന്താധിഷ്ഠിത മതങ്ങളുടെ ലക്ഷ്യം ജ്ഞാനിയായ മനുഷ്യന് എന്നതായിരുന്നു. അത് പുണ്യവാളനെന്നതിലേക്ക് എത്തിച്ചേര്‍ന്നു. അതായത്, ഏതെങ്കിലും ദുരിതങ്ങള്‍ അന്യരെയോ തന്നെത്തന്നെയോ വിഷമിപ്പിക്കുമ്പോള്‍ അതില്‍ സുഖം കണ്ടെത്തുകയും അന്തരംഗങ്ങളില്‍ ശാന്തി അനുഭവിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന് ദുരിതങ്ങളുടെ കാരണങ്ങളെ ഇല്ലാതാക്കുന്നതായിരുന്നില്ല ഈ സമ്പ്രദായം, മറിച്ച്, നിത്യശാന്തിയുടെ ലോകത്തേക്ക് പ്രവേശിക്കണമെങ്കില്‍ ഈ ലോകത്ത് ദുരിതങ്ങളനുഭവിക്കുകതന്നെ വേണമെന്ന മിഥ്യാദര്‍ശനത്താല്‍ മനുഷ്യന് നയിക്കപ്പെടുകയായിരുന്നു. അങ്ങനെ മനുഷ്യദുരിതങ്ങള്‍, എന്തിന് മര്‍ദ്ദനങ്ങളും ഭീകരവാഴ്ചകളുംപോലും, വേണ്ടത്ര എതിര്‍ക്കപ്പെടാത്ത ഒരവസ്ഥ വന്നു. മനുഷ്യന് അവയുടെ പിടിത്തത്തില്‍നിന്ന് മോചിപ്പിക്കപ്പെട്ടിട്ടില്ല. പകരം അവയുമായി യോജിച്ചുപോവാനാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവയില്‍ സുഖം കണ്ടെത്താനാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. അയാള്‍ക്ക് മതത്തിെന്റ ധാരാളം ആശ്വാസവചനങ്ങള്‍ നല്കപ്പെട്ടു. എന്ത് സംഭവിച്ചാലും അതൊക്കെ നല്ല ബുദ്ധിയോടെ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു, കാരണം, അതാണല്ലോ വിധി. വിനയാന്വിതനും അനുസരണശീലനുമാണല്ലോ അവസാനം സ്വര്‍ഗസാമ്രാജ്യത്തില്‍ പ്രവേശിക്കുക. അങ്ങനെ, മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളുടെ ചട്ടവട്ടങ്ങള്‍, തിന്മയുടെ ഉച്ചാടനം, നന്മയുടെ സംസ്ഥാപനം തുടങ്ങിയ ധാര്‍മികതയുടെ ലക്ഷ്യങ്ങള്‍ കാണാമറയത്ത് നഷ്ടപ്പെടുകയും മറക്കപ്പെടുകയുമാണുണ്ടായത്. നീതിമാനായ മനുഷ്യന് എന്ന സങ്കല്പം ജ്ഞാനിയായ മനുഷ്യന് എന്ന സങ്കല്പത്തിനും വഴിമാറിക്കൊടുത്തതിനാല്‍ തിന്മ കുറ്റകൃത്യത്തിന് തുല്യമാണെന്നും അതിനാല്‍ നീതിക്കുവേണ്ടിയുള്ള ദാഹം ധാര്‍മ്മികമായ നന്മയും സദാചാരപരമായ ശ്രേഷ്ഠതയുമാണെന്ന് അതുവരെ നിലനിന്നിരുന്ന ധാരണ ചില ശ്രേഷ്ഠ സാഹചര്യങ്ങളുടെയും തോന്നലുകളുടെയും വികാരങ്ങളുടെയും ധാരണകളുമായി കൂട്ടിക്കുഴയാന്‍ തുടങ്ങി. ആ ധാരണകളുടെ ഉടമസ്ഥാവകാശമാകട്ടെ, ജീവിതത്തിെന്റ ലക്ഷ്യങ്ങളുമായി കരുതപ്പെടുകയും ചെയ്തു. </span>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-88293072155232127972009-09-13T12:29:00.001-07:002009-09-16T14:16:59.439-07:00മതം മയക്കുമരുന്ന്?<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6dL_ACI81auAzuVzuOFY1XddOGyz_xooFE2eU50w6fS8mcSXNuONMz056daoC0GLTUe4nz1DY3Sq4xwh68NoDZ-cYKsSXjPb5YuPB04sosAZP8YHep3SQNXLx1tB2l-h_i9k8-7gLA304/s1600-h/karlmarx_460x276.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5382160308346410418" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 192px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6dL_ACI81auAzuVzuOFY1XddOGyz_xooFE2eU50w6fS8mcSXNuONMz056daoC0GLTUe4nz1DY3Sq4xwh68NoDZ-cYKsSXjPb5YuPB04sosAZP8YHep3SQNXLx1tB2l-h_i9k8-7gLA304/s320/karlmarx_460x276.jpg" border="0" /></span></a><span style="font-size:130%;"><br /></span><div align="justify"><span style="font-size:130%;">കാറല്‍ മാര്‍ക്സാണ് അതാദ്യം പറഞ്ഞത്. കിഴക്കും പടിഞ്ഞാറുമുള്ള കമ്മ്യൂണിസ്റ്റുകള്‍ അതേറ്റുപാടി. ഇസ്ലാമിനും അത് ബാധകമാക്കിത്തീര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.<br /><br />മതത്തിനും പുരോഹിതന്‍മാര്‍ക്കുമെതിരില്‍ കാറല്‍ മാര്‍ക്ക്സും കമ്യൂണിസത്തിെന്റ ആദ്യകാല വക്താക്കളും അഴിച്ചുവിട്ട അക്രമങ്ങള്‍ക്ക് ഒരു ന്യായീകരണമുണ്ടായിരുന്നു. അതിന് കാരണം അവര്‍ക്ക് നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളാണ്.<br /><br />യൂറോപ്പില്‍ ഫ്യൂഡലിസം അതിബീഭതസകരമാംവിധം അഴിഞ്ഞാടുന്ന കാലമായിരുന്നു അത്. റഷ്യയിലും സ്ഥിതി ഭിന്നമായിരുന്നില്ല. വര്‍ഷംപ്രതി ലക്ഷോപലക്ഷം മനുഷ്യര്‍ പട്ടിണിമൂലം മരിച്ചുകൊണ്ടിരുന്നു. ക്ഷയം, പ്ലേഗ് തുടങ്ങിയ മാരകവ്യാധികള്‍ കാരണമായി ലക്ഷക്കണക്കിനാളുകള്‍ വേറെയും. ഏതാണ്ട് അത്രതന്നെ മനുഷ്യര്‍ അതിശൈത്യം മൂലവും മരണമടഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരുന്നപ്പോഴും ഫ്യൂഡല്‍ പ്രഭുക്കള്‍ അധ്വാനിക്കുന്ന വര്ഗത്തിെന്റ രക്തം ഊറ്റിയുറ്റി കുടിക്കുകയായിരുന്നു. ആര്‍ഭാടത്തിലും ആഡംബരങ്ങളിലും ആറാടുകയായിരുന്നു അവര്‍. സര്‍വവിധ സുഖാഢബംരങ്ങളും ആസ്വദിച്ചുകൊണ്ട് മദോന്മത്തരായി അവര്‍ കഴിഞ്ഞുകൂടി.<br />അധ്വാനിക്കുന്ന വര്‍ഗം തങ്ങളുടെ ശിരസ് ഒന്നുയര്‍ത്താന്‍ തുനിഞ്ഞാല്‍, വേണ്ട, തങ്ങളനുഭവിക്കുന്ന മര്‍ദ്ദന പീഡനങ്ങളെക്കുറിച്ച് അവരുടെ ഹൃദയമൊന്നു മന്ത്രിച്ചാല്‍, ഉടനെ വരുകയായി പുരോഹിത പരിഷകള്‍. അവര്‍ പറയുന്നു: “നിെന്റ വലത്തെ ചെകിടത്ത് അടിച്ചാല്‍ അവന് നിെന്റ ഇടത്തെ ചെവിയും കാണിച്ചുകൊടുക്കുക.നിെന്റ ഉത്തരീയം ആരെങ്കിലും തട്ടിപ്പറിച്ചാല്‍ അവന് നിെന്റ ഉടുതുണികൂടി കൊടുക്കുക.“<br /><br />ഒരുപടികൂടി മുന്നോട്ട് കടന്ന് പരലോക ജീവിതത്തിലെ സുഖാനുഭൂതികളെക്കുറിച്ചുള്ള മോഹന വാഗ്ദാനങ്ങള്‍ കൊണ്ട് അവരെ മയക്കികിടത്തും. ക്ഷമാലുക്കള്‍ക്ക് ദൈവം ഒരുക്കിവെച്ചിട്ടുള്ള പ്രതിഫലങ്ങളും സൗഖ്യങ്ങളും മോഹിപ്പിച്ചുകൊണ്ട് അവരുടെ വിപ്ലവാവേശത്തെ തണുപ്പിക്കും.<br />വിദൂരമായ മോഹന വാഗ്ദാനങ്ങള്‍ വിഫലമാവുമ്പോള്‍ പിന്നെ ഭീഷണിയായി. തെന്റ ഫ്യൂഡല്‍ പ്രഭുവിനെ ധിക്കരിക്കുന്നവന് ദൈവത്തെയും പള്ളിയെയും പാതിരിമാരെയും ധിക്കരിച്ചവനായി മുദ്ര കുത്തപ്പെടുന്നു.<br /><br />ഒന്നു നാം ഓര്‍ക്കണം. യഥാര്‍ത്ഥത്തില്‍ ചര്‍ച്ച് തന്നെ കടുത്ത ഫ്യൂഡല്‍ ശക്തിയായിരുന്നു. പള്ളിക്കു കീഴില്‍ മൃഗങ്ങളെപ്പോലെ പണിയെടുത്തിരുന്ന ലക്ഷക്കണക്കില് അടിമകളുണ്ടായിരുന്നു. അപ്പോള്‍ സ്വഭാവികമായും. അധ്വാനിക്കുന്ന വര്‍ഗത്തിന്നെതിരില്‍ പ്രഭുക്കളുടെയും രാജാക്കന്മാാരുടെയും പാളയത്തിലായിരിക്കും പള്ളിയും ചെന്നുനില്ക്കുക. കാരണം ഉടമകളെല്ലാം ഒരു ചേരിയിലായിരിക്കും. മാത്രമല്ല, വിപ്ലവം സംഭവിക്കുന്ന ദിവസം പാവപ്പെട്ടവെന്റ രക്തം ഊറ്റിക്കുടിക്കുന്ന ആര്‍ക്കും മാപ്പ് ലഭിക്കുകയില്ല. അത് ഫ്യൂഡല്‍ പ്രഭുവോ പുരോഹിതനെ ആരു തന്നെ ആയാലും ശരി.<br /><br />ഇനി വ്യാമോഹവും ഭീഷണിയും ഒന്നും വിലപ്പോകുന്നില്ലെന്നു കണ്ടാല്‍ വിപ്ലവകാരികളുടെ മേല്‍ കടുത്ത ശിക്ഷകള്‍ പ്രയോഗിക്കും. മതത്തിനും ദൈവത്തിനുമെതിരില്‍ പുറപ്പെടുന്ന ദൈവ ധിക്കാരികളെ നിലയ്ക്കുനിര്‍ത്തുവാന്‍ വേണ്ടി കഠോര മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടും.<br /><br />ഇവിടെ മതം മനുഷ്യെന്റ ബദ്ധവൈരിയായി മാറുന്നു. ഇതിനെക്കുറിച്ചാണ് കാറല്‍ മാര്‍ക്ക്സ് പറഞ്ഞത്: “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്.“<br />മുസ്ലിം പൗരസ്ത്യലോകത്തെ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ വാദത്തിനു തെളിവായി പുരോഹിതത്തൊഴിലാളികളെ ചൂണ്ടിക്കാണിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗത്തിനെതിരില്‍ അവരതാ അധികാരി വര്‍ഗത്തിനു ശിങ്കിടി പാടുന്നു. തങ്ങളനുഭവിക്കുന്ന അക്രമവും നിന്ദ്യതയും സന്തോഷപൂര്‍വം സഹിക്കാന്‍ വേണ്ടി ക്ഷമാശീലര്‍ക്കു ദൈവം ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗത്തെക്കുറിച്ച് വ്യാമോഹിപ്പിക്കുന്നു. അതേസമയം കുറ്റവാളികള്‍ നിര്‍ഭയരായി മദിച്ചുള്ളസിക്കുകയും ചെയ്യുന്നു. തെളിവേന്നോണം ഫാറൂഖ് രാജാവിെന്റ കാലത്ത് ചില അഷര്‍ പണ്ഡിതന്മാരെ അവര്‍ എടുത്തുകാട്ടുന്നു. അവര്‍ അദ്ദേഹത്തിെന്റ കരം ചുംബിക്കുകയും പരിശുദ്ധനായ രാജാവ് എന്ന് അഭിസംബോധനം ചെയ്യുകയും ചെയ്തു. രാജാവിനു വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തുകയും രാജഹിതത്തിനൊത്ത് ഖുര്‍ആന്‍ വാക്യങ്ങള്‍ വ്യാഖ്യാനിക്കുകയും ചെയ്തൂ. രാജാധികാരം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടി ഇസ്ലാമികാശയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. അയാള്‍ക്കെതിരില്‍ വിപ്ലവം സംഘടിപ്പിക്കുന്നതില്‍നിന്ന് അധ്വാനിക്കുന്ന വര്‍ഗത്തെ തടഞ്ഞുകൊണ്ടിരുന്നു. അല്ലാത്തപക്ഷം അവരെ അല്ലാഹുവിെന്റ കല്പനകള് ധിക്കരിച്ചവരായി എണ്ണുന്നു. “നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെ അനുസരിക്കുക“ എന്ന കല്പനയെ.ഈ വസ്തുകളോടൊപ്പം കമ്മ്യുണിസ്റ്റുകള്‍, ഇസ്ലാം സ്വയം ഇത്തരം മ്ലേച്ഛമായ കാര്യങ്ങള്‍ കല്‍പിക്കുന്നുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. അവര്‍ പറയുന്ന: “നിങ്ങളില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ അല്ലാഹു നല്കിയ ഔദാര്യത്തില്‍ നിങ്ങള്‍ മോഹിക്കരുത്.“ (അന്നിസാഅ്: 33)<br />“വിവിധ വിഭാഗക്കാരായ ജനങ്ങള്‍ക്ക്, ഐഹികജീവിതത്തിെന്റ അലങ്കാരങ്ങള്‍ നല്കി നാം സുഖംഅനുഭവപ്പെടുത്തിക്കൊടുത്തതിലേക്ക് നീ നിെന്റ ദൃഷ്ടി പായിക്കരുത്. (കാരണം) അവരെ പരീക്ഷിക്കുവാനാണ് അത് നല്കിയിരിക്കുന്നത്് നിെന്റ രക്ഷിതാവിെന്റ ആഹാരമാണ് ഉത്തമവും ശാശ്വതവും.“ (ത്വാഹാ: 131)<br /><br />അപ്പോള്‍ മറ്റെല്ലാമതങ്ങളെയുംപോലെത്തന്നെ ഇസ്ലാമും അധ്വാനിക്കുന്ന ജനവിഭാഗത്തെ മയക്കുന്ന കറുപ്പാണ് - ഈ ആരോപണത്തെക്കുറിച്ച് നമുക്കെല്ലാം പരാമര്‍ശിക്കാനുണ്ട്. പുരോഹിതരുടെ വൃത്തികെട്ട പെരുമാറ്റം യഥാര്‍ത്ഥത്തില്‍ മതത്തിെന്റ പ്രേരണയനുസരിച്ചാണോ എന്ന് നമുക്കൊന്നു പരിശോധിക്കാം. അതല്ല, മതകല്പനകള്ക്ക് വിരുദ്ധമായി അവര്‍ കാണിക്കുന്ന താന്തോന്നിത്തമാണോ. ഇക്കാര്യത്തില്‍ അവര്‍ ഇന്നത്തെ അധര്‍മകാരികളും ദുര്‍മാഗികളുമായ കവികളെയും എഴുത്തുകാരെയും പത്ര പ്രവര്‍ത്തകരെയും പോലെയാണ്. അവര്‍ തങ്ങളുടെ മുഖം ചളിയില്‍ പുരട്ടി സ്വന്തം മാന്യതയെ അവഹേളിച്ചുകൊണ്ട് താത്കാലിക നേട്ടത്തിനുവേണ്ടി ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ നിഷിദ്ധമായ സുഖമാണ് ഇത് എന്ന് അവര്‍ ഓര്‍ക്കുന്നില്ല.<br /><br />പണത്തിനുവേണ്ടി മാന്യതയെ വില്‍ക്കുന്ന കവികളുടെയും എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും കുറ്റത്തെക്കാളും നീചവും ഗൗരവതരവുമായ കുറ്റമാണ് ഈ മതപുരോഹിതന്മാരുടേതെന്ന് ഞാന്‍ പൂര്‍ണമായും സമ്മതിക്കുന്നു. കാരണം അവരുടെ കയ്യിലുള്ളത് അല്ലാഹുവിെന്റ വേദമാണ്. ദിവ്യവചനങ്ങളാണ് അവര്‍ പാരായണം ചെയ്യുന്നത്. ദീനിെന്റ യാഥാര്‍ത്ഥ്യം അവര്‍ക്ക് നന്നായറിയുകയും ചെയ്യും. അവരുടെ യഥാര്‍ത്ഥ നിലപാട് അല്ലാഹുവിെന്റ ഗ്രന്ഥത്തെ തുച്ഛവിലയ്ക്ക് വില്ക്കുന്നവരുടേതാണ്. “അവര്‍ തങ്ങളുടെ വയറുകളില്‍ അഗ്നി മാത്രമാണ് നിറച്ചുകൊണ്ടിരിക്കുന്നത്.“എന്നാല്‍ ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു, ഇസ്ലാമില്‍ പുരോഹിതന്മാരോ പൗരോഹിത്യമോ ഇല്ല. അവര്‍ പറയുന്നതെല്ലാം ഇസ്ലാമിന്നെതിരില്‍ തെളിവാകുകയില്ല. ഈ ജനതക്ക് സംഭവിച്ച വിപത്ത് മുഴുവനും തങ്ങളുടെ ദീനിെന്റ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അജഞ്ഞത-ഇസ്ലാമിെന്റ കല്പനമൂലം ഉണ്ടായ അജഞ്ഞതയല്ല-യില്‍ നിന്നുടലെടുത്തത്താണ്. ഇസ്ലാം മനുഷ്യനെ മയക്കുന്ന മതമാണ് എന്ന ആരോപണത്തെ നിഷേധിക്കുവാന്‍ ഭരണകൂടത്തിന്നെതിരില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവം തന്നെ തെളിവാണ്. യഥാര്‍ത്ഥത്തില്‍ അത് ഒരു മതപ്രസ്ഥാനമായിരുന്നു. മുമ്പത്തെ രാജാവ് അപകടം മണത്തറിഞ്ഞ് അതിെന്റ പ്രബോധകരെ പിടിച്ചു വധിക്കുകയും അതിനെ ഞെക്കിക്കൊല്ലാന്‍ ജയിലറകള്‍ തുറക്കുകയും ചെയ്തു. പക്ഷെ, അല്ലാഹു ഉദ്ദേശിച്ചതു മറ്റൊന്നായിരുന്നു.<br />അബദ്ധജടിലമായ പ്രസ്തുത ആരോപണം നിഷേധിക്കാന്‍ ഇതു തന്നെ മതി. അപ്രകാരം മുസ്ലിം പൗരസ്ത്യ ലോകത്ത് ജന്മം പൂണ്ടിട്ടുള്ള സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളത്രയും മതത്തിെന്റ പ്രേരണയില്‍നിന്നു രൂപം കൊണ്ടവയായിരുന്നു. ഫ്രഞ്ചു അധിനിവേശത്തിന്നെതിരില്‍ ഈജിപ്ഷ്യന്‍ ജനത നയിച്ച സമരം മതപണ്ഡിതന്മാരുടെ പ്രസ്ഥാനമായിരുന്നു. മുഹമ്മദലി പാഷയുടെ അക്രമങ്ങള്‍ക്കെതിരില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തിെന്റ നേതാവ് ഒരു മതപണ്ഡിതനായ സയ്യിദ് ഉമര്‍ മുക്റം ആയിരുന്നു.<br /><br />ഇംഗ്ലീഷുകാര്‍ക്കെതിരില്‍ സുഡാനില്‍ നടന്ന വിപ്ലവത്തിെന്റ നേതാവ് ഒരു മതനേതാവായിരുന്ന മഹ്ദിയായിരുന്നു. ഇറ്റലിക്കെതിരില്‍ ലിബിയയിലും ഫ്രാന്‍സിന്നെതിരില്‍ മൊറോക്കോയിലുമെല്ലാം നടന്ന വിപ്ലവങ്ങള്‍ക്കെല്ലാം പ്രചോദനം നല്‍കിയത് മത പ്രസ്ഥാനങ്ങളായിരുന്നു. ഇംഗ്ലീഷുകാര്‍ക്കെതിരില്‍ കാശാനി നടത്തിയ വിപ്ലവം മതത്തിെന്റ പേരിലും മതത്തിെന്റ അടിസ്ഥാനത്തിലുമായിരുന്നു. ഈ മതം ഒരു വിമോചക ശക്തിയാണെന്ന് തെളിയിക്കുന്നവയായിരുന്നു എല്ലായിടത്തും നടന്ന വിപ്ലവങ്ങള്‍. നിന്ദ്യതയും അക്രമവും സഹിച്ചു പതിതരായിക്കഴിയാന്‍ പ്രേരിപ്പിക്കുന്ന ഒരു സന്ദേശമല്ല അത്. എന്നാല്‍, സ്പഷ്ടമായ തെളിവ് നല്കുന്ന ഈ സംഭവ യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടു മാത്രം നാം മതിയാക്കുന്നില്ല. മറിച്ച്, സാമൂഹിക നീതിക്കും നീതിപൂര്‍വകമായ സാമ്പത്തിക വിതരണത്തിനും വേണ്ടി ശ്രമിക്കുന്നതില്‍നിന്ന് പാവപ്പെട്ടവരെ മയക്കിക്കിടത്തുന്നു എന്ന അബദ്ധജടിലമായ ആരോപണത്തെക്കുറിച്ച് നമുക്കു പരിശോധിക്കാം. കമ്യൂണിസ്റ്റ് ജിഹാകള്‍ കാര്യമായി ചര്‍വണം നടത്തിക്കൊണ്ടിരിക്കുന്ന ഒന്നാണത്. </span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-62502690161729181022009-09-13T12:27:00.000-07:002009-09-16T14:20:09.383-07:00വിധിയും കൊതിയും<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWPmQefc1zxic_mRVvrV2G8-_DPUk1lPGRPoxAebvN7URL_ROkWEkwtIn7eVPzZmWcoXcEx8ECa0-GWUZE1n_zJeyv7NrEgB2PxGJ994twUBmEwHMokz7e_ig0nPv87i2j_506WWu8MENv/s1600-h/Ocean-8c5n.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5382163828618286018" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 240px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWPmQefc1zxic_mRVvrV2G8-_DPUk1lPGRPoxAebvN7URL_ROkWEkwtIn7eVPzZmWcoXcEx8ECa0-GWUZE1n_zJeyv7NrEgB2PxGJ994twUBmEwHMokz7e_ig0nPv87i2j_506WWu8MENv/s320/Ocean-8c5n.jpg" border="0" /></span></a><span style="font-size:130%;"><br /><br /></span><div align="justify"><span style="font-size:130%;">കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണ് നമ്മുടെ മനസ്സ്. നല്ക്കാതെ പാഞ്ഞുകാണ്ടിരിക്കും. അറ്റമില്ലാത്ത ആശകളാണ് മനസ്സിനെ ഇങ്ങനെ പായാന്‍ പ്രേരിപ്പിക്കുന്നത്. ആശിച്ചതൊന്ന് കിട്ടുമ്പോള്‍ മറ്റൊന്നാശിക്കും. അത് കിട്ടിയാല്‍ പിന്നെ വേറൊന്നാശിക്കും. ആശക്ക് ഇങ്ങനെ അതിരില്ലാതിരിക്കുമ്പോള്‍ അത് ദുരാശയാകുന്നു. ദുരാശയുടെ ഫലം നിരാശ തന്നെ.<br /><br />ഒരു കളിക്കോപ്പ് കൊണ്ട് ഒരു മണിക്കൂര്‍ കളിക്കുമ്പോള്‍ അതിനോടുള്ള കമ്പം തീരുന്നു. പിന്നെ പിന്നെ ഹരം കിട്ടണമെങ്കില്‍ വേറൊന്നു കിട്ടണം. പുതിയ വസ്ത്രം ഒന്ന് രണ്ട് പ്രാവശ്യം അലക്കിയാല്‍ പിന്നെ ആശ നിറവേറ്റുന്നില്ല, ആവശ്യം നിറവേറുമെങ്കിലും. പത്രാസുള്ള ഒരു വീട് വേണമെന്നാശിച്ചു. വളരെ പണിപ്പെട്ടു നിര്‍മിച്ചു കഴിയുമ്പോള്‍ അതിലും വലിയ പത്രാസുള്ളവ വേറെ ഉയരുന്നു. പിന്നെ ഏറ്റം വലിയതിന് പൂതി. കാല്നടക്കാരന് സൈക്കിളിനാശ. സൈക്കിളുള്ളവന് കറിനാശ. കാറുള്ളവന് വിമാനത്തിനാശ. യാതൊരതിരുമില്ലാതെ ആശകള്‍ ഇങ്ങനെ നീളും. ഈ ആശകളൊക്കെ നിറവേറ്റുവാന്‍ ആളുകള്‍ തെറ്റിലേക്ക് നീങ്ങും. തെറ്റുകളുടെ പിന്നാലെ പോകുന്നവര്‍ക്ക് ഒരിക്കലും പണം മതിയാവില്ല. കണക്കില്ലാതെ നേര്‍വഴിക്ക് പണം കിട്ടുകയുമില്ല. അപ്പോള്‍ കളവ്, വഞ്ചന, കൊല, കൈക്കൂലി, അഴിമതി തുടങ്ങിയ നീചകൃത്യങ്ങളെ ശരണം പ്രാപിക്കുന്നു. അങ്ങനെ നാടാകെ വഷളാകുന്നു. ജീവനും സ്വത്തിനും അഭിമാനത്തിനും വിലയില്ലാതാവുന്നു. എന്ത് ചെയ്താലും നിരാശ ബാക്കിയാവുകയും ചയ്യും.<br /><br />ഈ അപകടത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഒരേ ഒരു വഴിയേയുള്ളു. ആവശ്യങ്ങള്‍ക്ക് ഒരതിര് വെക്കുക. ആ ആവശ്യങ്ങള്‍ക്ക്വേണ്ടി പരിശ്രമിക്കുകയും വേണം. അത് നേടിക്കഴിഞ്ഞാല്‍ സന്തുഷ്ടനായിരിക്കണം. കുറേയൊക്കെ വിരസത സഹിക്കാന്‍ ചെറുപ്പത്തിലേ ശീലിക്കേണ്ടതാണ്. കൊതിച്ചതൊക്കെ കിട്ടുന്നതല്ല. വിധിച്ചതേ കിട്ടൂ. ഈ വിശ്വാസം മനസ്സില്‍ ഉറച്ചിരിക്കട്ടെ. </span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-6955512527598314032009-09-13T12:23:00.000-07:002009-09-16T14:09:57.870-07:00ദാരിദ്ര്യ നിർമാർജ്ജനം ഇസ്ലാമിന്റെ കാഴ്ചപ്പാട്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEie_dq0D-XkRphT7v6Fx3rztwYsqVUskmVf5I2GoLjmGO_fLNqpYKu2-Q2bdfvv7M0qawA1ufLIivaPC-eiRb-SPCDpFa1JjvDUfdpIIWzpyp6TESN75JRXbstAvoI7d1EStzq9DyPwLAzG/s1600-h/poverty.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5382156514452017650" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 217px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEie_dq0D-XkRphT7v6Fx3rztwYsqVUskmVf5I2GoLjmGO_fLNqpYKu2-Q2bdfvv7M0qawA1ufLIivaPC-eiRb-SPCDpFa1JjvDUfdpIIWzpyp6TESN75JRXbstAvoI7d1EStzq9DyPwLAzG/s320/poverty.jpg" border="0" /></span></a><span style="font-size:130%;"><br /></span><div align="justify"><span style="font-size:130%;">(ഒന്ന് )<br /><em><span style="color:#ff6666;">ഡോ: യൂസുഫുല്‍ ഖര്ളാവി</span></em> </span></div><div align="justify"><span style="font-size:130%;"><strong>വിവിധ വീക്ഷണങ്ങൾ<br /></strong>പണ്ടുമുതലേ, ദാരിദ്ര്യത്തോടുള്ള ജനങ്ങളുടെ വീക്ഷണം പലതായിരുന്നു. ഒരു വിഭാഗം അതിനെ പാവനമായി കരുതി. മോചനം പ്രാപിക്കേണ്ട ഒരു വിപത്തല്ല അവർക്ക് ദാരിദ്ര്യം, പരിഹാരമർഹിക്കുന്ന പ്രശ്നവുമല്ല. അതൊരനുഗ്രഹമാണ്. അല്ലാഹു താനിച്ഛിക്കുന്നവർക്ക് നൽകുന്ന ഒരനുഗ്രഹം. പരലോക ചിന്തയിൽ മുഴുകാനും ഭൗതികസുഖങ്ങളോട് വിരക്തി ജനിക്കുവാനും അല്ലാഹുവോടുള്ള ബന്ധം നിലനിർത്താനും ജനങ്ങളോട് കരുണയുള്ളവരായിരിക്കുവാനും അല്ലാഹു കനിഞ്ഞരുളിയതാണത്. അക്രമിയും അലസനും ധിക്കാരിയുമായ ധനികെൻറ അവസ്ഥ തികച്ചും വ്യത്യസ്തമാണല്ലോ. ഒരു വിഭാഗംസന്യാസിമാരും പുരോഹിത?ാരും സൂഫികളും ദാരിദ്ര്യത്തെ ഇങ്ങനെ കാണുന്നു. ഇവരുടെ അഭിപ്രായത്തിൽ ഈ ലോകം നിറയെ അധർമമാണ്. തി?യും പീഡകളും മാത്രമേ ഇവിടെയുള്ളൂ. ഇത് എത്രവേഗം നശിക്കുന്നുവോ അത്രയും നല്ലത്. ചുരുങ്ങിയത്, ഭൂമുഖത്ത് മനുഷ്യായുസ് കുറയുകയെങ്കിലും വേണം. അതിനാൽ, ജീവിതവിഭവങ്ങൾ ലഘൂകരിക്കുകയും ജീവൻ നിലനിർത്താവാശ്യമായതിൽ കവിഞ്ഞ് അതുമായി ബന്ധപ്പെടാതിരിക്കുകയുമാണ് ബുദ്ധിയുള്ളവർ വേണ്ടത്.<br /><br />വിഗ്രഹാരാധകരിലും ദൈവമതാവലംബികളിലും ഈ വീക്ഷാഗതിയുള്ളവരുണ്ട്. അവർ ദാരിദ്ര്യത്തെ പ്രകീർത്തിക്കുകയും അതിനെ വിശുദ്ധമായി ഗണിക്കുകയും ചെയ്യുന്നു. കാരണം, അത് ശരീരപീഡയുടെ മാർഗമാണ്. ശരീരപീഡ ആത്മാവിെൻറ മോക്ഷത്തിന് വഴിതെളിയിക്കുന്നു. ക്രിസ്തീയ പൗരോഹിത്യം, പേർഷ്യൻ നീക്കിസം, ഭാരതിയ സന്യാസം തുടങ്ങിയവയുടെ സ്വാധീനഫലമായി ഇസ്ലാമിക സംസ്കാരത്തിെൻറ മൗലികത കളങ്കപ്പെടുകയും അതിെൻറ വിശുദ്ധി മലിനമാവുകയും ചെയ്തതോടെ ചില മുസ്ലിം സൂഫിവര്യ?ാരിലും ഈ ചിന്താഗതി പ്രചരിച്ചു. ദാരിദ്ര്യം വരുന്നതു കണ്ടാൽ, 'സുകൃതികളുടെ ചിഹ്നത്തിന് സ്വാഗതം" എന്നും ഐശ്വര്യം ആഗതമായാൽ ദ്രുതം "ശിക്ഷാർഹമായ പാപം' എന്നും പറയണമെന്ന് ഈ ചിന്താഗതിയുള്ളവരുടെ ഒരു കൃതിയിൽ വായിച്ചതോർക്കുന്നു. ദാരിദ്ര്യത്തോട് ഈ കാഴ്ചപ്പാട് പുലർത്തുന്നവരിൽനിന്ന് അതിനൊരു പരിഹാരനിർദ്ദേശം പ്രതീക്ഷിക്കുന്നത് ബുദ്ധിയല്ലല്ലോ.<br />ദാരിദ്ര്യത്തെ വിപത്തും തി?യുമായി കാണുന്നു, രണ്ടാമത്തെ കൂട്ടർ, പക്ഷെ, അവരുടെ വീക്ഷണത്തിൽ അത് വിധിയാണ്. വൈദ്യശാസ്ത്ര സിദ്ധികളോ ഔഷധങ്ങളോ ഫലിക്കാത്ത ദൈവവിധി. ദരിദ്രെൻറ ദാരിദ്ര്യവും ധനികെൻറ ഐശ്വര്യവും ദൈവഹിതവും ദൈവനിശ്ചയവുമാണ്. ദൈവമുദ്ദേശിച്ചിരുന്നുവേങ്കിൽ മുഴുവൻ മനുഷ്യരെയും സമ്പന്നാരാക്കിയേനെ. സർവമനുഷ്യർക്കും ഖാറൂെൻറ നിധി കുംഭങ്ങൾ നൽകിയേനെ. പക്ഷെ, ജനങ്ങളിൽ ചിലർക്ക് മറ്റു ചിലരെക്കാൾ പദവി നൽകുവാൻ ദൈവം ഉദ്ദേശിച്ചു. താൻ നൽകിയതിൽ മനുഷ്യനെ പരീക്ഷിക്കുവാനായി, താനിച്ചിക്കുന്നവർക്ക് ദൈവം സുഭിക്ഷത നൽകുന്നു. മറ്റു ചിലർക്ക് അവൻ ജീവിതവിഭവങ്ങൾ നിയന്ത്രിക്കുന്നു. ദൈവഹിതം തടയപ്പെടാവതല്ല.<br /><br />ദാരിദ്ര്യത്തിന് ഇക്കൂട്ടർ നിർദ്ദേശിക്കുന്ന പ്രതിവിധി ദരിദ്രരോടുള്ള ചില ഉപദേശങ്ങളിൽ പരിമിതമാണ്. ദൈവ നിശ്ചയത്തിൽ സംതൃപ്തരാവുക, ദൈവത്തിെൻറ പരീക്ഷണത്തിൽ സഹനമവലംബിക്കുക, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക, സംതൃപ്തിയാണ് ഐശ്വര്യം; അതാണ് അനശ്വരമായ സമ്പത്ത്. എല്ലാ അവസ്ഥയിലും ഉള്ളതിൽ തൃപ്തിപ്പെട്ട് അടങ്ങിയിരിക്കലാണ് ഈ വിഭാഗത്തിെൻറ വീക്ഷണത്തിൽ സംതൃപ്തി എന്നതിനർത്ഥം. 'ജബരി'കൾ എന്നറിയപ്പെടുന്ന ഈ വിഭാഗം സമ്പന്നരുടെ ധൂർത്തും ആഡംബരവും കണക്കിലെടുക്കുന്നേയില്ല. സമ്പന്നർക്ക് വിശേഷിച്ചൊരുപദേശം നൽകാനുമില്ല. അവരുടെ ഉപദേശം മുഴുവൻ ദരിദ്രരോടാണ്. 'ഇത് ദൈവനിശ്ചയമാണ്; അതിൽ സംതൃപ്തരാവുക. അതിനപ്പുറം ഒന്നും ആവശ്യപ്പെടരുത്. അതിനെ മാറ്റിമറിക്കാൻ തുനിയുകയുമരുത്.'<br /><br />ഇനിയുമുണ്ടൊരു കൂട്ടർ. ജബരികളുടെ വീക്ഷണം തന്നെയാണവരുടേതും. ഒരു വ്യത്യാസം മാത്രം. അവർ സഹനം കൈക്കൊള്ളാൻ ദരിദ്രരോടുപദേശിക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. സമ്പന്നരോടും അവർ ഉപദേശിക്കും. ന? ചെയ്യുക; ദരിദ്രർക്ക് ദാനം ചെയ്യുക. അങ്ങനെ ചെയ്യുന്നവർക്ക് ദൈവസമക്ഷം പ്രതിഫലമുണ്ട്. ദരിദ്രരോട് ഹൃദയകാഠിന്യം കാണിക്കുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷയാണ്.<br /><br />ഈ പരിഹാരം സമ്പന്നർക്ക് ദരിദ്രരോടുള്ള കടപ്പാടിെൻറ തോത് നിർണയിക്കുന്നില്ല; അതിൽ വീഴ്ച വരുത്തുന്നവർക്ക് ഒരു ശിക്ഷാവിധി നിശ്ചയിക്കുന്നില്ല; അർഹരായവർക്ക് സ്വന്തം അവകാശം നേടിക്കൊടുക്കുന്ന ഒരു വ്യവസ്ഥ നിർവഹിക്കുന്നില്ല. അതിെൻറ ഏകാവലംബം സുകൃതികളുടെ മനഃസാക്ഷിയും, സത്യവിശ്വാസിയുടെ പ്രതിഫലകാംക്ഷിയും ശിക്ഷ ഭയപ്പെടുന്നതുമായ ഹൃദയവുമത്രെ. ദാനധർമങ്ങൾ നൽകിയവന്ന് പരലോകത്ത് പ്രതിഫലമുണ്ട്. ലുബ്ധ് കാണിച്ചവന് ശിക്ഷയുമുണ്ട്- അത്രതന്നെ.<br /><br />ദാരിദ്ര്യം നീക്കുവാൻ വ്യക്തികളുടെ മനഃസാക്ഷിയെയും ദാനധർമ്മങ്ങളെയും മാത്രം ആശ്രയിക്കുക എന്ന രീതിയാണ് ഇസ്ലാമേതര മതങ്ങൾ സ്വീകരിച്ചിരുന്നത്. പല മതപണ്ഡിതരും ആചാര്യ?ാരും സ്വീകരിച്ചു. ദാരിദ്ര്യം പാവനമാണെന്നും ദൈവ വിധിയാണെന്നുമുള്ള സൂഫീ-ജബ്രീ വീക്ഷണങ്ങളെ പ്രസ്തുത മതങ്ങൾ അവഗണിച്ചു. മധ്യകാല നൂറ്റാണ്ടുകളിൽ യൂറോപ്പിൽ നിലവിലിരുന്ന ചിന്താഗതിയും ഇതായിരുന്നു. ദൈവത്തിെൻറ സദ്വൃത്തരായ ദാസ?ാരുടെ ഔദാര്യമൊഴിച്ചു നിർത്തിയാൽ ദരിദ്രർക്ക് ധനികരുടെ സമ്പത്തിൽ നിർണിതമായ അവകാശമോ നിശ്ചിത വിഹിതമോ ഉണ്ടായിരുന്നില്ല.<br /><br />നാലാമത്തെ ചിന്താഗതി മുതലാളിത്തത്തിേൻറത്താണ്; ദാരിദ്ര്യം ഗുരുതരമായ പ്രശ്നം തന്നെ. പക്ഷെ, അതിനുത്തരവാദി ദരിദ്രൻ മാത്രമാണ്. അല്ലെങ്കിൽ അത് ദൈവഹിതമോ ഭാഗ്യദോഷമോ മറ്റെന്തെങ്കിലുമോ ആണ്. അതിൽ സമൂഹത്തിനോ രാഷ്ട്രത്തിനോ സമ്പന്നന്നോ പങ്കില്ല. സ്വന്തം ഭാഗധേയത്തിനുത്തരവാദി അവനവൻ തന്നെ. ഓരോരുത്തരും സ്വന്തം ധനത്തിെൻറ ഉടമവകാശത്തിലും കൈകാര്യത്തിലും സ്വതന്ത്രരാണ്.<br /><br />മൂസായുടെ സമുദായത്തിൽപെട്ട ധിക്കാരിയായ ഖാറൂെൻറ അനുയായികളാണിവർ. അല്ലാഹു ഖാറൂന്ന് കണക്കറ്റ സമ്പത്ത് നൽകി. 'അല്ലാഹു നിനക്ക് നൽകിയതിൽ നീ പരലോകം കാംക്ഷിക്കുക; ഇഹലോകത്തിലെ നിെൻറ ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് ന? ചെയ്തപോലെ നീയും ന? ചെയ്യുക. നീ ഭൂമിയിൽ നാശം കൊതിക്കരുത്; അല്ലാഹു നാശകാരികളെ ഇഷ്ടപ്പെടുന്നില്ല" എന്നിങ്ങനെ ഖാറൂന്നെ തെൻറ സമുദായം ഗുണദോഷിച്ചപ്പോൾ ഖാറൂൻ പറഞ്ഞ മറുപടി ഖുർആൻ ഇങ്ങനെ ഉദ്ധരിക്കുന്നു. എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം എെൻറ അറിവുകൊണ്ടാണ്!' ഈ ഖാറൂനിയൻ ദർശനത്തിെൻറ വക്താക്കളുടെ വീക്ഷണത്തിൽ, അവർ സമ്പാദിച്ചതെല്ലാം സ്വന്തം ബുദ്ധിശക്തികൊണ്ടു മാത്രമാണ്. ധനത്തിൽ അതിെൻറ ഉടമക്കല്ലാതെ മറ്റാർക്കും അവകാശമില്ല. ഇച്ഛിക്കുന്നവിധം ധനം ചെലവഴിക്കാൻ ഉടമയ്ക്ക് സ്വാതന്ത്ര്യമുണ്ട്. ആരെങ്കിലും ദരിദ്രന് ധർമം നൽകുന്നെങ്കിൽ അതൊരൗദാര്യം മാത്രം. സമൂഹം, സമ്പാദിക്കുവാനും സമ്പന്നരാകുവാനും എല്ലാവർക്കും സ്വാതന്ത്ര്യം നൽകുകയാണ് വേണ്ടത്. സമ്പാദിക്കുന്നതിൽ ആരെങ്കിലും പരാജയപ്പെടുന്നുവേങ്കിൽ അത് സമൂഹത്തിെൻറ കുറ്റമല്ല. സ്നേഹത്തിെൻറയും സഹാനുഭൂതിയുടെയും പേരിലും ഇഹലോകത്ത് പേരും പെരുമയും ആർജ്ജിക്കുവാനും വല്ലതും ചെയ്യുന്നതൊഴിച്ചാൽ ദരിദ്രരുടെ ബാധ്യതയേറ്റെടുക്കാനും അവർക്കുവേണ്ടി ധനവ്യയം ചെയ്യാനും സമ്പന്ന വിഭാഗത്തിന് കടപ്പാടില്ല. ഇനി, പരലോകത്തിൽ വിശ്വാസമുള്ളവർ, മരണാനന്തര സുഖത്തിനുവേണ്ടി വല്ലതും ചെയ്തുകൊള്ളട്ടെ!<br /><br />പുതിയ ശതകത്തിെൻറ തുടക്കത്തിൽ യൂറോപ്പിനെ അടക്കിവാണിരുന്ന കലർപ്പറ്റ മുതലാളിത്ത ചിന്താഗതി ഇതായിരുന്നു. ഇത്തരം സമൂഹത്തിൽ, പിടിച്ചുവാങ്ങാവുന്ന അവകാശങ്ങളൊന്നുമില്ലാത്ത, അശരണരായ ദരിദ്രവിഭാഗത്തിെൻറ അവസ്ഥ, ധനികർമാത്രം ക്ഷണിക്കപ്പെടുന്ന സദസുകളിൽ വലിഞ്ഞു കയറിവരുന്ന അനാഥരെക്കാൾ പരിതാപകരമായിരിക്കും. മുതലാളിത്തം ആദ്യകാലത്ത് സ്ത്രീകളോടും കുട്ടികളോടും ദുർബലരോടും അശരണരോടും അനുകമ്പയുടെയോ സഹാനുഭൂതിയുടെയോ കണികപോലും പ്രദർശിപ്പിക്കാത്ത ഹൃദയകാഠിന്യത്തിെൻറയും ക്രൂരതയുടെയും മൃഗീയതയുടെയും മൂർത്തിയായി രൂപപ്പെട്ടു. അത് സ്ത്രീകളെയും കുട്ടികളെയും നന്നെകുറഞ്ഞ കൂലിക്ക് വ്യവസായ ശാലകളിൽ വേലയെടുക്കുവാൻ നിർബന്ധിച്ചു. അതിന് വഴങ്ങാത്തവരെ ശിലാഹൃദയരായ മുതലാളിമാർ ചവിട്ടിത്തേച്ചു കളയുമായിരുന്നു. പക്ഷെ, സാഹചര്യത്തിെൻറ സമ്മർദ്ദങ്ങളുടെയും ഒട്ടേറെ സമരങ്ങളുടെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരത്തിെൻറയും ഫലമായി മുതലാളിത്തം അതിെൻറ ചുവട് മറ്റീവ്ക്കുവാൻ നിർബന്ധിതമായി. തൊഴിലാളികൾക്ക് ചില ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിച്ചു. രാഷ്ട്രത്തിെൻറയും നിയമങ്ങളുടെയും ഇടപെടൽമൂലം ആ മാറ്റങ്ങൾക്ക് ഇന്ന് ലൈഫ് ഇൻഷൂറൻസ് പോലുള്ള ഏർപ്പാടുകൾവഴി തൊഴിലാളികൾക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന അവസ്ഥയോളം എത്തിക്കഴിഞ്ഞിരിക്കുന്നു.<br /><br />മറ്റൊരുവിഭാഗം നിർദ്ദേശിക്കുന്ന പരിഹാരം ഇതാണ്: സമ്പന്ന വർഗത്തെ തീർത്തും ഉ?ൂലനാശം വരുത്തുകയും അവരുടെ സമ്പത്ത് മുഴുവൻ കണ്ടുകെട്ടുകയും ചെയ്യാതെ ദാരിദ്ര്യം നിർമാർജനം ചെയ്യാനോ ദരിദ്രരോട് നീതി പുലർത്താനോ സാധ്യമല്ല. ഇതിനുവേണ്ടി സമൂഹത്തിലെ സമ്പന്നേതര വിഭാഗത്തെ സംഘടിപ്പിച്ച് അവരിൽ സമ്പന്ന വിഭാഗത്തോട് അസൂയയും പകയും വെറുപ്പും വളർത്തണം. ഇരു വിഭാഗവും തമ്മിൽ സമരവും സംഘട്ടനവും നടക്കുക എന്നതായിരിക്കും ഇതിെൻറ അനിവര്യഫലം. അതിൽ എണ്ണം കൂടുതലുള്ള വിഭാഗം വിജയിക്കും. അവരത്രെ 'പ്രോലിറ്റേറിയറ്റ്' എന്നുവിളിക്കുന്ന 'അധ്വാനിക്കുന്ന ജനവിഭാഗം' സമ്പന്ന വിഭാഗത്തെ ഉ?ൂലനാശം വരുത്തുന്നതിലോ അവരുടെ സമ്പത്ത് കണ്ടുകെട്ടുന്നതിലോ മാത്രം ഇക്കൂട്ടർ ഒതുങ്ങിനിന്നില്ല. ഉടമാവകാശത്തിെൻറ അടിസ്ഥാനങ്ങളോട് തന്നെ ഇവർ സമരം ചെയ്തു. ഏതു മാർഗത്തിലൂടെ നേടുന്നതായാലും വ്യക്തികൾ സമ്പത്തിനുടമകളാകുന്നത് ഇവർ അംഗീകരിക്കുന്നില്ല; 'ഉത്പാദനോപകരണങ്ങൾ' എന്നു വിളിക്കപ്പെടുന്ന ഭൂമി, വ്യവസായശാലകൾ, യന്ത്രസാമഗ്രികൾ തുടങ്ങിയവയുടെ ഉടമാവകാശം വിശേഷിച്ചും.<br /><br />കമ്യൂണിസത്തിെൻറയും വിപ്ലവ സോഷ്യലിസത്തിെൻറയും വക്താക്കളുടെ കാഴ്ചപ്പാടാണിത്. വ്യക്തിയുടമവകാശത്തെ എതിർത്തു തകർക്കുന്നതിന് സ്വീകരിക്കേണ്ടുന്ന മാർഗമേതെന്ന കാര്യത്തിൽ മിതവാദികളും തീവ്രവാദികളുമായ സോഷ്യലിസ്റ്റ് വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെങ്കിലും വ്യക്തിയുടമാവകാശം നിഷ്കാസിതമാവേണ്ടതുണ്ടെന്ന കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരാണ്. ജനാധിപത്യ സോഷ്യലിസമാണ് ഒരു വിഭാഗം നിർദ്ദേശിക്കുന്ന മാർഗമെങ്കിൽ മറ്റൊരു വിഭാഗം സായുധവിപ്ലവത്തിലൂടെയുള്ള പരിവർത്തനമാണുദ്ദേശിക്കുന്നത്. </span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-66140814554263091952009-09-08T03:28:00.000-07:002009-09-21T07:14:27.048-07:00ഹിജ്റ ബൈബിളില്‍-2<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtsIEdStPd6X0cfuLznCDYgjN7dRBVTDUNaXNlyGNBelHQHN6BceMukx89PoxneZZvXOJxsPwDZmmEmh38ccmBVj6Zwgk-2hXl1-q_NTTywW2ywSJOwaf4AusbMdoUCn2B1NzfzYdv5i1n/s1600-h/hijri1.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5382165036345499522" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 218px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtsIEdStPd6X0cfuLznCDYgjN7dRBVTDUNaXNlyGNBelHQHN6BceMukx89PoxneZZvXOJxsPwDZmmEmh38ccmBVj6Zwgk-2hXl1-q_NTTywW2ywSJOwaf4AusbMdoUCn2B1NzfzYdv5i1n/s320/hijri1.jpg" border="0" /></span></a><span style="font-size:130%;"><br /></span><div align="justify"><span style="font-size:130%;"><em><span style="font-size:100%;color:#009900;">പി.പി അബ്ദുര്‍റസാഖ് പെരിങ്ങാടി<br /></span></em><br />അറബ്-ഇസ്ലാമിക ചരിത്രത്തില്‍ ഒരു കൂട്ടപലായനമേ രേഖപ്പെടുത്തപ്പ്ട്ടിട്ടുള്ളു. അത് ചരിത്രത്തില്‍ മക്കയില്‍ നിന്നും മദീനയിലേക്കുള്ള പ്രവാചകന്റെയും അനുയായികളുടെയും ഹിജ്റ എന്ന പേരില്‍ അറിയപ്പെടുന്നു. മുസ്ലിം ചരിത്രകാരന്മാരുടെയും പാശ്ചാത്യ ചരിത്രകാരന്മാരുടെയും അഭിപ്രായമനുസരിച്ച് മനുഷ്യചരിത്രത്തിലെ ഏവും വലിയ വഴിത്തിരിവായിരുന്നു ഹിജ്റ. ഇസ്ലാമിക കലണ്ടര്‍ തുടങ്ങിയതു തന്നെ ഹിജ്റ വര്‍ഷത്തെ അടിസ്ഥാനമാക്കിയാണെന്നത് അതിന്റെ ചരിത്രപ്രാധാന്യത്തെ സൂചിപ്പിക്കുന്നുണ്ട്. മുകളില്‍ പറഞ്ഞ പഴയ നിയമ സൂക്തത്തിലെ പ്രവചനം പോലെത്തന്നെ ഇസ്ലാമിക ചരിത്രത്തില്‍ മുഹാജിറുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടിയേറ്റക്കാര്‍ ഊരിയ വാളിനെയും കുലച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഓടിയവര്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നല്ലോ പ്രവാചകനും അബൂബക്റിനും സൗര്‍ഗുഹയില്‍ ഒളിക്കേണ്ടി വന്നിരുന്നത്. തേമാ ദേശനിവാസികള്‍ അഥവാ ഇസ്ലാമിക ചരിത്രത്തില്‍ അന്‍സ്വാരികള്‍ എന്ന വിശിഷ്ട നാമത്തിലറിയപ്പെടുന്ന മദീനാനിവാസികള്‍ മക്കയില്‍ നിന്നും പലായനം ചെയ്തുവന്ന മുഹാജിറുകളെ വെള്ളവും അപ്പവുമായും സ്വീകരിച്ചുവേന്ന് മാത്രമല്ല, ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം ഗൃഹങ്ങളും സമ്പത്തും വരെ അവരുമായി പങ്കുവെച്ചു. മുകളിലുദ്ധരിച്ച പഴയനിയമസൂക്തം മുന്‍കൂട്ടി കണ്ടതുപോലെത്തന്നെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അഥവാ ഹിജ്റ രണ്ടാം വര്‍ഷത്തില്‍ മക്കക്കും മദീനക്കുമിടയില്‍ അതിനിര്‍ണായകമായിരുന്ന ബദര്‍ യുദ്ധം സംഭവിച്ചു. ഈ യുദ്ധത്തില്‍ മദീനക്കാര്‍ മക്കക്കാരെ പരാജയപ്പെടുത്തി. ഈ യുദ്ധത്തിനുശേഷം കേദാര്യരില്‍ അഥവ മക്കക്കാരില്‍ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തില്‍ ശേഷിക്കുന്നവര്‍ വളരെ ചുരുക്കമായിരുന്നു. അതുകൊണ്ടുതന്നെ മുകളിലെ ബൈബിള്‍ സൂക്തിയിലെ രണ്ടും മൂന്നും പ്രവചനങ്ങള്‍ ഹിജ്റ രണ്ടാം വര്‍ഷം ഇസ്ലാമിനുമേല്‍ ശത്രുവിനാല്‍ അടിച്ചേല്‍ലപിക്കപ്പെട്ട ബദര്‍ യുദ്ധവും അതിലെ ഇസ്ലാമിന്റെ വിജയവുമാണെന്നത് വ്യക്തമാണ്. ഹിജ്റക്ക് ശേഷമുള്ള ഈ യുദ്ധം ഇസ്ലാമിക ചരിത്രത്തിലെ മറ്റൊരു നിര്‍ണായക സംഭവമാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഇതേ രൂപത്തിലുള്ള ഹിജ്റ സംബന്ധമായ വേറൊരു പ്രവചനം ബൈബിള്‍ പഴയ നിയമം ഹബക്കൂക്ക് അധ്യായത്തിലും കാണാവുന്നതാണ്. അവിടെ പലായനമായിട്ടല്ല, മറിച്ച് ആസുത്രിതമായ കുടയേറ്റമായാണ് ഹിജ്റയെ വിശേഷിപ്പിക്കുന്നത് എന്നു മാത്രം. കൂടാതെ, ഹിജ്റയുടെ ചരിത്രപരമായ സ്വാധീനവും അതുണ്ടാക്കുന്ന മാവും വിശദമായി പ്രതിപാദിക്കുക കൂടി ചെയ്യുന്നു ഹബക്കൂക് അധ്യായത്തിലെ പ്രവചനം.<br /><br />പലായനത്തിന്റെ ആകസ്മികത ഹിജ്റയിലില്ലായിരുന്നു. സാധാരണ പലായനത്തില്‍ പലായനം മാത്രമേ ഉണ്ടാകൂ. ഹിജ്റ വളരെ ആസൂത്രിതമായ ഒരു സംഭവമായിരുന്നു. അതുകൊണ്ടായിരുന്നല്ലോ നബി(സ) ഹിജ്റക്കുമുമ്പ് മൂന്നുവട്ടം മദീനയിലെ സംഘവുമായി ഇരുളിന്റെ മറവില്‍ കണ്ടുമുട്ടിയത്. ഹിജ്റ ഒരു വിശാലമായ ആസൂത്രണത്തിന്റെ കൂടി ഭാഗമായിരുന്നതുകൊണ്ടാണ് നബി സയും സംഘവും മദീനയിലേക്ക് കുടിയേറുന്നതിന് മുമ്പ് അവരുടെ മുമ്പില്‍ ഉപാധികള്‍ വെച്ചതു. നബി(സ) ഹിജ്റക്ക് മുമ്പ് മുസ്അബുബ്നു ഉമൈറിനെ അധ്യാപകനായി നിയോഗിച്ചയച്ചതു വിശാലാമയ പദ്ധതികളോടു കൂടിയതായിരുന്നു ഹിജ്റ എന്ന് തെളിയിക്കുന്നു. നബി തന്റെ അനുയായികളെ ഘട്ടം ഘട്ടമായി മദീനയിലേക്ക് കുടിയേക്കാരായി അയച്ചതും ഹിജ്റ നബിയുടെ പക്ഷത്തുനിന്നു ചിന്തിക്കുമ്പോള്‍ വെറും പലായനമെന്നതിലുപരി രാഷ്ട്രീയവും സാമൂഹികവും മതപരവുമായ ലക്ഷ്യങ്ങളോടുകൂടിയായിരുന്നുവേന്ന് വ്യക്തമാക്കുന്നു. ഹിജ്റയുടെ വഴിയില്‍ തന്നെ വധിക്കുവാന്‍ വേണ്ടി പിന്തുടര്ന്നുവന്ന് പിന്നീട് മുസ്ലിമായിത്തീര്‍ന്ന സുറാഖയോട് കിസ്റയുടെ കൈയിലെ കരവള നിന്നെ ധരിപ്പിക്കുമെന്ന് നബി(സ) ഹിജ്റയുടെ സമയത്തുതന്നെ പറഞ്ഞത് ഹിജ്റക്കുശേഷം നടക്കാനിരിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പരിവര്‍ത്തനങ്ങളുടെ ആഴം മുന്‍കൂട്ടികണ്ടതുകൊണ്ടായിരുന്നുവേന്നതാണ് വസ്തുത. മാത്രവുമല്ല, അറബിഭാഷയില്‍ പലായനം ചെയ്യുന്നതിന് -അബവ- എന്ന പദമാണ് പ്രയോഗിക്കുക. വിശുദ്ധഖുര്ആന് യൂനുസ് നബി പാലായനം ചെയ്ത കാര്യം പരാമര്‍ശിക്കാന്‍ പ്രയോഗിച്ച പദവും അതായിരുന്നു. ഹിജ്റ ഭാഷാപരമായും സാങ്കേതികാര്‍ഥത്തിലും നന്മയിലേക്കും മറ്റൊരു നാട്ടിലേക്കും ആസൂത്രിതവും ബോധപൂര്‍വവുമായി കുടിയേറ്റം നടത്താന്‍ ഉദ്ദേശിച്ച് നാടും വീടും ഉപേക്ഷിക്കുന്നതുള്‍പ്പടെയുള്ള സകലവിധ പരിത്യാഗങ്ങള്‍ക്കും പറയുന്ന പദമാണ്. ഹിജ്റയുടെ ഈ അര്‍ഥതലങ്ങളിലേക്ക് വിശദമായി വിരല്‍ചൂണ്ടുന്ന പ്രവചനസൂക്തമാണ് ബൈബിള്‍ പഴയ നിയമം ഹബക്കൂക് അധ്യായത്തിലെ സൂക്തം.<br /><br />ഹബക്കൂക്ക് അധ്യായത്തില്‍ ഇങ്ങനെ കാണാം വിഭ്രമരാഗത്തില് ഹബക്കൂക് പ്രവാചകന്റെ ഒരു പ്രാര്‍ഥനാ ഗീതം യാഹോവേ, ഞാന്‍ നിന്റെ കേള്‍വികേട്ടു ഭയപ്പെട്ടുപോയി; യാഹോവേ, ആണ്ടുകള്‍ കഴിയും മുമ്പെ അതിനെ നീ വെളിപ്പേടുത്തേണമേ. ക്രോധത്തിങ്കല് കരുണ ഓര്‍ക്കേണമേ. ദൈവം തേമാനില്‍ നിന്നും പരിശുദ്ധന് പാറാന്‍ പര്‍വതത്തില്‍ നിന്നും വരുന്നു. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു. അവന്റെ സ്തുതിയല്‍ ഭൂമി നിറഞ്ഞിരക്കുന്നു. സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായി വരുന്നു. കിരണങ്ങള്‍ അവന്റെ പാര്‍ശ്വത്തുനിന്നും പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു. മഹാമാരി അവന്റെ മുമ്പില്‍ നടക്കുന്നു. ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു. അവന് നിന്ന് ഭൂമിയെ കുലുക്കുന്നു. അവന് നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്‍വതങ്ങള്‍ പിളര്‍ന്നുപോകുന്നു. പുരാതനഗിരികള്‍ വണങ്ങിവഴങ്ങുന്നു. അവന് പുരാതനപാതകളില് നടക്കുന്നു (</span><span style="font-size:130%;">ഹബക്കൂക് 3 1-6. )<br /><br />ഇതില്‍ നിന്നും താഴെ പറയുന്ന സംഗതികള്‍ സതരാം വ്യക്തമാണ്<br />1. ഇതില്‍ ആദ്യഭാഗം ഇസ്രാഈല്യര് പ്രവാചകന്മാരെ കൊലപ്പെടുത്തുന്നതില്‍ ക്രുദ്ധനായിരിക്കാനിടയുള്ള ദൈവത്തോട് വീണ്ടും പ്രവാചകനെ അയച്ച് കരുണ കാണിക്കാനുള്ള പ്രാര്‍ഥനയാണ്. ഹബക്കൂക് അധ്യായത്തിന്റെ, ഇതിനുമുമ്പുള്ള ഭാഗങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ഇസ്രായീലീ സമൂഹത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ ആഴം ബോധ്യപ്പെടും. രണ്ടാം ഭാഗം, ഹബക്കൂക് പ്രവാചകന്റെ പ്രാര്‍ഥനക്ക് ഉത്തരമായി െഡൈവം ഏങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കിത്തരുന്നു. മൂന്നാം ഭാഗമാവട്ടെ, വെളിപ്പെടുവാന്‍ പോകുന്ന ദൈവികസഹായം ചരിത്രത്തിലും ലോകത്തിലുമുണ്ടാക്കുന്ന സ്വാധീനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.<br />2. നേരത്തെ ഉദ്ധരിച്ച യെശയ്യാവ് (21-13)ലെ പ്രവചനത്തില്‍ നിന്നും തേമാന്‍ എന്ന് ബൈബിളില്‍ പരാമര്‍ശിക്കുന്ന സ്ഥലം ആധുനിക അറേബ്യയിലെ മദീനയാണെന്ന് നാം മനസ്സിലാക്കി. ദൈവം എവിടെ നിന്നും വരികയോ എവിടേക്കെങ്കിലും പോവുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ -ദൈവം തേമാനില്‍നിന്നും വരുന്നു-വേന്നതിന്റെ അര്‍ഥം, തേമാനെന്നത് മദീനയെന്ന് മനസ്സിലാക്കുമ്പോള്‍ മദീനയില്‍വെച്ച് ഹിജ്റക്കുശേഷം ലഭിച്ച ദൈവികസഹായത്തെ കുറിക്കുന്നു. മദീനയില്‍ നബിക്കും അനുയായികള്‍ക്കും അഭയം കിട്ടുക മാത്രമായരുന്നില്ല. മറിച്ച് ഇസ്ലാമികരാഷ്ട്രത്തിന്റെ സംസ്ഥാപനവും തദ്വാരയുള്ള ഇസ്ലാമിന്റെ വ്യാപനവും കൂടി സാധിക്കുകയായാിരുന്നു മദീനയിലൂടെ.<br />3. -പാറാന്‍ പര്‍വതത്തില്‍നിന്നും വരുന്ന വിശുദ്ധ- നെ തിരിച്ചറിയാന്‍ -പാറാന്‍- എന്ന ബിബ്ലിക്കല്‍ സ്ഥലത്തെ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ലൊക്കേ് ചെയ്യുകയും എന്തുകൊണ്ട് -പര്‍വതത്തില്‍ നിന്ന്- എന്നു ഞാന്‍ പറഞ്ഞു എന്ന് വിശദീകരിക്കുകയും ചെയ്യേണ്ടതുണ്ട്. മുഹമ്മദ് നബിയെ സംബന്ധിച്ചേടത്തോളം അദ്ദേഹത്തിന് ദിവ്യബോധനം ലഭിച്ചതു മക്കയിലെ തിരുവൊളി പര്‍വതത്തിന്റെ മുകളിലുള്ള ഹിറാ ഗുഹയില്‍വെച്ചാണ്. രണ്ടാമതായി മക്കയില്‍ നിന്നും മദീനയിലേക്ക് കുടിയേറുമ്പോള്‍ തന്നെ പിന്തുടരുകയായിരുന്ന ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ പ്രവാചകന് മുഹമ്മദ് തന്റെ അനുയായി അബൂബക്റോടൊപ്പം ഒളിച്ചതും മക്കയിലെ സൗര്‍ പര്‍വതത്തിന്റെ മുകളിലെ ഗുഹയിലായിരുന്നു. അതുകൊണ്ടു തന്നെ -പര്‍വതത്തില്‍ നിന്ന്- എന്ന വിശേഷണം പ്രവാചകന് മുഹമ്മദിന് തികച്ചും യോജിച്ചതത്രെ. മാത്രവുമല്ല, ഉല്പത്തി (2120, 21) പ്രകാരം വംശീയമായി അറബികളുടെ പിതാവും പ്രവാചകന് ഇബ്റാഹീമിന് ഹാജറയിലുണ്ടായ പുത്രനുമായ ഇസ്മാഈല്‍ ജീവിച്ചതു പാറാന്‍ മരുഭുമിയിലായിരുന്നു. ബൈബിള്‍ പറയുന്നത് കാണുക ദൈവം ബാലനോട് -ഇസ്മാഈലിന്റെ- കൂടെ ഉണ്ടായിരുന്നു. അവന് മരുഭൂമിയിള്‍ പാര്‍ത്തു. മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായിത്തീര്‍ന്നു; അവന് പാറാന്‍ മരുഭൂമിയില്‍ പാര്‍ത്തു. ഉല്പത്തി (21 20,21) അറബ്-ഇസ്ലാമിക ചരിത്രമനുസരിച്ച് ഇസ്മാഈലിനെയും ഹാജറയെയും പ്രവാചകന് ഇബ്റാഹീം കൊണ്ടാക്കിയ സ്ഥലം മക്കയാണ്. - പാറാന്‍- എന്നത് മക്കയാണ് എന്ന് തെളിയിക്കുന്ന അവിതര്‍ക്കിതമായ മറ്റൊരു ബൈബിള്‍വചനം കൂടിയുണ്ട്. ഉല്പത്തി (21:17-19) വരെയുള്ള സൂക്തങ്ങളില്‍, ഇസ്മാഈലും ഹാജറയും പാറാന്‍ മരുഭൂമിയുടെ വന്യതയില്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ദൈവം അല്‍ഭുതകരമായ രൂപത്തില്‍ ഉണ്ടാക്കിക്കൊടുത്ത സംസം നീരുറവയെക്കുറിച്ച വ്യക്തമായും സൂചിപ്പിക്കുന്നു. ബൈബിള്‍ പറയുന്നത് നോക്കുക ദൈവം ബാലന്റെ ഇസ്മാഈലിന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതന് ആകാശത്തുനിന്നും ഹഗാറിനെ വിളിച്ചു അവളോട് ഹാഗാറേ, നിനക്ക് എന്ത്? നീ ഭയപ്പെടേണ്ട; ബാലന് ഇരിക്കുന്നേടത്തുനിന്ന് അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്ന് ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊള്ക; ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കുമെന്ന് അരുളിച്ചെയ്തു. ദൈവം അവളുടെ കണ്ണു തുറന്നു. അവള് ഒരു നീരുറവ കണ്ടു. ഉല്പത്തി 2117-19. പാറാന്‍ മരുഭൂമിയിലെ ഈ നീരുറവ -മക്കയിലെ സംസം- ആണെന്നത് നിസ്തര്‍ക്കമത്രെ. അറബ് ചരിത്രമനുസരിച്ചും അങ്ങനെത്തന്നെ. -പാറാന്‍ പര്‍വതത്തില്‍ നിന്നും വരുന്ന വിശുദ്ധന്- മക്കാമലമുകളില്‍ നിന്ന് ദിവ്യബോധനം ലഭിക്കുകയും മക്കാ മലമുകളിലൂടെ മദീനയിലേക്ക് കുടിയേറുകയും ചെയ്ത പ്രവാചകന് മുഹമ്മദ് ആണെന്ന് വ്യക്തമായി.<br />4. പാറാന്‍ പര്‍വതത്തില്‍ നിന്നും വരുന്ന വിശുദ്ധന്റെ സ്തുതിയാല്‍ ഭൂമി നിറഞ്ഞിരിക്കുന്നുവേന്നതും പ്രവാചകന് മുഹമ്മദിന്റെ കാര്യത്തില്‍ അന്വര്‍ഥമാണ്. - മുഹമ്മദ്- എന്ന നാമത്തിന്റെ അര്‍ഥം തന്നെ സ്തുതിക്കപ്പെട്ടവന്‍ എന്നാകുന്നു. ഇന്തോനേഷ്യ മുതല്‍ മൊറോക്കോവരെ വ്യപിച്ചുകിടക്കുന്ന ഭൂപ്രദേശങ്ങളില്‍ -മുഹമ്മദ് ദൈവത്തിന്റെ ദൂതനാ- ണെന്ന് ബാങ്കൊലികളിലൂടെ അന്തരീക്ഷത്തില്‍ മറ്റൊലി കൊള്ളാതെ ഒരു നിമിഷം ഈ ഭൂമുഖത്ത് കടന്നുപോകുന്നില്ല. ദിവസം അഞ്ചുനേരങ്ങളിലുള്ള നമസ്കാരങ്ങളില്‍ 200 കോടി ജനങ്ങള്‍ പ്രവാചകന് മുഹമ്മദിന്റെ മേല്‍ അനുഗ്രഹം ചൊരിയാന്‍ പ്രത്യേകം പ്രാര്‍ഥിക്കുന്നു.<br />5. പ്രവാചകന്റെ ആഗമനത്തിനു മുമ്പ് ലോകം പൊതുവിലും അറേബ്യ പ്രത്യേകിച്ചും ഘനാന്ധകാരത്തിലായിരുന്നു. തികഞ്ഞ അരാജകത്വവും അധാര്‍മികതയും വൈരവും വിദ്വേഷവും നിറഞ്ഞ ഒരു ലോകത്തും കാലത്തുമായിരുന്നു പ്രവാചകന്റെ ആഗമനമെന്നതിനെ സൂചിപ്പിക്കുന്നു -മഹാമാരി അവന്റെ മുമ്പില്‍ നടക്കുന്നു-വേന്ന സൂക്തം. ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു-വേന്നതാകട്ടെ നബിയെ ആദ്യഘട്ടത്തില്‍ എതിര്‍ക്കുകയും വേട്ടയാടുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആളുകള്‍ തന്നെ പിന്നീട് നബിയുടെ അനുയായാികളായി മാറിയ ചരിത്രവസ്തുതയെ സൂചിപ്പിക്കുന്നു. രണ്ടാം ഖലീഫ ഉമര്‍പൊലും നബിയെ വധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് അദ്ദേഹത്തിന്റെ അനുയായിയായി മാറുകയാണല്ലോ ഉണ്ടായത്.<br />6. അവന് നിന്ന് ഭൂമിയെ കുലുക്കുന്നു; അവന് നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വത പര്‍വതങ്ങള്‍ പിളര്‍ന്നുപോകുന്നു; പുരാതന ഗിരികള്‍ വണങ്ങിവീഴുന്നു എന്നീ വചനങ്ങള്‍ നബിയുടെ ഹിജ്റ ചരിത്രത്തിലും മാനവസമുഹത്തിലും ഉണ്ടാക്കുന്ന മാങ്ങളെയും അതിന്റെ ആഴത്തെയും പ്രവചിക്കുന്നതാണ്. അതുവരെയുണ്ടായിരുന്ന രാജ്യങ്ങളുടെയും ദേശങ്ങളുടെയും ഭൂമിശാസ്ത്രവും കാര്‍ട്ടോഗ്രാഫിയും ഹിജ്റ മാറ്റിവരക്കുകയുണ്ടായി. ഹിജ്റ അറേബ്യയിലും അറേബ്യക്ക് പുറത്തുമുണ്ടായിരുന്ന പലമാതിരി വംശീയവാദങ്ങളെയും ഇല്ലാതാക്കുകയും മുഴുവന്‍ മനുഷ്യരെയും വിശാലമായ മാനവികഭൂമിയില്‍ ഏകീകരിക്കുകയും ചെയ്തു. അറബ് ഇസ്രായീലീ വംശീയതകളും ഔസ്-ഖസ്റജ്, ഖുറൈശീ തുടങ്ങിയ ഗോത്ര സംസ്കാരങ്ങളും ഇസ്ലാമിന്റെ കുടക്കീഴില് തുടച്ചുമാപ്പെട്ടു. അറബ്-പേര്‍ഷ്യന്‍ ദേശീയവാദങ്ങളൊക്കെ വേരോടെ പിഴുതുമാപ്പെട്ടു. ശാശ്വതപര്‍വതങ്ങളെന്ന് തോന്നിപ്പിച്ചിരുന്ന റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളൊക്കെ ഹിജ്റക്കു ശേഷം ഇസ്ലാമിന്റെ മുമ്പില്‍ കൊമ്പും മുഖവും കുത്തിവീണു. മക്ക, മദീന, കയ്റോ, അലക്സാണ്ട്രിയ, ദമസ്കസ്, ബഗ്ദാദ്, ജറൂസലം, ഇസ്തംബൂള്‍ തുടങ്ങിയ നഗരങ്ങളെല്ലാം പ്രവാചകന് മുഹമ്മദിന്റെയും അനുയായികളുടെയും കീഴിലായി. സിന്ധ്, നെയില്‍, യൂഫ്രട്ടീസ് തുടങ്ങിയ ഏവും പ്രാക്തനങ്ങളായ നാഗരികതകളുടെയും സംസ്കാരങ്ങളുടെയും കേന്ദ്രങ്ങളെല്ലാം ഹിജ്റക്കുശേഷം ഇസ്ലാമിനു അധീനപ്പെട്ടുവേന്നതിനെ സൂചിപ്പക്കുന്നു. -പുരാതന ഗിരികള്‍ വണങ്ങി വീഴുന്നു-വേന്ന സൂക്തം.<br />7. -അവന് പുരാതന പാതകളില്‍ നടക്കുന്നു-വേന്ന വചനമാവട്ടെ പ്രവാചകന് മുഹമ്മദ് നബി പഠിപ്പിച്ച അധ്യാപനങ്ങള്‍ അതിനു മുമ്പുവന്ന പ്രവാചകരാസകലം പഠിപ്പിച്ചതുതന്നെയാണെന്ന സത്യത്തെ അടിവരയിടുന്നു. സാര്‍വലൗകികവും സാര്‍വകാലികവും സാര്‍വജനീനവുമായ സത്യം കാലഭേദങ്ങള്‍ക്കനുസരിച്ച് മാറുക സംഭവ്യമല്ലല്ലോ.<br />പാറാന്‍ കേന്ദ്രീകരിച്ചുകൊണ്ടുതന്നെ ഹിജ്റക്കുശേഷം പ്രവാചകജീവിതത്തില് നടന്ന സുപ്രധാനമായ മറ്റൊരു സംഭവത്തെ കുറിച്ചുകൂടി നേരിട്ട് പരാമര്‍ശിക്കുകയും സൂചിപ്പിക്കുകയും ചെയ്യുന്ന ഒരു പഴയനിയമ സൂക്തം കൂടി ഉദ്ധരിക്കാം<br />ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പേ ഇസ്രയീല്‍ മക്കളെ അനുഗ്രഹിച്ച അനുഗ്രഹമാണിത് അവന് പറഞ്ഞേതെന്തെന്നാല്‍യഹോവ സീനായില്‍നിന്നു വന്നു; അവര്‍ക്ക് സയീരില്‍ നിന്ന് ഉദിച്ചു; പാറാന്‍ പര്‍വതത്തില്‍നിന്നും വിളങ്ങി; പതിനായിരം വിശുദ്ധന്മാരുടെ ഇടയില്‍നിന്നും അവന് വന്നു; അവര്‍ക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്റെ വലം കൈയില്‍ ഉണ്ടായിരുന്നു ആവര്‍ത്തനപുസ്തകം (331-2).<br />ഇവിടെ മോസസ് മൂന്ന് പ്രധാനപ്പെട്ട പ്രവാചകന്മാരിലുടെ വെളിപ്പെടുന്ന സത്യത്തെയും പ്രവാചകന്മാരുടെ ക്രമത്തെയും തുടര്‍ച്ചയെയും പൂര്‍ത്തീകരണത്തെയും കൃത്യമായും വ്യക്തമായും പ്രവചിക്കുന്നു. ദൈവം സീനായില്‍നിന്നും വന്നത് മോശെക്ക് അവിടെ നിന്നും ദിവ്യബോധനം ലഭിച്ചപ്പോഴായിരുന്നു. ഫലസ്തീനിലെ സയീരില്‍ ഉദിച്ചതു പ്രവാചകന് തന്നെയായ യേശു ദൈവവചനമുരുവിട്ടപ്പോഴായിരുന്നു. പാറാന്‍ പര്‍വതത്തില്‍നിന്നും ദൈവം വിളങ്ങിയത് ഹിറാഗുഹയില്‍വെച്ച് പ്രവാചകന് മുഹമ്മദിന് വിശുദ്ധഖുര്ആന് അവതരിപ്പിച്ചപ്പോഴായിരുന്നു. ഇവിടെയും മുഹമ്മദുമായി ബന്ധപ്പെടുമ്പോള്‍ -പര്‍വതം- എന്ന പ്രയോഗം ശ്രദ്ധേയമാണ്. -പതിനായിരം വിശുദ്ധന്മാരുടെ ഇടയില്‍നിന്നും അവന് വന്നു-എന്നത് പതിനായിരം വിശുദ്ധപടയാളികളുമായി വന്ന് മുഹമ്മദ് നബി രക്തരഹിതമായി മക്ക കീഴടക്കിയ ചരിത്രപ്രധാനമായ സംഭവത്തെ സൂചിപ്പിക്കുന്നു. -അഗ്നിമയമായ ഒരു പ്രമാണം- മുഹമ്മദ് നബിയിലൂടെ മാനവരാശിക്ക് അവതരിപ്പിച്ചുകൊടുത്ത വിശുദ്ധ ഖുര്‍ആനെ സൂചിപ്പിക്കുന്നു.<br />ചുരുക്കത്തില്‍, ബൈബിളില്‍ പരന്നുകിടക്കുന്ന മുഹമ്മദ്നബിയുമായി ബന്ധപ്പെട്ടുകിടക്കുന്ന നിരവധി പ്രവചനങ്ങളില്‍ പ്രവാചകന് മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ജീവിതത്തിലെ മൂന്ന് സുപ്രധാന സംഭവങ്ങളായ ഹിജ്റ, ബദര്‍ യുദ്ധം, മക്കാവിജയം തുടങ്ങിയ കാര്യങ്ങളെയും അദ്ദേഹം കൊണ്ടുവന്ന ഗ്രന്ഥമായ വിശുദ്ധഖുര്‍ആനെയും വ്യക്തമായ സൂചനകളുണ്ട്. മുഹമ്മദിന്റെ പ്രവാചകത്വം ബൈബിളിലൂടെ തന്നെ സ്ഥാപിക്കപ്പെട്ട ഈ പശ്ചാതലത്തില്‍ യേശു ഉള്‍പ്പടെയുള്ള ബൈബിള്‍പ്രവാചകന്‍മാരുടെ അധ്യാപനം മുഹമ്മദിന്റേതില്‍ നിന്നും വ്യത്യസ്തവും വിരുദ്ധവും ആകാന്‍ പറ്റുമോ എന്ന് ആലോചിക്കണം. ദൈവം ദൈവത്തെയും സത്യത്തെയും കുറിച്ച് വിവിധ പ്രവാചകന്മാരോട് വിരുദ്ധമായ രൂപത്തില്‍ സംസാരിക്കുക സംഭവ്യമാണോ? സംഭവ്യമല്ലെന്ന് നമ്മുടെ ലളിതബുദ്ധി നമ്മോടു പറയുന്നു. എങ്കില്‍ ഒന്നൊഴിച്ചുള്ളതെല്ലാം കാലക്രമത്തല്‍ ഉണ്ടായ സത്യത്തില്‍നിന്നുള്ള വ്യതിചലനമാണെന്നും നമ്മുടെ ബുദ്ധി സമ്മതിക്കും. ആ ശരിയും ജുവുമായ ഒന്ന് ഏതെന്ന് അറിയാന്‍ മാമില്ലാതെ, മൂലഭാഷയില്‍ സൂക്ഷിക്കപ്പെട്ട ദൈവവചനത്തെ ആശ്രയിക്കുക മാത്രമേ പോംവഴിയുള്ളു. അത് വിശുദ്ധ ഖുര്‍ആന്‍ മാത്രമണ്. യേശുവിന്റെയും അദ്ദേഹത്തിന് മുമ്പ് വന്ന ഇതര പ്രവാചകന്മാരുടെയും യഥാര്‍ഥ അധ്യാപനങ്ങള്‍ അറിയാനുള്ള ഏകമാര്‍ഗം വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്. </span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com2tag:blogger.com,1999:blog-230729321191480573.post-4374350840767035802009-09-08T02:14:00.000-07:002009-09-16T13:50:58.270-07:00ബുദ്ധിയുടെ വിധി<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjI7sO_3CV2Cak6Z6QWtk0sjy_Jxgl-BBLbUplYE2xLcxOt5F8AQpzc5OZF42Q2RnjBCKBqstJQOx30QjlTEBdKGwkNdLKfkdlRFy4ITQjDRHiv4Nx9PY_DuYnAA9Foal7Qj_rvxHEcrc2i/s1600-h/thinking.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5382152561061198354" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 213px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjI7sO_3CV2Cak6Z6QWtk0sjy_Jxgl-BBLbUplYE2xLcxOt5F8AQpzc5OZF42Q2RnjBCKBqstJQOx30QjlTEBdKGwkNdLKfkdlRFy4ITQjDRHiv4Nx9PY_DuYnAA9Foal7Qj_rvxHEcrc2i/s320/thinking.jpg" border="0" /></span></a><span style="font-size:130%;"><br /></span><div align="justify"><span style="font-size:130%;">വലിയ വലിയ പട്ടണങ്ങളില്‍ നിരവധി വ്യവസായശാലകള്‍ വിദ്യുച്ഛക്തിയുടെ സഹായത്താല്‍ നടന്നുകൊണ്ടിരിക്കുന്നതായി നാം കാണുന്നു; ഇലക്ട്രിക് ട്രെയിന്‍, ട്രാം മുതലായവ അതുവഴി ഓടിക്കൊണ്ടിരിക്കുന്നു; സന്ധ്യാസമയത്ത് ആയിരക്കണക്കിന് ബള്‍ബുകള്‍ പെട്ടെന്ന് പ്രകാശിക്കുന്നു; ഉഷ്ണകാലത്ത് വീടുതോറും പങ്കകള്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷെ, ഇതില്‍ നമുക്ക് വല്ല അമ്പറപ്പും ആശ്ചര്യവും തോന്നുകയോ അവ ചലിക്കുകയും പ്രകാശിക്കുകയും ചെയ്യുന്നതിെന്റ കാരണത്തെക്കുറിച്ച് നമുക്കിടയില്‍ വല്ല അഭിപ്രായഭിന്നതയും ഉടലെടുക്കുകയോ ചെയ്യുന്നില്ല. ഇതെന്തുകൊണ്ട്? ആ ബള്‍ബുകള്‍ ഘടിപ്പിച്ചിട്ടുള്ള വയറുകള്‍ നമ്മുടെ ദൃഷ്ടിക്ക് ഗോചരമാണ്; വയറുകള്‍ ബന്ധപ്പെട്ടുകിടക്കുന്ന പവര്‍ ഹൗസിനെ സംബന്ധിച്ചും നമുക്കറിവുണ്ട്; അതിലെ ജോലിക്കാരെക്കുറിച്ചും നമുക്കറിയാം. അവയെ നിയന്ത്രിക്കുന്ന എഞ്ചിനീയറെയും നമുക്ക് പരിചയമുണ്ട്. മാത്രമല്ല, വൈദ്യുതശക്തി ഉത്പാദിപ്പിക്കുന്നതിനു വേണ്ട പ്രവര്‍ത്തനത്തെക്കുറിച്ച് എഞ്ചിനീയര്‍ക്ക് അറിവുണ്ടെന്നും നാം മനസിലാക്കിയിരിക്കുന്നു. അയാളുടെ അധീനത്തിലുള്ള അസംഖ്യം യന്ത്രസാമഗ്രികള്‍ വ്യവസ്ഥാപിതമായി ചലിപ്പിച്ചുകൊണ്ടാണ് അയാള്‍ അത് ഉത്പാദിപ്പിക്കുന്നത്. അതിെന്റ ഫലമായിട്ടാണ് ബള്‍ബുകള്‍ പ്രകാശിക്കുകയും പങ്കകള്‍ കറങ്ങുകയും വണ്ടികള്‍ ഓടുകയും വ്യവസായശാലകള്‍ ചലിക്കുകയും ചെയുന്നതായി നാം കാണുന്നത്. ഇതിലെല്ലാം നമുക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്. വൈദ്യുതിയുടെ ബാഹ്യപ്രതിഭാസങ്ങള്‍ കണ്ട് അതിെന്റ കാരണങ്ങളെക്കുറിച്ച് നമുക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാവാതിരിക്കുന്നത് അതിെന്റ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ കണ്ണികളും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിധേയമായിരിക്കുന്നതുകൊണ്ടാണ്.<br />ഇനി നാം ഇങ്ങനെയൊന്ന് സങ്കല്പിക്കുക: ബള്‍ബുകള്‍ പ്രകാശിക്കുന്നു; പങ്കകള്‍ കറങ്ങുന്നു; വണ്ടികള്‍ ഓടിക്കൊണ്ടിരിക്കുന്നു; യന്ത്രങ്ങള്‍ ചലിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ, അവക്ക് വൈദ്യുത ശക്തിയെത്തിച്ചുകൊണ്ടിരിക്കുന്ന വയറുകള്‍ നമ്മുടെ ദൃഷ്ടിക്ക് ഗോചരമല്ല; പവര്‍ ഹൗസും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കതീതമാണ്. അവിടത്തെ ജോലിക്കാരെക്കുറിച്ചോ സ്വന്തം കഴിവില്‍ അതിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന എഞ്ചിനീയറെക്കുറിച്ചോ നമുക്കറിവില്ല! ചിന്തിച്ചുനോക്കുക. വൈദ്യുതിയുടെ ബാഹ്യപ്രകടനങ്ങള്‍ കണ്ടിട്ട് നമുക്ക് അസമാധാനവും അസ്വാസ്ഥ്യവും ഉണ്ടായിരിക്കയില്ലേ? ബാഹ്യപ്രകടനങ്ങളുടെ കാരണങ്ങളെപ്പറ്റി നമുക്കിടയില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസവുമുണ്ടാവുകയില്ലേ? തീര്‍ച്ചയായും ഉണ്ടായിരിക്കും. കാരണം, ബാഹ്യപ്രകടനങ്ങളുടെ കാരണങ്ങള്‍ ഗോപ്യമാണെങ്കില്‍ ഹൃദയത്തില്‍ അമ്പറപ്പും അസ്വാസ്ഥ്യവും ജനിക്കുകയും മസ്തിഷ്കം ആ രഹസ്യത്തെ ചുഴിഞ്ഞന്വേഷിക്കുവാന്‍ മുതിരുകയും അതിനെ സംബന്ധിച്ച് പലരുടെയും അനുമാനങ്ങള്‍ പരസ്പര ഭിന്നമാവുകയും ചെയ്കയെന്നത് സ്വാഭാവികം മാത്രമാണ്.<br />ഇതേ സങ്കല്പത്തിെന്റ അടിസ്ഥാനത്തില്‍ വിഷയത്തെ കുറിച്ചുകൂടി മുന്നോട്ടുകൊണ്ടുപോകാം. നമ്മുടെ ഈ സങ്കല്പം യഥാര്‍ത്ഥത്തില്‍ തന്നെ ലോകത്ത് സംഭവിക്കുന്നുണ്ടെന്ന് വിചാരിക്കുക. അതെ, ലക്ഷക്കണക്കായ ബള്‍ബുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്നു; ആയിരമായിരം പങ്കകള്‍ കറങ്ങിക്കൊണ്ടണ്ടിരിക്കുന്നു; വണ്ടികള്‍ അങ്ങുമിങ്ങും ഓടിക്കൊണ്ടിരിക്കുന്നു; വ്യവസായശാലകള്‍ ചലിച്ചുകൊണ്ടിരിക്കുന്നു. അവയുടെ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശക്തി എവിടെനിന്നു വരുന്നുവേന്ന് കണ്ടുപിടിക്കത്തക്ക യാതൊരു മാര്‍ഗവും നമ്മുടെ പക്കലില്ല. ഈ ബാഹ്യപ്രകടനങ്ങള്‍ കണ്ട് ജനങ്ങള്‍ അമ്പരന്നിരിക്കുകയാണ്. ഓരോരുത്തനും അതിെന്റ കാരണങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ നിരതനായിരിക്കുന്നു. ഒരാള്‍ പറയുന്നു; ഇവയെല്ലാം സ്വയം പ്രകാശിക്കുകയും ചലിക്കുകയുമാണ്: ഇവക്ക് വെളിച്ചവും ചലനവും നല്കുന്ന യാതൊരു ശക്തിയും ഇവക്കപ്പുറമില്ല. മറ്റൊരാള്‍ പറയുന്നു: ഈ വസ്തുക്കള്‍ ഏതേത് പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമായോ ആ പദാര്‍ത്ഥങ്ങള്‍ തമ്മിലുണ്ടായ സംയോജനമാണ് ഇവക്ക് വെളിച്ചവും ചലനവും നല്‍കിയത്. മൂന്നാമതൊരാള്‍ പറയുന്നു: ഈ ഭൗതിക ലോകത്തിനപ്പുറം ചില ദേവ?ാരുണ്ട്; അവരില്‍ ചിലര്‍ ബള്‍ബുകള്‍ പ്രകാശിപ്പിക്കുന്നു; മറ്റു ചിലര്‍ വണ്ടികളോടിക്കുന്നു, ഇനിയും ചിലര്‍ യന്ത്രശാലകള്‍ ചലിപ്പിക്കുന്നു എന്ന്. ചിലര്‍ ചിന്തിച്ചു ചിന്തിച്ചു ക്ഷീണിച്ചുപോവുകയും ഒടുക്കം ഗത്യന്തരമില്ലാതെ, 'ഞങ്ങളുടെ ബുദ്ധിക്കത് കണ്ടുപിടിക്കുക സാധ്യമല്ലേ'ന്നു പറഞ്ഞ് സമാശ്വസിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ദൃഷ്ടിക്ക് ഗോചരമായതേ ഞങ്ങള്‍ക്കറിയാവൂ. അതിനപ്പുറമൊന്നും ഞങ്ങള്‍ക്ക് മനസിലാവുന്നില്ല; മനസിലാവാത്ത സംഗതി വിശ്വസിക്കുവാനോ നിഷേധിക്കുവാനോ ഞങ്ങളൊരുക്കവുമില്ല - ഇതാണവരുടെ വാദം!<br />ഈ വിഭാഗക്കാരെല്ലാം ചേര്‍ന്ന് പരസ്പരം തര്‍ക്കിക്കുകയും കലഹിക്കുകയുമാണ്. പക്ഷെ, തങ്ങളുടെ അഭിപ്രായം ന്യായീകരിക്കുവാനും മറ്റുള്ളവരുടേത് കളവാക്കുവാനും ഊഹവും അനുമാനവുമല്ലാതെ സാക്ഷാല്‍ വിജ്ഞാനമാര്‍ഗം അവരാരുടെ പക്കലുമില്ല.<br />ഇങ്ങനെ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും നടമാടിക്കൊണ്ടിരിക്കവേ ഒരാള്‍ വന്ന് അവരോടിങ്ങനെ പറയുന്നു: സഹോദര?ാരേ, നിങ്ങളുടെ പക്കലില്ലാത്ത ഒരു വിജ്ഞാനമാര്‍ഗം എെന്റ പക്കലുണ്ട്. ഈ ബള്‍ബുകളും പങ്കകളും വാഹനങ്ങളും യന്ത്രങ്ങളുമെല്ലാം നിങ്ങള്‍ക്ക് ദൃഷ്ടിഗോചരമല്ലാത്ത അതിസൂക്ഷ്മങ്ങളായ ചില വയറുകളുമായി ബന്ധപ്പെട്ടുകിടക്കുകയാണെന്ന് അതുവഴി എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വലിയൊരു പവര്‍ഹൗസാണ് ആ വയറുകള്‍ക്ക് വൈദ്യുതശക്തി പ്രദാനം ചെയ്യുന്നത്; അതേ ശക്തിയാണ് പ്രകാശത്തിെന്റയും ചലനത്തിെന്റയും രൂപത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നതും. പവര്‍ഹൗസില്‍ അസംഖ്യം ഗംഭീരയന്ത്രങ്ങളുണ്ട്. നിരവധി ജോലിക്കാര്‍ അവയെ ചലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവരെല്ലാം തന്നെ ഒരു വലിയ എഞ്ചിനിയറുടെ ആജ്ഞാനുവര്‍ത്തികളുമാണ്. അയാളുടെ അസാമാന്യമായ അറിവും കഴിവുമാണ് ഈ മുഴുവന്‍ വ്യവസ്ഥയെയും നിലനിര്‍ത്തിപ്പോരുന്നത്. അദ്ദേഹത്തിെന്റ നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുന്നത്.<br />ആഗതന് തെന്റ വാദത്തെ പൂര്‍ണ ശക്തിയോടെ ജനങ്ങളുടെ മുമ്പില്‍ വെക്കുന്നു; അവരാകട്ടെ അയാളെ നിഷേധിക്കുന്നു; എല്ലാ വിഭാഗക്കാരും ചേര്‍ന്ന് അയാളെ എതിര്‍ക്കുന്നു; ഭ്രാന്തനെന്ന് മുദ്രകുത്തുന്നു; നാനാവിധ മര്‍ദ്ദനങ്ങള്‍ അദ്ദേഹത്തിെന്റ മേല്‍ അഴിച്ചുവിടുന്നു; സ്വന്തം വീട്ടില്‍നിന്നും നാട്ടില്‍നിന്നും അയാളെ ബഹിഷ്കരിക്കുന്നു. എന്നാല്‍ ശാരീരികവും മാനസികവുമായ ഇത്തരം അക്രമ മര്‍ദ്ദനങ്ങളനുഭവിച്ചിട്ടും അയാള്‍ തെന്റ വാദത്തില്‍തന്നെ അടിയുറച്ചു നിലകൊള്ളുകയാണ്. വല്ലതും ഭയന്നോ ആശിച്ചോ തെന്റ വാദത്തില്‍ അണുഅളവും മാറ്റം വരുത്താന്‍ തയ്യാറാവുന്നില്ല. എത്ര ഭയാനകമായ അത്യാപത്തും തെന്റ വാദത്തെ ബലഹീനമാക്കാന്‍ പര്യാപ്തമാകുന്നില്ല. തെന്റ വാദത്തിെന്റ സത്യാവസ്ഥയില്‍ തനിക്ക് അചഞ്ചലവും പരിപൂര്‍ണവുമായ വിശ്വാസമുണ്ടെന്ന് തെന്റ ഓരോ വാക്കും സാക്ഷ്യം വഹിക്കുന്നു.<br />പിന്നീട് അയാള്‍ക്കുശേഷം മറ്റൊരാള്‍ വരുന്നു; അദ്ദേഹവും അതേ വാക്ക് അതേ വാദത്തോടൊപ്പം ജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു. അനന്തരം മൂന്നാമന്, നാലാമന്, അഞ്ചാമന് അങ്ങനെ തുടര്‍ച്ചയായി ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു; അവരോരോരുത്തരും തെന്റ മുന്‍ഗാമി പറഞ്ഞ അതേ വാദം തന്നെയാണാവര്‍ത്തിക്കുന്നത്. ഇങ്ങനെ വരുന്നവരുടെ സംഖ്യ നൂറ്റിക്കണക്കല്ല, ആയിരക്കണക്കല്ല, ലക്ഷക്കണക്കായിത്തന്നെ വര്‍ദ്ധിക്കുന്നു. അവരെല്ലാംതന്നെ ഒരേ വാക്ക് ഒരേ വാദത്തോടുകൂടി ഉന്നയിക്കുകയാണ്. അവര്‍ ആഗതരായ സ്ഥലകാല പരിതഃസ്ഥിതികള്‍ ഭിന്നമായിരുന്നിട്ടും അവരുടെ വാക്കില്‍ ഒട്ടും ഭിന്നതയുണ്ടാകുന്നില്ല. അവരെല്ലാം പറയുന്നു, സാധാരണ ജനങ്ങളുടെ പക്കലില്ലാത്ത ഒരു വിജ്ഞാനമാര്‍ഗം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന്. പക്ഷെ, അവര്‍ ഭ്രാന്ത?ാരായി മുദ്രകുത്തപ്പെടുന്നു; നിഷ്ഠൂരവും മൃഗീയവുമായ പലവിധ അക്രമ മര്‍ദ്ദനങ്ങള്‍ക്കും ഇരയാക്കപ്പെടുന്നു. തങ്ങളുടെ വാദത്തില്‍നിന്ന് പൈന്തിരിയുവാന്‍ ജനങ്ങളവരെ നാനാവിധേന നിര്‍ബന്ധിക്കുന്നു. എന്നിട്ടും അവരെല്ലാം തങ്ങളൂടെ വാദത്തില്‍ ഉറച്ചു നിലകൊള്ളുകയാണ്. അവരെ ഒരിഞ്ചുപോലും തെറ്റിക്കുവാന്‍ ലോകത്ത് യാതൊരു ശക്തിക്കും സാധ്യമാകുന്നില്ല. ഈ ധൈര്യസ്ഥൈര്യത്തിന്നും ദൃഢനിശ്ചയത്തിനും പുറമെ വിശിഷ്ടമായ പല പ്രത്യേക ഗുണങ്ങളും അവരില്‍ പ്രകടമായി കാണുന്നുണ്ട്. അവരാരും വ്യാജരോ വഞ്ചകരോ ദുരാചാരികളോ അക്രമികളോ കള്ള?ാരോ നിഷിദ്ധ ഭുക്കുകളോ അല്ല. അവരുടെ ബദ്ധവൈരികള്‍പോലും ഈ പരമാര്‍ത്ഥങ്ങള്‍ തലകുലുക്കി സമ്മതിക്കുന്നുണ്ട്; അവരുടെയെല്ലാം സ്വഭാവം അങ്ങേയറ്റം പരിശുദ്ധവും പരിപാവനവുമാണ്. അവരുടെ ചര്യകള്‍ ഉന്നതവും കളങ്കരഹിതവുമാണ്. ഉല്‍കൃഷ്ട സ്വഭാവത്തില്‍ അവരെ കവച്ചുവെക്കുന്ന ആരും അവരുടെ സമകാലികരിലില്ല. ഭ്രാന്തിെന്റ യാതൊരു ലക്ഷണവും അവരില്‍ കാണപ്പെടുന്നില്ല; എന്നല്ല, സ്വഭാവ സംസ്കരണം, ആത്മീയ പരിശുദ്ധി, ലൗകിക ഇടപാടുകളുടെ പരിഷ്കരണം ആദിയായ വിഷയങ്ങളില്‍ അവര്‍ ഉന്നയിക്കുന്ന ശിക്ഷണശീലങ്ങള്‍ നിര്‍മ്മിക്കുന്നതുപോകട്ടെ ആ നിയമനിര്‍ദ്ദേശങ്ങളുടെ യുക്തിരഹസ്യങ്ങള്‍ ഗ്രഹിക്കുവാന്‍തന്നെ വിശ്വവിഖ്യാതരായ അഗാധജ്ഞാനികള്‍ക്കും ബുദ്ധിമാ?ാര്‍ക്കും തങ്ങളുടെ ആയുഷ്കാലമത്രയും വിനിയോഗിക്കേണ്ടിവരുന്നു.<br />ഒരു വശത്ത് ഭിന്നാഭിപ്രായക്കാരായ നിഷേധികളാണെങ്കില്‍ മറുവശത്ത് ഏകാഭിപ്രായക്കാരായ വാദികളാണ്. രണ്ട് വിഭാഗത്തിെന്റയും പ്രശ്നം നിഷ്കളങ്കനും പക്ഷപാതരഹിതനുമായ ബുദ്ധിയുടെ കോടതിയില്‍ സമര്‍പ്പിക്കപ്പെടുന്നു. സ്വന്തം നിലപാട് ശരിക്കും മനസിലാക്കിക്കൊണ്ട് ഓരോ കക്ഷിയുടെയും അവസ്ഥ സസൂക്ഷ്മം പരിശോധിക്കുകയും ഇരു ഭാഗങ്ങളെയും അന്യോന്യം താരതമ്യപ്പെടുത്തി അവരുടെ വാദമാണ് മുന്‍ഗണനക്കര്‍ഹമായിട്ടുള്ളതെന്ന് വിധി കല്പിക്കുകയും ചെയ്കയെന്നതാണ് ജഡ്ജിയെന്ന നിലക്കുള്ള ബുദ്ധിയുടെ കര്‍ത്തവ്യം.<br />ജഡ്ജിയാകുന്ന ബുദ്ധിയുടെ സ്വന്തം നിലപാട് ഇതാണ്: സാക്ഷാല്‍ സംഭവം നേരിട്ടറിയത്തക്ക യാതൊരു മാര്‍ഗവും അതിെന്റ പക്കലില്ല. യാഥാര്‍ത്ഥ്യത്തെക്കുറിച്ച് സ്വന്തം നിലക്കതിനറിവില്ല. ഇരു ഭാഗക്കാരുടെയും വാദമൊഴികളും തെളിവുകളും അവരില്‍ ഓരോരുത്തെന്റയും വ്യക്തിപരമായ സ്ഥിതിഗതികളും പുറമേനിന്നുള്ള ലക്ഷണചിഹ്നങ്ങളും മാത്രമാണതിെന്റ മുമ്പിലുള്ളത്. അവയില്‍ മാത്രം ഗവേഷണ-പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടാവണം, ആരാണ് സത്യവാദിയാവാന്‍ കൂടുതല്‍ ന്യായമുള്ളതെന്ന് ബുദ്ധിക്ക് വിധികള്‍പിക്കുവാന്‍. 'മിക്കവാറു'മെന്നല്ലാതെ കണിശമായൊരു വിധി പറയുവാന്‍ അതിന്ന് തീരെ സാധ്യവുമല്ല; കാരണം, അതിന് ലഭിക്കുന്ന തെളിവുകളുടെ വെളിച്ചത്തില്‍ വാസ്തവ സംഭവം ഇന്നതാണെന്നുറപ്പിച്ചങ്ങു പറയുവാന്‍ അതിന് കഴിവില്ല. രണ്ടിലൊരു കക്ഷിക്ക് മുന്‍ഗണന നല്കുവാനല്ലാതെ, ഒരു കക്ഷിയെ പൂര്‍ണമായനുകൂലിക്കുവാനോ മറുകക്ഷിയെ പറ്റെ കളവാക്കുവാനോ അതിന്ന് തീരെ സാധ്യമല്ല.<br />നിഷേധികളുടെ നില<br />1. യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച് അവരുടെ അഭിപ്രായങ്ങള്‍ വിഭിന്നങ്ങളാണ്. ഒരു ബിന്ദുവില്‍പോലും അവര്‍ക്കിടയില്‍ യോജിപ്പില്ല. എന്നല്ല, ഒരേ വിഭാഗത്തില്‍പെട്ട വ്യക്തികളില്‍പോലും പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്.<br />2. മറ്റുള്ളവരുടെ പക്കലില്ലാത്ത യാതൊരു വിജ്ഞാനമാര്‍ഗവും തങ്ങളുടെ പക്കലില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. മറ്റുള്ളവരുടെ അനുമാനങ്ങളെ അപേക്ഷിച്ച് തങ്ങളുടെ അനുമാനമാണ് കൂടുതല്‍ സ്വീകാര്യം എന്നതില്‍ കവിഞ്ഞ് അവരിലാര്‍ക്കും മറ്റൊരു വാദവുമില്ല. തങ്ങളുടെ അനുമാനം കേവലം അനുമാനമാണെന്ന് അവരെല്ലാം സമ്മതിക്കുന്നുണ്ട്.<br />3. സ്വന്തം അനുമാനങ്ങളെ ആധാരമാക്കിയുള്ള അവരുടെ ആദര്‍ശം ദൃഢവിശ്വാസത്തിെന്റ പരിധി വരെ എത്തിയിട്ടില്ല. അവരുടെ അഭിപ്രായങ്ങള്‍ മാറിക്കൊണ്ടിരിക്കുമെന്നതിന് ധാരാളം ഉദാഹരണങ്ങള്‍ ലഭിക്കുന്നുണ്ട്. അവരിലൊരാള്‍ ഇന്നലെവരെ ശക്തിപൂര്‍വ്വം വാദിച്ചിരുന്ന ആദര്‍ശത്തെ ഇന്ന് സ്വയം ഖണ്ഡിക്കുകയും മറ്റൊരാദര്‍ശത്തിനുവേണ്ടി വീറോടെ വാദിക്കുകയും ചെയ്യുന്നതായി ധാരാളം കണ്ടിട്ടുണ്ട്. വയസ്, ബുദ്ധി, അറിവ്, അനുഭവം എന്നിവയിലുണ്ടാകുന്ന പുരോഗതിയോടൊപ്പം അവരുടെ ആദര്‍ശങ്ങളും നിഷ്പ്രയാസം മാറിക്കൊണ്ടിരിക്കുന്നു.<br />4. വാദികള്‍ തങ്ങളുടെ സത്യാവസ്ഥ തെളിയിക്കുവാന്‍ ഖണ്ഡിതവും അനിഷേധ്യവുമായ തെളിവുകള്‍ കൊണ്ടുവരുന്നില്ല എന്നതൊഴിച്ച് അവരെ എതിര്‍ക്കുവാന്‍ നിഷേധികളുടെ പക്കല്‍ മറ്റൊരു ന്യായവുമില്ല. 'ബള്‍ബുകളും പങ്കകളും ബന്ധപ്പെട്ട് കിടക്കുന്നുവേന്ന് വാദികള്‍ പറയുന്ന ആ സൂക്ഷ്മവയറുകള്‍ ഞങ്ങള്‍ക്കവര്‍ കാണിച്ചുതന്നിട്ടില്ല; ഇലക്ട്രിക്കിെന്റ അസ്തിത്വത്തെ അനുഭവത്തില്‍ പ്രത്യക്ഷമായി അവര്‍ തെളിയിച്ചിട്ടില്ല; പവര്‍ഹൗസോ അതിലെ ചക്രശകലങ്ങളോ ഞങ്ങള്‍ക്കവര്‍ കാണിച്ചുതന്നിട്ടില്ല; അവിടത്തെ പ്രവര്‍ത്തക?ാരെയും എഞ്ചിനിയര്‍മാരെയും ഞങ്ങള്‍ക്ക് നേരില്‍ പരിചയപ്പെടുത്തിയിട്ടുമില്ല; പിന്നെ ഇതൊക്കെ പരമാര്‍ത്ഥമെന്ന് ഞങ്ങളെങ്ങനെ വിശ്വസിക്കും'? എന്നൊക്കെയാണ് നിഷേധികള്‍ക്ക് പറയുവാനുള്ളത്. (തുടരും...) </span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com3tag:blogger.com,1999:blog-230729321191480573.post-82980263910837422002009-07-28T05:39:00.000-07:002009-07-29T00:41:10.456-07:00വിശ്വാശ ദൗര്‍ബല്യം<div align="justify">
<br /><span style="font-size:130%;">ചീത്ത സ്വഭാവങ്ങളില്‍നിന്നും ദുഷ്ചെയ്തികളില്‍നിന്നും മനുഷ്യനെ അകറ്റി നിര്‍ത്തുന്ന ശക്തിയാണ് വിശ്വാസം. അത് സദ്ഗുണങ്ങളും ഉന്നത ധാര്‍മിക നിലവാരവും കൈവരിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. സ്വന്തം അടിമകളെ സദ്വൃത്തിയിലേക്ക് ക്ഷണിക്കുകയും തിന്മയെ വെറുക്കാന്‍ അവരോടാവശ്യപ്പെടുകയും ചെയ്യുമ്പോള്‍ അല്ലാഹു വിശ്വാസം അവരുടെ ഹൃദയങ്ങളില്‍ ശക്തമായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. സുറത്തുത്തൗബ്ബയില്‍ സദ്വൃത്തരാവാനും സത്യം പറയുവാനും മനുഷ്യനോടാവശ്യപ്പെടുമ്പോള്‍ അല്ലാഹു അവരെ വിശ്വസിച്ചവരെ എന്നാണ് അഭിസംബോധന ചെയ്യുന്നത്. “വിശ്വസിച്ചവരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. സത്യസന്ധന്മാരുടെ കൂടെ ജീവിക്കുക. (9:119)
<br />വിശ്വാസം അടിയുറച്ചതാവുമ്പോള്‍ ശക്തവും അടിയുറച്ചതുമായ ധര്‍മബോധം മനുഷ്യനുണ്ടാവുമെന്നും വിശ്വാസം ദുര്ബലമാവുുമ്പോള് ധര്‍മ്മബോധവും ദുര്‍ബലമാവുമെന്നും പ്രവാചകന് വിശദീകരിച്ചിട്ടുണ്ട്. മര്യാദകെട്ടവനും അഹംഭാവിയും പരിഗണിക്കാതെ ചീത്ത സ്വഭാവങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന ഒരുവന് വിശ്വാസം നഷ്ടപ്പെട്ടവനായും. പ്രവാചകന് പറഞ്ഞു: “വിനയവും വിശ്വാസവും ഇരട്ടകളാണ്. ഒന്നുപേക്ഷിക്കുന്നവന്‍ മറ്റേതും ഉപേക്ഷിക്കുന്നു.“ ഒരിക്കല്‍ ഒരു അന്‍സാരി സ്വന്തം സഹോദരനെ വിനയക്കുറവിന് ശാസിക്കുന്നതായി പ്രവാചകന് കണ്ടു. അപ്പോള്‍ അദ്ദേഹം വിശ്വാസത്തിെന്റ ഭാഗമാണ് വിനയമെന്ന് അയാളെ ഓര്‍മിപ്പിച്ചു. സ്വന്തം അയല്‍ക്കാരനെ പീഡിപ്പിക്കുകയും അവന്നു നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കുകയും ചെയ്യുന്നവന് ക്രൂരനും ശിലാഹൃദയനുമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. “ദൈവത്താണെ! അങ്ങനെയുള്ളവന് മുസ്ലിമല്ല,“ ഒരിക്കല്‍ പ്രവാചകന് പറഞ്ഞു. “എങ്ങിനെയുള്ളവന്?“ സഹാബിമാര്‍ ആരാഞ്ഞു. “ഏതൊരുവെന്റ അക്രമങ്ങളില്‍നിന്നാണോ അയല്ക്കാരന് രക്ഷയില്ലാത്തത് അവന്“ പ്രവാചകന് വിശദീകരിച്ചു!(ബുഖാരി). ചപലമായ സംഭാഷണങ്ങളില്‍നിന്നും ചീത്തവൃത്തികളില്‍നിന്നും അര്‍ത്ഥശൂന്യമായ കര്‍മ്മങ്ങളില്‍നിന്നും അകന്നു നില്ക്കാന് തിരുമേനി (സ) ആഹ്വാനം ചെയ്യുന്നു.
<br />“അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവന് നല്ല കാര്യങ്ങള്‍ സംസാരിക്കുക. അല്ലെങ്കില്‍ മൗനം പാലിക്കുക.“ (ബുഖാരി)
<br />ഇങ്ങിനെ വിശ്വാസവും സദ്വൃത്തിയും പരസ്പരം ഇണക്കിയെടുക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. അവ സദ് ഫലങ്ങളുളവാക്കുംവിധം മനുഷ്യനില്‍ ശക്തമായിരിക്കണമെന്ന് ഇസ്ലാം കരുതുന്നു.
<br />എന്നാല്‍ മുസ്ലിംകള് എന്ന് സ്വയം വിളിക്കുകയും അതേയവസരം നിര്‍ബന്ധ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുന്നതില്‍ അശ്രദ്ധരായിരിക്കുകയും ചെയ്യുന്നവരുണ്ട്. പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുന്നതില്‍ വളരെ താത്പര്യമുള്ളവരാണ് എന്നവര്‍ നടിക്കും. എന്നാല്‍ ശക്തമായ വിശ്വാസത്തിനും സ്വഭാവ പരിശുദ്ധിക്കുമെതിരായുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് അവര്‍ക്ക് മടി കാണില്ല. അത്തരമാളുകളെപ്പറ്റി പ്രവാചകന് താക്കീത് നല്കുന്നു. മുസ്ലിം സമുദായം അവരെ സൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.
<br />ആരാധനകളുടെ ആന്തരിക ചൈതന്യത്തെക്കുറിച്ചറിയാതെ ആരാധന നടത്തുന്നവര്‍ യഥാര്‍ത്ഥ ആരാധന നിര്‍വഹിക്കുന്നില്ല. അതാവശ്യപ്പെടുന്ന ഉന്നത വിതാനത്തിലേക്കവന്‍ ഉയരുന്നുമില്ല. നമസ്കാരത്തിലെ ചടങ്ങുകള്‍ ഒരു കുഞ്ഞിന് പോലും അനുവര്‍ത്തിക്കുവാന്‍ കഴിയും. ഒരു അഭിനേതാവിന്ന് യഥാര്‍ത്ഥ ഭക്തനേക്കാള്‍ നന്നായി ചിലപ്പോള്‍ നമസ്കരിക്കാന്‍ കഴിഞ്ഞെന്നുംവരും. പക്ഷെ അതൊന്നും വിശ്വാസപ്രകടനമോ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുന്നതോ അല്ല. പ്രാര്‍ത്ഥനകള്‍ ഏറ്റവും നന്നായി നിര്‍വഹിക്കാനും മറ്റു ആരാധനാ മുറകള്‍ ലക്ഷ്യം നിറവേറ്റുംവിധം പൂര്‍ത്തിയാക്കാനും ഏറ്റവുമാവശ്യം ധാര്‍മിക വൈശിഷ്ട്യമാണ്. അതുള്ളവെന്റ ആരാധന പൂര്‍ണമാവുന്നു. അതില്ലാത്തവെന്റ ആരാധനയോ അപൂര്‍ണവും.
<br />ഒരിക്കല്‍ പ്രവാചകനോട് ഒരാള്‍ ചോദിച്ചു: “ദൈവദൂതരേ! ഒരു സ്ത്രീ നമസ്കാരത്തിനും വ്രതത്തിനും ദാനധര്‍മ്മത്തിനും പേരുകേട്ടവളാണ്. പക്ഷെ അവര്‍ സ്വന്തം അയല്‍ക്കാരോട് പരുഷമായി പെരുമാറുന്നു. അവരുടെ വിധിയെന്തായിരിക്കും“. “അവര്‍ നരകത്തിലായിരിക്കും:“ പ്രവാചകന് അരുളി. മറ്റൊരു സ്ത്രീ നമസ്കാരത്തിനും വ്രതത്തിനും അത്ര കേളി കേട്ടവളല്ല. പക്ഷെ അവള് പാല്‍ക്കട്ടി ദാനമായി നല്‍കുകയും ചെയ്യുന്നു. അവളുടെ ഗതിയോ? “അവള് സ്വര്‍ഗത്തിലായിരിക്കും“ പ്രവാചകന് വീണ്ടുമരുളി.
<br />സല്‍സ്വഭാവത്തിന് ഇസ്ലാം നല്കുന്ന പ്രാധാന്യമാണ് ഈ മറുപടി സൂചിപ്പിക്കുന്നത്. സമൂഹത്തില്‍ നന്മയുളവാക്കുന്ന ഒരു കൂട്ട പ്രാര്‍ത്ഥനയാണ് ദാനമെന്നും അത് അര്‍ത്ഥമാക്കുന്നു. അതിനാല്‍ ദാനധര്‍മ്മങ്ങള്‍ കറക്കുന്നതിന് ഇസ്ലാം അനുവാദം നല്‍കുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ വ്യക്തിപരമായ അനുഷ്ഠാനങ്ങളായ നമസ്കാരത്തിനും വ്രതത്തിനും ചില ഇളവുകള്‍ ഇസ്ലാം അനുവദിക്കുന്നുണ്ടുതാനും.
<br />മതവും ധര്‍മ്മബോധവും തമ്മിലള്ള ബന്ധം ആനുഷംഗികമായി സൂചിപ്പിക്കുകയല്ല പ്രവാചകന് മേലുദ്ധരിച്ച മറുപടിയിലൂടെ ചെയ്യുന്നത്. ആരാധനയുടെ യഥാര്‍ത്ഥരൂപവും ഐഹിക ലോകത്തിെന്റ അഭിവൃദ്ധിയും പരലോകമോക്ഷവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവേന്നും അദ്ദേഹം വ്യക്തമാക്കുന്നു.
<br />തെന്റ അനുയായികളില്‍ സ്വഭാവശുദ്ധിയും സദാചാരവും വളര്‍ത്തിയെടുക്കുവാന്‍ പ്രവാചകന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ ഹൃദയങ്ങളില്‍ അവയെപ്പറ്റിയുള്ള ചിന്ത രൂഢമൂലമാകുവാന്‍ അദ്ദേഹം നിഷ്കര്‍ഷ കാണിച്ചു. വിശ്വാസവും സദാചാരവും നന്മയും പരസ്പരം ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ആര്‍ക്കും അവയെ വേറെയായി കാണാന്‍ പറ്റുകയില്ല.
<br />ഒരിക്കല്‍ നബിതിരുമേനി സഹാബികളോട് ചോദിച്ചു: “ആരാണ് ദരിദ്രരെന്ന് നിങ്ങള്‍ക്കറിയാമോ?“ ഒരു ദിര്‍ഹംപോലും കയ്യിലില്ലാത്തവന്? സഹാബിമാര്‍ മറുപടി പറഞ്ഞു. “അല്ല“ പ്രവാചകനരുളി. “അന്ത്യദിനത്തില്‍ അല്ലാഹുവിെന്റ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നവനുണ്ട് - അവനാണ് ദരിദ്രന്. അവന് നമസ്കരിച്ചു. സക്കാത്ത് കൊടുത്തു. നോമ്പനുഷ്ഠിച്ചു. പക്ഷെ അവന് ആളുകളെ ദുഷിച്ചു. ആളുകളെപ്പറ്റി ആരോപണങ്ങള്‍ ഉന്നയിച്ചു. അന്യെന്റ സ്വത്ത് കവര്‍ന്നു. അന്യനെ കൊലപ്പെടുത്തി, അന്യരെ ആക്രമിച്ചു. അത്തരമൊരുത്തെന്റ സദ്ഗുണങ്ങള്‍ അവെന്റ അക്രമണത്തിന് ഇരയായവര്‍ക്ക് ലഭിക്കും. അവെന്റ സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങള്‍ക്ക് മുമ്പ് ഇങ്ങിനെ ഓഹരിവെച്ചു തീര്‍ന്നുപോയാല്‍ മറ്റുള്ളവരുടെ ദുഷ്കര്‍മ്മങ്ങള്‍ കൂടി അവന്ന് ലഭിക്കും. അവന് നരകത്തിലെറിയപ്പെടുകയും ചെയ്യും.“ (മുസ്ലിം)
<br />അങ്ങനെയുള്ളവന് യഥാര്‍ത്ഥ ദരിദ്രനാണ്. ആയിരമുറുപ്പികക്ക് ആസ്തിയും രണ്ടായിരം ഉറുപ്പികക്ക് ബാധ്യതയുമുള്ള ഒരു കച്ചവടക്കാരനെപ്പോലെ ദരിദ്രന്. ഒരു ഭക്തനായ മനുഷ്യന് ചില ആരാധനാ കര്‍മങ്ങള്‍ കൃത്യമായും ഭംഗിയായും അനുഷ്ഠിക്കുകയും എന്നാല്‍ മററവസരങ്ങളില്‍ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുകയും അന്യരോട് ചീത്തയായി പെരുമാറുകയും ദരിദ്രരെയും അഗതികളെയും ആട്ടിപ്പായിക്കുകയും ചെയ്താല്‍ അയാളെ എങ്ങനെ സദ്വൃത്തനെന്ന് വിളിക്കാന്‍ കഴിയും?
<br />പ്രവാചകന് സല്‍സ്വഭാവമെന്തെന്ന് വിശദീകരിക്കാന്‍ മനോഹരമായ ഒരുപമ ഉപയോഗിച്ചിട്ടുണ്ട്.
<br />“സല്‍സ്വഭാവം ശുദ്ധജലം പോലെയാണ്. അത് അഴുക്കിനെ നീക്കിക്കളയുന്നു. ദുസ്സ്വഭാവം സുര്‍ക്കയാണ്. അത് തേനിനെ ദുഷിപ്പിക്കുന്നു.“
<br />ഒരാളുടെ ദുഷ്ടത ശക്തിപെടുകയും അത് നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കുകയും ചെയ്യുമ്പോള്‍ അയാള്‍ സ്വന്തം മതത്തെ ഉപേക്ഷിക്കുന്നു. അപ്പോള്‍ സദ്വൃത്തിയെക്കുറിച്ചം വിശ്വാസത്തെക്കുറിച്ചുമുള്ള അയാളുടെ വാക്കുകള്‍ അര്‍ത്ഥശൂന്യമാവുന്നു. നല്ല ധര്‍മ്മബോധമില്ലാത്ത മതബോധം എന്നാല്‍ എന്താണ്? അല്ലാഹുവിന് വഴങ്ങുകയും അതേയവസരം - ദുഷ്കൃത്യങ്ങള്‍ക്ക് മുതിരുകയും ചെയ്യാന്‍ ഒരാള്‍ക്ക് സാധ്യമാണോ?
<br />വിശ്വാസവും സദ്വൃത്തിയും തമ്മിലുള്ള ബന്ധം ഒരു പ്രവാചകവചനം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.
<br />“ഒരാള്‍ നമസ്കരിക്കുകയും നോമ്പു നോല്‍ക്കുകയും ഉംറ നിര്‍വഹിക്കുകയും മുസ്ലിമെന്ന് സ്വയം വിളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അയാള്‍ക്കീ ശീലങ്ങളുണ്ടെങ്കില്‍ അയാള്‍ കപടവിശ്വാസിയാണ്: അസത്യം പറയുക. വാഗ്ദത്തം പൂര്‍ത്തിയാക്കാതിരിക്കുക, വിശ്വസിച്ചേല്‍പ്പിച്ചവനെ ചതിക്കുക. (മുസ്ലിം)
<br />മറ്റൊരു ഹദീസ് ഇങ്ങനെയാണ്: “കപടവിശ്വാസിക്ക് മൂന്നു ലക്ഷണങ്ങളുണ്ട്. അയാള്‍ സംസാരിക്കുമ്പോള്‍ കളവു പറയുന്നു; വാഗ്ദത്തം ലംഘിക്കുന്നു; കരാറിലേര്‍പ്പെട്ടാല്‍ ചതിക്കുന്നു. അയാള്‍ നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും മുസ്ലിമെന്ന് സ്വയം വിളിക്കുകയും ചെയ്യുന്നുവേങ്കിലും ശരി“. (മുസ്ലിം)
<br />ബുഖാരിയില്‍ വന്ന മറ്റൊരു പ്രവാചകവചനം കൂടി ഉദ്ധരിക്കാം.
<br />നാലു ശീലങ്ങളുണ്ട്. അവയാറില്‍ കാണുന്നുവോ അവന് കപടവിശ്വാസിയാണ്. വിശ്വസിച്ചേല്‍പ്പിച്ചവനെ ചതിക്കുക; കളവു പറയുക; കരാര്‍ ലംഘിക്കുക, കലഹിക്കുമ്പോള്‍ നിന്ദിക്കുക.
<br /></span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-25237613671860245332009-07-28T04:53:00.000-07:002009-07-29T00:41:10.461-07:00ലൗകികത അപകടം വിതയ്ക്കുന്നു<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlLM-5QBJLyfXscnbSTBiE0Zzvuq9AysQgXlCuV2iqghSf_08dO9qfoL1k7H88FY06R-IAkvTp3T3DP8m5je5hVaWps86YjZFwiNiIyj2BefwmvV19n_mY1VHJpafXmDF1zvWzapfVMxVD/s1600-h/hypocrisy.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5363779405112857698" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 240px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlLM-5QBJLyfXscnbSTBiE0Zzvuq9AysQgXlCuV2iqghSf_08dO9qfoL1k7H88FY06R-IAkvTp3T3DP8m5je5hVaWps86YjZFwiNiIyj2BefwmvV19n_mY1VHJpafXmDF1zvWzapfVMxVD/s320/hypocrisy.jpg" border="0" /></span></a><span style="font-size:130%;"> </span> <div align="justify">
<br /><span style="font-size:130%;">സദാചാരബോധത്തിനും സ്വഭാവമേന്മക്കും ഏറെ ഭീഷണിയുയര്‍ത്തുന്നതാണ് ലൗകിക സുഖഭോഗങ്ങളോടുള്ള തൃഷ്ണ, കനകവും കാമിനിയും സമ്പത്തും പ്രതാപവും അധികാരവും സര്‍വ്വ പാപങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നു. അവ സ്വന്തമാക്കാനുള്ള കിടമത്സരങ്ങള്‍ മനുഷ്യനെ എന്തും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. സഹോദരന് സഹോദരനെ വില്‍ക്കുന്നു; പുത്രന് പിതാവിനെ കൊല്ലുന്നു; കരാറുകളും വാഗ്ദാനങ്ങളും ലംഘിക്കുന്നു; അവകാശങ്ങള്‍ നിഷേധിക്കുകയും ബാധ്യതകള്‍ മറക്കുകയും ചെയ്യുന്നു. മത്സ്യങ്ങളെപ്പോലെ ശക്തന് അശക്തനെ വേട്ടയാടുന്നു; വ്യാപാരി വഞ്ചിക്കുന്നു; ന്യായാധിപന് അഴിമതി കാട്ടുന്നു; പത്രങ്ങള്‍ സത്യം മറച്ചുവെച്ച് അസത്യം പ്രചരിപ്പിക്കുന്നു. പുരോഹിതന്മാര് മതത്തെ വില്‍ക്കുന്നു; രാഷ്ട്രീയക്കാര്‍ ദേശത്തെ ഒറ്റിക്കൊടുക്കുന്നു - എല്ലാം ലൗകികനേട്ടങ്ങള്‍ക്കുവേണ്ടി.
<br />ലൗകിക സുഖങ്ങളോടുളള പ്രേമവും കൊതിയും മനുഷ്യ സഹജമാണ്. എന്നത് ശരിതന്നെ. അതിെന്റ അഭാവത്തില്‍ ജീവിതം നിശ്ചേതനവും നിഷ്ക്രിയവുമാകും. പക്ഷെ, അപകടമിരിക്കുന്നത് മനുഷ്യന് അതില്‍മാത്രം മുഴുകിപ്പോകുന്നതിലാണ്. ജീവിതത്തിെന്റ പരമപ്രധാനമായ ഉദ്ദേശ്യവും കര്‍മ്മങ്ങളുടെ മുഖ്യ ലക്ഷ്യവും അതുമാത്രമാകുന്നതിലാണ്. ദൈവസന്നിധി പൂകുന്നതും വിചാരണയും സംബന്ധിച്ച് അശേഷം ബോധമില്ലാത്തവരാണവര്‍. ബോധമുണ്ടെങ്കില്‍ത്തന്നെ ജീവിത വ്യവഹാരങ്ങളില്‍പെട്ട് അത് വിസ്രമിക്കുന്നവരാണ് വേറൊരു കൂട്ടര്. അതുകൊണ്ടാണ് തിരുദൂതര്‍ ഈ പ്രാര്‍ത്ഥന നമ്മെ പഠിപ്പിച്ചതു: “അല്ലാഹുവേ! ലൗകിക ജീവിതത്തെ എെന്റ പരമോദ്ദേശ്യവും കര്‍മ്മങ്ങളുടെ മുഖ്യ ലക്ഷ്യവുമാക്കരുതേ.!“
<br />ലൗകികതയോടൊപ്പം മറ്റൊന്നിനെക്കൂടി മനുഷ്യന് സ്നേഹിക്കേണ്ടിയിരിക്കുന്നു-പാരത്രിക ലോകത്തെ, അവനില്‍ ദൈവപ്രീതിയും പ്രതിഫലവും സംബന്ധിച്ച പ്രത്യാശ വേണം. ദൈവത്തിെന്റ വിചാരണയിലും ശിക്ഷയിലും ഭയവും. ഈ പ്രത്യാശയും ഭയവും ലൗകിക പ്രേമത്തിെന്റ വിപത്ത് തടുക്കുന്ന പരിചയമായി വര്‍ത്തിക്കുന്നു. ലൗകിക സുഖങ്ങള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ ധൂര്‍ത്തും ദുര്‍വ്യയവുമാകുന്ന അപകടങ്ങളില്‍നിന്ന് അവന്ന് സംരക്ഷണം നല്കുന്ന സുരക്ഷാ വാല്‍വ്!? ഈ ബോധം ജനഹൃദയങ്ങളില്‍ സജീവമായി നിലനിര്‍ത്തുകയാണ് ഈമാെന്റ ദൗത്യം! ഇതുകൊണ്ടാണ് ദൈവഭക്തരെയും സുജനങ്ങളെയും ഖുര്‍ആന്‍ അവ്വിധം ആവര്‍ത്തിച്ച് വര്‍ണിക്കുന്നതും. അതു പറയുന്നു: “അവര്‍ പാരത്രികളോകത്തില്‍ ദൃഢമായി വിശ്വസിക്കുന്നവരാണ്“. മറുവശത്ത് പാപികളെയും അക്രമികളെയുംപറ്റി പറയുന്നത്, “നിശ്ചയമായും അവര്‍ ഒരു വിചാരണ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ അടച്ചു നിഷേധിക്കുകയും ചെയ്തു.“ (അന്നബത്ത്: 27,28) എന്നത്രെ. സ്വര്‍ഗം പൂകിയ വിശ്വാസികള്‍ നരകത്തിലെ അവിശ്വാസികളുമായി സംഭാഷണത്തിലേര്‍പ്പെടുന്ന ഒരു രംഗം വര്‍ണിക്കുന്നുണ്ട്. ഖുര്‍ആന്‍: “വിശ്വാസികള്‍ ചോദിച്ചു; നിങ്ങളെ നരകത്തിലെത്തിച്ചതെന്താണ് അവര്‍ മറുപടി നല്കി: “ഞങ്ങള്‍ നമസ്കരിക്കുന്നവരിലുള്‍പ്പെട്ടിരുന്നില്ല; ഞങ്ങള്‍ അഗതികള്‍ക്ക് അന്നം നല്‍കുന്നവരുമായിരുന്നില്ല. സത്യത്തിനെതിരായി വാദം ചമയ്ക്കുന്നവരോടൊപ്പം ചേര്‍ന്ന് ഞങ്ങളും വാദങ്ങള്‍ ചമയ്ക്കാറുണ്ടായിരുന്നു. പ്രതിഫലനാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു.“ (മുദ്ദസീര്‍:42-46). ഫറോവയുടെയും പരിവാരങ്ങളുടെയും കാര്യത്തില്‍ ഖുര്‍ആന്‍ പറയുന്നു: “അവനും അവെന്റ പടയും ഭൂമിയില്‍ അന്യായമായി അഹന്ത നടിച്ചു. തങ്ങള്‍ക്ക് ഒരിക്കലും നമ്മിലേക്ക് മടങ്ങേണ്ടതില്ല എന്ന് അവര്‍ കരുതി.“ (അല്‍ഖസ്വസ്:39) (1അല്‍ബഖറ:3, അന്നമ്ല്:3, ലുഖ്മാന്:4).
<br />അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവര്‍ക്കേ ലൗകികതയുടെ പ്രലോഭനങ്ങളെ അതിജയിക്കാനാവൂ“. അവര്‍ക്കേ അലിയ്യൂബ്നു അബൂത്വാലിബ് പറഞ്ഞതുപോലെ പറയാനാവൂ: “സ്വര്‍ണ്ണമേ, വെള്ളിയേ! ദൂരെപ്പോകൂ. മറ്റുവല്ലവരെയും വഞ്ചിക്കാന്‍ നോക്കൂ. എന്നോടാണോ പോര്? അതോ എന്നോട് അനുരാഗമോ? നിന്നെ ഞാന്‍ മൊഴി മൂന്നും ചൊല്ലി പിരിച്ചിരിക്കുന്നു. തിരിച്ചെടുക്കാത്ത മൊഴി.“ (അഹ്മദ്, ഇബ്നുഹീബ്ബാന്‍). ഒരിക്കല്‍ തിരുദൂതരുടെ മുതുകില്‍ പായക്കണ്ണിയുടെ അടയാളം കണ്ട് ഉമര്‍ ചോദിച്ചു: തിരുദൂതരേ, ഇതിനേക്കാള്‍ മൃദുവായ ഒരു വിരിപ്പ് ഉപയോഗിക്കാമായിരുന്നില്ലേ താങ്കള്‍ക്ക്? അദ്ദേഹം പ്രതിവചിച്ചു: “എനിക്കെന്ത് ലൗകികസുഖം“ ഞാന്‍ ഈ ലോകത്ത് ഗ്രീഷ്മത്തിലെ സഞ്ചാരിയെപ്പോലെയാണ്. സഞ്ചാരി തെല്ല്നേരം തണലില്‍ വിശ്രമിക്കുന്നു. പിന്നെ യാത്രയാവുന്നു.“ ഇങ്ങനെ പറയാന്‍ പാരത്രികളോകത്തില്‍ ഉറച്ചു വിശ്വസിക്കുന്നവര്‍ക്കല്ലാതെ കഴിയുമോ? ലൗകികതക്കതീതമായ ഒരു ലക്ഷ്യം കാണിച്ചുകൊടുക്കാനും ഉല്‍കൃഷ്ടവും സനാതനവുമായ മൂല്യങ്ങളുമായി അവനെ ബന്ധിച്ചു നിര്‍ത്താനും ഈ വിശ്വാസത്തിന്നല്ലാതെ സാധ്യമാണോ?
<br />വിശ്വാസി ഭൗതികവിഭവങ്ങള്‍ അധീനമാക്കും. പക്ഷെ, അവ വിശ്വാസിയെ അധീനപ്പെടുത്തില്ല. വിഭവങ്ങള്‍ അയാളുടെ കൈകളില്‍ നിറയാം. പക്ഷെ, ഹൃദയത്തില്‍ നിറയില്ല. കാരണം, അയാള്‍ ഇവിടെ ഒരു യാത്രാമനഃസ്ഥിതിയോടെയാണ് ജീവിക്കുന്നത്. ഒരു പരദേശിയെപ്പോലെ, സഞ്ചാരിയെപ്പോലെ. സ്വര്ണ്ണത്തിെന്റയും വെള്ളിയുടെയും കൂമ്പാരങ്ങള്‍ സ്വന്താമായാലും ഈ മനഃസ്ഥിതിക്കാര്‍ക്ക് അതേപ്പറ്റി ആശങ്കയുണ്ടാവില്ല. പരലോക വാശികളുടെ ഹൃദയമാണയാള്‍ക്ക്. പാദങ്ങളാല്‍ ഭൂമിയില്‍ നടക്കുമ്പോഴും മനസ്സ് ആകാശവുമായി ബന്ധിച്ചിരിക്കും. ലൗകിക വിഭവങ്ങള്‍ക്ക് ദൈവസമക്ഷം കൊതുകുചിറകിെന്റ വിലപോലുമില്ലെന്നയാള്‍ക്കറിയാം. അല്ലാഹുവിന് വേണ്ടിയുള്ള ഭക്തിസാന്ദ്രമായ ഒരു നമസ്കാരം. അല്ലെങ്കില്‍ ദൈവമാര്‍ഗത്തിലുള്ള ഒരു യാത്ര. ഇഹലോകത്തെയും അതിലുള്ള വിഭവങ്ങളെയും അപേക്ഷിച്ച് ഉത്തമമാണെന്നയാള്‍ക്കറിയാം. സ്വര്‍ഗത്തില്‍ ഒരു പാദം വെക്കാന്‍ ഇടം കിട്ടുന്നത് സര്‍വ്വലൗകികവിഭവങ്ങളിലും വിലപ്പെട്ടതാണെന്നയാള്‍ക്കറിയാം. ദൈവദൂതന്മാരും ദൈവമിത്രങ്ങളും മര്‍ദ്ദിതരും പീഡിതരുമായിരുന്നു എന്നത് അയാള്‍ക്ക് ആവേശമരുളുന്നു. ദൈവത്തിെന്റയും ദൈവദൂതന്മാരുടെയും ശത്രുക്കളായിരുന്ന അവിശ്വാസികളും നിഷേധികളും നാസ്തികരും ആയ ഏറെപ്പേരും ലൗകീക സുഖങ്ങളിലും ആഢംബരങ്ങളിലുമല്ല ജീവിച്ചതു എന്ന വസ്തുതയും അയാള്‍ക്ക് പാഠമാകുന്നു. “സകല ജനവും ഒരേപോലെ ആയിത്തീരുമായിരുന്നില്ലേകില്‍, ദയാപരനായ ദൈവത്തെ നിഷേധിക്കുന്നവരുടെ വീടിെന്റ മേല്പുരകളും അവര്‍ക്ക് മാളികകളിലേക്ക് കയറാനുള്ള കോവണികളും അവര്‍ ചാരികിടക്കുന്ന മഞ്ചങ്ങളുമെല്ലാം നാം വെള്ളിയുടെയും സ്വര്ണ്ണത്തിെന്റയും ആക്കുമായിരുന്ന. ഇതൊക്കെയും കേവലം ഐഹികജീവിതത്തിലെ വിഭവങ്ങളാകുന്നു. പരലോകം നിെന്റ നാഥങ്കല്‍ ഭക്തജനങ്ങള്‍ക്കു മാത്രമുള്ളതത്രെ.“ (അസ്സുഖ്റുഫ്: 33-35).
<br />ഇപ്പറഞ്ഞതിെന്റ അര്‍ത്ഥം വിശ്വാസി കയ്യുംകെട്ടിയിരിക്കണമെന്നല്ല; ജീവിതസുഖങ്ങള്‍ തീരേ വര്‍ജിക്കണമെന്നല്ല; അവയൊക്കെയും അവിശ്വാസികളുടെയും ധിക്കാരികളുടെയും അധീനത്തില്‍ വിട്ടുകൊടുക്കണമെന്നുമല്ല. മറിച്ച്, വിശ്വാസി ലോകത്തെ പുഷ്ടിപ്പെടുത്താന്‍, അഭിവൃദ്ധിപ്പെടുത്താന്‍, പുരോഗതിയിലേക്കു നയിക്കാന്‍ ആജ്ഞാപിക്കപ്പെട്ടവനാണ്. ഭൂമിയുടെ മുക്കുമൂലകളില്‍ നടന്നു ചെന്ന് ദൈവമൊരുക്കിവെച്ച വിഭവങ്ങള്‍ തേടിപ്പിടിക്കാന്‍ കല്പിക്കപ്പെട്ടവന്. സ്വന്തം വിശ്വാസപ്രമാണത്തിെന്റയും ദൗത്യത്തിെന്റയും സേവനത്തിന്നായി പ്രകൃതിവിഭവങ്ങളധീനപ്പെടുത്താന്‍ ബാധ്യസ്ഥനായവന്‍. പ്രകൃതിയുടെ ദാസനല്ല, യജമാനന് ആകേണ്ടവന്‍.
<br />ലൗകികസുഖങ്ങള്‍ നിയന്ത്രിക്കുകയും അതിെന്റ പ്രലോഭനങ്ങള്‍ അതിജീവിക്കുകയും ചെയ്യുക എന്നാല്‍ അതിലെ നല്ലതൊക്കെ നിഷിദ്ധമാക്കലോ പ്രയോജനകരമായവ പാഴാക്കലോ അതിെന്റ പ്രയാണത്തെ തടസപ്പെടുത്തലോ അല്ല. മറിച്ച്, വിശ്വാസിയുടെ അന്തിമലക്ഷ്യവും പരമമായ ഉദ്ദേശ്യവും പാരത്രികജീവിതം ആയിരിക്കണം എന്ന് മാത്രമാണ്. “ധിക്കാരം പ്രവര്‍ത്തിക്കുകയും ഐഹിക ജീവിതത്തിന്ന് മുന്‍ഗണന നല്‍കുകയും ചെയ്തവര്‍“ എന്നും “നമ്മുടെ സ്മരണയില്‍നിന്ന് പൈന്തിരിയുകയും ഐഹികജീവിതത്തില്‍ കവിഞ്ഞൊന്നും കാംക്ഷിക്കാതിരിക്കുകയും ചെയ്യുന്നവരെ അവരുടെ പാട്ടിന്ന് വിട്ടേക്കുക. അതാണ് അവരുടെ ജ്ഞാനത്തിെന്റ ആകത്തുക“ എന്നും ഖുര്‍ആന്‍ വിവരിച്ചവരുടെ ഗണത്തില്‍ വിശ്വാസി ഉള്‍പ്പെടരുത്. മറിച്ച്, പാരത്രികളോകത്തെ പരമലക്ഷ്യമായിക്കണ്ട് അതിനുവേണ്ടി പ്രവര്‍ത്തിക്കണം. ഐഹികജീവിതത്തെ ലക്ഷ്യമല്ലാതെ മാര്‍ഗമായും സ്ഥിരം താവളമല്ലാതെ താല്‍ക്കാലിക സങ്കേതമായും മാത്രം പരിഗണിക്കുകയും വേണം.
<br />പരലോക വിശ്വാസം സുദൃഢമല്ലാത്തവര്‍ക്ക് ലൗകികതയുടെ പ്രചോദനത്തില്‍നിന്ന് മോചനമില്ല. കാരണം, സംഭവ്യതയില്‍ സംശയമുള്ള അനുഭൂതികള്‍ക്ക് പകരം ഉറപ്പായും സജ്ജീകരിക്കപ്പെട്ട ആനന്ദങ്ങള്‍ ത്യജിക്കാന്‍ അവര്‍ തയ്യാറാവുകയില്ല: ഉമര്ഖയ്യാമിെന്റ ആത്മാവിഷ്കാരത്തില്‍ അത്ഭുതമില്ലാത്തത് അതുകൊണ്ടാണ്. അദ്ദേഹം പാടി: മദ്യപിക്കരുതെന്നും അത് നരകശിക്ഷ ഭവിപ്പിക്കുമെന്നും അവര്‍ പറയുന്നു. പക്ഷെ, മദ്യപിച്ചാല്‍ ഒരു നിമിഷം ഞാനനുഭവിക്കുന്ന ആനന്ദം എെന്റ ദൃഷ്ടിയില് സ്വര്‍ഗാരാമങ്ങളിലെ ആനന്ദത്തിന് സമമാണ്. എവിടെ നല്ലവരായ കുടികൂട്ടുകാര്‍ എവിടെ പ്രഭാതപാനീയം? എെന്റ വ്രണിതഹൃദയത്തെ ദുഃഖം കടിച്ചുകീറുന്നു; മൂന്നെണ്ണം മരണത്തേക്കാള്‍ എനിക്ക് പ്രിയങ്കരമാണ്. മദ്യവും സംഗീതവും സുന്ദരിയും. ദൃഢവിശ്വാസത്തെ സന്ദേഹം അതിജയിച്ചതാണിവിടെ. പാരത്രിക ലോകത്തില്‍ യഥാര്‍ത്ഥമായും ഉമര്‍ഖയ്യാമിന്ന് ദൃഢവിശ്വാസം ഉണ്ടായിരുന്നെങ്കില്‍ മദ്യവും സംഗീതവും സുന്ദരിയും അദ്ദേഹത്തിന്ന് നിസ്സാരമായി തോന്നുമായിരുന്നു. അല്ല, ദൈവപ്രീതിക്കും പ്രതിഫലനത്തിന്നും മുമ്പില്‍ ഐഹികജീവിതത്തിലെ സര്‍വ്വസ്വവും നിസ്സാരമായേനെ. </span></div>
<br />സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-434046170212856192009-07-28T04:43:00.000-07:002009-07-29T00:41:10.466-07:00ധര്‍മസമരം 2- ശ്രീകൃഷ്ണനും ഗീതയും<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzkHbdQzfj4cPN2APJIhw9a5zwAILXdho8x4QSDAjVBHVN-nQey_04nVZWra_H0R0I4WtXVqqEPgmX71Ba13OvDwMYYd9dopBh3rG2Un7BvIJ6KK5qSAZ7XOTm0lthhR5DzXWjQ5LkKUrv/s1600-h/dharmasamaram.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5363777223005664834" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 246px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzkHbdQzfj4cPN2APJIhw9a5zwAILXdho8x4QSDAjVBHVN-nQey_04nVZWra_H0R0I4WtXVqqEPgmX71Ba13OvDwMYYd9dopBh3rG2Un7BvIJ6KK5qSAZ7XOTm0lthhR5DzXWjQ5LkKUrv/s320/dharmasamaram.jpg" border="0" /></span></a><span style="font-size:130%;">
<br /></span><div align="justify">
<br /><span style="font-size:130%;">ഇസ്ലാമിെന്റ സാങ്കേതിക ഭാഷയില്‍ “നബി“ എന്നും “റസൂല്‍“ എന്നും വിളിക്കുന്ന മതാചാര്യനെ ഹൈന്ദവശാസ്ത്രങ്ങള്‍ അവതാരപുരുഷന് എന്നു വര്‍ണിക്കുന്നു. ഭാരതീയ പാരമ്പര്യത്തില്‍ അനേകം അവതാരപുരുഷന്മാര് ആവിര്‍ഭൂതരായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒമ്പതാമത്തെ അവതാര പുരുഷനാണ് വാസുദേവപുത്രനായ ശ്രീകൃഷ്ണന്. കൃഷ്ണെന്റ സംജ്ഞാനാമം “കണ്ണന്“ എന്നായിരുന്നു. നിറം കറുപ്പായതുകൊണ്ടാണ് കൃഷ്ണന് ആ നാമം സിദ്ധിച്ചത്. ഇസ്ലാംമത പ്രവാചകന് പ്രസ്താവിച്ചതായി ഹദീസു ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. “ഇന്ത്യയില്‍ കറുത്തൊരു നബിയുണ്ടായിരുന്നു. “കാഹനാ“ എന്നായിരുന്നു അദ്ദേഹത്തിെന്റ പേര്.“
<br />കണ്ണന് എന്ന ഭാരതീയ ശബ്ദത്തിെന്റ അറബിരൂപമാണ് കാഹന. നിരൂപണശാസ്ത്രനിയമപ്രകാരം ഈ ഹദീസ് ദുര്‍ബലമാണെങ്കിലും, ചരിത്രപരമായി അതിെന്റ ആശയം ശരിയാവാം. കംസന് എന്ന ഒരധര്‍മ മൂര്‍ത്തിയെ ഹനിക്കേണ്ടതിന്നാണ് ശ്രീകൃഷ്ണന്‍അവതരിച്ചതെന്നത്രേ ഐതിഹ്യം. ആ കൃത്യം അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. “ഭഗവത്ഗീത“ എന്ന സുപ്രസിദ്ധ ഹൈന്ദവകൃതി, വേദവ്യാസനെന്ന അപരാഭിധാനത്താല്‍ വിശ്രുതനായ ബാദരായണകൃഷ്ണന്‍ രചിച്ച “മഹാഭാരതം“ എന്ന മഹേതിഹാസത്തിലെ ഒരു ഭാഗമാണ്. കുരുക്ഷേത്ര യുദ്ധവേളയില്‍ സ്വശിഷ്യനായ അര്‍ജുനനെ ധര്‍മസമരത്തിന്നു പ്രേരിപ്പിച്ചുകൊണ്ട് ഭഗവാന് ശ്രീകൃഷ്ണന് ഉപദേശിച്ച ആധ്യാത്മിക തത്വങ്ങളാണ് ഗീതയുടെ ഉള്ളടക്കം.
<br />പാണ്ഡുവിെന്റ പുത്രന്മാരും കുരുവിെന്റ പുത്രന്മാരും കുരുക്ഷേത്രത്തില്‍ യുദ്ധത്തിന്നായി ഇരുഭാഗത്തും അണിനിരന്നു. പാണ്ഡവ പക്ഷത്തായിരുന്നു ശ്രീകൃഷ്ണന്. കാരണം, അവര്‍ മര്‍ദ്ദിതരും കൗരവന്മാര് മര്‍ദകരുമായിരുന്നു. കൗരവന്മാരില് ഒരാളായ ദുര്യോധന് പാണ്ഡവന്മാരെ കഠിനമായി ദ്രോഹിച്ചിരുന്നു. അരക്കില്ലത്തിലിട്ടു കൊല്ലുവാന്‍പോലും അയാള്‍ ശ്രമിക്കുകയുണ്ടായി. തന്നിമിത്തം പാണ്ഡവന്മാര് സ്വദേശം വെടിഞ്ഞ് വനവാസം ചെയ്യേണ്ടിവന്നു. ശ്രീകൃഷ്ണന് ഇരുവിഭാഗക്കാരെയും സന്ധിയാക്കുവാന്‍ പരമാവധി പാടുപെട്ടെങ്കിലും ദുര്യോധനാദികള്‍ വഴങ്ങിയില്ല. അവസാനം യുദ്ധം നടത്തേണ്ടി വന്നു.
<br />സൈന്യം ഇരു ഭാഗത്തും അണിനിരന്നു. പഞ്ചപാണ്ഡവന്മാരില് മധ്യമനായ അര്ജുനെന്റ തേര് തെളിച്ചുകൊണ്ടുവന്നത് ശ്രീകൃഷ്ണനാണ്. അര്ജുനന് ആകമാനമൊന്ന് വീക്ഷിച്ചു. ഇരുപക്ഷത്തും അണിനിരന്നിരിക്കുന്നത് ബന്ധുക്കളാണ്. അതുകണ്ടപ്പോള്‍ അദ്ദേഹത്തെ ഒരു വൈക്ലബ്യം ബാധിച്ചു. അവയവങ്ങള്‍ തളര്‍ന്നു; വായ വരണ്ടു; തനു വിറച്ചു; രോമാഞ്ചകഞ്ചുകനായി; ഗാന്ധീവചാപം (വില്ല്) കരത്തില്‍നിന്നും വഴുതിവീണു; ആകെ എരിപിരികൊണ്ടു. അദ്ദേഹം ശ്രീകൃഷ്ണനോട് പറഞ്ഞു: “ഭഗവാന്, ആരുടെ സുഖാനുഭൂതിക്കുവേണ്ടി നാം രാജ്യത്തെയും സുഖഭോഗത്തെയും കാംക്ഷിക്കണമോ, ആ ഗുരുഭൂതന്മാര്, പിതാക്കന്മാര്, സ്യാലന്മാര്, ചങ്ങാതിമാര്‍ മുതലായ ബന്ധുമിത്രാദികള്‍ ജീവനെയും പണത്തെയും പരിത്യജിച്ച് യുദ്ധത്തിനിതാ വന്നു നില്ക്കുന്നു. അല്ലയോ മധുസുദനാ, ഇവര്‍ ഞങ്ങളെ കൊല്ലുന്നവരാണെങ്കിലും , ത്രൈലോകത്തിെന്റ ആധിപത്യത്തിനുവേണ്ടിപോലും ഇവരെ ഞാന്‍ വധിക്കുകയില്ല. ഭൂമിയുടെ ആധിപത്യത്തിന്ന് വേണ്ടി ഞാനതു ചെയ്യില്ലെന്നു പറയാനുണ്ടോ?“
<br />പാണ്ഡവ സൈന്യത്തിലെ ഹീറോയായ അര്ജുനന് ദുര്‍ബലനാവുകയെന്നാല്‍ അവര്‍ യുദ്ധത്തില്‍ ദയനീയമായി പരാജയപ്പെടുകയെന്നാണര്‍ത്ഥം. ശ്രീകൃഷ്ണന് അര്‍ജുനനെ സന്ദര്ഭത്തിെന്റ ഗൗരവം ധരിപ്പിച്ചു. എന്നിട്ടും അദ്ദേഹത്തിെന്റ പാരവശ്യം നീങ്ങിയില്ല. അപ്പോള്‍ ധര്മസമരത്തിെന്റ അനിവാര്യത തെര്യപ്പെടുത്തുവാന്‍ ഗീതാതത്വങ്ങള്‍ ഉപദേശിച്ചു. ഉപനിഷത്തുകളിലെ തത്വസിദ്ധാന്തങ്ങളുടെ സാരസര്‍വസ്വമത്രെ ഗീതയുടെ ഉള്ളടക്കം. അര്ജുനെന്റ വൈക്ലബ്യം നീങ്ങി. അദ്ദേഹം യുദ്ധത്തില്‍ സജീവമായി പൊരുതുകയും പാണ്ഡവന്മാര് വിജയം പ്രാപിക്കുകയും ചെയ്തു.
<br />നമുക്കിനി ശ്രീകൃഷ്ണന് ഉപദേശിച്ച തത്വസിദ്ധാന്തങ്ങളില്‍ ചിലതു കാണാം. ധര്‍മസംബന്ധമായി ഗീത പറുന്നു:
<br />“കുതസ്ത്വാ കശ്മലമിദം
<br />വിഷമേ സമുപസ്ഥിതം
<br />അനാര്യജുഷ്ടമസ്വര്‍ഗ്യ
<br />മകീര്‍ത്തീകരമര്‍ജുന!“ (അ.2, ശ്ലോ.2)
<br />(ആര്യന്മാര്ക്കഹിതവും സ്വര്‍ഗത്തിന്നയോഗ്യവം അകീര്‍ത്തികരവും പാപവുമായ ഈ വൈക്ലബ്യം അല്ലയോ അര്‍ജുനാ, നിനക്കീ വിഷമസന്ധിയിലെങ്ങനെ സംഭവിച്ചു?)
<br />“സ്വധര്‍മമപി ചാവേക്ഷ്യ
<br />നവികമ്പിതുമര്‍ഹസി
<br />ധര്‍മ്യാദ്ധി യുദ്ധാല്‍ ശ്രേയോന്യത്
<br />ക്ഷത്രിയസസ്യ ന വിദ്യതേ.“ (2:81)
<br />(സ്വധര്‍മം നോക്കിയാലും, മുന്‍ നിശ്ചയത്തില്‍നിന്ന് വ്യതിചലിക്കുവാന്‍ നീ അര്‍ഹനല്ല. ക്ഷത്രിയന് ധര്‍മസമരത്തെക്കാള്‍ ശ്രേയസ്കരമായി വേറെയൊന്നില്ല.)
<br />“യദൃശ്ചയാ ചോപപന്നം
<br />സ്വര്‍ഗദ്വാരമപാവൃതം സുഖിനഃക്ഷത്രിയാ: പാര്‍ത്ഥ!
<br />ലഭന്തേ യുദ്ധമീദൃശം“(2:33)
<br />(ഹേ പാര്‍ഥ, ദൈവേച്ഛയാല് വന്നുചേര്‍ന്നതും തുറക്കപ്പെട്ട സ്വര്‍ഗവാതിലുമായ ഈദൃക ധര്‍മസമരം സുഖവാന്മാരായ ക്ഷത്രിയന്മാര്‍ക്ക് മാത്രം ലഭിക്കുന്നതാണ്.)
<br />“അഥേചേത്ത്വമിമം ധര്‍മ്യം
<br />ഗംഗ്രാമം ന കരിഷ്യസി
<br />തത: സ്വധര്‍മം കീര്‍ത്തിംച
<br />ഘിത്വാ പാപമവാപ്സ്യാസി.“ (2:33)
<br />(ഈ ധര്മസമരത്തില് നീ ഇടപെടുകയില്ലെങ്കില്‍ സ്വധര്‍മവും കീര്‍ത്തിയും കൈവെടിഞ്ഞ് പാപം പ്രാപിക്കുന്നതാണ്.)
<br />“ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗം
<br />ജിത്വാ വാ ഭോക്ഷ്യസേ മഹീം
<br />തസ്മാദുത്തിഷ്ഠ കൗന്തേയ!
<br />യുദ്ധായ കൃതനിശ്ചയം“(2:37)
<br />(നീ വധിക്കപ്പെട്ടുവെന്നിരിക്കട്ടെ, സ്വര്‍ഗത്തിലെത്താം. ജീവിക്കുകയാണെങ്കില്‍ ഭൂമിയുടെ ആധിപത്യവും) അനുഭവിക്കാം. അതുകൊണ്ട്, അല്ലയോ കുന്തിപുത്രാ, വേഗം നിശ്ചയിച്ചുറച്ചു യുദ്ധത്തിന്നെഴുന്നേല്‍ക്കുക)
<br />ധര്‍മയുദ്ധത്തില്‍ മരിച്ചാലും ജീവിച്ചാലും വിജയമാണെന്ന ഗീതാതത്വം വ്യംഗ്യന്തരേണ ഖുര്‍ആനും ആവിഷ്കരിച്ചിട്ടുണ്ട്. പ്രവാചകനോട് ഖുര്‍ആന്‍ പറയുന്നു: (ശത്രുക്കളോട്) ചോദിക്കൂ: “രണ്ടിലൊരു നേട്ടമല്ലാതെ ഞങ്ങള്‍ക്ക് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ“ (9:52). ജീവിച്ചാല്‍ വിജയവും മരിച്ചാല്‍ സ്വര്‍ഗവും ലഭിക്കുകയെന്നതു തന്നെയാണ് ഖുര്ആെന്റ വിവക്ഷിതവും. ഗീത അത് കുറെക്കൂടി സ്പഷ്ടമായി പ്രതിപാദിച്ചുവെന്നു മാത്രം. ആകയാല്‍ ധര്മസമരത്തില് വിജയമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല. ധര്‍മസമരത്തെ ഇസ്ലാമെന്നപോലെ ഹിന്ദുമതവും അനുശാസിക്കുന്നു. </span></div>
<br />സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-42466035109443560862009-07-28T03:12:00.000-07:002009-07-29T00:41:10.471-07:00വീട്: അനുഗ്രഹവും ശാപവും<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZ-Zg6dF3gybr8Hq1q5VXvhkLq5bgP3ZnswoOidUEcpHmYgyB7Z2bBxIXgZz2jFG7AscApJ_4s9s4O4ZVd8kVTt5OhZ88D8ttndzr7TI8dx7wKq7H8Ty-T79hJf3EA4oKAv-lZKwF_PwWU/s1600-h/house.jpg"><img id="BLOGGER_PHOTO_ID_5363778207734159314" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 240px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZ-Zg6dF3gybr8Hq1q5VXvhkLq5bgP3ZnswoOidUEcpHmYgyB7Z2bBxIXgZz2jFG7AscApJ_4s9s4O4ZVd8kVTt5OhZ88D8ttndzr7TI8dx7wKq7H8Ty-T79hJf3EA4oKAv-lZKwF_PwWU/s320/house.jpg" border="0" /></a>
<br /><div align="justify">
<br /><span style="font-size:130%;">സ്വന്തമായൊരു വീട് ഏതൊരാളുടെയും സ്വപ്നമാണ്. താമസിക്കാന്‍ സൗകര്യപ്രദമായ ഒരിടം വേണം. അതിനാല്‍ വീട് വിശാലമായിരിക്കണം. വൃത്തിയുള്ളതും വേഗം വൃത്തിയാക്കാന്‍ സാധിക്കുന്നതുമായിരിക്കണം.
<br />എന്നാല്‍ നമ്മുടെ വീട് ആര്‍ക്കുവേണ്ടിയാണ്? നമുക്ക് വേണ്ടിത്തന്നെയാണോ? എങ്കിക് നമുക്ക് താമസിക്കാന്‍ എത്ര മുറിവേണം? നാലും അഞ്ചും അംഗങ്ങളുള്ള കുടുംബത്തിന് എന്തിനാണ് എട്ടും പത്തും മുറികളുള്ള വീട്? എത്ര മുറികളുണ്ടായാലും ഒരു മുറിയിലല്ലേ ഒരാള്‍ക്ക് താമസിക്കാന്‍ സാധിക്കുകയുളളൂ. ഒരേസമയം രണ്ടും മൂന്നും മുറിയില്‍ കിടന്നുറങ്ങാന്‍ കഴിയുകയില്ലല്ലോ! പിശാചിന് പാര്‍ക്കാന്‍ നാം സൗകര്യം ചെയ്തുകൊടുക്കേണ്ടതുണ്ടോ?
<br />
<br />വീട് നമുക്കു വേണ്ടിത്തന്നെയാണെങ്കില്‍ അകം അലങ്കരിക്കുന്നതിനേക്കാള്‍ പണം ചെലവഴിച്ച് പുറം മോടിപിടിക്കുന്നതെന്തിനാണ്? ബാഹ്യാലങ്കാരങ്ങള്‍ക്കായി ലക്ഷങ്ങള്‍ വ്യയം ചെയ്യുന്നതെന്തിന്?
<br />ഇന്ന് പലരും വീടുണ്ടാക്കുന്നത് താമസിക്കാന്‍ വേണ്ടി മാത്രമല്ല, പൊങ്ങച്ചം നടിക്കാന്‍ കൂടിയാണ്. പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാനാണ്. അതിനാല്‍ വീട്ടില്‍ വരുന്നവരെയൊക്കെ എല്ലാ മുറികളും ബാത്തുറൂമുകളുള്‍പ്പെടെ കാണിച്ചുകൊടുക്കുന്നു. വീടുനിര്‍മ്മാണത്തിനുപയോഗിച്ച കല്ലിെന്റയും മണലിെന്റയും മരത്തിെന്റയും കമ്പിയുടെയും സിമന്റിെന്റയും പെയിന്റിെന്റയും മഹത്വത്തെയും മാറ്റിനെയുംപറ്റി വാതോരാതെ സംസാരിക്കുന്നു. വീടു പണിതവരുടെ പ്രാപ്തിയെയും പോരിശയെയും സംബന്ധിച്ച് പറഞ്ഞുകൊണ്ടെയിരിക്കുന്നു. എന്നാല്‍, വീടിെന്റ മോടിയും വലിപ്പവും അന്തസിെന്റയും അഭിമാനത്തിെന്റയും അടയാളമായി കാണുന്നതിലെ അര്‍ത്ഥശൂന്യത, അല്പം ആലോചിക്കുന്ന ആര്‍ക്കും അതിവേഗം ബോധ്യമാകും. സ്വഭാവമേ?യിലൂടെയോ പെരുമാറ്റമര്യാദയിലൂടെയോ സേവനപ്രവര്‍ത്തനങ്ങളിലൂടെയോ സല്‍ക്കര്‍മ്മങ്ങളിലൂടെയോ വിശുദ്ധ ജീവിതത്തിലൂടെയോ വ്യക്തിത്വം സ്ഥാപിക്കാന്‍ സാധിക്കാത്ത അല്പ?ാരാണ്, അങ്ങാടിയില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന കല്ലും മണലും കമ്പിയും സിമന്റും മരവും പെയിന്റുമുപയോിച്ച് അതുണ്ടാക്കാന്‍ ശ്രമിക്കുക. താന്‍ അവഗണിക്കപ്പെടുന്നുവെന്ന ധാരണയാല്‍ അപകര്‍ഷബോധമനുഭവിക്കുന്നവരാണ് പടുകൂന്‍ കൊട്ടാരങ്ങളുണ്ടാക്കി മേനി നടിക്കാറുള്ളത്. കല്ലും മണലും കൊണ്ട് സമൂഹത്തിന്റെ ശ്രദ്ധപിടിച്ചു പാനും സ്വാധീനം നേടാനും ശ്രമിക്കുന്നതിനേക്കാള്‍ നാണംകെട്ട മൊരു പണിയില്ലെന്നതാണ് വസ്തുത.
<br />
<br />വീടുണ്ടാക്കി പൊങ്ങച്ചം നടിക്കുന്ന ഏര്‍പ്പാട് ഇന്നോ ഉന്നലെയോ തുടങ്ങിയതല്ല. അതിന് ആയിരക്കണക്കിന് കൊല്ലങ്ങളുടെ പഴക്കമുണ്ട്. അല്ലാഹുവിന്റെ കോപശാപങ്ങള്‍ക്കിരയായി ഭൂമിയില്‍ വെച്ചുതന്നെ സമൂലം നശിപ്പിക്കപ്പെട്ട ഏതാനും സമുദായങ്ങളുടെ കഥയേ ഖുര്‍ആനിലുള്ളു. അതില്‍ രണ്ടും അക്കൂട്ടത്തില്‍ പെടുന്നവരുടേതാണ്. ആദ്-സമൂദ് ജനതതികളാണത്. മലമുകളില്‍ വീടുണ്ടാക്കി അഹന്ത നടിക്കുന്നവരായിരുന്നു ആദ് ജനത. അതിനാല്‍ അവരിലേക്ക് നിയോഗിതനായ പ്രവാചകന് ഹൂദ് ആ തിന്മ അവസാനിപ്പിക്കാന്‍ അവരോടാവശ്യപ്പെട്ടു. അവരതംഗീകിരച്ചില്ല. അതിനാല്‍ അവര്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കിരയായി. അവനവരെ നിശ്ശേഷം നശിപ്പിക്കുകയും ചെയ്തു. പര്‍വതങ്ങളില്‍ പാറകള്‍ തുരന്ന് വീടുണ്ടാക്കി പൊങ്ങച്ചം നടിക്കുന്നവരായിരുന്നു സമൂദ് ഗോത്രം. അവരിലേക്ക് നിയോഗിതനായ സ്വാലിഹ് നബി ഈ പാപവൃത്തിക്ക് വിരാമമിടാന്‍ അവരോട് കല്പിച്ചു. അവര്‍ അതനുസരിച്ചില്ല. കടുത്ത ധിക്കാരം കാണിച്ചു. തദ്ഫലമായി അല്ലാഹു അവരെയും ശിക്ഷിച്ചു. ഒന്നടങ്കം നശിപ്പിച്ചു. അവരുടെ വീടുകളുടെ അവശിഷ്ടം സുഊദി അറേബ്യയില്‍ ഇന്നും ഏവര്‍ക്കും കണ്ടറിയാന്‍ കഴിയുംവിധം അല്ലാഹു ബാക്കിവെച്ചിരിക്കുന്നു. അതോടൊപ്പം ഖുര്‍ആന്‍ അവരുടെ നാശത്തിന്റെ കഥ ലോകാവസാനം വരെയുള്ള മുഴുവനാളുകള്‍ക്കും പാഠമാകാനായി പറഞ്ഞുതരികയും ചെയ്യുന്നു.
<br />ആദ് ജനതയെ നിന്റെ നാഥന് എന്തുചെയ്തുവെന്ന് നീ കണ്ടില്ലേ? ഉന്നത സ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ. അവരെപ്പോലെ ശക്തരായ ഒരു ജനത മൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. താഴ്വരകളില്‍ പാറ വെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ സമൂദ് ഗോത്രത്തെയും... നിന്റെ നാഥന് അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു അല്ഹിജ്ര് 6-13
<br />നമുക്കിപ്പോള്‍ പരസ്പരം ചോദിക്കാം ആദ്-സമൂദ് സമൂഹങ്ങളുടെ ചരിത്രത്തില്‍നിന്ന് നിങ്ങള്‍ പാഠമുള്‍ക്കൊണ്ടിട്ടുണ്ടോ? ഖുര്‍ആന്റെ താക്കീത് വീടുനിര്‍മാണവേളയില്‍ ഓര്‍ത്തിട്ടുണ്ടോ? അന്തസ്സ് നടിക്കാനും പൊങ്ങച്ചം പ്രകടിപ്പിക്കാനുമായി നിങ്ങളുടെ വീട്ടില്‍ വല്ലതുമുണ്ടോ? നിങ്ങളുടെ വീടിന്റെ പുറഭാഗത്ത് ആവശ്യമില്ലാത്ത വല്ലതും ഉണ്ടാക്കിവെച്ചിട്ടുണ്ടോ? അത്യാവശ്യം, ആവശ്യം എന്നീ പട്ടികയില്‍പെടാത്ത എന്തെങ്കിലും വീടിലുണ്ടോ?
<br />നിങ്ങളുടെ വീടിന്റെ പ്രധാനവാതിലിന് എത്ര രൂപ ചെലവായി? അത് ഉറപ്പും ഭദ്രതയുമുള്ളതും കാണാന്‍ കൊള്ളാവുന്നതുമാകണമെന്നതില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാവില്ല. എന്നാല്‍ എന്തിനാണ് ലക്ഷങ്ങള്‍ വിലവരുന്ന വാതില്‍? പതിനായിരങ്ങളുടെ ജനവാതില്‍?
<br />നിങ്ങളുടെ സ്വീകരണമുറിയിലെ കസേരകള്‍ ഇരിക്കാനുള്ളവ തന്നെയാണോ? അതോ അന്തസ്സ് നടിക്കാനുള്ളവയോ? ഇരിക്കാന്‍ എന്തിനാണ് പതിനായിരങ്ങളുടെ കസേര? ഇരിക്കുന്നയാള്‍ക്ക് മനസ്സമാധാനമുണ്ടെങ്കില്‍ ഏത് കസേരയിലിരുന്നാലും സ്വൈരം കിട്ടും. ഇല്ലെങ്കില്‍ ലക്ഷം രൂപയുടെ കസേരയിലിരുന്നാലും ഇരിപ്പുറക്കുകയില്ല.
<br />നിങ്ങള്‍ കിടക്കുന്ന കട്ടില് എത്രരൂപയുടേതാണ്? കിടക്കാന്‍ എന്തിനാണ് ഒരു ലക്ഷത്തിന്റെയും ഒന്നര ലക്ഷത്തിന്റെയുമൊക്കെ കട്ടില് ? കട്ടിലിന്റെ വിലയിലെ കുറവോ കൂടുതലോ ഉറക്കത്തെ ബാധിക്കുകയില്ലെന്നറിയാത്ത ആരുണ്ട്? കട്ടില് കുറഞ്ഞ വിലയുടേതായതിനാല്‍ ഉറക്കം വരാത്ത ആരെങ്കിലുമുണ്ടാകുമോ?
<br />നിങ്ങളുടെ വീട്ടില്‍ ഷോകെയ്സില്ലേ ? എന്താണ് അതിലുള്ളത്? പാത്രങ്ങളും ഗ്ലാസുകളുമാണോ? അവയൊക്കെ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കാനോ മുള്ളവര്‍ കാണാനോ? വര്‍ഷത്തില്‍ ഒരിക്കല്‍പോലും ഉപയോഗിക്കാത്ത വീട്ടുപകരണങ്ങള്‍ നിങ്ങളുടെ ഷോകെയ്സിലുണ്ടോ?
<br />നമ്മുടെ നാട്ടിലെ വലിയൊരു വിഭാഗമാളുകള്‍ക്കിന്നും സ്വന്തമായൊരു വീട് വെറും സ്വപ്നമോ സങ്കല്പമോ ആണ്. തലചായ്ക്കാന്‍ തെരുവുതിണ്ണകളെ ആശ്രയിക്കുന്നവര്‍ പോലും വളരെ വിരളമല്ല. ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും വെയിലും മഴയും ചൂടും തണുപ്പും തടുക്കനാവാത്ത ചേരികളിലും ചാളകളിലുമാണ് കഴിഞ്ഞുകൂടുന്നത്. സര്‍വവിധ സുഖസൗകര്യങ്ങളുമുള്ള വീടുകളില്‍ കഴിയുന്ന നിങ്ങള്‍ അത്തരക്കാരെക്കുറിച്ച് ഓര്‍ക്കാറുണ്ടോ? ലക്ഷത്തിന്റെ വാതിലും പതിനായിരങ്ങളുടെ കസേരയും എഴുപതിനായിരത്തിന്റെയും ലക്ഷത്തിന്റെയുമൊക്കെ കട്ടിലും വാങ്ങുന്നവര്‍ പൈശാചികമായ ഈ ധൂര്‍ത്ത് ഒഴിവാക്കി മിതത്വം പാലിച്ച് പാവങ്ങളെ സഹായിക്കുകയാണെങ്കില്‍ അത് ഇരുലോകത്തും അവര്‍ക്ക് അനുഗ്രഹമായിരിക്കും. അതുവഴി ഈ ലോകത്ത് ദരിദ്രരുടെ കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്താം. പരലോകത്ത് അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയും പ്രതിഫലത്തിന് അര്‍ഹരാവുകയും ചെയ്യാം.
<br />പത്തോ പന്ത്രണ്ടോ വര്‍ഷം ഗല്ഫില് ജോലിചെയ്തു കിട്ടുന്ന ലക്ഷങ്ങളുപയോഗിച്ച് വീടുണ്ടാക്കുന്ന പലര്‍ക്കും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയാല്‍ അത് സംരക്ഷിക്കാന്‍ പോലും സാധിക്കാതെ വരുന്നു. ആരോഗ്യകാലത്തെ അധ്വാനം മുഴുവന്‍ വീടുനിര്‍മാണത്തിനുപയോഗിച്ച് ജീവിക്കാന്‍ പ്രയാസപ്പെടുന്നവരും വിരളമല്ല. പടുകൂന്‍ കൊട്ടാരം മാത്രം മക്കള്‍ക്ക് അനന്തരാവകാശമായി നല്കി മരണമടയുന്നവരും കുറവല്ല. അതോടെ മക്കള്‍ക്ക് ആ വിട് ഈ ലോകത്തുതന്നെ ശാപവും ശല്യവുമായി മാറുന്നു. ഒരിക്കലും മറക്കാതെ ഓര്‍ക്കുക വീടിനുവേണ്ടി ചെലവിടുന്ന ഒരു രൂപയും തിരിച്ചുകിട്ടുകയില്ല. വീട് വലുതാവുന്നതിനും മോടികൂട്ടുന്നതിനുമനുസരിച്ച് സംരക്ഷണച്ചെലവ് കുറയുകയല്ല; കൂടുകയാണ് ചെയ്യുന്നത്.
<br />നമുക്ക് ഒരിക്കല്‍കൂടി ചോദിക്കാം നമ്മുടെ വീട് നമുക്ക് അനുഗ്രഹമാണോ, അതോ ശാപമോ? ഇസ്ലാം കഠിനമായി വിലക്കുകയും ഖുര്‍ആന്‍ പൈശാചികമെന്ന് വിശേഷിപ്പുക്കകയും ചെയ്ത ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും വല്ലതും അതിലുണ്ടോ? വിചാരണവേളയില്‍ എന്തിന് എന്ന് അല്ലാഹു ചോദിച്ചാല്‍ ഉത്തരം പറയാന്‍ പ്രയാസപ്പെടുന്ന എന്തെങ്കിലും വീടുനിര്‍മാണത്തിലോ വീട്ടുപകരണങ്ങളിലോ ഉണ്ടോ? ഉണ്ടെങ്കില്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുക. മക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വീടുണ്ടാക്കുമ്പോഴും വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോഴും തെ് ആവര്‍ത്തിക്കാതിരിക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുക. ഒപ്പം സാധ്യമാവുന്ന തിരുത്തുകള്‍ വരുത്തുകയും ചെയ്യുക.
<br /></span></div>
<br />സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-61585866530833017832009-07-28T03:06:00.000-07:002009-07-29T00:41:10.476-07:00പ്രക്യതിയുടെ മന്ത്രം
<br /><div>
<br /><span style="font-size:130%;"><em><span style="font-size:85%;"><span style="color:#3366ff;">മുത്തുകോയ കൊച്ചനൂര്‍</span>
<br /></span></em><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpqacbKQqh_vUqHs_H8FPcWlOMwiHfO4OpBaGKasWSoQaDyA2mLXTQyfDFBNrmtMrLBhqz77J41a2lbXdSDSR9BqM3FodCNSy0TGwL2dh8BfYSVIko8-81gThPuSo5L-RS8Nkep5l6Mmvf/s1600-h/sandstorm.JPG"><img id="BLOGGER_PHOTO_ID_5363782875345944674" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 240px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpqacbKQqh_vUqHs_H8FPcWlOMwiHfO4OpBaGKasWSoQaDyA2mLXTQyfDFBNrmtMrLBhqz77J41a2lbXdSDSR9BqM3FodCNSy0TGwL2dh8BfYSVIko8-81gThPuSo5L-RS8Nkep5l6Mmvf/s320/sandstorm.JPG" border="0" /></a>
<br />അന്നം തേടിയുള്ള യാത്രക്കിടയില്‍ ഞാന്‍
<br />എണ്ണയുടെ വാത്ത ഉറവിടം കണ്ടെത്തി
<br />എണ്ണിയാലൊടുങ്ങാത്ത പണം കൈവന്നപ്പോള്‍
<br />മണ്ണിനെ വിണ്ണാക്കി മാറ്റുവാന്‍ ഞാന്‍ ശ്രമിച്ചു
<br />
<br />വളവും വെള്ളവും വിലക്കുവാങ്ങി
<br />മരുഭൂമിയില്‍ ആരാമങ്ങള്‍ തീര്‍ത്തു
<br />അത്യൂഷ്ണത്തെ തടുക്കുവാന്‍
<br />അകത്തും പുറത്തും ശതക്കാറ്റുകള്‍ സജ്ജമാക്കി
<br />ഉഷ്ണം വിസര്‍ജിക്കുന്ന പഴുത്ത കമ്പികള്‍
<br />ശൈത്യത്തിന്റെ കുളിരെന്നെ അറിയിച്ചതേയില്ല.
<br />
<br />എന്നിട്ടും......
<br />എന്റെ സ്വൈരജീവിതത്തെ തകിടം മറിച്ച
<br />എന്റെ ശ്വസനേന്ദ്രിയങ്ങളെ അസ്വസ്ഥമാക്കിയ
<br />എന്റെ ദൂരക്കാഴ്ചയെ ഹൃസ്വമാക്കിയ
<br />പോടിക്കാറ്റിനു മുന്നില്‍ ഞാന്‍ പകച്ചുനിന്നു
<br />അപ്പോള്‍ പ്രകൃതിയെന്നോട് മന്ത്രിച്ചു;
<br />നനക്കാകില്ലൊരിക്കലും; എന്നെ ജയിക്കുവാന്‍.</span></div>
<br />സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-65395161846330290082009-07-25T02:56:00.000-07:002009-07-29T00:41:10.483-07:00മാതൃഹൃദയം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFz3f6O9Ipjd2oHDFPe6Ks-3rbwOChGQt2s3OgqN8kX_nfaMpGyKQK3XUU-WiA8LirA76h6lBO4DgSNZetRpJg8x-VqTV5G2TR6J596diw9l7IKJ5tfvqdz0zASAstfFbw8ikIizMxCLzH/s1600-h/mother..jpg"><img id="BLOGGER_PHOTO_ID_5363781818547062642" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 240px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFz3f6O9Ipjd2oHDFPe6Ks-3rbwOChGQt2s3OgqN8kX_nfaMpGyKQK3XUU-WiA8LirA76h6lBO4DgSNZetRpJg8x-VqTV5G2TR6J596diw9l7IKJ5tfvqdz0zASAstfFbw8ikIizMxCLzH/s320/mother..jpg" border="0" /></a>
<br /><div><span style="font-size:130%;">പാമരനായ ഒരു ചെറുപ്പക്കാരനോട് അയാള്‍ പറഞ്ഞൂ
<br />നിന്റെ മതാവിന്റെ ഹൃദയം പറിച്ചെടുത്ത്
<br />എനിക്കുകൊണ്ടുവന്ന് തരൂ,
<br />ഞാന്‍ നിനക്ക് മുത്തും പവിഴവും
<br />സ്വര്‍ണനാണയങ്ങളും തരാം
<br />
<br />അയാള്‍ ഊരിപ്പിടിച്ച വാളുമായിച്ചെന്ന്
<br />മാതാവിന്റെ നെഞ്ചുകീറി ഹൃദയം പുറത്തെടുത്തു.
<br />ധൃതിയില്‍ ഓടിവരുന്നതിനിടെ
<br />കാലിടറി നിലത്തുവീണ അയാളുടെ കയ്യില്‍ നിന്നും
<br />ഹൃദയം തെറിച്ചു താഴെപ്പോയി.
<br />മണ്ണുപുരണ്ട ഹൃദയം അയാളോട് ചോദിച്ചു
<br />മകനേ, നിനക്കെന്തെങ്കിലും പറ്റിയോ?
<br />
<br />ഈ രംഗം കണ്ടുനിന്ന ആകാശം
<br />കൊടും കോപത്തോടെ അയാളെ നോക്കി.
<br />മനുഷ്യനു തോന്നാത്ത ദയ
<br />അപ്പോള്‍ ആകാശത്തിന് തോന്നി
<br />മഴ ചൊരിച്ച് ആകാശം
<br />മണ്ണുപുരണ്ട ഹൃദയത്തെ കഴുകി വൃത്തിയാക്കി.
<br />
<br />കുബോധം തോന്നിയ ചെറുപ്പക്കാരന്
<br />മാനവന്‍ക്കുമുഴുവന്‍ ദൃഷ്ടാന്തമാവാന്‍
<br />സ്വയം കുത്തിമരിക്കുവാന്‍ കഠാരവലിച്ചൂരി
<br />ഒരിക്കലും പൊറുക്കാത്ത പാപം ചെയ്തതിന്
<br />എന്നെ ശിക്ഷിക്കൂ എന്ന് അട്ടഹസിച്ചു.
<br />അപ്പോള്‍ നിലത്തുകിടന്ന മാതാവിന്റെ ഹൃദയം
<br />ഇങ്ങനെ വിളിച്ചു പറഞ്ഞൂ
<br />അരുത് മകനേ, അരുത്
<br />നീ എന്റെ ഹൃദയത്തെ രണ്ടാമതും
<br />കശാപ്പുചെയ്യരുത്
<br />
<br /></span><span style="font-size:85%;">(ഒരു അറബി കവിത)
<br /></span></div>
<br />സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com2tag:blogger.com,1999:blog-230729321191480573.post-28910081294349340802009-07-25T02:11:00.000-07:002009-07-25T02:12:22.196-07:00സൌന്ദര്യം<div align="justify"><span style="font-size:130%;">പതുക്കെ പതുക്കെ വടിയും കുത്തിപ്പിടിച്ച് നടന്നുപോകുന്ന ഒരു മുത്തശ്ശിയെ കണ്ടാല്‍ ചില കുട്ടികള്‍ കല്ലെറിയും. ചിലരത് കണ്ട് ചിരിച്ച് പ്രോത്സാഹിപ്പിക്കും. ഈ എറിയുന്നവരും കണ്ട് ചിരിക്കുന്നവരും ഒരേ തരക്കാരാണ്. താണ സ്വഭാവികള്‍. പുറമെ സുന്ദരന്മാരും സുന്ദരികളും തന്നെ. പക്ഷേ, അകം സുന്ദരമല്ല; വിരൂപമാണ്. </span></div><div align="justify"><br /><span style="font-size:130%;">ആ ഏറും ചിരിയും കാണുമ്പോള്‍ ചിലര്‍ക്ക് ദുഃഖമാണ്. മുത്തശ്ശിയോടവര്‍ക്ക് കനിവും സ്നേഹവും തോന്നുന്നു. ഇവരുടെ ഉള്ളില്‍ സൗന്ദര്യമുണ്ട്.<br />ചിലര്‍ അങ്ങനെ.<br />ചിലര്‍ ഇങ്ങനെ.<br />എന്തുകൊണ്ട് ചിലര്‍ അങ്ങനെയും ചിലര്‍ ഇങ്ങനെയുമായി?<br />ആസ്വാദനത്തിന്റെ വ്യത്യാസം കൊണ്ട് തന്നെ. ചിലര്‍ക്ക് സൗന്ദര്യാസ്വാദന ശേഷിയുണ്ട്. ചിലര്‍ക്കതില്ല. തെറ്റ് വൈരൂപ്യവും ശരി സൗന്ദര്യവുമാണ്. സൗന്ദര്യാസ്വാദന ശേഷിയുള്ളവര്‍ അത് തിരിച്ചറിയുന്നു. മുത്തശ്ശശിയെ കല്ലെറിയുന്നവര്‍ ഒരു പൂങ്കാവനത്തില്‍ പോയാല്‍ അവര്‍ക്കൊരു രസവുമുണ്ടാവില്ല. പൂക്കളെ പിച്ചിച്ചീന്താനും ചെടികള്‍ പിടിച്ച് പറിക്കാനും അനുവദിച്ചാല്‍ അവര്‍ക്ക് നല്ല രസം കിട്ടുകയും ചെയ്യും.<br />ആസ്വാദനം കൊണ്ട് ആളുകളെ അളക്കാം.<br />ബുദ്ധി എല്ലാവര്‍ക്കുമുണ്ട്. മുത്തശ്ശിയെ കല്ലെറിയുന്നവര്‍ക്ക് ഒരുപക്ഷേ ഏറെയുണ്ടാവാം. ബുദ്ധിക്കല്ല ഇവിടെ പ്രാധാന്യം. ബുദ്ധിയിലേറെ ആസ്വാദനശേഷിയാണ് വ്യക്തിയെയും സമൂഹത്തെയും നന്നാക്കുന്നതും വളര്‍ത്തുന്നതും.<br />വസ്തുക്കള്‍ക്ക് മാത്രമല്ല സൗന്ദര്യമുള്ളത്. ആശയങ്ങളിലും സൗന്ദര്യവും വൈരുധ്യവുമുണ്ട്. മനുഷ്യസ്വഭാവങ്ങളിലും പ്രവര്‍ത്തികളിലുമുണ്ട് സൗന്ദര്യവും വൈരൂപ്യവും.<br />സൗന്ദര്യാസ്വാദനം ആദ്യം തുടങ്ങുക വസ്തുക്കളില്‍നിന്നാണ്. അതിലൂടെ ആശയങ്ങളിലേക്ക് വളരണം. പിന്നെ സ്വഭാവങ്ങളിലേക്കും പ്രവൃത്തികളിലേക്കും ഉയരണം. പനിനീര് പൂവിന്റെയും പുഞ്ചിരിയുടെയും സൗന്ദര്യമറിയുന്നവര്‍ കൊഞ്ഞനം കുത്തുന്നതിന്റെ വൈരൂപ്യം അറിയാതിരിക്കില്ല. ആ വൈരൂപ്യം അറിയുന്നവരേ അതില്‍ തെറ്റ് കാണുകയുള്ളൂ. കൂട്ടുകാര്‍ക്ക് മനസ്സിലായോ? ഒന്ന് നല്ലോണം ചിന്തിച്ചുനോക്കൂ. വിജയത്തിലേക്കും മഹത്വത്തിലേക്കുമുള്ള വഴി ഇതിലൂടെ.</span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-2304663335233414082009-07-25T01:54:00.000-07:002009-07-29T00:41:10.488-07:00പന്നിയും പന്നിപ്പനിയും<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgQbnE1W-fVdWlN4uUID3rOiyUwK2Tm-mBNHc5ow0Vg-WeMKyN_4Gp5xz3cuG1gUL8UFPQbmk-ASfEhWFIsZuv5T10SdoCznYsOi3J9pwSyoWDcw87iQ8Pdht00_OEC4ie5aGE6cw1Gi4p/s1600-h/pigs.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5363771772130684914" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 213px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgQbnE1W-fVdWlN4uUID3rOiyUwK2Tm-mBNHc5ow0Vg-WeMKyN_4Gp5xz3cuG1gUL8UFPQbmk-ASfEhWFIsZuv5T10SdoCznYsOi3J9pwSyoWDcw87iQ8Pdht00_OEC4ie5aGE6cw1Gi4p/s320/pigs.jpg" border="0" /></span></a><span style="font-size:130%;">
<br /></span><div align="justify">
<br /><span style="font-size:130%;">അല്ലാഹു മനുഷ്യര്‍ക്ക് നല്കിയ അനുഗ്രഹങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. പ്രപഞ്ചത്തിന്റെ ഉടമയും പരിപാലകനും സകലസൃഷ്ടികള്‍ക്കും അപാരമായ കാരുണ്യവും അനുഗ്രഹവും ചൊരിഞ്ഞുകൊണ്ടിരിക്കുന്നവനും മനുഷ്യരുടെ ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി അറബിയെന്നോ പാശ്ചാത്യനെന്നൊ കറുത്തവനെന്നോ വെളുത്തവനെന്നോ വിവേചനമില്ലാതെ സൃഷ്ടികളുടെ കര്‍മങ്ങള്‍ സദാനിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു.
<br />
<br />മനുഷ്യജീവിതത്തിന് അല്ലാഹു പ്രതേക നിയമങ്ങള്‍ നല്കിയിരിക്കുന്നു. അവന്റെ ജീവതം ഇരുലോകത്തും വിജയിക്കുവാന്‍ ആ നിയമങ്ങള്‍ അവന് പാലക്കണം. പ്രവൃത്തിയിലും ഭൗതികവിഭവങ്ങളുടെ ഉപഭോഗത്തിലുമുള്ള നിയന്ത്രണം ഈ നിയമത്തില്‍ പ്രധാനമാണ്. ഭൂമിയിലെ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടത് അവന്റെ ഉപയോഗത്തിനായാണ്. പൊതുവെ അവയെല്ലാം ഉപയോഗിക്കല്‍ അനുവദനീയവും. വിശുദ്ധ ഖൂര്ആന് പറയുന്നു ഏതെല്ലാമാണ് അവര്‍ക്ക് അനുവദിക്കപ്പെട്ടത് എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് നുവദിക്കപ്പെട്ടിരിക്കുന്നു. (ഖുര്‍ആന്‍ 5: 4 )</span></div>
<br />
<br /><div align="justify">
<br /><span style="font-size:130%;">എന്നാല്‍ ചില വസ്തുക്കള്‍ വിലക്കപ്പെട്ടിരിക്കുന്നു. ഒരു വസ്തു അല്ലാഹു നിഷിദ്ധമാക്കിയാല്‍ അതിന്റെ കാരണങ്ങളും അതിലെ ദോഷവും എന്താണെന്ന് എല്ലാവര്ക്കും എപ്പോഴും മനസ്സലായിക്കൊള്ളണമെന്നില്ല. ചിലര്‍ക്കറിയാവുന്നത് ചിലര്‍ക്ക് മനസ്സിലായില്ലെന്ന് വന്നേക്കാം. ഒരു കാലഘട്ടത്തില്‍ അവ്യക്തമായ കാര്യങ്ങള്‍ പിന്നീടൊരിക്കല്‍ വ്യക്തമായി എന്നും വരാം. </span></div>
<br />
<br /><div align="justify">
<br /><span style="font-size:130%;">പന്നിമാംസം അല്ലാഹു നിഷിദ്ധമാക്കിയ ആഹാരപദാര്‍ഥമാണ്. മനുഷ്യര്‍ പന്നിയെ ചീത്തമൃഗമായി കാണുകയും വെറുക്കുകയും ചെയ്യുന്നു. അതിന് ഏവും ഇഷ്ടപ്പെട്ട ഭക്ഷണം മാലിന്യങ്ങളും വിസര്‍ജ്യവസ്തുക്കളുമാണ്. പന്നിമാംസം ഭക്ഷിക്കുന്നത്, പ്രത്യേകിച്ച് ഉഷ്ണമേഖലയില്‍, ദോഷകരമാണെന്ന് -ആരോഗ്യത്തിന് ഹാനികരമാണെന്ന് ആധുനികവൈദ്യശാസ്ത്രം സഥിരീകരിച്ചിരിക്കുന്നു. മാരകമായ കൊക്കപ്പുഴുവും മു വിരകളും ഉണ്ടാവാന്‍ പന്നിമാംസം ഭക്ഷിക്കുന്നത് കാരണമാകുമെന്നും വിദഗ്ദര്‍ അഭിപ്രയപ്പെട്ടിട്ടുണ്ട്. </span></div>
<br />
<br /><div align="justify">
<br /><span style="font-size:130%;">ഇപ്പോള്‍ ലോകത്തെയാകെ ഭീതിയിലാഴ്ത്തി പന്നിപ്പനിയെന്ന ഒരു പുതിയ രോഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പന്നികളില്‍നിന്ന് മനുഷ്യരിലേക്കും പിന്നെ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പടര്‍ന്ന് ഇരുപതോളം രാജ്യങ്ങളിലായി ആയിരക്കണക്കിനാളുകളെ ഈ രോഗം ബാധിച്ചിരക്കുന്നു. നൂറുക്കണക്കിനാളുകള്‍ ഇതിനകം മരണപ്പെടുകയും ചെയ്തു. എല്ലാ രാജ്യങ്ങളും ഇപ്പോള്‍ പന്നിപ്പനിക്കെതിരെ ജാഗ്രതയിലാണ്. </span></div>
<br /><div align="justify">
<br /><span style="font-size:130%;">ദൈവംതമ്പുരാന് വിലക്കിയ കാര്യങ്ങളിലൊക്കെയും അന്തിമവിശകലനത്തില്‍ നാശം പതിയിരിക്കുന്നു എന്ന തിരിച്ചറിവ് മനുഷ്യനെന്നുണ്ടാവുമോ അന്നേ മനുഷ്യന് രക്ഷപ്പെടൂ. </span></div>
<br />സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-20736803833323394552009-07-25T01:42:00.000-07:002009-07-29T00:41:10.493-07:00നബിയുടെ ഹിജ്റ ബൈബിളില്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEtMIOZJoZEnUQiVgvQJllAP1nD8Z6hyphenhyphenAA47YQAyhEWDJyUHI3LeEjxoOW0v9AwIY5MMCsYXdEwTrpu3rWON9CuHrfYhvY9rqblH77tDj8S76hc6En4BeJoFmvJq2SF0Izy3g_Kr8exAnk/s1600-h/hihra.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5363773271654323794" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 214px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEtMIOZJoZEnUQiVgvQJllAP1nD8Z6hyphenhyphenAA47YQAyhEWDJyUHI3LeEjxoOW0v9AwIY5MMCsYXdEwTrpu3rWON9CuHrfYhvY9rqblH77tDj8S76hc6En4BeJoFmvJq2SF0Izy3g_Kr8exAnk/s320/hihra.jpg" border="0" /></span></a><span style="font-size:130%;">
<br /></span><div align="justify">
<br /><span style="font-size:130%;"><span style="font-size:85%;color:#009900;"><em>പി.പി അബ്ദുര്‍റസാഖ് പെരിങ്ങാടി</em></span>
<br />
<br />ബൈബിള്‍ പുതിയ നിയമവും പഴയ നിയമവും നിരവധി പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ആദരണീയരായ ക്രിസ്ത്യന്‍ പുരോഹിതന്മാരോടും അച്ചന്മാരോടും സോവിയ് യൂനിയന്റെ ശിഥിലീകരണത്തെക്കുറിച്ചോ സെപ്ംബര്‍ പതിനൊന്നിനെക്കുറിച്ചോ അതുമല്ലെങ്കില്‍ അമേരിക്കയുടെ അഫ്ഗാന് -ഇറാഖ് അധിനിവേശത്തെക്കുറിച്ചോ ചോദിച്ചാല്‍ മിക്കവാറും നമുക്ക് കിട്ടുന്ന ഉത്തരം അത് നേരത്തെ ബൈബിള്‍ പ്രവചിച്ചതാണ് എന്നായിരിക്കും. ഈ ഉത്തരത്തിലെ ശരി തെറ്റ് പരിശോധിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. മറിച്ച്, ഇത്തരം പ്രവചനങ്ങളുടെ കാര്യത്തില്‍ വാചാലരാവുന്നവര്‍, വ്യക്തമായ മറ്റുചില ബൈബിള്‍ പ്രവചനങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന അര്‍ഥഗര്‍ഭമായ മൗനത്തെ അനാവരണം ചെയ്യുകയാണ്. ചില -പ്രവചനങ്ങള്‍- വ്യഖ്യാനിച്ചൊപ്പിച്ച് സൃഷ്ടിക്കുന്നവര്‍ തന്നെ വ്യഖ്യാനിച്ചൊപ്പിച്ച് ഇല്ലാതാക്കാനും സമര്‍ഥരാണ്. അങ്ങനെ തമസ്കരിക്കപ്പെട്ട ചില പ്രവചനങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.
<br />വെറും എഴുപത് വര്‍ഷത്തെ പ്രതിഭാസമായി ഉദിച്ചസ്തമിച്ച സോവിയ് യൂനിയന്റെ ശിഥിലീകരണം വരെ ഉള്‍ക്കൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഗ്രന്ഥത്തിന്, മൈക്ക്ല് എച്ച്. ഹാര്‍ട്ടിന്റെ അഭിപ്രയത്തില്‍ മനുഷ്യചരിത്രം കണ്ട ഏവും വലിയ നേതാവിനെ സംബന്ധിച്ച് മൗനിയാവാന്‍ സാധിക്കുമോ? അമേരിക്കയുടെ ഇറാഖ് അധിനിവേശം വരെയുള്ള പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളു ന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഗ്രന്ഥത്തിന് റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ പതനത്തിന് ചരിത്രപരമായി കാരണക്കാരനായ, സമകാലിക സംഭവവികാസങ്ങളില്‍ തന്റെ അധ്യാപനങ്ങളിലൂടെ ചരിത്രത്തിന്റെ ഗതിയെ തിരിച്ചുവിടുന്ന മഹദ്വ്യക്തിത്വത്തെ വിസ്മരിക്കാനാവുമോ? തോമസ് കാര്‍ലൈലിന് പ്രവാചകന് മുഹമ്മദിന്റെ ജീവിതം ചരിത്രത്തിലെ ഒരത്ഭുതപ്രതിഭാസമായിരുന്നു. ലാമാര്ട്ടിന്, ഗിബ്ബൺ, ടോയന്‍ബി, എച്ച്.ജി വെല്‍സ്, വില്‍ ഡ്യൂറണ്ട് തുടങ്ങിയ മാനുഷ്യകത്തിന്റെ ചരിത്രം രേഖപ്പെടുത്തിയവര്‍ക്കൊക്കെ പ്രവാചകന് മുഹമ്മദ് ചരിത്രത്തിലെ ഏവും വലിയ വഴിത്തിരിവായിരുന്നു. ചരിത്രത്തിന് അതിന്റെ പിറകില്‍ വിട്ടുപോവാന്‍ സാധിക്കാത്ത ചരിറ്റ‍്രത്തോടൊപ്പം തന്നെ ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുകയും നിര്‍ണായക ദശാസന്ധികളില്‍വെച്ച് ചരിത്രത്തിന് വഴികാട്ടിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവാചകന് മുഹമ്മദിനെക്കുറിച്ച് പ്രവചനങ്ങളുടെ പുസ്തകം കൂടിയായ ബൈബിള്‍ പരാമര്‍ശിക്കാതിരിക്കുക സാധ്യമാണോ? ചരിത്രത്തിന്റെ പൂര്‍ണവെളിച്ചത്തില്‍ വായിച്ചെടുക്കാവുന്ന ഈ വ്യക്തിത്വത്തെക്കുറിച്ച് ബൈബള്‍ എന്തെങ്കിലും പറയുന്നുണ്ടോ?
<br />
<br />മുഹമ്മദില്‍ പ്രവാചകത്വം ആരോപിക്കപ്പെട്ടതല്ല. അത് അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാത്തവിധം തെളിവുസഹിതം നിരന്തരമായി അവകാശപ്പെട്ടതും അദ്ദേഹത്തിന്റെ ജനതയും പില്ക്കാല സമൂഹവും അംഗീകരിച്ചുകൊടുത്തതുമാണ്. ഇതു സംബന്ധമായി മുഹമ്മദ് ആവര്‍ത്തിച്ച് അവകാശപ്പെട്ട മറ്റൊരു കാര്യമാണ് അദ്ദേഹത്തിന്റെ ആഗമനത്തെക്കുറിച്ച് പൂര്‍വവേദങ്ങള്‍ പ്രവചിച്ചിരുന്നുവെന്നത്. ചരിത്രപരമായി ചിന്തിച്ചാല്‍ അദ്ദേഹത്തിലാദ്യമായി വിശ്വസിച്ചത് ക്രിസ്ത്യന്‍പിതനും പുരോഹിതനുമായിരുന്ന വറഖതുബ്നു നൗഫലാണ്. അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ ആദ്യമായി വിശ്വസിച്ച രാജാവ് എത്യേപ്യയിലെ ക്രിസ്ത്യന്‍ രാജാവായ നേഗസാണ്. ആദ്യമായി ഇസ്ലാമിലേക്ക് കടന്നുവന്ന ഗോത്രങ്ങളിലൊന്ന് ആധുനികയമനിലെ നജ്റാനെന്ന പ്രദേശത്തെ ക്രിസ്ത്യന്‍ ഗോത്രമായിരുന്നു. എന്തിന് പറയുന്നു, മധ്യപൗരസ്ത്യദേശത്തെ ഇഷാഖിന്റെയും ഇസ്മാഈലിന്റെയും വംശപരമ്പരയിലെ 95 ശതമാനം അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കുകയായിരുന്നു. ചരിത്രപരമായി ഇസ്മാഈലിന്റെ പിന്മുറക്കാരായിരുന്ന അറബ്സമൂഹം മുഹമ്മദിന്റെ ആഗമനത്തിനുശേഷം മുന്‍വംശങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന ഭാഷാസമൂഹമായത് അങ്ങനെയാണ്. വംശീയമായി ഇഷാഖിന്റെയും ഇസ്മാഈലിന്റെയും വംശപരമ്പരയിലെ ജനങ്ങളെയാസകലം ആധുനിക അറബ്സമൂഹം ഉള്‍ക്കൊള്ളുന്നു. യൂറോപ്പും പാശ്ചാത്യ ക്രിസ്തീയതയും ഇപ്പോഴും വെച്ചുപുലര്‍ത്തുന്ന വംശീയതയും ഇഷാഖിനും ഇസ്മാഈലിനും ഇടയിലെ കൃത്രിമമായ വിവേചനവും മധ്യപൗരസ്ത്യദേശത്ത് ഉണ്ടായിരുന്നില്ലയെന്ന് ഇസ്മാഈലിനെയും പ്രവാചകന് മുഹമ്മദിനെയും മധ്യപൗരസ്ത്യദേശത്ത ജനങ്ങള്‍ സ്വീകരിച്ചതില്‍ നിന്നും ആശേഷിച്ചതില്‍നിന്നും സുതരാം വ്യക്തമാണ്.
<br />
<br />വിശുദ്ധഖുര്ആന് തോറയിലും ഇഞ്ചീലിലും പ്രവാചകന് മുഹമ്മദിന്റെ ആഗമനം പ്രവചിക്കപ്പെട്ടിരുന്നുവെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ട്. വേദസൂക്തങ്ങളിലെ പ്രവചനങ്ങളെ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന മധ്യപൗരസ്ത്യദേശത്തെ ബഹുഭൂരിപക്ഷം വേദക്കാരും ആ അവകാശവാദം ശരിയായിരുന്നുവെന്ന് അംഗീകരിച്ചുകൊടത്തിട്ടുമുണ്ട്. പ്രവാചകന് മുഹമ്മദിന്റെ ചരിത്രത്തിന്റെ പൂര്‍ണവെളിച്ചത്തിലുള്ള ജീവിതവും മുകളില്‍ പറഞ്ഞ ചരിത്രപശ്ചാത്തലവും ഒരു സത്യാന്വേഷകനെ ഈ അവകാശവാദത്തിന്റെ പ്രമാണികവും ചരിത്രപരവുമായ സാധുത പരിശോധിക്കാന്‍ പ്രേരിപ്പിച്ചേ തീരൂ.
<br />
<br />“തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍ അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി വിശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധവസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു.“ (ഖുര്‍ആന്‍ 7 1:57)
<br />“നാം വേദം നല്കിയ ജനം ഈ പ്രവാചകനെ സ്വസന്താനങ്ങളെ അറിയുന്നത് പോലെ അറിയുന്നു. പക്ഷേ, അവരിലൊരു വിഭാഗം അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാണ്.“( 21:46)
<br />“മര്‍യമിന്റെ മകന് ഈസാ പറഞ്ഞ സന്ദര്‍ഭം അനുസ്മരിക്കുക ഇസ്രാഈല്‍ സന്തതികളേ, ഞാന്‍ എന്റെ മുമ്പിലുള്ള തോറയെ സത്യപ്പെടുത്തിയും എനിക്കുശേഷം വരാനിരിക്കുന്ന അഹ്മദ് എന്ന പേരിലുള്ള പ്രവാചകനെ സംബന്ധിച്ച് സന്തോാഷവര്ത്ത അറിയിക്കുന്നവനുമായി നിങ്ങളിലേക്ക് അയക്കപ്പെട്ട ദൂതനാകുന്നു“( 6:16)
<br />പുതിയ നിയമത്തിലും പഴയ നിയമത്തിലും പരന്നുകിടക്കുന്ന വിശുദ്ധഖുര്‍ആന്റെ അവകാശവാദത്തെ പിന്‍ബലപ്പെടുത്തുന്ന നിരവധി ബൈബിള്‍ സൂക്തങ്ങളില്‍ (ആവര്‍ത്തനപുസ്തകം 18:15, 18:18, 21:21; സങ്കീര്‍ത്തനങ്ങള്‍ 11822-23; ഹബക്കൂക് 33-4, മത്തായി 2142-43, യോഹന്നാന് 14 :12-17, 26-28, 167-14......) പ്രവാചകജീവിതത്തിലെയും മനുഷ്യചരിത്രത്തിലെയും ഏവും നിര്‍ണായകസംഭവമായ ഹിജ്റയെ പരാമര്‍ശിക്കുന്നതും പരസ്പരം പിന്‍ബലപ്പെടുത്തുന്നതുമായ മൂന്ന് പഴയ നിയമ സൂക്തങ്ങളെ മാത്രം വിശകലനവിധേയമാക്കുകയാണ് ഈ ലേഖനം.
<br />
<br /></span><span style="font-size:130%;"><strong><u>അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം
<br /></u></strong>((ദേദാന്യരുടെ സാര്‍ഥഗണങ്ങളായുള്ളോരേ, നിങ്ങള്‍ അറേബ്യയിലെ കാട്ടില്‍ രാപാര്പ്പിന്. തേമാ ദേശനിവാസികളേ, നിങ്ങള്‍ ദാഹിച്ചിരിക്കുന്നവന്ന് വെള്ളം കൊണ്ടു ചെല്ലുവീന്; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്ന് എതിരേല്പിന്. ഊരിയ വാളിനെയും കുലച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഓടുന്നവര്‍ തന്നെ. കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയതു കൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരാണ്ടിനകം കേദാരിന്റെ ശക്തിയൊക്കെയും പോകും. കേദാര്യരില്‍ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തില്‍ ശേഷിക്കുന്നവര്‍ ചുരുക്കമായിരിക്കും. ഇസ്രായീല്യന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയത്തിരക്കുന്നത്)) (യെശയ്യാവ് 21:13-17).
<br />ഈ പ്രവചനത്തിലുള്‍ക്കൊണ്ടിരിക്കുന്ന ഖിതവും അവിതര്‍ക്കിതവുമായ വസ്തുതകള്‍ താഴെ പറയുന്നവയാകുന്നു
<br />1. ഈ പ്രവചനം ചരിത്രപരമായി പുലരുന്നത് അറേബ്യയിലാണ്. കാരണം പ്രവചനത്തിന്റെ ശീര്‍ഷകം തന്നെ അറബി ദേശത്തെക്കുറിച്ചുള്ള പ്രവാചകം എന്നാകുന്നു. അതുകൊണ്ടു തന്നെ, ഈ പ്രവചനത്തിന്റെ സാക്ഷാത്കാരം നടന്നോ ഇല്ലേ എന്ന് അറബ് ചരിത്രവുമായി തട്ടിച്ചുനോക്കി വേണം തീരുമാനിക്കാന്‍. </span></div>
<br />
<br /><div align="justify">
<br /><span style="font-size:130%;">2. ഈ പ്രവചനം മൂന്ന് സമയബന്ധിതമായ സംഭവങ്ങളെ ഉള്‍ക്കൊള്ളുന്നു
<br />
<br />എ) വിശ്വാസിസംഘത്തിന്റെ സ്വദേശം വെടിഞ്ഞുള്ള പാലായനവും മറ്റൊരു ദേശത്ത് കിട്ടുന്ന സ്വീകരണവും.
<br />
<br />ബി) പലായനത്തിന്റെ രണ്ടാം വര്‍ഷം പലായനം ചെയ്തവര്‍ക്കും എവിടെ നിന്നാണോ പലായനം ചെയ്തത് ആ ദേശക്കാര്‍ക്കും ഇടയില്‍ നടക്കുന്ന നിര്‍ണായകമായ യുദ്ധം.
<br />
<br />സി) ഈ യുദ്ധത്തില്‍ പലായനം ചെയ്തവര്‍ നേടുന്ന നിര്‍ണായകവിജയംഡൈക്കിന്റെ ബൈബിള്‍ കമന്ററി പരിശോധിക്കുക. പലായനം, യുദ്ധം തുടങ്ങി രണ്ട് സമയബന്ധിത പ്രവചനങ്ങളെ ഈ പ്രവചനം ഉള്‍ക്കൊള്ളുന്നതായി അദ്ദേഹം പരാമര്‍ശിച്ചതു കാണാം. പക്ഷേ, ഈ രണ്ട് സമയബന്ധിത പ്രവചനങ്ങളെയും അദ്ദേഹം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും സംയോജിപ്പിക്കാതെ വിട്ടേക്കുകയാണ് ചെയ്തിരിക്കുന്നത്.
<br /></span></div>
<br />
<br /><div align="justify"><span style="font-size:130%;">3. ദേദാന്യരുടെ സാര്‍ഥഗണങ്ങളായുള്ളോരേ- എന്നതുകൊണ്ട് ഇസ്മാഈലിന്റെ പിന്മുറക്കാരെയാണ് ഉദ്ദേശിക്കുന്നത്. ഡൈക്കിന്റെ ബൈബിള്‍ വിശദീകരണം നോക്കുക
<br /></span></div>
<br />
<br /><div align="justify"><span style="font-size:130%;">4. പലായനം ചെയ്തത് കേദാരില്‍ നിന്നും തേമാനിലേക്കാണ്. ഈ രണ്ടു പ്രദേശവും അറേബ്യയിലുള്ളതാണ്.
<br /></span></div>
<br />
<br /><div align="justify"><span style="font-size:130%;">5. യുദ്ധം നടക്കുന്നത് പലായനത്തിന്റെ ഒരു വര്‍ഷത്തിനുശേഷമാണ്. യുദ്ധത്തിലെ കക്ഷികള്‍ തേമായിലേക്ക് പലായനം ചെയ്തവരും കേദാര്യരുമാണ്.
<br /></span></div>
<br />
<br /><div align="justify"><span style="font-size:130%;">6. കേദാരുകാരാണ് അംഗസംഖ്യയിലും ആയുധത്തിലും ശക്തരെങ്കിലും തേമാ ദേശക്കാരാണ് യുദ്ധത്തില്‍ ജയിക്കുക. ഈ യുദ്ധത്തെ തുടര്‍ന്ന് കേദാരിന്റെ ശക്തി മുഴുവന്‍ ക്ഷയിച്ചുപോകും.
<br /></span></div>
<br />
<br /><div align="justify"><span style="font-size:130%;">7. അറേബ്യയിലെ തേമാന്‍, കേദാര്‍ എന്നീ പ്രദേശങ്ങളില്‍ കേദാര്‍ സ്ഥലനാമം ബൈബിളനുസരിച്ച് ഉത്ഭവിച്ചത് ഇസ്മാഈലിന്റെ രണ്ടാമത്തെ പുത്രനില്‍ നിന്നാണ് (ഉല്പത്തി 25:13; 1-ആം ദിനവൃത്താന്തങ്ങള്‍ 1:29; ഇസക്ക്യേല്‍ 27:21 )
<br /></span></div>
<br />
<br /><div align="justify"><span style="font-size:130%;">8. ഇസ്മാഈല്‍ അറബ് ചരിത്രമനുസരിച്ച് മക്കയിലാണ് സ്ഥിരതാമസമാക്കിയത്. അറബികള്‍ വംശപരമായി ഇസ്മാഈലിന്റെ പിന്‍മുറക്കാരാകുന്നു.
<br /></span></div>
<br />
<br /><div align="justify"><span style="font-size:130%;">ഇനി മുകളില്‍ പറഞ്ഞ പ്രവചനത്തിലെ വസ്തുതകള്‍ മനസ്സിലാക്കാന്‍, പ്രവചനത്തില്‍ പറയുന്ന പലായനവും യുദ്ധവും ചരിത്രപരമായി ലൊക്കേറ്റ് ചെയ്യുകയും അതിനെ അറബ്ചരിത്രവുമായി സംയോജിപ്പിക്കുകയും ചെയ്താല്‍ മതി. അപ്പോള്‍ കേദാര്‍, തേമാ തുടങ്ങിയ പുരാതന അറബ് സഥലനാമങ്ങളുടെ ആധുനികനാമങ്ങളും തിരിച്ചറിയാന്‍ സാധിക്കും. </span></div>
<br />സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-21221218843146331182009-06-28T03:09:00.000-07:002009-06-28T03:20:50.640-07:00കാന്‍സര്‍ എന്ത് എങ്ങനെ?<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoj9HqW5hv3uqC_UpdCt-xbCM-iMI1ZkRX1jcb0VCwKDVMOtXpIxtCU6LcZ46wfUBoruE5DDCrBw0SZoeUuMN-F6suXBysVq5zSE8yUdJT11uqc0cxBXy3hKjPP8xe5TdPmHABovyjXkUg/s1600-h/cancer.jpg"><img id="BLOGGER_PHOTO_ID_5352321254837939058" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 256px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoj9HqW5hv3uqC_UpdCt-xbCM-iMI1ZkRX1jcb0VCwKDVMOtXpIxtCU6LcZ46wfUBoruE5DDCrBw0SZoeUuMN-F6suXBysVq5zSE8yUdJT11uqc0cxBXy3hKjPP8xe5TdPmHABovyjXkUg/s320/cancer.jpg" border="0" /></a><br /><div align="justify"><span style="font-size:85%;color:#3333ff;"><em>ഡോ. അഷ് റഫ്</em></span></div><br /><div align="justify"><span style="font-size:130%;">ഒരിക്കലും മാറില്ല എന്ന് പെതുവെ ജനങ്ങള്‍ ത്ദ്ധരിച്ചിരിക്കുന്ന ഒരസുഖമാണ് കാന്‍സര്‍. ശരീരകോശങ്ങള്‍ ക്രമാതീതമായി വളരുന്ന പ്രകിയയാണ് കാന്‍സര്‍ അസുഖങ്ങളില്‍ കണ്ടുവരുന്നത്. 100ല്‍ അധികം കാന്‍സറുകള്‍ വിവിധ രൂപങ്ങളില്‍ കണ്ടുവരുന്നു. നിയന്ത്രണാധീനമായി വിഭജിക്കുന്ന കോശങ്ങള്‍ ഒരു മുഴപോലെയാവുമ്പോള്‍ അതിനെ ട്യൂമര്‍ എന്നു വിളിക്കും. ട്യൂമറുകള്‍ മനുഷ്യശരീരത്തിലെ നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തെയും ദഹനപ്രകിേയും തടസ്സപ്പെടുത്തുകയും അതില്‍ നിന്നും സ്രവിക്കുന്ന ഹോര്‍മോണുകള്‍ ശരീരപ്രവര്‍ത്തനത്തെ താറുമാറാക്കുകയും ചെയ്യുന്നു. ട്യമറുകള്‍ രണ്ട് തരമുണ്ട്. ഒരു പ്രത്യേക സ്ഥാനത്ത് നില്‍ക്കുകയും ക്ലിപ്തമായ വളര്ച്ചയുമുള്ള ട്യൂമറുകളാണ് ബിനൈല്‍ ട്യൂമറുകള്‍.<br /><br />മാലിഗന്നന്റ് ട്യൂമറുകള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം വഴി സഞ്ചരിക്കുകയും നല്ലകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പുതിയ രക്തക്കുഴലുകള്‍ ഈ ട്യമറിലേക്ക് വളര്‍ന്ന് അതിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇങ്ങനെ വ്യാപിക്കുന്ന ട്യൂമര്‍കോശങ്ങള്‍ മുള്ള കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നു.<br /><br /><strong><span style="color:#3366ff;">എന്താണ് കാരണം?</span></strong><br />ശരീരത്തിലെ സാധാരണ കോശങ്ങള്‍ ഒരുക്രമപ്രകാരമായിട്ടാണ് വളരുകയും വിഭജിക്കുകയും ശേഷം നശിക്കുകയും ചെയ്യുന്നത്. പക്ഷേ, കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ ദ്രുതഗതിയില്‍ ക്രമാതീതമായി വളരുകയും വിഭജിക്കുകയും ചെയ്യുന്നു. ഇത് സംഭവിക്കുന്നത് പലപ്പോഴും ശരീരകോശങ്ങളുടെ സൂക്ഷ്മ ഘടകങ്ങളായ DNA ക്ക് വരുന്ന തകരറു മൂലമാണ്. </span></div><br /><div align="justify"><span style="font-size:130%;"><br /><span style="color:#3366ff;"><strong>കാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍</strong><u><br /></u></span>പുകയില, ആസ്ബെസ്റ്റോസ്, ആര്‍സെനിക്മെല്‍ റേഡിയേഷന്, അമിതമായ സൂര്യപ്രകാശം, വാഹനങ്ങളില്‍ നിന്നുള്ള പുക, ചിലതരം വൈറസുകള്‍ തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. ജനിതകപരമായ കാരണങ്ങളാല്‍ ചിലകുടുംബങ്ങളില്‍ കാന്‍സര്‍ കണ്ടുവരുന്നു.<br /><br /><span style="color:#3366ff;"><strong>ലക്ഷണങ്ങള്‍</strong> </span><br />കാന്‍സര്‍ ലക്ഷണങ്ങള്‍ അത് സ്ഥിതി ചെയ്യുന്ന സ്ഥലം, എവിടേക്ക് വ്യപിച്ചു, എത്ര വലുതാണ് എന്നിങ്ങനെ പലകാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ചില കാന്‍സറുകള്‍ മുഴകളായി പ്രത്യക്ഷപ്പെടുന്നു. മു ചിലത് തൊലിയുടെ നിറവ്യത്യാസരൂപത്തില്‍ വരുന്നു. വായിലുള്ള കാന്‍സര്‍ വെളുത്ത നിറത്തിലുള്ള വളര്‍ച്ചയായികാണുന്നു. തലച്ചോറിനെ ബാധിക്കുന്ന ടൂമറുകള്‍ പലരീതിയിലും ലക്ഷണങ്ങള്‍ കാണിക്കാം. തലവേദന, ശരീരഭാഗം കുഴയല്‍, കാഴ്ചക്കുറവ്, ചര്‍ദ്ദി തുടങ്ങിയവയാണ് ചില ലക്ഷണങ്ങള്‍. വയറിലുള്ള കാന്‍സറുകള്‍ വയറുവേദന, മഞ്ഞപിത്തം, വയറിളക്കം, മലബന്ധം, മലത്തിലൂടെയുള്ള രക്തം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നു. മൂത്രമൊഴിക്കാനുള്ള തടസ്സമോ അല്ലെങ്കില്‍ മൂത്രം അധികം ഒഴിക്കുന്നതോ മൂത്രാശയ കാന്‍സറിനെ സൂചിപ്പിക്കുന്നു.<br />കുടാതെ പനി, തളര്‍ച്ച, വിളര്‍ച്ച, തൂക്കക്കുറവ്, അമിതമായ വിയര്‍പ്പ്, ക്ഷീണം, ചുമ, ശബ്ദവ്യത്യാസം എന്നിങ്ങനെ പല ലക്ഷണങ്ങളുണ്ടാവാം.<br />കഴുത്തിലേയും കക്ഷത്തിലേയും ഗ്രന്ഥികളുടെ വീക്കം കുട്ടികളില്‍ രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങളായേക്കാം. കാന്‍സര്‍ ശരീരത്തിന്റെ മിക്കവാറും എല്ലാ അവയവങ്ങളേയും ബാധിച്ചേക്കാം. </span></div><span style="font-size:130%;"><br /><div align="justify"><br /><strong><span style="color:#3366ff;">എങ്ങനെ കണ്ടു പിടിക്കാം<br /></span></strong>രക്തപരിശോധന, എക്സ്റേ, വിവിധതരം സ്കാനുകള്‍, എന്‍ഡോസ്കോപി, എന്നിങ്ങനെയുള്ള പരിശോധനകള്‍ കാന്‍സര്‍ കണ്ടുപിടിക്കുന്നതിന് സഹായിക്കും. ചിലപ്പോള്‍ ട്യൂമറുകളില്‍ നിന്ന് നീര് കുത്തിയെടുത്ത് മൈക്രോസ്കോപ്പിലൂടെ വിശകലനം ചെയ്ത് കാന്‍സര്‍ കണ്ടുപിടിക്കാം. </div><br /><div align="justify"><br /><strong><span style="color:#3366ff;">എങ്ങനെ ചികിത്സിക്കാം.<br /></span></strong>ചികിത്സ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. കാന്‍സര്‍, എവിടെ സ്ഥിതി ചെയ്യുന്നു. എത്രമാത്രം വളര്‍ന്നിരിക്കുന്നു. രോഗിയുടെ പ്രായം ആരോഗ്യസ്ഥിതി തുടങ്ങിയവയാണവ. പല കാന്‍സറുകളും ചികിത്സിച്ച് ഭേദമാക്കാം. ഓപറേഷന് റേഡിയേഷന്, കീമോതെറാപി, എന്നിവയാണ് ചികത്സാരീതികള്‍.<br /><span style="color:#3366ff;"><strong></strong></span></div><br /><div align="justify"><span style="color:#3366ff;"><strong>എങ്ങനെ തടയാം.</strong> </span></div><br /><div align="justify">പുകവലി ഉപേക്ഷിക്കുക, ശക്തമായ സൂര്യപ്രകാശത്തില്‍ നിന്നും വിട്ടു നില്ക്കുക, വ്ല മുറുക്കുന്നത് ഒഴിവാക്കുക, കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക, മഞ്ഞപ്പിത്തത്തിനെതിരെ കുത്തിവെപ്പുകള്‍ എന്നിവ കാന്‍സര്‍ തടയാനുള്ള മാര്‍ഗങ്ങളാണ്. സ്ത്രീകളില്‍ സ്തനപരിശോധന papsmear എന്നിവ യഥാക്രമം സ്തനാര്‍ബുദം, ഗര്‍ഭപാത്ര കാന്‍സര്‍ എന്നിവ തടയാന്‍ ഒരു പരിധിവരെ സഹായിക്കും. </span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-66621660171685254952009-06-28T02:49:00.000-07:002009-06-28T03:05:58.402-07:00ഇസ്ലാമും മുതലാളിത്തവും -2<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnv3rm6GzffUAWO8rL04AUpY1UYkvo-xDbQDRI8hhX-6cY98RkyopP9iU_vZefeo35RKuKsuxxT7KsXJtV2vpZSPwsCotrdhbAkem0wftGGrEQKgNk7EvUy5g7riCqYqS8B7bPmqBlnO6u/s1600-h/enjoy_capitalism.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5338924873134868802" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 310px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnv3rm6GzffUAWO8rL04AUpY1UYkvo-xDbQDRI8hhX-6cY98RkyopP9iU_vZefeo35RKuKsuxxT7KsXJtV2vpZSPwsCotrdhbAkem0wftGGrEQKgNk7EvUy5g7riCqYqS8B7bPmqBlnO6u/s320/enjoy_capitalism.jpg" border="0" /></span></a><span style="font-size:130%;"><br /></span><div align="justify"><span style="font-size:130%;">സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധന്‍മാര്‍ പറയുന്ന മറ്റൊരു സംഗതി - ആധുനിക കാലഘട്ടത്തിലെ ഒരു അനുഭവസത്യം കൂടിയാണത് - മുതലാളിത്ത സമ്പ്രദായത്തിെന്റ കടുത്ത മത്സരം അന്തിമമായി ചെറുകിട സ്ഥാപനങ്ങളുടെ തകര്‍ച്ചയില്‍ കൊണ്ടെത്തിക്കുമെന്നതാണ്. അല്ലെങ്കില്‍ അവ വന്‍കിട കമ്പനികളില്‍ ലയിച്ചുചേരേണ്ടിവരും. ഈ രണ്ടു രൂപങ്ങളും അവസാനം കുത്തകയും പൂഴ്ത്തിവെപ്പും അനിവാര്യമാക്കിത്തീര്‍ക്കുന്നു. പൂഴ്ത്തിവെപ്പാകട്ടെ പ്രവാചെന്റ ഖണ്ഡിത ശാസനയിലൂടെ ഇസ്ലാം ശക്തിയായി നിരോധിച്ചിട്ടുള്ളതുമാണ്.<br /><br />ഇക്കാരണങ്ങളാല്‍ മുതലാളിത്തം പിറന്നുവീണത് ഇസ്ലാമിെന്റ മടിത്തട്ടിലായിരുന്നെങ്കില്‍ ഇന്നത്തെ രുപത്തിലുള്ള വൃത്തികെട്ട ചൂഷണത്തിലേക്കും യുദ്ധങ്ങളിലേക്കും സാമ്രാജ്യത്വത്തിലേക്കും നയിച്ച ഒരു പരിണാമം അതിന് സംഭവിക്കുമായിരുന്നില്ല. അപ്പോള്‍ പിന്നെ അതിെന്റ ഗതിയെന്താകുമായിരുന്നു? ഇസ്ലാമിക കര്‍മശാസ്ത്രം ചെന്നെത്തിയ ലളിത വ്യവസായങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ അത് ഒതുങ്ങിക്കൂടുമായിരുന്നോ? അതോ ഇന്നത്തെ ഭീഷണമായ വിപത്തിനു പകരം. നന്മയുടെ മാര്‍ഗത്തിലൂടെ അത് മുന്നേറുമായിരുന്നോ? വ്യവസായത്തിെന്റ മുരടിപ്പ് ഇസ്ലാം ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്. പുതിയ പുതിയ മാര്‍ഗങ്ങളിലൂടെ അത് വളരുകയും വികസിക്കുകയും അന്തിമമായി ഇന്നത്തെ ഭീമോത്പാദന ( ) മാര്‍ഗങ്ങളിലെത്തിച്ചേരുകയും ചെയ്യുമെന്നത് തീര്‍ച്ചയാണ്.<br /><br />പത്തൊമ്പതും ഇരുപതും ശതകങ്ങളില്‍ യൂറോപ്പിലുണ്ടായിരുന്നതിനേക്കാള്‍ ഭിന്നമായ രൂപത്തിലുള്ള ഉത്പാദന ബന്ധങ്ങള്‍ ഉരുത്തിരിയുമായിരുന്നു. സാമ്പത്തിക നിയമ നിര്‍മാണങ്ങള്‍ ഇസ്ലാമിെന്റ സവിശേഷ സിദ്ധാന്തങ്ങള്‍ക്കനുരൂപമായി വളര്‍ന്നിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നു. മുതലാളിക്കും തൊഴിലാളിക്കും തുല്യപങ്ക് എന്ന ഇസ്ലാമിക സിദ്ധാന്തം ഇതിനുദാഹരണമാണ്.<br />അതുവഴി ഇസ്ലാം ഒരേസമയം രണ്ടു ദൂഷ്യങ്ങള്‍ ഫലപ്രദമായി തടയുന്നു. ശരീഅത്ത് നിഷിദ്ധമാക്കിയ പലിശയിലേക്കും പൂഴ്ത്തിവെപ്പിലേക്കും ചെന്നു ചാടുന്നതിനെ അത് തടയും. തൊഴിലാളികളെ<br /><br />1. പൂഴ്ത്തിവെപ്പിനെ നിരോധിക്കുന്ന ഒട്ടേറെ നബിവചനങ്ങളുണ്ട്. അവയില്‍ സംക്ഷിപ്തവും എന്നാല്‍ സമഗ്രവുമായ ഒന്നുമാത്രം ഇവിടെ ഉദ്ധരിക്കാം: “പൂഴ്ത്തിവെപ്പുകാരന് പാപിയാണ്.“ - മുസ്ലിം, അബുദാവൂദ്, തിര്‍മിദി.<br />2. വിശദീകരണത്തിന്ന് ഉസ്താദ് അബുല്‍ അഅ്ലാ മൗദുദിയുടെ “പലിശ“ നോക്കുക.<br /><br />മുതലാളിമാരുടെ വായിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അക്രമ ചൂഷണങ്ങള്‍ക്ക് ഇരയാക്കാന്‍ അത് സമ്മതിക്കുകയില്ല. അവരുടെ രക്തം ഊറ്റിയൂറ്റിക്കുടിച്ചുകൊണ്ട് ദാരിദ്ര്യത്തിെന്റയും അധമത്വത്തിെന്റയും പടുകുഴിയിലേക്ക് അവരെ തള്ളിവിടാന്‍ ഇസ്ലാം സമ്മതിക്കുകയില്ല. ഇസ്ലാമിന് ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരു കാര്യമാണത്.<br /><br />കടുത്ത പരീക്ഷണങ്ങള്‍ക്കും വര്‍ഗസംഘട്ടനങ്ങള്‍ക്കും സാമ്പത്തിക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷമല്ലാതെ ഇസ്ലാമിന് അത്തരമൊരു നിയമനിര്‍മാണത്തിലേക്ക് എത്തുക സാധ്യമല്ലെന്ന് ആരും വാദിക്കേണ്ടതില്ല. അടിമത്ത പ്രശ്നത്തിലും ഫ്യൂഡലിസത്തിെന്റയും ആദ്യകാല മുതലാളിത്തത്തിെന്റയും കാര്യത്തിലും മനുഷ്യരാശിയുടെ പരിണാമദശകളെ യാതൊരു സമ്മര്‍ദ്ദവും കൂടാതെ സ്വയമേവ ഇസ്ലാം മറികടന്ന കാര്യം ഖണ്ഡിതമായ തെളിവുകള്‍കൊണ്ട് സ്ഥിരപ്പെട്ടുകഴിഞ്ഞു. ഫ്രഡറിക് എങ്കല്‍സും മറ്റു കമ്മ്യുണിസ്റ്റുകളും അപഹസിച്ചു തള്ളുന്ന, ശാശ്വത സത്യത്തെയും ശാശ്വത നീതിയെയും സംബന്ധിച്ച ഇസ്ലാമിെന്റ സ്വന്തം ചിന്തയാല്‍ സ്വയം പ്രേരിതമായാണ്. യാതൊരു അന്യ സമ്മര്‍ദ്ദത്താലുമല്ല ഇസ്ലാം അത് സാധിച്ചത്. റഷ്യപോലും ഫ്യൂഡലിസത്തില്‍നിന്നു കമ്മ്യൂണിസത്തിലേക്ക് എടുത്തു ചാടുകയാണുണ്ടായത്. അവിടെ മുതലാളിത്തം ഉണ്ടായിട്ടില്ല. അങ്ങനെ കാറല്മാര്ക്സിെന്റ സിദ്ധാന്തങ്ങളംഗീകരിച്ച റഷ്യ തന്നെ മാര്‍ക്സിെന്റ സാമ്പത്തിക പരിണാമ സിദ്ധാന്തത്തെ കളവാക്കി തള്ളിയിരിക്കുന്നു.<br />മുതലാളിത്തത്തിെന്റ കൂടപ്പിറപ്പുകളായ സാമ്രാജ്യത്വം, യുദ്ധം, ചൂഷണം തുടങ്ങിയ സാര്‍വലൗകിക ദൂഷ്യങ്ങളെ ഇസ്ലാം ഒരിക്കലും പൊറുപ്പിക്കുകയില്ല. സ്വാഭാവികമായും ഇസ്ലാമിന് പുറത്താണ് അവ. സാമ്രാജ്യത്വവും ചൂഷണത്തിനുവേണ്ടിയുള്ള പോര്‍വിളിയും ഇസ്ലാം അംഗീകരിക്കുന്നില്ല. ഇസ്ലാം അംഗീകരിക്കുന്ന ഒരേയൊരു യുദ്ധം പ്രതിരോധത്തിനോ സമാധാനപരമായ ആദര്‍ശപ്രചരണത്തിനോ വേണ്ടിയുള്ളത് മാത്രമാണ്. സാമ്രാജ്യത്വം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു അനിവാര്യദശയാണെന്നും ഉത്തമാദര്‍ശങ്ങള്‍ക്കോ സദാചര സല്‍സ്വഭാവങ്ങള്‍ക്കോ അതിനെ തടയാനാവില്ലെന്നും ഉല്പാദക രാഷ്ട്രങ്ങളില്‍ ചരക്കുകള്‍ കെട്ടിക്കിടക്കുന്നതിനാലും അവ ചെലവഴിക്കാന്‍ വിദേശകമ്പോളങ്ങള്‍ ആവശ്യമായിരുന്നതിനാലും ഉളവാകുന്ന ഒരു സാമ്പത്തിക പ്രശ്നമാണ് അത് എന്നും മറ്റുമുള്ള കമ്യൂണിസ്റ്റുകളുടെ വാദത്തിന് ഇസ്ലാമില്‍ യാതൊരു സ്ഥാനവുമില്ല. അവരുടെത്തന്നെ വാദമനുസരിച്ച് അതിെന്റ ആവശ്യമില്ല. റഷ്യ തന്നെ ഈ പ്രശ്നത്തെ മറ്റൊരു മാര്‍ഗത്തിലൂടെ കയ്യാളുകളയാണെന്നാണവര്‍ വാദിക്കുന്നത്. ജോലി സമയം കുറച്ചും തൊഴിലാളികളുടെ വേതനം പരമാവധി വര്‍ദ്ധിപ്പിച്ചും സാമ്രാജ്യത്വത്തിലേക്ക് നയിക്കുന്ന അമിതോത്പാദനം ഒഴിവാക്കാമത്രെ. കമ്യുണിസം ചെന്നെത്തിയെന്ന് അവകാശപ്പെടുന്ന മാര്‍ഗം അവര്‍ക്ക് മാത്രമുള്ളതല്ല. സാമ്രാജ്യമോഹം മനുഷ്യരാശിയില്‍ മുമ്പേ നിലനിന്നിരുന്ന ഒരു വികാരമാണെന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. മുതലാളിത്ത വ്യവസ്ഥയിലും അത് നിലനിന്നിരുന്നു. എന്നല്ല, ആധുനികങ്ങളായ നശീകരണായുധങ്ങളുപയോഗിച്ചുകൊണ്ട് മുതലാളിത്തം അതിെന്റ ബീഭത്സ രൂപം കാഴ്ചവെച്ചുവെന്നുമാത്രം.<br /><br />എന്നാല്‍, അടിസ്ഥാനപരമായി നോക്കുമ്പോള്‍ പഴയ റോമന്‍ സാമ്രാജ്യത്വം പൈശാചികത്വത്തിെന്റ കാര്യത്തില്‍ ഇന്നത്തേതിനെക്കാള്‍ തെല്ലും മോശമായിരുന്നില്ല. ശക്തന് അശക്തനെ ചൂഷണം ചെയ്യുന്ന കാര്യത്തിലും അവ രണ്ടും ഒന്നുതന്നെയായിരുന്നു. ഈ രംഗത്ത് ഏറ്റവും വിശുദ്ധമായ വ്യവസ്ഥ ഇസ്ലാമിെന്റതായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. കാരണം-അപൂര്‍വം ചില നിസാര സംഭവങ്ങളിലൊഴികെ-അതിെന്റ യുദ്ധങ്ങള്‍ ചൂഷണത്തില്‍നിന്നും മര്‍ദ്ദനവാഴ്ചയില്‍നിന്നും മുക്തമായിരുന്നു. അതുകൊണ്ടുതന്നെ വന്‍കിട വ്യവസായങ്ങള്‍ രൂപം കൊണ്ടിരുന്നെങ്കില്‍ അമിതോത്പാദനത്തിെന്റ പ്രശ്നത്തിന് യുദ്ധവും സാമ്രാജ്യത്വവും കൂടാതെ തന്നെ പരിഹാരം കാണുവാന്‍ ഏറ്റവും പ്രാപ്തമായ വ്യവസ്ഥയും അതുതന്നെയായിരുന്നു. യഥാര്‍ത്ഥത്തില്‍ അമിതോതത്പാദനത്തിെന്റ പ്രശ്നം തന്നെ മുതലാളിത്ത വ്യവസ്ഥയുടെ ഇന്നത്തെ ഘടനയുടെ മാത്രം പ്രത്യേകതയാണ്. അതിെന്റ അടിത്തറ പുതുക്കിപ്പണിയുന്നപക്ഷം ഇതുണ്ടാകുമായിരുന്നില്ല.?<br /><br />ഇതെല്ലാം ഒരു വശത്ത്. മറുവശത്ത് സമൂഹത്തിലെ ഭൂരിപക്ഷം ദാരിദ്ര്യത്തിലും ദുരിതത്തിലും കിടന്ന് നരകിക്കുമ്പോള്‍ സമ്പത്ത് മുഴുവന്‍ ഒരു പിടി മനുഷ്യരുടെ കയ്യില്‍ കുമിഞ്ഞുകൂടുന്നത് നിസഹായനായി നോക്കിനില്ക്കുന്നവനല്ല ഇസ്ലാമിലെ ഭരണാധികാരി. സമ്പത്ത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വിതരണം ചെയ്യപ്പെടണമെന്നാഹ്വാനം ചെയ്യുന്ന അടിസ്ഥാന പ്രമാണങ്ങള്‍ക്ക് നിരക്കാത്ത കാര്യമാണത്. ഖുര്‍ആന്‍ പറയുന്നു“(സമ്പത്ത്) നിങ്ങള്‍ക്കിടയിലെ പണക്കാര്‍ക്കിടയില്‍ മാത്രം കിടന്നു കറങ്ങാതിരിക്കാന്‍ വേണ്ടി“ (അല്‍ ഹശ്ര്: 9)<br /><br />ശരീഅത്തിെന്റ ശാസനകള്‍ നടപ്പാക്കാനായി അക്രമത്തിനും അപകടത്തിനും വഴിവെക്കാത്ത സകല മാര്‍ഗങ്ങളും അവലംബിക്കാന്‍ ബാധ്യസ്ഥനാണ് അദ്ദേഹം അല്ലാഹുവിനോടുളള ബാധ്യത കഴിച്ചാല്‍ അതിരും പരിധിയുമില്ലാത്ത വിശാലമായ അധികാരശക്തി ഇതിനായി അദ്ദേഹത്തിന് ഉപയോഗപ്പെടുത്താം. ഇസ്ലാമിക വ്യവസ്ഥയുടെ പൊതു സ്വഭാവം കുത്തകയെ തടയുന്ന വിധത്തിലുള്ളതാണ്. അനന്തരാവകാശ നിയമം ഇതിന് തെളിവാണ്. ഓരോ തലമുറയുടെ തുടക്കത്തിലും സമ്പത്ത് വികേന്ദ്രീകരിക്കപ്പെടുന്നു. വര്‍ഷത്തിലൊരിക്കല്‍ മൂലധനത്തിെന്റയും ലാഭത്തിെന്റയും രണ്ടര ശതമാനം വീതം ഓഹരി വെക്കപ്പെടുന്ന സകാത് വ്യവസ്ഥയും അതുതന്നെയാണവശ്യപ്പെടുന്നത്. ചില അടിയന്തര ഘട്ടങ്ങളില്‍ പെതു ഖജനാവിലേക്ക് ആവശ്യമായ ധനം ബഹുജനങ്ങളില്‍നിന്നും പിടിച്ചെടുക്കാനുള്ള സംരക്ഷണവ്യവസ്ഥയും ഇതേ തത്വത്തെ ആസ്പദമാക്കിയുള്ളതാണ്. സമ്പത്ത് നിധിയാക്കി സൂക്ഷിക്കുന്നതിനെ ഇസ്ലാം നിരോധിച്ചിരിക്കുന്നു. കുത്തക മുതലാളിത്തത്തെ വളര്‍ത്തുന്ന പ്രഥമവും പ്രധാനവുമായ ഘടകകമായ പലിശ ഇസ്ലാം തീര്‍ത്തും നിഷിദ്ധമാക്കി. സര്‍വോപരി ഇസ്ലാമിക സമൂഹത്തിലെ വ്യക്തിബന്ധങ്ങളുടെ സ്വഭാവം തന്നെ പരസ്പര രക്ഷാബാധ്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്.<br /><br />പിന്നീട് രാഷ്ട്രത്തിലെ തൊഴിലാളിയുടെ മൗലികാവശ്യങ്ങളായി തിരുമേനി(സ) പ്രഖ്യാപിച്ച കാര്യങ്ങള്‍ നോക്കുക: “നമ്മുടെ ഒരു തൊഴിലാളിക്ക് ഭവനമില്ലെങ്കില്‍ ഒരു ഭാര്യയേയും ഭൃത്യനില്ലെങ്കില്‍ ഒരു ഭൃത്യനെയും വാഹനമില്ലെങ്കില്‍ ഒരു വാഹനവും ഏര്‍പ്പെടുത്തിക്കൊടുക്കുക“ (അഹ്മദ്, അബുദാവൂദ്).<br /><br />ഈ സംരക്ഷണ വ്യവസ്ഥകള്‍ രാഷ്ട്രീയത്തിെന്റ ഉദ്യോഗസ്ഥന്മാര്ക്ക് മാത്രമുള്ളതാണെന്നംഗീകരിക്കുവാന്‍ ബുദ്ധി സമ്മതിക്കുന്നില്ല. സമൂഹത്തിലെ ഓരോ വ്യക്തിക്കും അവെന്റ തൊഴിലിന് പ്രതിഫലമായിക്കിട്ടേണ്ട മൗലികാവശ്യങ്ങളാണ് അവ. അവന് ചെയ്യുന്ന തൊഴില്‍ രാഷ്ട്രീയവുമായി നേരിട്ടു ബന്ധപ്പെട്ടതോ അതോ സമൂഹത്തിന് പൊതുവില്‍ ഗുണകരമായി ഭവിക്കുന്നതോ ഏതായാലും ശരി. രാഷ്ട്രത്തിെന്റ കീഴിലുള്ള ഉദ്യോഗസ്ഥന്മാര്ക്ക് ഈ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ അത് ബാധ്യസ്ഥമാണെങ്കില്‍ രാഷ്ട്രത്തിലെ ഏതൊരു തൊഴിലാളിക്കും അത് ഉറപ്പു നല്‍കേണ്ടത് രാഷ്ട്രത്തിെന്റ ബാധ്യതയാണ്. നമ്മുടെ ഈ അഭിപ്രായത്തെ പിന്താങ്ങുന്നതാണ് അഗതി സംരക്ഷണ വ്യവസ്ഥ. അതനുസരിച്ച് ശിശുക്കള്‍, വൃദ്ധന്മാര്, രോഗികള്‍ തുടങ്ങി സ്വന്തം ജീവിതമാര്‍ഗം കണ്ടെത്താന്‍ കഴിയാത്ത അഗതികള്‍ക്ക് അവരുടെ മൗലികാവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ വേണ്ട സഹായം രാഷ്ട്രം ബൈതുല്‍മാലില്‍നിന്ന് ചെയ്യുന്നതാണ്. ഇതെല്ലാം തെളിയിക്കുന്നത്, തിരുമേനി (സ) ചൂണ്ടിക്കാണിച്ച സംരക്ഷണാവകാശങ്ങള്‍ രാഷ്ട്രത്തിലെ ഏതൊരു തൊഴിലാളിക്കും അവകാശപ്പെട്ടതാണ് എന്നതാണ്. അതിന്നുള്ള മാര്‍ഗമേത് എന്നതല്ല മുഖ്യപ്രശ്നം. ഓരോ കാലഘട്ടവും ഉചിതമായ ഒരു മാര്‍ഗം കണ്ടെത്തണം - സമ്പത്ത് സമൂഹത്തിലെ എല്ലാ തലത്തിലേക്കും ഒഴുകുക, എല്ലാവരുടെയും ആവശ്യങ്ങള്‍ക്കുപകരിക്കുക എന്ന അടിസ്ഥാന തത്വമാണ് മുഖ്യകാര്യം. ഈ ആവശ്യങ്ങള്‍ ഉറപ്പു വരുത്തുക വഴി തൊഴിലാളികളെ വൃത്തികെട്ട ചൂഷണത്തില്‍നിന്ന് സംരക്ഷിക്കുകയും സ്വതന്ത്രവും മാന്യവുമായ ഒരു ജീവിതമാര്‍ഗം ഉറപ്പുവരുത്തുകയുമാണ് ചെയ്തത്.<br /><br />എന്തുതന്നെയായിരുന്നാലും ഇന്നത്തെ “പരിഷ്കൃത“ പാശ്ചാത്യലോകത്ത് നാം കാണുന്ന രൂപത്തിലുള്ള സാമ്രാജ്യത്വത്തിെന്റ വൃത്തികെട്ട രൂപം നിലവില്‍ വരുവാന്‍ ഇസ്ലാം ഒരിക്കലും സമ്മതിക്കുമായിരുന്നില്ല. ശരീഅത്തിെന്റ ജീവനുള്‍ക്കൊണ്ടുകൊണ്ട് മാറിവരുന്ന പരിത:സ്ഥിതിക്ക് യോജിച്ച നിയമങ്ങളായിരിക്കും അത് കണ്ടെത്തുക. മുതലാളിത്തത്തിെന്റ ദൂഷ്യങ്ങളെ ശക്തിയുക്തം ചെറുക്കുന്നവയായിരിക്കും ആ നിയമങ്ങള്‍. ഇന്ന് അത് ചെയ്തുകൊണ്ടിരിക്കുന്ന കടുത്ത പാതകങ്ങളായ ചൂഷണവും അധ്വാനിക്കുന്നവെന്റ രക്തം ഊറ്റിയൂററിക്കുടിക്കലും യുദ്ധവും സാമ്രാജ്യത്വവും ജനതകളെ അടിമകളാക്കി അടക്കി ഭരിക്കലും ഒന്നും അത് പൊറുക്കുകയില്ല.<br />എന്നാല്‍ സാമ്പത്തികമോ സാമ്പത്തികേതരമോ ആയ നിയമനിര്‍മ്മാണം കൊണ്ടുമാത്രം മതിയാക്കുന്നില്ല ഇസ്ലാം. അതുതന്നെയാണ് അതിെന്റ പതിവും. അതോടൊപ്പം ധാര്‍മികവും ആത്മീയവുമായ വളര്‍ച്ചയെയും അത് അവലംബമാക്കുന്നു. കമ്മ്യുണിസ്റ്റുകള്‍ പരിഹാസപൂര്‍വമാണ് അതിനെ വീക്ഷിക്കുന്നത്. കാരണം, യാതൊരടിസ്ഥാനവുമില്ലാതെ ശൂന്യതയില്‍ നിലകൊള്ളുന്ന ഒന്നായിട്ടാണ് യൂറോപ്പില്‍ അതിനെയവര്‍ കാണുന്നത്. എന്നാല്‍, ഇസ്ലാമില്‍ അങ്ങനെയല്ല. ആശ്ചര്യകരമായ ഈ വ്യവസ്ഥ ആത്മീയവളര്‍ച്ചയെയും സാമ്പത്തിക സംവിധാനത്തെയും വെള്ളം കടക്കാത്ത ഉള്ളറകളില്‍ വേര്‍തിരിച്ചു നിറുത്തുന്നില്ല. മറിച്ച് ഇസ്ലാം അതിെന്റ അദ്വിദീയ മാര്‍ഗത്തിലൂടെ ആത്മീയവളര്‍ച്ചയെയും സാമൂഹിക സംവിധാനത്തെയും രമ്യമായി കോര്‍ത്തിണക്കുന്നു. സങ്കല്പത്തെയും യഥാര്‍ത്ഥത്തെയും തമ്മില്‍ കൂട്ടിഘടിപ്പിക്കാനാവാതെ, പരിഭ്രാന്ത ചിത്തനായ നിലയില്‍ വ്യക്തിയെ അത് നിസഹായാവസ്ഥയിലേക്ക് തള്ളിവിടുന്നില്ല. അവിടെ സത്യമറിയാതെ, സന്മാര്ഗം കാണാതെ തളര്‍ന്നുവീഴാന്‍ അവനെയത് അനുവദിക്കുന്നില്ല. ആദ്യമായി നിയമവ്യവസ്ഥയെ ഒരു ധാര്‍മികാടിത്തറയില്‍ പടുത്തുയര്‍ത്തുന്നു. തുടര്‍ന്ന് ധാര്‍മികബോധത്തെ നിയമനിര്മാണത്തിെന്റ ചുവടൊപ്പിച്ച് മുന്നോട്ടു നയിക്കുന്നു. അപ്പോള്‍ അവ രണ്ടും ഒരേ വ്യവസ്ഥയില്‍ ഒരുമിച്ചുകൂടുന്നു പരസ്പര പൂരകങ്ങളും ആശ്രിതങ്ങളുമായിക്കൊണ്ട് അവിടെ വൈരുധ്യമോ സംഘട്ടനമോ ഇല്ല.<br /><br />ഇവിടെ ധാര്‍മികശാസനകള്‍ സുഖലോലുപതയെ നിഷിദ്ധമാക്കുകയും അതിന്നെതിരില്‍ പോരാടുകയും ചെയ്യുന്നു. സമ്പത്ത് ഒരു പിടി ജനങ്ങളുടെ കൈകളില്‍ കുമിഞ്ഞുകൂടുകവഴി നികൃഷ്ടമായ സുഖലോലുപതയും ഭൗതികാഢംബര പ്രമത്തതയുമല്ലാതെ മറ്റെന്താണുണ്ടാവുക? തൊഴിലാളിക്ക് അവെന്റ വേതനം പൂര്‍ത്തിയായി നല്കാതിരിക്കുന്നതിനെയും അവനോട് അക്രമം കാണിക്കുന്നതിനെയും ഇസ്ലാം കഠിനമായി വിരോധിക്കുന്നു. തൊഴിലാളിയെ ദ്രോഹിക്കാതെ അമിത സമ്പത്തുണ്ടാക്കാന്‍ കഴിയുമോ? ദൈവമാര്‍ഗത്തില്‍ ധനവ്യയം ചെയ്യാന്‍ അത് ആഹ്വാനം ചെയ്യുന്നു. വേണ്ടി വന്നാല്‍ ഒരുവെന്റ മുഴുവന്‍ സമ്പത്തും വ്യയം ചെയ്യണം. പണക്കാരന് ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതെ സ്വാര്‍ത്ഥത്തിനുവേണ്ടി മാത്രം സമ്പത്ത് ചെലവഴിക്കുമ്പോഴല്ലേ സമൂഹത്തിലെ ഭൂരിപക്ഷത്തെയും വരുതിയിലേക്ക് വലിച്ചിഴക്കുന്ന ദാരിദ്ര്യം തലപൊക്കുകയുകയുള്ളൂ.<br />ആത്മീയബോധം മനുഷ്യനെ അല്ലാഹുവുമായി ബന്ധിപ്പിക്കുന്നു. ദൈവപ്രീതിയും പരലോക മോക്ഷവും കാംക്ഷിച്ചുകൊണ്ട് ലൗകിക സുഖവും സമ്പത്ത് ത്യജിക്കാന്‍ അത് അവനെ പ്രേരിപ്പിക്കുന്നു. ദൈവവുമായി ബന്ധപ്പെട്ടവന്‍ സമ്പത്ത് കൂമ്പാരമായി കൂട്ടുവാന്‍ വേണ്ടി അക്രമത്തിെന്റയും ചൂഷണത്തിെന്റയും മാര്‍ഗത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുമോ? രക്ഷാശിക്ഷകളുള്ള ഒരു പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ അതിന് തുനിയുമോ?<br /><br />ഇപ്രകാരം മുതലാളിത്തത്തിെന്റ മാര്‍ഗത്തില്‍ തടസ്സം നില്ക്കുന്ന നിയമവ്യവസ്ഥകളുടെ പാതയൊരുക്കലാണ് ആത്മീയ-ധാര്‍മിക ശിക്ഷണങ്ങളുടെ മുഖ്യജോലി. അതെ, അപ്പോള്‍ നിയമങ്ങള്‍ അനുസരിക്കുവാനുള്ള പ്രേരകം അധികാരശക്തിയോടുള്ള ഭയമായിരിക്കില്ല. മറിച്ച് മനഃസാക്ഷിയുടെ ആഹ്വാനം കേട്ടുകൊണ്ടായിരിക്കും അവന് അനുസരിക്കാന്‍ മുന്നോട്ടു വരിക.<br />എന്നാല്‍, മുസ്ലിം ലോകത്ത് ഇന്ന് കാണുന്ന മുതലാളിത്തത്തിെന്റ വൃത്തികെട്ട രൂപത്തിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഇസ്ലാം അതിന്നുത്തരവാദിയുമല്ല. കാരണം അവിടെ ജനജീവിതത്തെ ഭരിക്കുന്നത് ഇസ്ലാമല്ല!<br /><br />3.വ്യവസായികള്‍ തൊഴിലാളികള്‍ക്ക് “ധര്‍മ്മം“ കൊടുക്കണമെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഏറ്റവും കനത്ത ലാഭംകൊണ്ട് മുതലാളിമാര്‍ തൃപ്തിപ്പെടുകയെന്നത് ദൈവമാര്‍ഗത്തില്‍ ചെലവഴിക്കലാണ്. തൊഴിലാളികള്‍ക്കുവേണ്ടി സ്കൂളുകളും അതുരാലയങ്ങളും സ്ഥാപിക്കലും ദൈവമാര്‍ഗത്തില്‍ ചെലവഴിക്കലാണ് ഇസ്ലാം ദാനധര്‍മ്മങ്ങളും എന്ന അദ്ധ്യായം നോക്കുക: </span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-67101515844028431182009-06-27T12:30:00.000-07:002009-06-28T09:46:21.481-07:00ധര്‍മസമരം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjma_HZWD3AT5ds1_9cQqJlPpjIQrE0QwMVLAG-JIj45xp2nJ549RZUbOOGM_8clK2iMYv_7xMtnrySybAfnlXkn664MHTNQZY2sCrDgYOL-HGCJ2g8h65LG-VwaQcOgtWiIS0VHYearb5n/s1600-h/scales-of-justice.gif"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5352291750207873506" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 318px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjma_HZWD3AT5ds1_9cQqJlPpjIQrE0QwMVLAG-JIj45xp2nJ549RZUbOOGM_8clK2iMYv_7xMtnrySybAfnlXkn664MHTNQZY2sCrDgYOL-HGCJ2g8h65LG-VwaQcOgtWiIS0VHYearb5n/s320/scales-of-justice.gif" border="0" /></span></a><span style="font-size:130%;"><br /></span><div align="justify"><span style="font-size:130%;"><span style="color:#ff0000;">ദൈവമാര്‍ഗത്തിലുള്ള സമരത്തെയും ഏകദൈവവിശ്വാസത്തെയും വേദസങ്കല്‍പങ്ങളുമായി താരതമ്യപ്പെടുത്തുന്ന ലഘുചിന്തകള്‍. ഊട്ടുദൈവങ്ങളെ പോറ്റ്ിയും അജേ്ഞയതയുടെ ഇരുളറകളില്‍ തപ്പിത്തടഞ്ഞും ദാര്‍ശനിക പരിസരം നഷ്ടപ്പെട്ടുപോയ ജീര്‍ണദശാസന്ധിയില്‍ കാരുണ്യമസൃണമായ ശാന്തിയുടെ തുരുത്തിലേക്കു നയിക്കുന്ന മധ്യമമാര്‍ഗത്തെ ഈ കൃതി വരച്ചുകാണിക്കുന്നു.<br />മര്‍ഹൂം ടി. മുഹമ്മദിന്റെ ധര്‍മസമരം എന്ന ലഘുകതി ലേഖന പരമ്പരയായി ആരംഭിക്കുന്നു.<br /></span><br /><br />ഇസ്ലാംമത പ്രവാചകന്റെ സന്നിധിയില്‍, ഒരിക്കല്‍ ഒരു ക്രൈസ്തവ നിവേദകസംഘം വന്നു. പുത്തനായി രൂപം കൊണ്ട ഇസ്ലാമികരാഷ്ട്രത്തിന്റെ തലസ്ഥാനാമയ യഥ്രിബില്‍ മദീന ഇതര രാഷ്ട്രപ്രതിനിധികളെ താമസിപ്പിക്കുവാന്‍ പറ്റിയ കെട്ടിടങ്ങളൊന്നുമില്ലായിരുന്നു. പ്രവാചകന് പ്രസ്തുത ക്രൈസ്തവാതിഥികളെ പള്ളിയില്‍ താമസിപ്പിച്ചു. അവരുടെ പ്രാര്‍ത്ഥനാമുഹൂര്‍ത്തം അടുത്തു. എവിടെ പ്രാര്‍ഥന നടത്തും. പള്ളിയില്‍ നടത്തുവാന്‍ പ്രവാചകന് നിര്‍ദ്ദേശിച്ചു. ഒരവസരത്തില്‍ അവരുടെ പ്രാര്‍ഥനാ സമയവും മുസ്ലിംകളുടെ പ്രാര്‍ഥനാസമയവും ഒത്തുവന്നു. പള്ളിയുടെ ഒരു വശത്ത് ക്രൈസ്തവ പ്രാര്‍ഥനയും മറ്റൊരു വശത്ത് പ്രവാചകന്റെ നേതൃത്വത്തില്‍ മുസ്ലിം നസ്കാരവും നടന്നു. എന്തൊരു കൗതുകകരമായ കാഴ്ച<br />കോടിക്കണക്കായ പ്രതികള്‍ ചെലവാകുന്ന Reader’s Digest-ന്റെ അധിപന്മാര് എഴുതിയ They Changed Our World എന്ന കൃതിയിലും പ്രസ്തുതസംഭവം സൂചിപ്പിച്ചിട്ടുണ്ട്. വളരെയധികം രേഖപ്പെടുത്തപ്പെട്ട ഒരു സംഭവമാണ്, ഒരവസരത്തില്‍ ഒരു ക്രിസ്ത്യന്‍സംഘം മുഹമ്മദുമായി സംവാദത്തിന് വന്നതും പ്രാര്‍ത്ഥനാസമയമായപ്പോള്‍ മുഹമ്മദ് പറഞ്ഞതും ഈ പള്ളിയില്‍ വെച്ച് നിങ്ങള്‍ക്ക് ആരാധന നടത്താം; ഇത് ദൈവാരാധനക്കുള്ള സ്ഥലമാകുന്നു. (പേജ്. 89-97 )</span></div><br /><div align="justify"><br /><span style="font-size:130%;">ഇസ്ലാം മതപ്രവാചകന്‍ വിവിധ മതസ്ഥരുമായി എങ്ങനെയാണ് വര്‍ത്തിച്ചിരുന്നതെന്ന് കാണിക്കുന്ന ഒരു ദൃഷ്ടാന്തമാണിത്. എത്രയും സഹിഷ്ണുതാപൂര്‍വമായിരുന്നു ആ സഹവര്‍തിത്വം. അദ്ദേഹത്തിന് പണത്തിന്റെ തിടുക്കം നേരിട്ടാല്‍ മദീനയിലെ യഹൂദരില്‍ നിന്ന് കടം വാങ്ങുക പതിവായിരുന്നു. ദിവംഗതനായപ്പോള്‍ പ്രവാചകന്റെ കവചം ഒരു യഹൂദിയുടെ പണയത്തിലായിരുന്നു.<br />സച്ചരിതരായ ഖലീഫമാരും വിമതസ്ഥരോട് ഇതേ സഹിഷ്ണുതയോടെയാണ് പെരുമാറിയത്. ഒരുദാഹരണം കാണുക രണ്ടാം ഖലീഫ ഉമര്‍ തെരുവീഥിയിലൂടെ നടന്നുപോവുമ്പോള്‍ അന്ധനായ ഒരു ജൂതവൃദ്ധന് യാചിച്ചു നടക്കുന്നത് കണ്ടു. ഖലീഫ അടുത്തുചെന്ന് ചോദിച്ചു കാരണവരേ, നിങ്ങളെ ഈ ദുരവസ്ഥയിലെത്തിച്ചതെന്താണ്? അയാള്‍ പ്രതിവചിച്ചു ജിസ്യയും വാര്‍ധക്യവും അന്ധതയും. ഖലീഫ അയാളെ കൈപിടിച്ച് സ്വഗൃഹത്തിലേക്ക് കൊണ്ടുവന്നു. ആവശ്യമായ ആഹാരവും മും നല്കി സല്ക്കരിച്ചു. അനന്തരം പൊതുഭാരകാര്യം നോക്കുന്ന ഉദ്വേഗസ്ഥനോട് ആജ്ഞാപിച്ചു ഇയാള്‍ക്കും ഇയാളെപ്പോലെ അവശരായിത്തീര്‍ന്ന വിമതസ്ഥര്‍ക്കും ജീവസന്ധാരണത്തിനാവശ്യമാകുന്ന തുക പൊതുഭാരത്തില്‍ നിന്ന് നല്‍കുക. ഇത്തരക്കാരെ അവഗണിക്കുന്നത് അനീതിയും അക്രമവുമാണ്. മുസ്ലിംകളുടെ സകാത്തിന്നവകാശികളായി ഖുര്‍ആനില്‍ ഫഖീറും മിസ്കീനും എണ്ണപ്പെട്ടിട്ടുണ്ട്. ഫഖീര്‍ എന്നാല്‍ മുസ്ലിംകളിലുള്ള ദരിദ്രരും മിസ്കീന് എന്നാല്‍ അമുസ്ലിംകളിലുള്ള ദരിദ്രരുമാകുന്നു.<br />അങ്ങനെ ഖലീഫാഉമര്‍ അമുസ്ലിം ദരിദ്രവിഭാഗങ്ങല്‍ക്കും പെന്ഷന് നിശ്ചയിച്ചു. എത്രയും സഹിഷ്ണുതയോടും നീതിയോടും കൂടിയേ പ്രവാചകനും ഖലീഫമാരും വിമതസ്ഥരോട് വര്‍ത്തിച്ചിട്ടുള്ളു എന്നതിന് മേല്‍ സംഭവങ്ങള്‍ തെളിവാണ്.<br />അമുസലിംകളുമായി മുസ്ലിംകള്ക്ക് പലപ്പോഴും യുദ്ധത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്നുള്ളത് ഒരു ചരിത്രവസ്തുതയാണ്. മുസ്ലിംകള് അങ്ങോട്ട് കടന്നാക്രമിച്ചതായിരുന്നില്ല. ഇങ്ങോട്ട് വന്നാക്രമിക്കുയോ അതിന്നൊരുമ്പെടുകയോ ചെയ്തപ്പോള്‍ പ്രതിരോധിച്ചതായിരുന്നു അതിന്റെ തുടക്കം. പ്രവാചകന് പതിമൂന്നുവര്ഷം തന്റെ ജന്മസ്ഥലമായ മക്കയില്‍ സത്യബോധനം നടത്തിക്കൊണ്ട് കഴിച്ചു. വെളിച്ചത്തിന്റെ ശത്രുക്കള്‍ അദ്ദേഹത്തെ കഠിനമായി എതിര്‍ത്തു. നബിയെയും തന്റെ സഹചരന്മാരായ ന്യൂനപക്ഷത്തെയും പ്രതിയോഗികള്‍ നാനാരൂപേണ മര്‍ദിച്ചു; പീഡിപ്പിച്ചു. ചിലരെ നിര്‍ദാക്ഷിണ്യം വധിക്കുകപോലും ചെയ്തു. എന്നിട്ടൊന്നും പ്രവാചകന് ശത്രുക്കളോട് പ്രതികരിച്ചില്ല; ഒരു ശാപമൊഴിപോലും ഉരിയാടിയില്ല. എല്ലാം സഹിക്കുകയാണുണ്ടായത്. തന്റെ ജനം അറിയാത്തതുകൊണ്ട് ചെയ്തുപോകുന്നതാണെന്നും അവര്‍ക്കത് മാപ്പ് ചെയ്യണമെന്നും റബ്ബിനോട് കെഞ്ചി., ആ മഹാമനസ്കന്. അക്രമ മര്‍ദനങ്ങള്‍ സഹിക്കാനാകാത്ത പതനത്തിലെത്തിയപ്പോള്‍ അനുയായികളെ എത്യോപ്യയിലേക്കയച്ചു. യഥ്രിബിലെ മുഖ്യനേതാക്കന്‍മാരുമായി ഉടമ്പടിയുണ്ടാക്കിയ ശേഷം അങ്ങോട്ടായി മര്‍ദിതരുടെ പാലായനം. അവസാനം തന്നെ വധിക്കുവാനായി ശത്രുഭടന്മാര് രാത്രികാലത്ത് വന്നു വീടു വളഞ്ഞപ്പോള്‍ പ്രവാചകന് ഒരു സുഹൃത്തിനോടൊപ്പം ഒളിച്ചുരക്ഷപ്പെട്ട്, യഥ്രിബില്‍ അഭയം പ്രാപിച്ചു. ഈ സംഭവം പ്രമാണിച്ചാണ് മുസ്ലിംകള് ഹിജ്റാബ്ദം ഏര്‍പ്പെടുത്തിയതെന്നു സുവിദിതമാണ്.<br />മദീനയുടെ അന്നത്തെ പേരായിരുന്നുന്നു യഥ്രിബ്. അവിടെ എത്തിയ ശേഷം അവിടത്തെ അറബി ഗോത്രങ്ങളും യഹൂദന്മാരും ക്രിസ്ത്യാനികളുമായി പ്രവാചകന് ഒരു ഉടമ്പടി ചെയ്തു. പുറമേ നിന്ന് വല്ലവരും നാട്ടിനെ ആക്രമിക്കുന്നപക്ഷം ഒക്കെട്ടായി പ്രതിരോധിക്കുക.- ഇതായിരുന്നു ആ കരാര്‍. ഇത്തരുണത്തിലാണ് ദൈവം പ്രത്യാക്രമണത്തിന് മുസ്ലിംകള്ക്ക് അനുമതി നല്‍കിയത്. അല്ലാഹു ഖുര്‍ആനില്‍ അരുളി “ഇങ്ങോട്ടാക്രമിക്കപ്പെടുന്നവര്‍ക്ക് അങ്ങോട്ടും പ്രത്യാക്രമണം നടത്തുവാന്‍ അനുമതി നല്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ മര്‍ദിക്കപ്പെട്ടിരിക്കുകയാണ്. അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവനത്രെ. നിശ്ചയം. ഞങ്ങളുടെ ഈശ്വരന് അല്ലാഹുവാണെന്ന് പറഞ്ഞുവെന്നുള്ളതല്ലാത്ത മൊരു ന്യായവുമില്ലാതെ അവരെ സ്വഗൃഹങ്ങളില്‍ നിന്നുശത്രു തള്ളിപ്പുറത്താക്കിയിരിക്കുന്നു. ഇങ്ങനെ ദൈവം ചിലരെ ചിലരെക്കൊണ്ട് പ്രതിരോധിച്ചില്ലെങ്കില്‍ മഠങ്ങള്‍, ആശ്രമങ്ങള്‍, ദേവാലയങ്ങള്‍, ധാരാളം ദൈവനാമമുച്ചരിക്കപ്പെടുന്ന പള്ളികള്‍ബ്ലഎല്ലാം തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നുവെന്ന് തെളിയിക്കാന്‍ കൂടിയാണി പ്രത്യാക്രമണാനുമതി. സര്‍വശക്തനും അജയ്യനുമത്രെ തീര്‍ച്ചയായും അല്ലാഹു. (ഖുര്‍ആന്‍, അധ്യായം 42, സൂക്തം 39, 40 )<br />മതസ്വാതന്ത്ര്യത്തിന് വേണ്ടിയാണ് യുദ്ധം അനുവദിക്കപ്പെട്ടത്. അതിനാല്‍ ധര്‍മസമരമാണിത്. ആക്രമണകാരികളല്ലാത്ത വിമതസ്ഥരെ ദ്രോഹിക്കാന്‍ ഇസ്ലാം കല്പിച്ചിട്ടില്ല. പ്രത്യുത, അവരുമായി നീതിയിലും സുകൃതത്തിലും വര്‍ത്തിക്കാനാണ് ഖുര്‍ആന്റെ നിര്‍ദേശം<br />“നിങ്ങളെ മതത്തിന്റെ പേരില്‍ ആക്രമിക്കുകയോ നിങ്ങളുടെ ഗേഹങ്ങളില്‍ നിന്ന് ബഹിഷ്കരിക്കുകയോ ചെയ്യാത്ത വിമതസ്ഥര്‍ക്ക് സുകൃതം നല്‍കുന്നതും നീതിചെയ്യുന്നതും അല്ലാഹു തടയുന്നില്ല. നീതിപൂര്‍വം വര്‍ത്തിക്കുന്നവരെ അല്ലാഹു സ്നേഹിക്കുകയാണ് ചെയ്യുന്നത് പക്ഷേ നിങ്ങളെ മതത്തിന്റെ പേരില്‍ ആക്രമിക്കുകയും സ്വഗേഹങ്ങളില്‍നിന്നു തള്ളി പ്പുറത്താക്കുകയും പുറത്താക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നവരുണ്ടല്ലോ അവരെ സുഹൃത്തുക്കളായി വരിക്കുന്നത് മാത്രമേ അല്ലാഹു തടുയുന്നുള്ളു. അവരെ ആര് സുഹൃത്തുക്കളായി വരിക്കുന്നുവോ, അവര്‍ അക്രമികള്‍ തന്നെ.“ (ഖുര്‍ആന്‍ 60: 8,9 )<br /><br />ഇസ്ലാമിലെ ജിഹാദിന്റെ പശ്ചാത്തലവും കാരണവും മുകളില്‍ വിവരിച്ചു കഴിഞ്ഞു. അതില്‍ നിന്ന് മതസ്വാതന്ത്രത്തിനും വിശ്വാസസ്വാതന്ത്രത്തിനും വേണ്ടിയുള്ള ഒരു ധര്‍മസമരമാണതെന്നു വ്യക്തമായി. ധര്‍മസമരത്തെ എല്ലാ മതങ്ങളും എല്ലാ ശാസ്ത്രങ്ങളും അനുശാസിച്ചിട്ടുണ്ട്. ഹിന്ദുമതവും അതില്‍ നിന്നൊഴിവല്ല. ഹിന്ദുക്കളുടെ ഏവും പ്രചീനമായ സാഹിത്യം വേദങ്ങളാണ്. വേദങ്ങളില്‍ പുരാതനമായത് ഋഗ്വേദവും. ദസ്യുക്കളുമായുള്ള ആര്യന് ജനതയുടെ യുദ്ധകഥകളാല്‍ നിര്ഭരമാണ് ഋഗ്വേദം. ആര്യദൈവമായ ഇന്ദ്രന്റെ മുഖ്യകൃത്യം തന്നെ ദസ്യുപുരങ്ങള്‍ തകര്‍ക്കലും അവരെ കൊല ചെയ്യലുമായിരുന്നു. ഭാരതത്തിലെ ആദിവാസികളായ ദ്രാവിഡന്മാരായിരുന്നു ദസ്യുക്കളെന്നു ഗവേഷക പിതന്മാര് അഭിപ്രായപ്പെടുന്നു. ഇന്ദ്രന് അവരുടെ കോട്ടകൊത്തളങ്ങളും നഗരങ്ങളും തകര്‍ത്തതിനാല്‍ അദ്ദേഹത്തിന് -പുരന്ദരന്‍ - അഥവാ നഗരങ്ങള്‍ തകര്‍ക്കുന്ന ഇന്ദ്രന് എന്ന ഒരു സ്ഥാനപ്പേര്‍തന്നെ വേദം നല്കുകയുണ്ടായി.<br />ഇന്ദ്രന്റെ അപദാനങ്ങള്‍ കീര്ത്തിച്ചുകൊണ്ട് ഒരു ഋക്കില്‍ ഒരു ഋഷി പാടുന്നു </span></div><div align="justify"><span style="font-size:130%;"></span> </div><div align="justify"><span style="font-size:130%;">സാസാനാത്യാം ഉദസൂര്യം സാസാനേന്ദ്രഃ<br />സസാനപുരുഭോജനം ഗാം<br />ഹിരണ്യമുതഭോഗം സസാന ഹത്വേ ദസ്യു<br />പ്രാര്യം വര്‍ണമാവത്.<br />ഋഗ്വേദം മലം 3, സൂക്തം 343, ക് 9<br />ഈ ക്കിന് കഹാകവി വള്ളത്തോള്‍ പദ്യത്തില്‍ പരിഭാഷ കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്<br />നല്‍കിയശ്വങ്ങളെ; നല്കി ദിനേശനെ;<br />നല്‍കിയിന്ദ്രന്‍ പുരുഭോഗ്യയാം ഗോവിനെ;<br />നല്കി പൊന്നിന് മുതല്‍; ദസ്യുക്കളെക്കൊന്ന്<br />നന്നായി രക്ഷിച്ചിതാര്യവര്‍ണങ്ങളെ </span></div><span style="font-size:130%;"><div align="justify"><br />ആര്യവംശക്കാരുടെ ശത്രുക്കളായ ദസ്യുക്കളെ കൊന്നു മുടിക്കുകയും അങ്ങനെ അവരെ പരിരക്ഷിക്കുകയും ചെയ്ത ഇന്ദ്രനെ സ്തുതിക്കുകയാണ് കവി. ആര്യമതത്തില്‍ യുദ്ധം നിഷിദ്ധമായിരുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. മറ്റൊരു മന്ത്രം കാണുക </div><div align="justify"><br />ആര് ശംബരന്റെ നൂറു പുരാതന നഗരങ്ങളെ വജ്രംകൊണ്ട് പിളര്‍ത്തിയോ, ആര് വര്‍ച്ചിയുടെ നൂറായിരത്തെ വീഴിച്ചുവോ ആ ഇന്ദ്രന് സോമം കൊണ്ടുവരുവീന്‍ (ഋഗ്വേ. മ. 2, സൂ.14, .6 )<br />ശംബരനും വര്‍ച്ചിയും ദ്രാവിഡന്മാരുടെ രാജാക്കന്മാരായിരുന്നു. ശംബരന് നൂറ് നഗരവും വര്‍ച്ചിക്ക് നൂറായിരം ഭടന്മാരുള്ള ഒരുഗ്രന്‍ സേനയുമുണ്ടായിരുന്നു. ആര്യന്മാരുടെ ആക്രമണത്തില്‍ അതെല്ലാം തകര്‍ന്നുപോയി. ദേവനായ ഇന്ദ്രന്റെ സഹായംകൊണ്ടാണീ വിജയം കൈവന്നത്. ആര്യജനത ദേവന്മാര്ക്കര്പ്പിക്കുന്ന ഒരു നിവേദ്യമാണ് സോമനീര്. പുരോഹിത തലവനായ അധര്യു മേല്പറഞ്ഞ മഹത്കൃത്യങ്ങളില്‍ തങ്ങളെ സഹായിച്ച ഇന്ദ്രദേവന്നര്‍പ്പിക്കുവാന്‍ സോമനീര് കൊണ്ടുവരേണ്ടതിന് ഇതര പുരോഹിതന്മാരെ ആഹ്വാനം ചെയ്യുകയാണീ മന്ത്രത്തിലൂടെ. ആകയാല്‍ ഷിമാര്‍ യുദ്ധത്തേയും ശത്രുഹിംസയെയും വമ്പിച്ച പുണ്യകൃത്യമായാണ് വിശ്വസിച്ചിരുന്നതെന്ന് സ്പഷ്ടം. അഹിംസാവ്രതമൊന്നും അവര്‍ക്കില്ലായിരുന്നു.<br /> തുടരും ....</span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-50778745957113280112009-06-27T12:29:00.000-07:002009-06-28T01:41:11.335-07:00മതം ജീവിതത്തെ സ്വാധീനിക്കുന്നവിധം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1alL8P-F8cDnSAC6rdTtymGdyiZX7m8IKSDCOGRxXv4MlBPdAfik9K02zePWRD4ztA8M1Q5CkDEd86XWeGfSFEtfGm7pNBFW9jeQm_ddylAm3na8CCQFqqpIapTAyofYC08NZL5I-iWsw/s1600-h/Religion_Islam_12x16.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5352288389202420370" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 243px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1alL8P-F8cDnSAC6rdTtymGdyiZX7m8IKSDCOGRxXv4MlBPdAfik9K02zePWRD4ztA8M1Q5CkDEd86XWeGfSFEtfGm7pNBFW9jeQm_ddylAm3na8CCQFqqpIapTAyofYC08NZL5I-iWsw/s320/Religion_Islam_12x16.jpg" border="0" /></span></a><span style="font-size:130%;"><br /></span><div align="justify"><span style="font-size:130%;">വ്യക്തികളെയല്ലാതെ സമൂഹത്തെയൊന്നായി അഭിസംബോധന ചെയ്യുവാന്‍ ധാര്‍മ്മിക തത്വദര്‍ശനങ്ങല്‍ക്ക് സാധ്യമല്ല. മതത്തെപ്പോെ" ആഴത്തില്‍ സ്വാധീനം ച്ചേലുത്താനും അതിന്നാവില്ല. കൂടാതെ ഏത് തത്വദര്‍ശനത്തെയാണ് ജനങ്ങല്‍ പിന്‍പറ്റുക? ഓരോ തത്വജ്ഞാനിക്കും ഓരോ സിദ്ധാന്തം. ഓരോ സിദ്ധാന്തത്തിന്നും ഓരോ മാനദണ്ഡം വില്യം ജെയിംസിനെപ്പോലുള്ളവരുടെ പ്രയോജനവാദമോ? അരിസ്തീബിെന്റ ആനന്ദവാദമോ? നിഷേയുടെ അതിജീവന തത്വചിന്തയോ? കാന്ര് വിഭാവനം ചെയ്ത സ്വാതന്ത്ര്യദര്‍ശനമോ?<br />ഒരു തത്വദര്‍ശനം സ്വീകരിക്കുന്നതുമൂ"ം മനുഷ്യന്ന് "ഭിക്കാന്‍ പോകുന്ന പ്രതിഫമലം എന്താണ്? ബുദ്ധിക്ക് തൃപ്തിയും മനസ്സിന്ന് സൗഖ്യവും പകരുന്ന വല്ലതുമാണോ? അതോ വെറുമൊരു മരീചികയോ? ആരോരുമറിയാതെ, ആരും കാണാതെ, മതിയായ വേതനം "ഭിക്കാതെ രഹസ്യസങ്കേതങ്ങളില്‍ സമൂഹത്തിന്നുവേണ്ടി പണിയെടുക്കുന്ന ഒരു സൈനികന്ന് എന്ത് പ്രതിഫ"മാണ് അത് വാഗ്ദാനം ചെയ്യുന്നത്? സ്വന്തം സമൂഹത്തെയും കുടുംബത്തെയും പ്രതിരോധിക്കുന്നതിനിടയില്‍ അന്യായമായി കൊല്ലപ്പെടുന്ന ദൈവമാര്ഗത്തിെ" രക്തസാക്ഷികല്ക്ക് എന്താണ് കിട്ടുക? തത്വശാസ്ത്രജ്ഞര്‍ കൊട്ടിഘോഷിക്കുന്ന "ആത്മ സംതൃപ്തി'ക്ക് മരിച്ചുപോകുന്നവരുടെ കാര്യത്തില്‍ എന്തു പ്രസക്തി?<br />മറുവശത്ത് അതിക്രമികളും താന്തോന്നികളുമായി ജീവിക്കുന്നവര്‍. ഒട്ടും മനസ്താപമില്ലാതെ വി"ക്കപ്പെട്ട കനികളെല്ലാം ഭുജിക്കുന്നവര്. മരിച്ച് മരവിച്ച മനസുക ഈ സമസ്യയുടെ കുരുക്കഴിക്കാന്‍ വിശ്വാസത്തിനേ കഴിയൂ - മതത്തിന്ന് മാത്രം. അത് പറയുന്നു: ""ആര് അണുഅളവ് ന? ചെയ്യുന്നുവോ അതിെന്റ ഫ"വും "ആര് അണുഅളവ് തി? ചെയ്യുന്നുവോ അതിെന്റ ഫ"വും അവന് കാണും." ""അല്ലാഹുവിെന്റ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുണ്ടല്ലോ, അവരുടെ കര്മ്മങ്ങല് അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല. അവന് അവര്‍ക്ക് സ്വര്ഗത്തിേ"ക്ക് വഴികാണിക്കും. അവര്‍ക്ക് മികച്ചഅവസ്ഥ പ്രദാനം ചെയ്യുകയും അവര്‍ക്ക് നേരത്തെ പരിചയപ്പെടുത്തിയിരുന്ന സ്വര്‍ഗ്ഗത്തില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും." ""മനുഷ്യന് താന്‍ പ്രവര്‍ത്തിച്ചതെല്ലാം ഓര്‍മ്മിക്കുന്ന ദിവസം. അന്ന് നോക്കുന്നവര്‍ക്കെല്ലാം കാണാവുന്നവിധം നരകം തുറന്നുവെക്കപ്പെടുന്നു. ധിക്കാരം കാണിക്കുകയും ഐഹികജീവിതത്തിന്ന് മുന്‍ഗണന കല്പിക്കുകയും ചെയ്തിരുന്നവനാരോ, അവെന്റ താവളം നരകമാകുന്നു. എന്നാല്‍, സ്വനാഥെന്റ സമക്ഷത്തില്‍ നില്ക്കേണ്ടിവരുന്നത് ഭയപ്പെടുകയും ആത്മാവിനെ ദുര്മോഹങ്ങളില് നിന്നകറ്റി നിര്‍ത്തുകയും ചെയ്തവന് ആരോ അവെന്റ താവളം സ്വര്‍ഗമാകുന്നു."<br />തത്വശാസ്ത്രങ്ങളെ നാം തള്ളിപ്പറയുന്നതിനര്‍ത്ഥം ഉല്‍കൃഷ്ടസ്വഭാവഗുണങ്ങളെ തള്ളിക്കളയുന്നു എന്നല്ല. സദ്സ്വഭാവം ഉല്കൃഷ്ടമനുഷ്യെന്റ സ്വത്തും പുരോഗതി പ്രാപിച്ച ഒരു സമൂഹത്തിെന്റ അസ്ഥിവാരവുമാണ്. അതുള്ളിടത്തോളം സമൂഹം നി"നില്ക്കും. അതു നശിച്ചാല്‍ സമൂഹവും നശിക്കും അതില്ലാതെ അതിന് ജീവിതമില്ല. ""ഒരു സമൂഹത്തിെന്റ ധാര്മ്മികബോധത്തിന്ന് ആപത്ത് സംഭവിച്ചാല്‍ പിന്നെ അതിെന്റ ശവസംസ്കാരത്തിന്ന് ഏര്പ്പാടുചെയ്തുകൊള്ളുക" എന്ന് ഒരു കവി ആഹ്വാനം ചെയ്തു. മതങ്ങല്‍ പൊതുവെയും ഇസ്ലാം വിശേഷിച്ചും ധാര്‍മ്മിക സദാചാരബോധത്തിന്നും സല്സ്വഭാവത്തിന്നും ഉന്നത സ്ഥാനവും പ്രാധാന്യവും കല്പിക്കുന്നു. ഖുര്‍ആന്‍ മുഹമ്മദ് നബി(സ)ക്ക് നല്കിയ ഏറ്റവും ഉല്‍കൃഷ്ടമായ സ്വഭാവം ഉള്ളവനാകുന്നു" (നൂൺ: 4) എന്നാണ്. തെന്റ നിയോഗത്തെ പ്രവാചകന് (സ) സംക്ഷിപ്തമായി നിര്‍വ്വചിച്ചതിപ്രകാരമാണല്ലോ: ""ശ്രേഷ്ഠമായ സ്വഭാവഗുണങ്ങല്‍ പൂര്‍ത്തീകരിക്കുകയാണ് എെന്റ നിയോഗോദ്ദേശ്യം." (ബുഖാരി, ഹാക്കിം, ബൈഹഖി).<br />ഇബ്നുല്‍ ഖയ്യിമിനെപ്പോലുള്ള അഗാധപണ്ഡിതന്‍ ദീനിനെ സ്വഭാവഗുണമായി നിര്‍വ്വചിച്ചതു ആശ്ചര്യമുളവാക്കേണ്ടതില്ല. അദ്ദേഹം പറഞ്ഞു: മതമെന്നാല്‍ സ്വാഭാവഗുണം തന്നെ. വല്ലവരും നിനക്ക് സ്വഭാവഗുണം വര്‍ദ്ധിപ്പിച്ചാല്‍ അവര്‍ നിനക്കേറ്റിത്തരുന്നത് നിെന്റ മതഭക്തിയാണ്." ഏതാനും തിരുവചനങ്ങളുടെ പുനരാവിഷ്കാരം മാത്രമാണിത്. ""ഏറ്റവും നല്ല സ്വഭാവം ഉല്ക്കൊള്ളുന്നവരാണ് ഏറ്റവും പൂര്‍ണ്ണമായ വിശ്വാസമുള്ളവര്‍!" (തിര്‍മിദി) ""പുണ്യമെന്നാല്‍ സദ്സ്വാഭാവമാണ്" (മുസ്ലിം) ""വിധി ദിനത്തില്‍, വിശ്വാസിയുടെ തുലാസ്സില്‍ സദ് സ്വഭാവത്തേക്കാല്‍ കനം തൂങ്ങുന്നതായി മറ്റൊന്നുമില്ല." (തിര്‍മിദി). ഇതെല്ലാം മതത്തിലും സമൂഹത്തിലും സ്വഭാവഗുണങ്ങല്‍ക്കും സദാചാരനിഷ്ഠക്കും കല്പിക്കപ്പെടുന്ന പ്രാധാന്യം സ്പഷ്ടമാക്കുന്നു. മതത്തി"ത് ഈടുറ്റ ഒരു സ്തംഭമാണ്. സമൂഹത്തെ സംബന്ധിച്ചിടത്തോളം ഉറച്ച അസ്തിവാരവും.<br /><br />മതമില്ലാതെ സദാചാരമില്ല<br /><br />മതം ധര്മ്മനിഷ്ഠാജീവിതത്തിന് ആഹ്വാനം ചെയ്യുക മാത്രമല്ല, അതിെന്റ നിയമങ്ങല്‍ ആവിഷ്കരിക്കുകയും പരിധികല്‍ നിര്‍ണയിക്കുകയും പൊതുമാനദണ്ഡങ്ങല്‍ നിശ്ചയിക്കുകയും പെരുമാറ്റച്ചട്ടങ്ങളുടെ വിശദാംശങ്ങളില്‍ മാതൃകകല്‍ നിരത്തുക കൂടി ചെയ്യുന്നു. അവ കണിശമായി പാലിക്കുവാനുള്ള പ്രേരണ നല്കുന്നു. പാലിച്ചവര്‍ക്ക് രക്ഷയും "ംഘിച്ചവര്‍ക്ക് ശിക്ഷയും നിശ്ചയിക്കുന്നു.<br />"മതമുക്തമായ സദാചാരം അര്‍ത്ഥശൂന്യമാണ്" - ഒരു ജര്‍മന്‍ തത്വചിന്തകന്‍ പ്രസ്താവിച്ചു. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറയുകയുണ്ടായി: മതവും സദാചാരവും അവിഭാജ്യമായ ഏകതയാണ്. അവ തമ്മില്‍ ഭേദം കല്പിക്കാനാവില്ല. സദാചാരത്തിെന്റ ആത്മാവാണ് മതം. സദാചാരമാകട്ടെ, ആത്മാവിന്ന് അന്തരീക്ഷംപോെ"യും! മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ മതം സദാചാരത്തെ വെള്ളവും ആഹാരവും നല്കി വളര്‍ത്തുന്നു - വെള്ളം വിളകളെയെന്ന പോെ"!"<br />വര്‍ഷങ്ങല്‍ക്ക്മുമ്പ് ഇംഗ്ലണ്ടിെ" ഒരു ജഡ്ജി േലാകത്തിെന്റ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റി - കുപ്രസിദ്ധമായ പ്രോഫ്യൂമോ സംഭവത്തില്‍ വിധി പ്രസ്താവിച്ച ജഡ്ജി. "ണ്ടനിെ" തെന്റ "ളിതമായ ഫ്ലാറ്റില്‍ മൂന്നുമാസക്കാ"ം ചടഞ്ഞിരുന്ന് അദ്ദേഹം കേസ് പഠിച്ചു. കേസന്വേഷണവേളയില്‍ 180 ഓളം സ്ത്രീപുരുഷ?ാരെയും പത്രപ്രവര്‍ത്തകരെയും പാര്ലിമെന്ര് അംഗങ്ങളെയും അദ്ദേഹം വിചാരണ ചെയ്തിരുന്നു. ഏഴു "ക്ഷത്തിഅമ്പതിനായിരം പദങ്ങളുള്ള വിധിന്യായത്തിെന്റ അവസാനഭാഗത്ത് വെട്ടിത്തിളങ്ങുന്ന അക്ഷരങ്ങളില്‍ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തി: ""മതത്തെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് സദാചാരം ഉണ്ടാവുകയില്ല. സദാചാരമില്ലാതെ നിയമവ്യവസ്ഥ നി"നിര്‍ത്താനും കഴിയില്ല."<br />മതം മാത്രമാണ് ന?-തി?കളെ വേര്‍തിരിക്കുന്ന കുറ്റമറ്റ മാനദണ്ഡം. മനുഷ്യര്‍ ഉറ്റുനോക്കുന്ന പരമോല്‍കൃഷ്ട മൂല്യങ്ങളുമായി അവനെ ബന്ധിക്കുന്ന ശക്തിയും അതുമാത്രം. സ്വാര്‍ത്ഥം, ജ?വാസനകളുടെ കടിഞ്ഞാണില്ലായ്മ, ശീ"ങ്ങളുടെ ആധിപത്യം തുടങ്ങിയവയില്‍ നിന്ന് മനുഷ്യന്ന് മുക്തി നല്‍കാനും മതത്തിനേ കഴിയൂ. സദാചാരസൗധം പടുക്കപ്പെടേണ്ടുന്ന ചൈതന്യവത്തായ ഒരു മനഃസാക്ഷിയെ വളര്‍ത്തിയെടുക്കുന്നതും മതമത്രെ. </span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-80181935808411128232009-06-27T12:27:00.000-07:002009-06-28T01:41:34.147-07:00ബന്ധുക്കളിലൂടെ ദൈവസാമീപ്യം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZ-ymnF7gLsRNUsimfMTTNaANjPCuAo9Tjk6EeQ4p5BJuCYiTwqWMDNbY1Qot0JGyNhkVzxYQgGEJ2ueIJG5an7iUQObC2AygOxj-g1ZVj4VYuJbeE6G8pvW6muzYAI_v062qhoPHQtUO-/s1600-h/relation.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5352285654780266066" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 204px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZ-ymnF7gLsRNUsimfMTTNaANjPCuAo9Tjk6EeQ4p5BJuCYiTwqWMDNbY1Qot0JGyNhkVzxYQgGEJ2ueIJG5an7iUQObC2AygOxj-g1ZVj4VYuJbeE6G8pvW6muzYAI_v062qhoPHQtUO-/s320/relation.jpg" border="0" /></span></a><span style="font-size:130%;"><br /></span><div align="justify"></div><br /><div align="justify"><span style="font-size:130%;">അടുത്ത ബന്ധുക്കളുടെ സാന്നിധ്യം നിങ്ങള്‍ക്ക് ആശ്വാസവും ആനന്ദവുമാണോ നല്‍കാറുള്ളത്? ബന്ധങ്ങള്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ബന്ധനമായി തോന്നാറുണ്ടോ? ഭര്‍തൃസഹോദരിയെ നിങ്ങള്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ടോ? അവരെ ശാപവും ശല്യവുമായി കരുതാറുണ്ടോ? നിങ്ങളുടെ ഭര്‍ത്താവ് അദ്ദേഹത്തിെന്റ കുടുംബക്കാരെ സ്നേഹിക്കുന്നതും സഹായിക്കുന്നതും നിങ്ങള്‍ക്ക് ഇഷ്ടമാണോ? നിങ്ങളതിനെ പ്രോത്സാഹിപ്പിക്കാറാണോ അതോ നിരുത്സാഹപ്പെടുത്താറാണോ പതിവ്? സഹോദരനില്‍നിന്നും സഹോദരെന്റ ഭാര്യയില്‍നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമൊക്കെ നിങ്ങളുടെ ഭര്‍തൃസഹോദരിക്ക് നല്കാന് നിങ്ങള്‍ സന്നദ്ധയാണോ? ഭര്‍ത്താവ് നിങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന് നിങ്ങളാഗ്രഹിക്കാറില്ലേ? അതുപോലെ അദ്ദേഹത്തിെന്റ ബന്ധുക്കളെ പരിഗണിക്കാന്‍ നിങ്ങള്‍ക്ക് കഴിയാറുണ്ടോ?<br />കുടുംബബന്ധത്തിന് ഇസ്ലാം നല്കുന്ന പ്രാധാന്യത്തെപ്പറ്റി നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടോ? സ്വന്തം കുടുംബത്തോടും ഭര്‍ത്താവിെന്റ ബന്ധുക്കളോടും ഇടപഴകുമ്പോള്‍ അതേക്കുറിച്ച് ഓര്‍ക്കാറുണ്ടോ? ഞാനും എെന്റ ഭര്‍ത്താവും ഒരു തട്ടാനുമെന്ന കുടിലവും കുടുസ്സുമായ ചിന്ത നിങ്ങളെ പിടികൂടാറുണ്ടോ? അടുത്ത ബന്ധുക്കളെ ആദരിക്കാനും അംഗീകരിക്കാനും സഹായിക്കാനും സേവിക്കാനും ഞാനിസം നിങ്ങള്‍ക്ക് തടസമാവാറുണ്ടോ? സഹധര്‍മിണിയുടെ ബന്ധുക്കളെ സംബന്ധിച്ച് ഈ ചോദ്യങ്ങള്‍ പുരുഷനും മറ്റൊരു ഭാഷയില്‍ ബാധകമാണ്.<br />ഇത്തരം ചോദ്യങ്ങള്‍ സ്വന്തത്തോടു ചോദിച്ച് അവക്ക് കിട്ടുന്ന ഉത്തരങ്ങളെ ഇസ്ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുക. അത് നിങ്ങളുടെ ജീവിതത്തിന് പുതിയ തെളിച്ചവും വെളിച്ചവും നല്‍കുമെന്ന് പ്രതീക്ഷിക്കാം.<br />ഗര്‍ഭപാത്രത്തിനും കുടുംബബന്ധത്തിനും ഒരേ പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചത്്. അതോടൊപ്പം ഖുര്‍ആന്‍ ഏറ്റവും കൂടുതലുപയോഗിച്ച അല്ലാഹുവിെന്റ ശ്രേഷ്ഠമായ ഗുണവിശേഷവുമായി ബന്ധപ്പെട്ടതുമാണത്. ഗര്‍ഭപാത്രങ്ങള്‍ക്ക് അര്‍ഹാം എന്നാണ് ഖുര്ആെന്റ പ്രയോഗം. കുടുംബബന്ധങ്ങള്‍ക്ക് ഗര്ഭപാത്രത്തിെന്റ ആള്ക്കാര് എന്നര്‍ത്ഥം വരുന്ന ദവുല്‍ അര്‍ഹാം എന്ന പദവും. അതോ ദൈവനാമമായ റഹീമുമായി ബന്ധപ്പെട്ടതും. ഈ മൂന്നിെന്റയും ഒത്തുവരവ് കേവലം യാദൃശ്ചികമല്ല. അല്ലാഹു അവയെ പരസ്പരം കൂട്ടിയിണക്കിയതിനാല്‍ സംഭവിച്ചതാണ്. അല്ലാഹു കുടുബബന്ധത്തിന് തെന്റ തൊട്ടടുത്ത സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. അവന് ആജ്ഞാപിക്കുന്നു: ആരെ മുന്‍ നിര്‍ത്തി നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നുവോ, ആ അല്ലാഹുവിനെ നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. (അന്നിസാഅ്:1)<br />അല്ലാഹുവിെന്റ നിയമമനുസരിച്ച് രക്തബന്ധുക്കള്‍ അന്യോന്യം കൂടുതല്‍ അടുത്തവരാകുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി അറിയുന്നവനാണ് (അല്‍ അന്‍ഫാല്‍: 75). നീതി പാലിക്കുക. ന? ചെയ്യുക. കുടുംബ ബന്ധങ്ങള്‍ പുലര്‍ത്തുക. ഇതൊക്കെയാണ് അല്ലാഹു ആജ്ഞാപിക്കുന്നത്. നീചകൃത്യങ്ങളും നിഷിദ്ധവും അക്രമവും നിരോധിക്കുകയും ചെയ്യുന്നു. അവന് നിങ്ങളെ ഉപദേശിക്കുന്നത് നിങ്ങള്‍ കാര്യങ്ങള്‍ ഓര്‍ക്കാനാണ് (അന്നഹ്ല്: 90). അല്ലാഹു കൂട്ടിയിണക്കാന്‍ ആവശ്യപ്പെട്ട ബന്ധങ്ങള്‍ ചേര്‍ക്കുകയും തങ്ങളുടെ നാഥനോട് ഭക്തിപുലര്‍ത്തുകയും പ്രയാസപൂര്‍ണമായ വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവരാണ് ബുദ്ധിമാന്മാര്. (അര്‍റഅ്ദ്:21)<br />അടുത്ത ബന്ധുവിന് അവെന്റ അവകാശം നല്‍കുക. അഗതിക്കും വഴിയാത്രക്കാരനും അവരുടേതും (അല്‍ഇസ്റാഅ്:26). സ്വത്ത് വിഭജനവേളയില്‍ അവാശികളല്ലാത്ത അടുത്ത ബന്ധുക്കളും അനാഥരും അഗതികളും സന്നിഹിതരായാല്‍ അവര്‍ക്കും അതില്‍നിന്ന് വല്ലതും നല്‍കുകയും അവരോട് നല്ല വാക്കു പറയുകയും ചെയ്യുക. (അന്നിസാഅ്:8)<br />അല്ലാഹു പറയുന്നതായി പ്രവാചകന് അറിയിക്കുന്നു: ഞാന്‍ പരമകാരുണികനാണ്. ഞാന്‍ ഗര്‍ഭപാത്രത്തെ സൃഷ്ടിച്ചു. എന്നിട്ട് ഞാനതിന് എെന്റ നാമങ്ങളിലൊന്ന് (അര്‍ഹാം) നല്‍കുകയും ചെയ്തു. അതിനാല്‍ ആര് കുടുംബ ബന്ധം സ്ഥാപിക്കും. ആര് അതിനെ മുറിച്ചുകളയുന്നുവോ അവനുമായി ഞാനും ബന്ധം മുറിച്ചുകളയും. (തിര്‍മിദി)<br />അല്ലാഹു നിങ്ങളുമായി ബന്ധം പുലര്‍ത്തണമെന്ന് നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളവരുമായി അടുപ്പം കാത്തുസൂക്ഷിക്കുക. അവരുമായി അകലാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. അവര്‍ നിങ്ങളില്‍നിന്നകന്നാലും നിങ്ങള്‍ അവരില്‍നിന്നകലാതിരിക്കുക. അവരെ സഹായിക്കുന്നതിലും സേവിക്കുന്നതിലും സന്തോഷവും സംതൃപ്തിയും കണ്ടെത്തുക.<br />കുടുംബബന്ധം മുറിക്കുന്നതിനെ ഖുര്‍ആന്‍ കഠിനമായെതിര്‍ക്കുന്നു: അല്ലാഹുവുമായി സുദൃഢമായ കരാര്‍ ചെയ്തശേഷം അത് ലംഘിക്കുകയും അവന് കൂട്ടിയിണക്കാന്‍ കല്പിച്ച ബന്ധങ്ങള്‍ മുറിച്ചുകളയുകയും ഭൂമിയില്‍ നാശമുണ്ടാക്കുകയും ചെയ്യുന്നവരെയാണ് അല്ലാഹുവിെന്റ ശാപം ബാധിക്കുക. ചീത്തയായ വാസസ്ഥലം ലഭിക്കുന്നതും അവര്‍ക്കു തന്നെ. (അര്‍റഅ്ദ്:25)<br />പ്രവാചകന് പറയുന്നു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന് തെന്റ കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ (ബുഖാരി). കുടുംബബന്ധം മുറിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല (ബുഖാരി, മുസ്ലിം). ഏറ്റവും വേഗം പ്രതിഫലം ലഭിക്കുക കുടുംബബന്ധം ചേര്‍ക്കുന്നതിനും ദാനം നല്കുന്നതിനുമാണ്. വളരെ വേഗം ശിക്ഷ ലഭിക്കുക കുടുംബബന്ധം മുറിക്കുന്നതിനും അക്രമത്തിനുമാണ്.<br />കുടുംബബന്ധത്തിന് ഖുര്‍ആന്‍ നല്കിയ വ്യാപ്തിയും പരിഗണനയും ഏറെ ശ്രദ്ധേയമത്രെ. അന്ധനോ മുടന്തനോ രോഗിക്കോ ആരുടെയും വീടുകളില്‍നിന്നും ഭക്ഷണം കഴിക്കുന്നതിനു വിരോധമില്ല. നിങ്ങള്‍ക്ക് സ്വന്തം വീടുകളില്‍നിന്നോ പിതാക്കളുടെയോ മാതാക്കളുടെയോ സഹോദര?ാരുടെയോ സഹോദരിമാരുടെയോ പിതൃസഹോദര?ാരുടെയോ അമ്മായിമാരുടെയോ അമ്മാവ?ാരുടെയോ മാതൃസഹോദരിമാരുടെയോ വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ ഒരു വിരോധവുമില്ല. ഏതു വീടിെന്റ താക്കോല്‍ നിങ്ങളുടെ ഉത്തരവാദിത്വത്തിലുണ്ടോ ആ വീട്ടില്‍നിന്നും നിങ്ങളുടെ സുഹൃത്തുക്കളുടെ വീടുകളില്‍നിന്നും ഭക്ഷണം കഴിക്കുന്നതിനും വിരോധമില്ല. നിങ്ങള്‍ ഒന്നിച്ചോ വെവ്വേറെയോ തിന്നുന്നതിനും തെറ്റില്ല. (അന്നൂര്‍:61)<br />ഏറ്റവും അടുത്ത ബന്ധുക്കള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുന്ന ഈ ഖുര്‍ആന്‍ സൂക്തം അവരുടെ വീടുകള്‍ സ്വന്തം വീടുകള്‍പോലെ തന്നെയാണെന്നും അങ്ങനെ ആവണമെന്നും പഠിപ്പിക്കുന്നു.<br />തെന്റയും തെന്റ ജീവിതപങ്കാളിയുടെയും അടുത്ത ബന്ധുക്കളോടുള്ള സമീപനവും പെരുമാറ്റവും മരണാനന്തര ജീവിതത്തിലെ വിജയ-പരാജയങ്ങളില്‍ സുപ്രധാനമായ പങ്കുവഹിക്കുമെന്ന വസ്തുത മറക്കാവതല്ല.<br />അതുകൊണ്ടു തന്നെ നിങ്ങള്‍ കുടുംബബന്ധങ്ങള്‍ ഭദ്രമാക്കാന്‍ പരമാവധി ശ്രമിക്കുകയും പരസ്പരം അതിന് പ്രേരിപ്പിക്കുകയും വേണം. ജീവിത പങ്കാളിയുടെ അടുത്ത ബന്ധുക്കളില്‍നിന്നകലുകയോ ഇണയെ അവരില്‍നിന്നകറ്റുകയോ ചെയ്യരുത്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ അത് അല്ലാഹുവില്‍നിന്ന് അകലാന്‍ കാരണമാകും. അതുവഴി പരലോക നഷ്ടത്തിനും! </span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-5186828395682218232009-06-27T12:03:00.000-07:002009-06-28T01:42:24.839-07:00ഇസ്ലാം ഒരു സമന്വയദര്‍ശനം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiT9W2_8o6z4FCAeNz0qSckft3jtXa1ajckbstDgJNyyA6OVrMlnIbaMy6VRcBXFuaPggdUmOgSHNO754Jex3BHqE1hro-IFDwxis9KMwqpDEoMOQ_A1lkNbrIbKj8QhnZoB7oT-Jhoj-O8/s1600-h/islammm.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5352283827677073826" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 228px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiT9W2_8o6z4FCAeNz0qSckft3jtXa1ajckbstDgJNyyA6OVrMlnIbaMy6VRcBXFuaPggdUmOgSHNO754Jex3BHqE1hro-IFDwxis9KMwqpDEoMOQ_A1lkNbrIbKj8QhnZoB7oT-Jhoj-O8/s320/islammm.jpg" border="0" /></span></a><span style="font-size:130%;"><br /><br /><br /></span><div align="justify"><span style="font-size:130%;"><em><span style="font-size:85%;color:#3333ff;">വാണിദാസ് എളയാവൂര്<br /></span></em><br />ഒരു നൂതനവ്യവസ്ഥയിതിയുടെ സമുല്‍ഘാടനമാണ് ഇസ്ലാം സാധിച്ചത്. അതുകൊണ്ട് മനുഷ്യന് അഭിമുഖീകരിക്കുന്ന സകല വിഷയങ്ങളുടെയും ആഴപ്പരപ്പുകളിലേക്ക് വെളിച്ചം വിതറുവാന്‍ ഇസ്ലാം ശ്രദ്ധിച്ചു. ദൈവം, പ്രപഞ്ചം, ജീവിതം, മനുഷ്യന് എന്നീ നാലുമണ്ഡലങ്ങളിലും അതിെന്റ കൈവിരലുകള്‍ നീങ്ങി. മറ്റു പല മതദര്‍ശനങ്ങളെയും പോലെ ദൈവത്തെക്കുറിച്ചുള്ള ഏകമുഖമായ അന്വേഷണമായി ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൂടാ. അതുകൊണ്ടാണ് ഇസ്ലാം ഒരു സമഗ്ര ജീവിത ദര്‍ശനമായി മാറിയതും.<br />ഏകമായ ഈ പ്രപഞ്ചം ഏകോദ്ദേശ്യത്തില്‍ നിന്നുടലെടുത്തതാണ്. മനുഷ്യനാവട്ടെ പ്രപഞ്ചത്തിെന്റ അഭിന്നഘടകവും പ്രപഞ്ചത്തിെന്റ ഇതര ഭാഗങ്ങളുമായി പൂര്‍ണമായി ബന്ധിക്കപ്പെട്ടവനും സഹകരിക്കുന്നവനുമാണവന്‍. അതിനാല്‍ ഓരോ വ്യക്തിയും പ്രപഞ്ച വ്യവസ്ഥയോടും ഇതര വ്യക്തികളോടും സഹകരണത്തിലും ഏകീഭാവത്തിലും വര്‍ത്തിക്കേണ്ടതുണ്ട്. മനുഷ്യരാശി ഒരുഏകകമാണെന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. മനുഷ്യന് ഏകീകരണത്തിനുവേണ്ടി വിഭിന്നമായിരിക്കുന്നു. അടുക്കാന്‍ വേണ്ടി അകന്നിരിക്കുന്നു. ഒരേ ലക്ഷ്യത്തിലെത്താന്‍മാത്രം വ്യത്യസ്തമാര്‍ഗങ്ങളവലംബിച്ചവരാണവര്‍. സയ്യിദ് ഖുതുബിെന്റ വാക്കുകള്‍ ശ്രദ്ധേയം:<br />'സമ്പൂര്‍ണമായ ഒരേകകമാണ് മനുഷ്യന്, വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും. പ്രത്യക്ഷത്തില്‍ വിഭിന്നമായ അവനിലെ ശക്തികള്‍ പരാമര്‍ത്ഥത്തില്‍ ഏകോ?ുഖമാണ്. ബഹിര്‍പ്രകടനങ്ങള്‍ പല രൂപത്തിലാണെങ്കിലും ഏക ശക്തിയാണല്ലോ പ്രപഞ്ചം. അതുതന്നെയാണ് മനുഷ്യെന്റയും നില."<br />സന്തുലിതവും സംയോജിതവും കേവലവുമായ ഏകത്വം. വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയിലുള്ള കൂട്ടുത്തരവാദിത്തം - ഈ രണ്ട് അടിസ്ഥാനങ്ങളിലാണ് ഇസ്ലാം അതിെന്റ സാമൂഹിക നീതി സാക്ഷാത്കരിക്കുന്നത്. ആ സാക്ഷാല്‍ക്കരണത്തിന് മനുഷ്യപ്രകൃതിയുടെ മൗലിക ഭാവങ്ങളെ വിഗണിക്കുന്നുമില്ല. അവെന്റ ശക്തിയും ദൗര്‍ബല്യവും കണക്കിലെടുത്തുകൊണ്ടാണ് അതിെന്റ പ്രയാണം.<br />വ്യക്തിയുടെ മനോമാലിന്യങ്ങളായ രാഗദ്വേഷാദികള്‍ സമഷ്ടിയുടെ മേല്‍ സുസ്സ്വാധീനം ചെലുത്തുന്നതു അക്രമവും അനീതിയും അധര്‍മവുമാണ്. വ്യക്തിയുടെ പ്രകൃതിയെ ഹനിക്കുകയും നിരോധിക്കുകയും ചെയ്യുന്നതും തെറ്റാണെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അങ്ങനെ ചെയ്യുന്നത് സമൂഹത്തോടുതന്നെ ചെയ്യുന്ന വിനയാണെന്നും ഇസ്ലാം പ്രബോധിപ്പിക്കുന്നു.<br />വ്യക്തികളുടെ ജനമായത്തമായ അഭിരുചികളെയും വാസനകളെയും സര്‍ഗശക്തിയേയും നിഹനിക്കുന്നത് വ്യക്തിയുടെ അവകാശദ്ധ്വംസനം മാത്രമല്ല അതിെന്റ ആസ്വാദനവും പ്രയോജനവും അനുഭവിക്കാന്‍ സമര്‍ഹമായ സമൂഹത്തിെന്റ അവകാശ നിഷേധം കൂടിയായിരിക്കും. ഇതിെന്റയര്ത്ഥം വ്യക്തി സ്വാതന്ത്ര്യം അനിയന്ത്രിതവും അപ്രതിരോധ്യവും അപ്രമാദിത്വമിയന്നതുമാണെന്നല്ല, വ്യക്തിയുടെ മൗലിക സ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊണ്ടും സര്‍ഗ്ഗസിദ്ധികള്‍ക്ക് വികസ്വരത കൈവരിക്കാന്‍ പോരുന്ന സാഹചര്യമനുവദിച്ചുകൊണ്ടും സമഷ്ടിയുടെ താല്പര്യങ്ങള്ക്ക് തടസമാവാത്തവിധം വ്യക്തിഗതമായ അഭിരുചികളെ പരിപോഷിപ്പിച്ചും ആശാസ്യമായ നിയന്ത്രണം സൂക്ഷിക്കുവാന്‍ ഇസ്ലാം സംസ്കൃതി ശ്രദ്ധിക്കുന്നു. അതിെന്റ അവലംബവും മാനദണ്ഡവും ദൈവഹിതമാണ്. വ്യക്തിയുടെയും സമൂഹത്തിെന്റയും ദൈവമാര്‍ഗത്തിലൂടെയുള്ള സമ്പൂര്‍ണ്ണ വികാസമാണ് ഇസ്ലാമിെന്റ വിഭാവിത ലക്ഷ്യം. വിധിവിലക്കുകളുടെ സൂക്ഷ്മ സ്വഭാവം പരിശോധിച്ചാല്‍ അതേറെ ബോധ്യപ്പെടും.<br />വൈവിധ്യമാര്‍ന്ന സിദ്ധിസാധ്യതകളോടെയാണ് മനുഷ്യന് പിറക്കുന്നത്. അതിലൊരു സമീകരണമെന്നത് അസാദ്ധ്യവും പ്രകൃതി വിരുദ്ധവുമാണ്. സിദ്ധികള്‍ ആരിലെന്ന്പരിഗണിക്കാതെ അവയെപൂര്‍ണമായി പ്രഫുല്ലമാക്കി സമഷ്ടിക്ക് പ്രയോജനപ്പെടുത്തുകയാണ് കരണീയം. അങ്ങനെ വളര്‍ത്തപ്പെട്ട ശാരീരികവും ബൗദ്ധീകവും ആത്മീയവുമായ സിദ്ധിസാധ്യതകള്‍ സമൂഹത്തിെന്റ ക്ഷേമൈശ്വര്യങ്ങള്‍ക്കുള്ള പൂജാദ്രവ്യമായി മാറുമ്പോള്‍ വ്യക്തിജീവിതം പൂര്‍ണ്ണവും ഈശ്വരോ?ുഖവുമായി പരിണമിക്കുന്നു. സാമ്പത്തിക സമത്വംപോലുള്ള മുദ്രാവാക്യങ്ങളും രാഷ്ട്രീയ സ്വാതന്ത്ര്യം, സാംസ്കാരിക സ്വാതന്ത്ര്യം തുടങ്ങിയ വിലക്ഷണ ലക്ഷ്യങ്ങളുമല്ല അവസരസമത്വവും മനുഷ്യ സ്വാതന്ത്ര്യവുമാണ് മോക്ഷദായകമായ വിഭാവനകളെന്ന് ഇസ്ലാം കണ്ടെത്തിയിരിക്കുന്നു. സാമ്പത്തിക സമത്വം അപ്രായോഗികമാണെന്നും അത് കേവലം മരീചികയാണെന്നും നിയമത്തിെന്റ ശക്തിയിലൂടെ അതൊരിക്കല്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അതിന് ചിരസ്ഥായിത്വമുണ്ടാവില്ലെന്നും ഇസ്ലാം നമ്മെയറിയിക്കുന്നു. എന്നാല്‍ സമസ്ത മേഖലകളിലും മാനവിക നീതിയുടെ അലംഘനീയത ഇസ്ലാം ആവര്‍ത്തിച്ചുറപ്പിക്കുന്നു. മാനവിക നീതിയുടെ പശ്ചാത്തലത്തിലെ വൃഷ്ടി, സമഷ്ടി, വികാസങ്ങള്‍, നിര്‍ബാധം, സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളുവെന്ന് ഇസ്ലാം അറിയിക്കുന്നു.<br />മനുഷ്യനെ സമഗ്രമായിക്കണ്ട് വിലയിരുത്താന്‍ പലപല മാനവിക ദര്‍ശനങ്ങളും വിമുഖത കാണിച്ചപ്പോള്‍, മനുഷ്യന് ഒരു സമന്വയ ശില്പമാണെന്നും അവനിലെ വികാരവിചാരപ്രപഞ്ചങ്ങളൊന്നും അന്യോന്യഭിന്നങ്ങളല്ലെന്നും ഭൗതിക ആദ്ധ്യാത്മിക സമുന്നതികളിലേ അവെന്റ പൂര്‍ണ വികാസം പൂവണിയുകയുള്ളുവെന്നും ഇസ്ലാം ഉറക്കെ പ്രഘോഷിച്ചു.<br />ആത്മീയതയേയും ഭൗതികതയേയും പരസ്പര വിരുദ്ധങ്ങളായിക്കണ്ട മനുഷ്യന് ഒന്നിനെ നിഷേധിച്ചുകൊണ്ടാണ് മറ്റൊന്നിനെ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഒന്നിനെ തിരസ്കരിച്ചുകൊണ്ടാണ് മറ്റൊന്നിനെ സ്വീകരിച്ചത്. ആത്മീയവും ഭൗതികവുമായ ശക്തികള്‍ക്കിടയില്‍ സംഘട്ടനവും സംഘര്‍ഷവുമാണ് അവര്‍ ദര്‍ശിച്ചത്. രണ്ടിനുമിടയില്‍ അടിസ്ഥാനപരമായൊരന്തരം! ത്രാസിെന്റ ഒരു തട്ട് താഴ്ന്നാലേ മറ്റേത് ഉയരുകയുള്ളൂ. അതുപോലെ ഭൗതികതയെ ഹിംസിച്ചുകൊണ്ടേ ആത്മീയത നേടാനാവൂ എന്നവര്‍ കരുതി. കാരണം അവരുടെ ദൃഷ്ടിയാല്‍ പ്രസ്തുത സംഘട്ടനം പ്രപഞ്ചത്തിെന്റയും മനുഷ്യെന്റയും പ്രകൃതിതന്നെയാണ്. ഭൗതികവും ആത്മീയവുമായ ഈ സംഘട്ടനം തുടര്‍ന്നുപോന്നു. പരസ്പര പുരകമായി വര്‍ത്തിക്കേണ്ട രണ്ട് വിഷയതലങ്ങള്‍ വിരുദ്ധതകളുടെ ധ്രൂവങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടതുപോലെ തോന്നി. ഭൗതികവും ആത്മീയവുമായ ശക്തികള്‍ക്കിടയില്‍ വൈരുദ്ധമില്ലാത്ത, സുഭദ്രവും സമ്പുര്‍ണവുമായ ഒരു സിദ്ധാന്തമാണ് ഇസ്ലാം സമര്‍പ്പിച്ചത്. വിരുദ്ധശക്തികളെ ഏകീകരിക്കുകയും അഭിലാഷങ്ങള്‍, അഭിനിവേശങ്ങള്‍, പ്രവണതകള്‍ എന്നിവയെ സംയോജിപ്പിക്കുകയുമാണ് ഇസ്ലാമിെന്റ സമീപനം. മനുഷ്യെന്റ അകത്തും പുറത്തുമുള്ള ശക്തികളുടെ ഐക്യമാണ് അത് അഭിദര്ശിക്കുന്നത്. ആകാശം, ഭൂമി, മതം, ലോകകാര്യം, ശരീരം ആത്മാവ്, വിശ്വാസം, പ്രവൃത്തി എന്നിവയെ ഏകോ?ുഖമായി ഒരേ മാര്‍ഗത്തില്‍ നയിക്കുകയാണ് അതിെന്റ ലക്ഷ്യം. അറിയുന്നതും അറിയാത്തതും കാണുന്നതും കാണാത്തതും ചേര്‍ന്ന ഒരേകകമാണ് പ്രപഞ്ചം. ഭൗതികവും ആത്മീയവുമായ ശക്തികള്‍ക്കിടയില്‍ വൈരുദ്ധിമില്ലാത്ത, സുഭദ്രവും സമ്പൂര്‍ണ്ണവുമായ ഒരു സിദ്ധാന്തമാണ് ഇസ്ലാം സമര്‍പ്പിച്ചത്. വിരുദ്ധ ശക്തികളെ ഏകകീരിക്കുകയും അഭിലാഷങ്ങള്‍, അഭിനിവേശങ്ങള്‍, പ്രവണതകള്‍ എന്നിവയെ സംയോജിപ്പിക്കുകയുമാണ് ഇസ്ലാമിെന്റ സമീപനം. മനുഷ്യെന്റ അകത്തും പുറത്തുമുള്ള ശക്തികളുടെ ഐക്യമാണ് അത് അഭിദര്ശിക്കുന്നത്. ആകാശം, ഭൂമി, മതം, ലോകകാര്യം, ശരീരം, ആത്മാവ്, വിശ്വാസം പ്രവൃത്തി എന്നിവയെ ഏകോ?ുഖമായി ഒരേ മാര്‍ഗത്തില്‍ നയിക്കുകയാണ് അതിെന്റ ലക്ഷ്യം. അറിയുന്നതും അറിയാത്തതും കാണുന്നതും കാണാത്തതും ചേര്‍ന്ന ഒരേകകമാണ് പ്രപഞ്ചം. ഭൗതികവും ആത്മീയവുമായ ശക്തികള്‍ സമന്വയിച്ച ഒരേകകമാണ് ജീവിതം. അവയെ താളം തെറ്റാതെ വേര്‍തിരിക്കുക സാദ്ധ്യമല്ല. വിണ്ണിലേക്ക് എത്തിനോക്കുന്ന ഉന്നതവികാരങ്ങളുടെയും മണ്ണില്‍ ഒട്ടിപ്പിടിച്ച അഭിലാഷങ്ങളുടെയും സമ്മിശ്ര രൂപമാണ് മനുഷ്യന്. മനുഷ്യനിലെ ഈ രണ്ട് അഭിനിവേശങ്ങള്‍ക്കുമിടയില്‍ വൈരുദ്ധ്യമുണ്ടാകാവതല്ല. പ്രകൃതിയില്‍ ആകാശഭൂമികള്‍ക്കിടയിലോ അറിയുന്നതും അറിയാത്തതും തമ്മിലോ വൈരുദ്ധ്യമില്ല. ഈ പരിനിഷ്ഠിതമായ പശ്ചാത്തലത്തില്‍ ഇഹവും പരവും തമ്മിലോ വിശ്വാസവും അനിഷ്ടാനവും തമ്മിലോ ആദര്‍ശവും, ആചാരണവും തമ്മിലോ വൈരുദ്ധ്യമില്ല. ഇവക്കെല്ലാം പിന്നില്‍ അനശ്വരമായ ഒരു മഹച്ഛക്തിയുണ്ട്. സൃഷ്ടിസ്ഥിതി സംഹാരകാരകത്വം നിര്‍വഹിക്കുന്ന ഒരു മഹച്ഛക്തി - അതത്രെ അല്ലാഹു.<br />അല്ലാഹുവിെന്റ അസ്തിത്വത്തിലും അവെന്റ സൃഷ്ടിസ്ഥിതി സംഹാരകാരകത്വത്തിലും അസദൃശഭാവത്തിലും ദൃജരൂഢ വിശ്വാസം സൂക്ഷിക്കുന്ന സത്യവിശ്വാസിക്ക് അല്ലാഹുവും അല്ലാഹുവിെന്റ വിലാസവേദികളും അന്യമാവുന്നില്ല. ശരണം അവന് മാത്രമാണെന്ന തെളിഞ്ഞ അവബോധം സൂക്ഷിക്കുന്ന സത്യവിശ്വാസിക്ക് അല്ലാഹുവും അല്ലാഹുവിെന്റ വിലാസവേദികളും അന്യമാവുന്നില്ല. ശരണം അവന് മാത്രമാണെന്ന തെളിഞ്ഞ അവബോധം സൂക്ഷിക്കുന്ന മുസല്മാന് സഹായത്തിന് കൈ ഉയര്‍ത്തുന്നതും ആശ്വാസത്തിനപേക്ഷിക്കുന്നതും ഉയരങ്ങളിലേക്ക് നോക്കിയാണ്. ഈശ്വര സന്നിധിയും തെന്റ മോക്ഷത്തിനായി തനിക്ക് സമ്മാനിച്ച പ്രപഞ്ചവും തനിക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ജീവിതവും താനും അഭിന്നങ്ങളാണെന്ന ബോധ്യമാണ് അവെന്റ സത്യദര്‍ശനം. പരസ്പരം അനന്യഭാവം സൂക്ഷിക്കുകയും സമസ്രഷ്ടങ്ങളോടും പ്രപഞ്ചത്തോടാകത്തന്നെയും ഹൃദയംഗമത പാലിക്കുകയും ചെയ്യാനനുശാസിക്കുന്ന ഇസ്ലാം ഏകീകരണത്തിെന്റയും സമന്വയത്തിെന്റയും മതദര്ശനമാണ്. ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തിെന്റ വിശാലതയില്‍, മാനുഷ്യകത്തിെന്റ സമഗ്രതയില്‍ ഊന്നിയുറച്ച് ദൈവഹിതം സാക്ഷാത്കരിക്കാന്‍ പ്രതിജഞാബദ്ധമായ ഇസ്ലാമിനെങ്ങനെ വിശ്ലഥനവും വിഭാഗീയതയും സൃഷ്ടിക്കാന്‍ സാധിക്കും! സത്യവേദത്തിെന്റ ഉള്ളറിയാതെ ഉയര്‍ത്തുന്ന ഭര്‍ത്സനങ്ങളാണവ. വേദഗ്രന്ഥം മനുഷ്യരാശിയോട് സംസാരിച്ചു. അത് ലോക സാഹോദര്യത്തിനുവേണ്ടി വാദിച്ചു. പ്രവാചക?ാരെ ലോകത്തിെന്റ വഴികാട്ടികളാക്കി. സമസ്ത വേദഗ്രന്ഥങ്ങളെ സ്വാംശീകരിച്ച് മനുഷ്യവംശത്തിന് സമ്മാനിച്ചു. ങ്കുജാതിമതദേശ വര്‍ണഭാഷഭേദങ്ങള്‍ക്കതീതതമായി മനുഷ്യെന്റ കര്‍മകാണ്ഡത്തെ മാത്രം വിശകലനം ചെയ്ത് വിലയിരുത്തി. അവനെ തിരശ്ശീലക്കപ്പുറത്തുള്ള പുനരുത്ഥാനത്തിെന്റ പരലോകജീവിതത്തിനായി റിക്രൂട്ട് ചെയ്തയച്ചു. ആ വിശ്വദര്ശനംഏകീകരണത്തിെന്റയും സമന്വയത്തിെന്റയും മാനവിക ദര്‍ശനമാണ്.<br />'നിശ്ചയം ഏകസമുദായമാണ് നിങ്ങള്‍ ഞാന്‍ നിങ്ങളുടെ പരിപാലകനും. അതിനാല്‍ എനിക്ക് വഴിപ്പെട്ട് ജീവിക്കൂ.' അതാണ് അല്ലാഹുവിെന്റ തിരുവചനം. അതിെന്റ പ്രയോഗതലമാണ് ഇസ്ലാമിെന്റ കര്‍മപഥം. </span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-73601593677996886702009-06-27T11:44:00.000-07:002009-06-28T01:42:52.151-07:00നീതിക്കു വേണ്ടി നിലകൊണ്ടവര്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvnqoL5q-zMtVAxAqRNwAouZqiVeNlZ7C_Z1xPX-myXIA1tYFg2PyfZYRtrenwn8TPXlvIFxr-hm_guYZYxPdxdMeWZUKvKtpmaOZJ0EOoNpik25PxxaPMuWo6xdVuo6cUbg0v938tFD8y/s1600-h/1222144992vDbdm3i.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5352282849244480050" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 203px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvnqoL5q-zMtVAxAqRNwAouZqiVeNlZ7C_Z1xPX-myXIA1tYFg2PyfZYRtrenwn8TPXlvIFxr-hm_guYZYxPdxdMeWZUKvKtpmaOZJ0EOoNpik25PxxaPMuWo6xdVuo6cUbg0v938tFD8y/s320/1222144992vDbdm3i.jpg" border="0" /></span></a><span style="font-size:130%;"><br /></span><div align="justify"><br /><span style="font-size:130%;">"ഒരിക്കല്‍ യാത്രചെയ്ത് തൃപ്തികരമായി തോന്നിയാല്‍ വില തരാം, ഇല്ലെങ്കില്‍ കുതിരയെ മടക്കിത്തരും." അങ്ങനെയായിരുന്നു വ്യാപാര വ്യവസ്ഥ. ഖലീഫ ഉമറുല്‍ ഫാറൂഖ് ആണ് കുതിരയെ വാങ്ങിയത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം സവാരി ചെയ്യവേ, കുതിരയുടെ കാല് കല്ലില്‍ തട്ടി ചതവുപറ്റി. ഉടനെ ഉമറൂല്‍ ഫാറൂഖ് അതിനെ ഉടമസ്ഥനു തിരിച്ചുകൊടുത്തു. പക്ഷെ, കുതിരക്കാരന് സമ്മതിച്ചില്ല. അയാള്‍ ശഠിച്ചു: "എെന്റ കുതിരയെ ഞാന്‍ തന്നപോലെ തിരിച്ചുതരണം. അല്ലെങ്കില്‍ അതിെന്റ വില തരണം." മൂന്നാമതൊരാള്‍ മാധ്യസ്ഥനായി പ്രശ്നം പരിഹരിക്കാമെന്ന് ഇരുവരും സമ്മതിച്ചു. അതിനായി അവര്‍ കണ്ടെത്തിയത് ശുറൈഹുബ്നു ഹാരിസ് ആയിരുന്നു. രണ്ടുപേരുടെയും വാദങ്ങള്‍ ശ്രദ്ധാപൂര്‍വം ശ്രവിച്ചശേഷം അദ്ദേഹം പറഞ്ഞു. "കുതിരയെ വാങ്ങിയവിധം തിരിച്ചുനല്‍കണം. അല്ലെങ്കില്‍ അതിെന്റ വില കൊടുക്കണം."<br /><br />വിധികേട്ട് കുതിരക്കാരനെക്കാള്‍ സന്തോഷിച്ചത് ഉമറുല്‍ ഫാറൂഖ് ആണ്. സാധാരണക്കാരനും താനുമായുള്ള തര്‍ക്കത്തില്‍ മുഖം നോക്കാതെ നീതിവിധിച്ച ശുറൈഫിനോട് അദ്ദേഹത്തിന് അതിയായ ആദരവ് തോന്നി. അദ്ദേഹത്തെ രാഷ്ട്രത്തിെന്റ ഉന്നത നീതിപീഠത്തില്‍ നിയമിക്കുകയും ചെയ്തു. ഉത്കൃഷ്ടമായ നീതിയുടെ നിത്യനിദര്‍ശനമായി നിരവധി വര്‍ഷം അദ്ദേഹം ആ പദവി അലങ്കരിക്കുകയും ചെയ്തു.<br /><br />ശുറൈഹൂബ്നു ഹാരിസിെന്റ മകനും മറ്റു ചിലരുമായി സ്വത്തുസംബന്ധമായ തര്‍ക്കമുണ്ടായി. കേസിെന്റ സ്വഭാവമെല്ലാം പിതാവിനെ ധരിപ്പിച്ച ശേഷം മകന് ചോദിച്ചു' "ഈ പ്രശ്നത്തില്‍ കോടതിയെ സമീപിച്ചാല്‍ വിജയ സാധ്യതയുണ്ടോ? ഇല്ലെങ്കില്‍ വൃഥാവേലക്കു നില്‍ക്കേണ്ടതില്ലല്ലോ."<br />പ്രശ്നത്തിെന്റ സ്വഭാവം നന്നായി മനസിലാക്കിയ ശുറൈഹ് പറഞ്ഞു: "നീ കോടതിയെ സമീപിച്ചു നോക്കൂ!"<br /><br />മകന് കേസ് കൊടുത്തു. ന്യായധിപനായ പിതാവ് ഇരുവിഭാഗത്തിെന്റയും വാദം കേട്ടു. വിധി പ്രസ്താവിച്ചപ്പോള്‍ അത് പുത്രന് പ്രതികൂലമായിരുന്നു. കോടതി പിരിഞ്ഞു വീട്ടിലെത്തിയപ്പോള്‍ മകന് പരാതി പറഞ്ഞു: "അങ്ങ് എന്നോട് അനീതി ചെയ്തിരിക്കുന്നു. വിജയ സാധ്യതയുണ്ടെങ്കില്‍ മാത്രം കോടതിയെ സമീപിച്ചാല്‍ മതിയെന്ന് തീരുമാനിച്ചാണ് ഞാന്‍ ആദ്യമേ അഭിപ്രായം ആരാഞ്ഞത്. അങ്ങ് കേസ് കൊടുക്കാനാവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ എനിക്കെതിരെ നിങ്ങള്‍ തന്നെ വിധി പ്രസ്താവിച്ചിരിക്കുന്നു. അങ്ങനെ അങ്ങ് എന്നെ അപമാനിച്ചിരിക്കുന്നു."<br /><br />പിതാവ് പ്രതിവചിച്ചു: "പ്രിയ മകനെ, ഭൂമിയില്‍ എനിക്കേറ്റം പ്രിയപ്പെട്ടവന് നീ തന്നെ. പക്ഷെ, ഏറെ പ്രിയപ്പെട്ടവന് പ്രപഞ്ചനാഥനായ അല്ലാഹുവാണ്. നീ എന്നോട് പ്രശ്നങ്ങള്‍ വിവരിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ തന്നെ വിധി നിനക്ക് പ്രതികൂലമാകുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ, ഇക്കാര്യം ഞാന്‍ നിന്നെ നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ നീ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കും. അതോടെ അവര്‍ക്ക് നഷ്ടം സംഭവിക്കും. ആരുടേയും അവകാശം അല്പവും ഹനിക്കപ്പെട്ടുകൂടായെന്ന് നിര്‍ബന്ധമുള്ളതിനാലാണ് കേസുകൊടുക്കാന്‍ ഞാന്‍ നിന്നെ ഉപദേശിച്ചത്. അനര്‍ഹമായതൊന്നും അനുഭവിക്കാനിടവന്നില്ലല്ലോ എന്നോര്‍ത്ത് സന്തോഷിക്കുകയാണ് നീ വേണ്ടത്."<br /><br />പ്രവാചക പൗത്രന് ഹസ്രത്ത് ഹസെന്റ വീട്ടില്‍ ഏതാനും അതിഥികള്‍ വന്നു. വിരുന്നുകാരെ സല്ക്കരിക്കാന് അവിടെ ഉണക്ക റൊട്ടി മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍, ഹസന് ഭൃത്യനെ വിളിച്ചു പറഞ്ഞു: 'നമ്മുടെ അതിഥികള്‍ക്ക് ആഹാരമൊരുക്കണം. എങ്ങനെയെങ്കിലും കറിയുണ്ടാക്കണം'<br /><br />'ഞാന്‍ എന്തുചെയ്യും? ഇവിടെ ഒന്നുമില്ലല്ലോ. എന്നാല്‍ പൊതു ഖജനാവിലേക്ക് യമനില്‍നിന്ന് ധാരാളം തേന്‍ വന്നിട്ടുണ്ട്. അങ്ങ് ആജ്ഞാപിച്ചാല്‍ ഞാന്‍ അതില്‍നിന്ന് അല്പം കൊണ്ടുവരാം." ഭൃത്യന് അറിയിച്ചു.<br /><br />"അതു പൊതുസ്വത്തല്ലേ, അതില്‍നിന്ന് എന്തെങ്കിലും എടുക്കാന്‍ പിതാവ് അനുവദിക്കില്ലല്ലോ."<br />"അതു ശരിതന്നെ. എന്നാലും അതില്‍ അങ്ങയ്ക്കുമൊരു വിഹിതമുണ്ടാവുമല്ലോ. അങ്ങയുടെ ഓഹരി ലഭിച്ചാല്‍ എടുത്തത് തിരിച്ചു നല്‍കാം. ഇപ്പോള്‍ അല്പം വായ്പയെടുക്കാം." ഭൃത്യന് നിര്‍ദ്ദേശിച്ചു. ഹസന് ആ നിര്‍ദ്ദേശം നന്നായി തോന്നി. അങ്ങനെ ഭൃത്യനെ തേന്‍ കൊണ്ടുവരാനയച്ചു. അയാള്‍ പാത്രം തുറന്ന് ഒന്നില്‍നിന്ന് അല്പം എടുത്ത് ബാക്കിയുള്ളത് ഭദ്രമായി മൂടിക്കെട്ടി.<br /><br />ഖലീഫ അലിയ്യുബ്നു അബീത്വാലിബ് തേന്‍പാത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒന്നില്‍ അല്പം കുറവു കണ്ടു. ഉടനെ അന്വേഷണമായി. വിവരമറിഞ്ഞ ഭൃത്യന് പറഞു: "അങ്ങയുടെ മകന് ഹസന് അതിഥികളെ സല്ക്കരിക്കാന് അല്പം തേന്‍ എടുക്കാന്‍ കല്പിച്ചിരുന്നു."<br /><br />ഖലീഫ ആവശ്യപ്പെട്ടതനുസരിച്ച്, മകന് ഹസനെ ഹാജരാക്കി. അദ്ദേഹം ഗൗരവസ്വരത്തില്‍ ചോദിച്ചു: "നീ എന്താണ് ഇച്ചെയ്തത്? ഓഹരി വെക്കും മുമ്പ് പാത്രത്തില്‍നിന്ന് എന്തിന് തേന്‍ എടുത്തു? ഖലീഫയുടെ മകനാണെന്ന് കരുതി എന്തും ചെയ്യുകയോ?"<br /><br />"അല്ല, അതില്‍ എനിക്കും ഒരവകാശമുണ്ടാവും; അതു ലഭിച്ചാല്‍ തിരിച്ചടക്കാമെന്നു കരുതി അല്പം വായ്പ എടുത്തതാണ്." ഹസന് തെന്റ നിലപാട് വിശദീകരിച്ചു.<br /><br />"പക്ഷെ, മറ്റുള്ളവര്‍ക്ക് വിഹിതം ലഭിക്കും മുമ്പ് നിെന്റ ഓഹരി എടുക്കാന്‍ നിനക്കെങ്ങനെ അവകാശം ലഭിച്ചു? നീ ചെയ്തത് ഗുരുതരമായ തെറ്റുതന്നെ, തീര്‍ച്ച. മേലില്‍ ഇതാവര്‍ത്തിക്കരുത്." നാലാം ഖലീഫ കണിശമായി താക്കീത് ചെയ്തു.<br /><br /><br />"വിശ്വാസികളുടെ നായകാ, ദിവ്യഗ്രന്ഥമനുസരിച്ച് വിധി പ്രഖ്യാപിക്കണമെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു." ഹിംസ്വിലെ ഒരു മുസ്ലിംപൗരന്‍, ഉമറൂബ്നു അബ്ദില്‍ അസീസിനോട് ആവശ്യപ്പെട്ടു.<br /><br />"അതെ, അതു തന്നെയാണല്ലോ നമ്മുടെ ചുമതല." ഖലീഫ പ്രതിവചിച്ചു. തുടര്‍ന്ന് ചോദിച്ചു: "താങ്കളുടെ പ്രശ്നം എന്താണ്?"<br /><br />"എെന്റ ഭൂമി അബ്ബാസൂബ്നു വലീദിബ്നി അബ്ദില്‍ മലിക്ക് പിടിച്ചുവെച്ചിരിക്കുന്നു." പരാതിക്കാരന് പറഞ്ഞു. അബ്ബാസ് ഖലീഫയുടെ അടുത്തുതന്നെയുണ്ടായിരുന്നു.<br /><br />"അബ്ബാസ്! താങ്കള്‍ എന്തു പറയുന്നു?" ഉമര്‍ രണ്ടാമന് ചോദിച്ചു."എനിക്കത് അമീറുല്‍ മുഅ്മിനീന്‍ വലീദുബ്നു അബ്ദില്‍ മലിക്ക് പതിച്ചു തന്നതാണ്. അതിന് എെന്റ വശം രേഖയുണ്ട്." അബ്ബാസ് തെന്റ ന്യായം ബോധിപ്പിച്ചു.<br /><br />"എന്തു പറയുന്നു?" ഖലീഫ പരാതിക്കാരനോട് അന്വേഷിച്ചു.<br />"അല്ലാഹുവിെന്റ ഗ്രന്ഥമനുസരിച്ചുള്ള വിധിയാണ് എനിക്ക് വേണ്ടത്?"<br />"അതെ! അല്ലാഹുവിെന്റ ഗ്രന്ഥമാണ് വലീദിെന്റ രേഖയെക്കാള് സ്വീകാര്യം. അബ്ബാസ്! അദ്ദേഹത്തിെന്റ സ്വത്ത് മടക്കിക്കൊടുക്കുക." ഉമറുബ്നു അബ്ദില്‍ അസീസ് ആജ്ഞാപിച്ചു. അബ്ബാസിന് അതനുസരിക്കുകയല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല.<br /><br /><br />വലീദുബ്നു അബ്ദില്‍ മലിക്കിന് റൗഹ് എന്ന പേരുള്ള ഒരു പുത്രനുണ്ടായിരുന്നു. പുരുഷപ്രകൃതന്‍. ക്രൂരസ്വഭാവിയും. ഒരിക്കള്‍ അയാള്‍ക്കെതിരെ പരാതിയുമായി ഏതാനും പേര് ഉമറുബ്നു അബ്ദില്‍ അസീസിനെ സമീപിച്ചു. അവരുടെ ഉടമയിലുള്ള ചില പീടികകള്‍ പിതാവ് അയാള്‍ക്ക് അന്യായമായി രജിസ്റ്റര്‍ ചെയ്തുകൊടുത്തിരുന്നു. അതയാള്‍ ബലം പ്രയോഗിച്ച് കൈയടക്കുകയും ചെയ്തു. ഇതായിരുന്നു അവരുടെ ആവലാതി. ആരോപണം സത്യമാണെന്ന് ബോധ്യമായ ഖലീഫ, റൗഹിനോട് കല്പിച്ചു: "അവരുടെ കടകള്‍ അവര്‍ക്കുതന്നെ തിരിച്ചേല്‍പ്പിക്കുക."<br />"എന്തിന്? എനിക്കവ വലീദില്‍നിന്ന് രേഖാമൂലം ലഭിച്ചതാണല്ലോ." റൗഹ് അവകാശവാദമുന്നയിച്ചു.<br />"വലീദിെന്റ രേഖയ്ക്ക് എന്തുവില? കടകള്‍ അവരുടേതാണ്. അതു തെളിയിക്കാനാവശ്യമായ രേഖകളും അവര്‍ ഹാജരാക്കിയിട്ടുണ്ട്. അതിനാല്‍, പീടിക മുറികള്‍ അവയുടെ അവകാശികള്‍ക്ക് മടക്കിക്കൊടുക്കുക.'<br />അങ്ങനെ റൗഹ് ആവലാതിക്കാരിലൊരാളോടൊത്ത് സ്ഥലം വിട്ടു. വഴിയില്‍വെച്ച് അയാള്‍ പരാതി പറഞ്ഞതിെന്റ പേരില്‍ സഹയാത്രികനെ ഭീഷണിപ്പെടുത്തി. ഉടനെ അദ്ദേഹം വിവരം ഉമ്റുബ്നു അബ്ദില്‍ അസീസിനെ അറിയിച്ചു. ഇതറിഞ്ഞ ഖലീഫ പാറാവുകാരനെ വിളിച്ചു പറഞ്ഞു' 'ഓ കഅ്ബ, റൗഹിനെ പിന്തുടരുക. അവര്‍ പീടിക മുറികള്‍ അവകാശികളെ തിരിച്ചേല്‍പ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കില്‍ അവെന്റ തലയുമായി ഇവിടെ വരിക."<br />ഖലീഫയുടെ ഉത്തരവ് അറിഞ്ഞ ചിലര്‍ റൗഹിനെ കാര്യം ധരിപ്പിച്ചു. കടകള്‍ മടക്കിക്കൊടുക്കാനാവശ്യപ്പെടുകയും ചെയ്തു. അതോടെ അയാളുടെ അഹന്ത അസ്തമിച്ചു. ഉമറുബ്നു അബ്ദില്‍ അസീസിെന്റ ആജ്ഞ അക്ഷരംപ്രതി അനുസരിക്കുകയും ചെയതു.<br /><br /><br />"ഖാദി സാഹിബ്! ഭരണകൂടത്തിെന്റ കാര്യത്തില്‍ നിങ്ങള്‍ ന്യായാധിപര്‍ ഇടപെടേണ്ട. അക്കാര്യം നന്നായറിയുക ഞങ്ങള്‍ക്കാണ്. ഞങ്ങള്‍ തന്നെ അവനോക്കിക്കൊള്ളാം." ആജ്ഞ ഉസ്മാനീ സുല്‍ത്താന്‍ സലീമിേന്റതായിരുന്നു. അദ്ദേഹം കരുത്തനായ ഭരണാധികാരിയായിരുന്നു. ചുറ്റുമുള്ള രാഷ്ട്രങ്ങളെയും ഭരണകൂടങ്ങളെയും കീഴ്പ്പെടുത്താന്‍ അദ്ദേഹത്തിന് അനായസം സാധിച്ചു. നിസാര കാരണങ്ങളുടെ പേരില്‍ പട്ടാളക്കാരെയും ഉദ്യോഗസ്ഥ?ാരെയും വധശിക്ഷക്ക് വിധേയമാക്കുക പതിവായിരുന്നു. ഒരിക്കല്‍ ധനകാര്യ വകുപ്പിലെ നൂറ്റമ്പത് ജോലിക്കാരെ കൊച്ചുകൊച്ചു കുറ്റങ്ങളുടെ പേരില്‍ പുറത്താക്കുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. വിവരമറിഞ്ഞ കോൺസ്റ്റാന്റിനോപ്പിളിലെ ജഡ്ജി ജമാലി അവരാരും വധശിക്ഷക്ക് അര്‍ഹരല്ലെന്നും അതിനാല്‍ നിരുപാധികം വിട്ടയക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതില്‍ കോപാകുലനായാണ് സുല്‍ത്താന്‍ ഭരണത്തിലെ ഇടപെടലില്‍നിന്ന് അദ്ദേഹത്തെ വിലക്കിയത്.<br />പക്ഷെ, ജമാലി ഭീഷണിക്ക് വഴങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല. അദ്ദേഹം ദൃഢസ്വരത്തില്‍ പറഞ്ഞു: "താങ്കള്‍ ഭൗതിക നേട്ടങ്ങള്‍ ലക്ഷ്യംവെച്ച് ചിന്തിക്കുന്നു. ഞാന്‍ പരലോക രക്ഷ ലക്ഷ്യം വെച്ചും. താങ്കളുടെ വധവിധി ഇവിടെ എന്തൊക്കെ ഗുണം ചെയ്താലും, നേട്ടങ്ങള്‍ക്ക് നിമിത്തമായാലും, മരണാനന്തരം മറുലോകത്ത് നികത്താനാവാത്ത നഷ്ടങ്ങള്‍ക്കിടയാക്കും, തീര്‍ച്ച. കരുണ കാണിക്കുന്നവരോട് അല്ലാഹുവും കരുണ കാണിക്കുന്നു. ആക്രമികളെ അവന് കഠിനമായി ശിക്ഷിക്കും."<br />ജഡ്ജിയുടെ മുമ്പില്‍ സുല്‍ത്താനു വഴങ്ങേണ്ടി വന്നു. നൂറ്റമ്പതു പേരെയും നിരുപാധികം വിട്ടയച്ചു. </span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0tag:blogger.com,1999:blog-230729321191480573.post-49460266987827959912009-06-27T11:35:00.000-07:002009-06-28T01:43:28.083-07:00പ്രകൃതിയുടെ പ്രകൃതം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaUkeXnFOLhqv2QvgbAQz107JNCqC-s67RTuH-kswbqUnq0stpCjQq1xqWqH2Bi1NFOEkXrb2FpMXGIc6qXabx9tGPPdQoNTpxCfDgcyuTtqA9OX3IT0aksPqzJJDERFw2fOSVVghF8YFA/s1600-h/nature.jpg"><span style="font-size:130%;"><img id="BLOGGER_PHOTO_ID_5352264247406744082" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 251px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaUkeXnFOLhqv2QvgbAQz107JNCqC-s67RTuH-kswbqUnq0stpCjQq1xqWqH2Bi1NFOEkXrb2FpMXGIc6qXabx9tGPPdQoNTpxCfDgcyuTtqA9OX3IT0aksPqzJJDERFw2fOSVVghF8YFA/s320/nature.jpg" border="0" /></span></a><span style="font-size:130%;"><br /></span><br /><div align="justify"><br /><span style="font-size:130%;">ഖൂര്‍ആനിന്റെ ഭാഷയില്‍ പ്രകൃതിയുടെ പകൃതം ഇസ്ലാമാണ്. പ്രപഞ്ചം മുസ്ലിമാണ്. ദൈവത്തിന്റെ നിയമ വ്യവസ്ഥക്ക് വിധേയമായി ജീവിക്കുന്നതിനാണ് ഇസ്ലാം എന്ന് പറയുക. ദൈവത്തിന് സമ്പൂര്‍ണമായി കീഴ്പെട്ടവനും അവനെ അനുസരിക്കുന്നവനുമാണ് മുസ്ലിം. ഈ അര്‍ഥത്തില്‍ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും മുസ്ലിമാണ്. വിശുദ്ധ ഖൂര്ആനിന്റെഈ പ്രസ്താവന നോക്കുക.<br /><br />"ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലതും സ്വമനസ്സാലോ നിര്‍ബന്ധിതമായോ മുസ്ലിമായിരിക്കുന്നു. അല്ലാഹുവിന് കീഴ്പെട്ടിരിരിക്കുന്നു". (വിശുദ്ധ ഖൂര്ആന് 3: 83 )<br /><br />പ്രപഞ്ചത്തിന്റെസവിശേഷമായ ലയവും താളവും നിലനിര്‍ത്തുന്നത് തന്നെ ഈ അനുസരണമാണ്. പ്രകൃതിയില്‍ നിറഞ്ഞു നില്ക്കുന്ന അപാരമായ ശാന്തത്ത ഈ സമ്പൂര്‍ണ വിധേതത്വത്തിന്റെഫലമാണ്. ഒരു നിമിഷം പ്രപഞ്ചത്തെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കുക. എന്തുമാത്രം ചലനങ്ങളാണ് എല്ലായിടത്തും നടന്നു കൊണ്ടിരിക്കുന്നത്. ഭൂമിയും ചന്ദ്രനും സൂര്യനും അനുസ്യൂതം അതിവേഗതയില്‍ ചലിച്ചുകൊണ്ടേയിരിക്കുന്നു. നമുക്ക് പേരറിയുന്നതും പേരറിയാത്തതുമായ കോടിക്കണക്കിന് ഗ്രഹങ്ങളും ഉപഗ്രങ്ങളും വേറെയുമുണ്ട് ഈ അതിവേഗ സഞ്ചാര പാതയില്‍. എന്തൊരു താളൈക്യത്തിലാണ് അവയുടെ സഞ്ചാരം.<br /><br />"രാത്രിയും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്. അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അതോടെ അവര്‍ ഇരൂളിലകപ്പെടുന്നു. സൂര്യന് അതിന്റെസങ്കേതത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെസൂക്ഷമമായ പദ്ധതിയനുസരിച്ചാണത്. ചന്ദ്രന്നും നാം ചില മലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നു പോയി അവസാനം അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു. ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന് സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണ പഥത്തില്‍ നീന്തിത്തുടിക്കുകയാണ് (വിശുദ്ധ ഖുര്‍ആന്‍ 36 :37-40 )<br /><br /><br />പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളും തങ്ങളെ ദൈവം തമ്പരാന് ഏല്പിച്ച പണി നിശബ്ദമായി ചെയ്തു കൊണ്ടേയിരിക്കുന്നു. പരസ്പരം അസൂയയില്ല, മല്‍സരമില്ല, കുതികാല്‍വെട്ടില്ല, ഏറ്റുമുട്ടലും കൂട്ടിമുട്ടലുമില്ല. പകരം സ്രഷ്ട്രാവിന് സ്തോത്രങ്ങള്‍ അര്പിച്ചുകൊണ്ട് അവര്‍ തങ്ങളുടെ ഡ്യട്ടിയില്‍ വാപൃതരായിക്കുന്നു.<br /><br /><br /><br />"ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിന്റെമഹത്വം പ്രകീര്‍ത്തിക്കുന്നു. അവന് അജയ്യനും യുക്തിമാനുമാണ്"( വിശുദ്ധ ഖുര്‍ആന്‍ 57 :1 )<br /><br />പക്ഷെ, പ്രപഞ്ചത്തിലെ സകല വസ്തുക്കളും തമ്പുരാണ് പ്രകീര്‍ത്തനം ചെയ്യുമ്പോഴും നമുക്കത് മനസ്സിലാവുന്നില്ല. കാരണം മനുഷ്യ ഭാഷയിലല്ല ഈ സ്തുതികീര്‍ത്തനങ്ങളൊന്നും. എന്നല്ല, സമ്പൂര്‍ണ സമര്പണത്തിെയും അനുസരണത്തിെയും ഈ സുന്ദര ഭാഷ അവിവേകിയും അഹങ്കാരിയുമായ മനുഷ്യന്് വശമില്ലതന്നെ.<br /><br />"ഏഴാകാശങ്ങളൂം ഭൂമിയും അവയിലുള്ളതൊക്കെയും അവന്റെവിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെപരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്ത യാതൊന്നുമില്ല. പക്ഷെ, അവയുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്ക് മനസ്സിലാവുകുയില്ല. അവന് വളരെ സഹനമുള്ളവും ഏറെ പൊറുക്കുന്നവനുമാണ്."( വിശുദ്ധ ഖുര്‍ആന്‍ 17 :44 )<br /><br />ചിറകടിച്ച് പറന്നുയരുന്ന പക്ഷിയുടെ ചിറകടി പോലും ഒരു പക്ഷെ സ്രഷ്ടാവിനുള്ള കീര്‍ത്തനങ്ങളാവാം. വെള്ളം കുടിച്ചതിനു ശേഷം കൊക്കിന്റെചുണ്ട് ആകാശത്തേക്ക് ഉയര്‍ത്തുന്നതു പോലും വെള്ളം നല്‍കിയതിന് തമ്പുരാനോടുള്ള നന്ദി സൊാചകമായിരിക്കാം.<br /><br />"ആകാശ ഭൂമിയിലുള്ളവര്‍, ചിറകുവിരുത്തിപ്പറക്കുന്ന പറവകള്‍, എല്ലാം അല്ലാഹുവിന്റെവിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നത് നീ കണ്ടിട്ടില്ലേ? തന്റെപ്രാര്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് ഒരോന്നിനും നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷമമായി അറിയുന്നവനാണ് അല്ലാഹു."( വിശുദ്ധ ഖുര്‍ആന്‍ 24: 41)<br /><br />മുന്നിലൂടെ കടന്നു പോകുന്ന മോട്ടോര്‍ സൈക്കിളിന്റെകാതടപ്പിക്കുന്ന ശബ്ദം പലപ്പോഴും നമുക്ക് അസഹ്യമാണ്. എന്നാല്‍ അതിവേഗതയില്‍ പ്രപഞ്ചത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഗോളങ്ങളൊന്നും നമ്മെ ഒട്ടും അലോസരപ്പെടത്തുന്നേയില്ല. വാഹനങ്ങള്‍ കൂട്ടിമുട്ടി ദിനേന എത്രയോ പേര് മരിക്കുന്നു. വാഹനങ്ങളിലുള്ള മനുഷ്യന്റെനിയന്ത്രണത്തിന്റെപരിമിതിയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ സൂര്യനും ചന്ദ്രനും കൂട്ടിമുട്ടി പതിനായിരക്കണക്കിന് ആളുകള്‍ മരണപ്പെട്ടതായി നാം കേട്ടിട്ടില്ല. ഇനിയൊട്ട് കേള്‍ക്കാനും പോകുന്നില്ല. അന്ത്യനാള്‍ വരെ ഇതു തന്നെയായിരിക്കും അവസ്ഥ. രാവും പകളും ഇതു വരെ പരസ്പരം കൊമ്പു കോര്‍ത്തിട്ടില്ല, പകരം അവയെ പരസ്പരം ഐക്യത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ട് താനും.<br /><br /><br /><br />"എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അല്ലാഹുവാണ് രാവിനെ പകളിലേക്ക് കടത്തിവിടുന്നത്. പകലിനെ രാവില്‍ പ്രവേശിപ്പിക്കുന്നതും അവന് തന്നെ. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു"( വിശുദ്ധ ഖുര്‍ആന്‍ 22: 61)<br /><br />അശാന്തി കൂടുകൂട്ടിയിരിക്കുന്ന ഭൂമിയില്‍ മനുഷ്യന് ശാന്തിയും തേടി അലയുന്നുണ്ട്. ഒരിറ്റു സമാധാനത്തിനും സന്തോഷത്തിനും വേണ്ടി അവന് മണിമാളികകള്‍ കെട്ടിയുണ്ടാക്കി.. കടല്‍ തീരങ്ങളില്‍ അലഞ്ഞു നടന്ന് കടല്‍ കാറ്റിനോടും അലകളോടും കെഞ്ചി നോക്കി. പക്ഷെ, ശാന്തിയും സമാധാനവും ലഭിക്കുന്ന യഥാര്‍ഥ തീരത്ത് അവന് ഇതു വരെ എത്തിയിട്ടില്ല. മുറുക്കാന്‍ കടയില്‍ സ്വര്‍ണ്ണമന്വേഷിക്കുന്നവനപ്പോലെ സഹതാപമര്‍ഹിക്കുന്നവനാണന്‍<br /><br />മനുഷ്യന് ഭൂമിയില്‍ ശാന്തിയും സമാധാനവും കൈവരണമെങ്കില്‍ ഒരേ ഒരു വഴിയേ ഉള്ളൂ. പ്രപഞ്ചത്തെ കണ്ടു പഠിക്കുക. പ്രകൃതിയുടെ ശാന്തിയിലേക്ക് മടങ്ങൂക. സമ്പൂര്‍ണ സമര്പ്പണത്തിന്റെവഴിയില് ആഞ്ഞു നടക്കുക.<br /><br />ഖുര്‍ആന്‍ ചോദിക്കുന്ന ചോദ്യം നമ്മുടെ മനോമുകുരങ്ങളില്‍ തെളിഞ്ഞു വരേണ്ട സന്ദര്‍ഭവും ഇതു തന്നെയാണ്<br /><br />"അല്ലാഹുവിന്റെനിയമ വ്യവസ്ഥയല്ലാതെ മറ്റു വല്ലതുമാണോ അവര്‍ ആഗ്രഹിക്കുന്നത്. ആകാശ ഭൂമികളിലുള്ളവയൊക്കെയും സ്വയം സന്നദ്ധമായോ നിര്‍ബിതമായോ അവനുമാത്രം കീഴ്പെട്ടിരിക്കെ. എല്ലാവരുടെയും തിരിച്ചുപോക്ക് അവനിലേക്ക് തന്നെയാണ്." (വിശുദ്ധ ഖുര്‍ആന്‍ 3: 83) </span></div>സലാഹുദ്ദീന്http://www.blogger.com/profile/11761477377871977717noreply@blogger.com0